UAE Minister; ഹോർമുസ് കടക്കാൻ അനുമതി കാത്ത് 230 എണ്ണക്കപ്പലുകൾ, നിയന്ത്രണത്തിന് യുഎഇയുടെ കർശന എതിർപ്പ്

308628

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Minister ദുബായ്: ഹോർമുസ് കടലിടുക്ക് ഒരു രാജ്യത്തിന്റെയും ഉടമസ്ഥതയിലുള്ളതല്ലെന്ന് യുഎഇ വ്യവസായ, സാങ്കേതികവിദ്യാ മന്ത്രി സുൽത്താൻ അൽ ജാബിർ. 230 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതി കാത്ത് നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു നിബന്ധനയും ഉപാധികളുമില്ലാതെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെട്രോൾ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും ഹോർമൂസ് തടസ്സ രഹിതമാകണം. ഏകദേശം 230 കപ്പലുകളാണ് എണ്ണ നിറച്ച കണ്ടെയ്‌നറുകളുമായി യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്നത്. ഇതിൽ 80 ശതമാനവും ഏഷ്യയിലേക്ക് കൊണ്ടുപോകുന്നത്. ഉപാധികളില്ലാതെ ഈ കപ്പലുകൾ കടത്തി വിടണം. യുദ്ധത്തിനു മുൻപ് ഹോർമൂസ് കടന്നുപോയ കപ്പലുകൾ അവരുടെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുന്നതേയുള്ളു. ലോക ഇന്ധന വിപണിയിലെ വിടവ് നികത്തുകയാണ് അടിയന്തര ആവശ്യം. ലോകത്തെ ഇന്ധന കയറ്റുമതിയുടെ 20 ശതമാനവും ഹോർമൂസ് വഴിയാണ് കടന്നു പോകുന്നത്. നിയന്ത്രണങ്ങളില്ലാതെ ഹോർമൂസ് തുറന്നിട്ടാൽ മാത്രമേ വിപണിയിൽ തുല്യത നിലനിർത്താൻ കഴിയൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ നിയന്ത്രിക്കുന്ന ഒരു സ്വാഭാവിക പാതയാണ് ഹോർമുസ് കടലിