Prive sector hajj leave:യുഎഇയിലെ ഹജ്ജ് അവധി; ശമ്പളമുണ്ടോ? എത്ര ദിവസം? അവധി എങ്ങനെ ലഭിക്കും? അറിയേണ്ടതെല്ലാം

Hajj 16c6bfeab52 original ratio

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Prive sector hajj leave:യുഎഇ തൊഴിൽ നിയമപ്രകാരം ജീവനക്കാർക്ക് ഹജ്ജ് നിർവ്വഹിക്കാൻ പ്രത്യേക അവധിക്ക് അർഹതയുണ്ട്. സാധാരണയായി 30 ദിവസം വരെ ശമ്പളമില്ലാതെ ലഭിക്കുന്ന ഈ അവധി, ഒരേ തൊഴിലുടമയുടെ കീഴിൽ സർവീസ് കാലയളവിൽ ഒരു തവണ മാത്രമേ ലഭിക്കൂ. ഫ്രീ സോണുകളിൽ നിയമങ്ങളിൽ വ്യത്യാസങ്ങളുണ്ട്, അവധിക്ക് നേരത്തെ അപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

അബുദാബി: യുഎഇ തൊഴിൽ നിയമപ്രകാരം, ഹജ്ജ് നിർവ്വഹിക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കാറുണ്ട്. ഇത് സാധാരണ അവധികളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. യുഎഇ തൊഴിൽ നിയമപ്രകാരം ഹജ്ജ് അവധിക്ക് ചില പ്രത്യേക നിബന്ധനകളുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ഹജ്ജ് അവധി ശമ്പളമില്ലാത്തതാണ് (Unpaid leave). പരമാവധി 30 ദിവസം വരെയാണ് ഈ അവധി അനുവദിക്കുന്നത്.ഒരേ തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യുമ്പോൾ സർവീസ് കാലയളവിൽ ഒരു തവണ മാത്രമേ ഹജ്ജ് അവധി ലഭിക്കൂ. നിലവിലെ ജോലിയിൽ ഒരിക്കൽ ഈ അവധി എടുത്തവർക്ക് വീണ്ടും അതിന് അർഹതയുണ്ടാവില്ല.ഫ്രീ സോണുകളിലെ നിയമങ്ങൾ

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC), അബുദാബി ഗ്ലോബൽ മാർക്കറ്റ് (ADGM) തുടങ്ങിയ ഫ്രീ സോണുകളിൽ നിയമങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ മുസ്ലിം ജീവനക്കാർ കുറഞ്ഞത് ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണം. 21 ദിവസം വരെ ശമ്പളമില്ലാത്ത അവധി ലഭിക്കും. അബുദാബി ഗ്ലോബൽ മാർക്കറ്റിൽ ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്ക് 30 കലണ്ടർ ദിനങ്ങൾ വരെ ശമ്പളമില്ലാത്ത അവധി ലഭിക്കും.എങ്ങനെ അപേക്ഷിക്കണം

ഹജ്ജ് അവധി ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഒന്നായതിനാൽ, ഏറ്റവും നേരത്തെ അപേക്ഷിക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ അഭാവത്തിൽ ജോലി ക്രമീകരിക്കാൻ തൊഴിലുടമയ്ക്ക് സമയം നൽകേണ്ടതുണ്ട്. മാസങ്ങൾക്ക് മുമ്പോ കുറഞ്ഞത് ആഴ്ചകൾക്ക് മുമ്പോ അപേക്ഷ സമർപ്പിക്കുന്നത് അവധി അംഗീകരിക്കപ്പെടാൻ സഹായിക്കും.

ഓരോ കമ്പനിയുടെയും ആഭ്യന്തര നയങ്ങൾക്കനുസരിച്ച് അപേക്ഷിക്കേണ്ട രീതിയിൽ മാറ്റമുണ്ടാകും. മാനേജർക്കോ എച്ച്ആർ വിഭാഗത്തിനോ രേഖാമൂലം അപേക്ഷ നൽകണം. ഹജ്ജ് രജിസ്‌ട്രേഷൻ രേഖകൾ, യാത്രാ വിവരങ്ങൾ (Itinerary), ടിക്കറ്റ് ബുക്കിംഗ് എന്നിവയുടെ പകർപ്പുകൾ തൊഴിലുടമ ആവശ്യപ്പെട്ടേക്കാം.അവധിയിൽ പോകുന്നതിന് മുമ്പ് നിലവിലുള്ള ജോലികൾ പൂർത്തിയാക്കുകയോ സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറുകയോ ചെയ്യേണ്ടതായി വരും. സുഗമമായ ജോലി കൈമാറ്റത്തിനോ മറ്റോ തൊഴിലുടമ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കേണ്ടകതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹജ്ജ് അവധി എന്നത് നിയമപരമായ അവകാശമാണെങ്കിലും, അത് അനുവദിക്കുന്നത് കമ്പനിയുടെ പ്രവർത്തന സാഹചര്യങ്ങളെയും നയങ്ങളെയും കൂടി അടിസ്ഥാനമാക്കിയാണ് എന്നകാര്യം മനസിലാക്കണം. ഇത് ശമ്പളമില്ലാത്ത അവധിയായതിനാൽ ആവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ നേരത്തെ ചെയ്യേണ്ടി വരും. കമ്പനിയുടെ ആഭ്യന്തര നയങ്ങൾക്കനുസരിച്ച് ചിലപ്പോൾ കൂടുതൽ ഇളവുകൾ ലഭിച്ചേക്കാം, എന്നാൽ അവ നിയമപരമായ പരിധി ലംഘിക്കാൻ പാടുള്ളതല്ല. ഹജ്ജ് എന്നത് വലിയൊരു മതപരമായ കടമയായതിനാൽ യുഎഇ തൊഴിൽ നിയമം അതിനെ മാനിക്കുന്നു. എങ്കിലും, ഇത് ശമ്പളമില്ലാത്തതും സർവീസിൽ ഒരു തവണ മാത്രം ലഭിക്കുന്നതുമായതിനാൽ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്.

Uae Labor Law 2026 ;യുഎഇയിലെ ജോലി നഷ്ടപ്പെടില്ല;നിയമം കൂടെയുണ്ട്:പ്രവാസികൾക്ക് ആശ്വാസം

UAE April 12, 2026

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇ: മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചത് മുതൽ യുഎഇയിലെ പ്രവാസികൾ നേരിട്ട ആശങ്കയാണ് ജോലിയിൽ നിന്നും പിരിച്ചുവിടുമോ എന്നത്. നേരത്തെ ചില മാറ്റങ്ങൾ യുഎഇ തൊഴിൽ വിപണിയിൽ വന്നപ്പോൾ ഉണ്ടായതിനേക്കാൾ കൂടുതൽ ഭീതിയാണ് നിലവിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്കിടയിൽ ഉണ്ടായത്.പല സ്ഥാപനങ്ങളും ജീവനക്കാരുടെ ലീവുകൾ നീട്ടാനും, മറ്റു ചിലരെ അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിടാനും സംഘർഷാവസ്ഥ കാരണമായി എന്ന ചില റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ പ്രവാസികൾ പേടിക്കേണ്ട ആവശ്യമില്ല ഈ ഒരു സാഹചര്യത്തിൽ നിങ്ങളെ പെട്ടെന്ന് ഒരു ദിവസം ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ യുഎഇ നിയമം നിങ്ങളുടെ കൂടെയുണ്ട്.

2021 ലെ യുഎഇ തൊഴിൽ നിയമം ആർട്ടിക്കിൾ 47 പ്രകാരം, വ്യക്തമായ കാരണങ്ങളില്ലാതെ ഒരു ജീവനക്കാരനെ പുറത്താക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. പ്രത്യേകിച്ച് ഒരു പരാതി നൽകിയതിന്റെ പേരിലോ, അല്ലെങ്കിൽ തൊഴിലുടമയുടെ വ്യക്തിപരമായ താല്പര്യങ്ങൾക്കോ വേണ്ടി നിങ്ങളെ പിരിച്ചുവിട്ടാൽ അതിനെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് കൃത്യമായ അവകാശമുണ്ട്.

അതുപോലെ തന്നെ നിലവിലെ സാഹചര്യങ്ങൾ പറഞ്ഞ് നിങ്ങളെ നിർബന്ധപൂർവ്വം അവധിയിൽ വിടാനോ, അവധി നീട്ടാനോ ശ്രമിച്ചാലും നിങ്ങൾ നിയമസഹായം തേടാൻ സാധിക്കും, നിലവിലെ സംഘർഷ സാഹചര്യം ഉണ്ടായത് മുതൽ യുഎഇയിലെ നിരവധി പ്രവാസികൾ ഉൾപ്പെടെയുള്ളവരെ നിർബന്ധപൂർവ്വം അവധിയിൽ വിട്ടതായും അവധി നീട്ടിയതായും ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഈ സാഹചര്യത്തിൽ യുഎഇയിലെ നിയമങ്ങൾ പ്രവാസികൾക്കൊപ്പമാണ്. ഇനി നിങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് യുഎഇ തൊഴിൽ മന്ത്രാലയത്തിൽ ഒരു പരാതി നൽകുക എന്നതാണ്. 2024 ലെ പുതിയ നിയമ ഭേദഗതി (Article 54) പ്രകാരം, പരാതി ലഭിച്ചാൽ മന്ത്രാലയം രണ്ട് കക്ഷികളെയും വിളിച്ച് സംസാരിക്കുകയും കാര്യങ്ങൾ തിരക്കുകയും ശേഷം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമെന്നത് നിങ്ങളുടെ ക്ലെയിം തുക 50,000 ദിർഹത്തിൽ താഴെയാണെങ്കിൽ കേസ് കോടതിയിലേക്ക് വിടാതെ തന്നെ തീരുമാനമെടുക്കാൻ മന്ത്രാലയത്തിന് സാധിക്കും. ഈ തീരുമാനം ഒരു കോടതി വിധി പോലെ തന്നെയാണ് നടപ്പിലാക്കുക. ഇനി ഈ തീരുമാനത്തിൽ നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ ലേബർ കോടതിയിൽ അപ്പീൽ നൽകാനും അവസരം നൽകിയിട്ടുണ്ട്.

ഇനി നിങ്ങളുടെ തുക 50,000 ദിർഹത്തിന് മുകളിൽ ആണെങ്കിൽ മന്ത്രാലയത്തിന് പരിഹരിക്കാൻ കഴിയാത്ത കേസുകൾ 14 ദിവസത്തിനുള്ളിൽ ലേബർ കോടതിയിലേക്ക് തീർച്ചയായും മാറ്റും. ഇങ്ങനെ ആണെങ്കിൽ കോടതി 3 ദിവസത്തിനുള്ളിൽ കേസ് പരിഗണിക്കുകയും 30 ദിവസത്തിനുള്ളിൽ അന്തിമ വിധി പറയുകയും വേണം ഇതാണ് പുതിയ ഭേദഗതികൾ വ്യക്തമാകുന്നത്.

അതുപോലെ തന്നെ കേസ് നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ജീവനക്കാരന്റെ ശമ്പളം മുടങ്ങിയിട്ടുണ്ടെങ്കിൽ, പരമാവധി രണ്ട് മാസത്തെ ശമ്പളം നൽകാൻ മന്ത്രാലയത്തിന് തൊഴിലുടമയോട് പറയാനും സാധിക്കും. ഇത് പ്രവാസികൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. ഇനി കേസ് കൊടുക്കാൻ ആണ് താത്പര്യമെങ്കിൽ അതിന് മുന്നേ ചില കാര്യങ്ങൾ തയ്യാറാക്കി വെക്കണം.

നിങ്ങളുടെ ലേബർ കോൺട്രാക്ട് നിർബന്ധമായും കൈവശം വെക്കണം. കൂടാതെ പിരിച്ചുവിട്ടത് തെളിയിക്കുന്ന തെളിവുകൾ അതായത് ഇ മെയിലുകൾ, വാട്സാപ്പ് മെസ്സേജുകൾ അല്ലെങ്കിൽ മറ്റ് രേഖകൾ ഉണ്ടെങ്കിൽ അതും കൈ വശം ഉണ്ടാകണം. കൂടാതെ നഷ്ടപരിഹാരത്തിന് നിങ്ങൾക്ക് അർഹതയുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. നിയമം അനുസരിച്ച് സാധാരണയായി മൂന്ന് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി ലഭിക്കും.

Abu Dhabi Big Ticket gold winners ബിഗ് ടിക്കറ്റ് സ്വർണ്ണ നറുക്കെടുപ്പ് മലയാളിക്കും സുവർണ്ണ തിളക്കം; അഞ്ച് പ്രവാസികൾക്ക് 200 ഗ്രാം സ്വർണ്ണക്കട്ടി വീതം സമ്മാനം

Uncategorized April 11, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Abu Dhabi Big Ticket gold winners അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഭാഗ്യദേവത ഇത്തവണ അഞ്ച് പ്രവാസികളെ കനിഞ്ഞു. സീരീസ് 285 നറുക്കെടുപ്പിലൂടെ ഓരോരുത്തർക്കും ഇരുന്നൂറ് ഗ്രാം സ്വർണ്ണക്കട്ടികളാണ് സമ്മാനമായി ലഭിച്ചത്. വിജയികളിൽ ഷാർജയിൽ താമസിക്കുന്ന മലയാളി രാജഗോപാൽ ചന്ദ്രനും ഉൾപ്പെടുന്നു.

വിജയികളുടെ വിശേഷങ്ങൾ:

  • രാജഗോപാൽ ചന്ദ്രൻ (മലയാളി): ഷാർജയിൽ താമസിക്കുന്ന രാജഗോപാൽ തന്റെ 25 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്. ലഭിച്ച സമ്മാനം സുഹൃത്തുക്കളുമായി പങ്കിടും.
  • മുഹമ്മദ് തസീം (തെലങ്കാന): സൗദിയിൽ 23 വർഷമായി ജോലി ചെയ്യുന്ന തസീം, തന്റെ മകനെ പൈലറ്റാക്കി മാറ്റാനുള്ള പഠനച്ചെലവിനായി ഈ തുക വിനിയോഗിക്കും.
  • മറ്റ് വിജയികൾ: തമിഴ്‌നാട് സ്വദേശി കാർത്തിക് കുമാർ, ബിഹാർ സ്വദേശി മുഹമ്മദ് ഷഖിൽ, അബുദാബിയിലെ സോളമൻ രാജ എന്നിവരാണ് സ്വർണ്ണക്കട്ടി സ്വന്തമാക്കിയ മറ്റ് ഭാഗ്യശാലികൾ. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സോളമനെ തേടി ഭാഗ്യം എത്തിയത്.

വരാനിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ:

ബിഗ് ടിക്കറ്റ് ആരാധകർക്കായി വരും ദിവസങ്ങളിൽ കൂടുതൽ വലിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്:

  1. മെയ് 3-ലെ നറുക്കെടുപ്പ്: ഒന്നാം സമ്മാനമായി 25 മില്യൺ ദിർഹമാണ് (ഏകദേശം 56 കോടിയിലധികം രൂപ) വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ അഞ്ച് പേർക്ക് ഒരു മില്യൺ ദിർഹം വീതം ലഭിക്കും.
  2. ക്യാഷ് ബോണസ്: ഏപ്രിൽ 24 വരെ ടിക്കറ്റുകൾ എടുക്കുന്നവർക്ക് 50,000 മുതൽ 1.5 ലക്ഷം ദിർഹം വരെ അധികമായി നേടാൻ അവസരമുണ്ട്.
  3. ആഡംബര വാഹനങ്ങൾ: വരും മാസങ്ങളിൽ ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ വെലാർ തുടങ്ങിയ കാറുകളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം.

താൻ കുഴിച്ച കുഴിയിൽ’, കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്ന് ഇറാന് വ്യക്തതയില്ല, ഹോർമൂസ് തുറക്കൽ വൈകും

Uncategorized Greeshma Staff Editor — April 11, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Hormuz Strait reopening delayed : ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങൾ തന്നെ സ്ഥാപിച്ച നാവിക മൈനുകൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ കടലിടുക്ക് പൂർണ്ണമായി തുറക്കാൻ കഴിയാതെ ഇറാൻ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. കഴിഞ്ഞ മാസം യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോൾ, ചെറിയ ബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാൻ ഇവിടെ മൈനുകൾ വിന്യസിച്ചത്. എന്നാൽ ഇവ ശാസ്ത്രീയമായ രീതിയിലല്ല സ്ഥാപിച്ചതെന്നും പല മൈനുകളും ഒഴുക്കിൽപ്പെട്ട് സ്ഥാനം മാറിയതായാണ് വിലയിരുത്തൽ. കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന് ഡൊണൾഡ് ട്രംപ് ഭരണകൂടം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക പരിമിതികൾ കണക്കിലെടുത്ത് മാത്രമേ കടലിടുക്ക് തുറക്കാനാകൂ എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

ഈ സാങ്കേതിക തകരാറ് മൈൻ പ്രതിസന്ധി മൂലമാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.മൈനുകൾ വിന്യസിക്കുന്നത് എളുപ്പമായിരുന്നെങ്കിലും അവ നീക്കം ചെയ്യുന്നത് ഇറാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മൈനുകൾ കൃത്യമായി കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇറാനില്ലാത്തത് പ്രശ്നം സങ്കീർണ്ണമാക്കുന്നു. ഇസ്‌ലാമാബാദിൽ ഇന്ന് നടക്കാനിരിക്കുന്ന ഇറാൻ യുഎസ് സമാധാന ചർച്ചകളിൽ ഈ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ. 70 അംഗ പ്രതിനിധി സംഘമാണ് ഇറാനെ പ്രതിനിധീകരിച്ച് പാകിസ്ഥാനിലെത്തിയിട്ടുള്ളത്. മൈനുകളുടെ സാന്നിധ്യം കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയായതിനാൽ ആഗോള എണ്ണവിലയെയും ഇത് ബാധിച്ചേക്കാം.

നിലവിൽ ചുങ്കം നൽകുന്ന കപ്പലുകൾക്ക് മാത്രമായി ഇറാൻ ഒരു ഇടുങ്ങിയ പാത തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ മൈനുകളുടെ സ്ഥാനം വ്യക്തമല്ലാത്തതിനാൽ ഇതിലൂടെയുള്ള യാത്രയും പൂർണ്ണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരണമില്ല. അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങൾക്ക് പോലും ഈ മൈനുകൾ കണ്ടെത്തുക പ്രയാസകരമായ സാഹചര്യത്തിൽ, ഗതാഗതം പുനസ്ഥാപിക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *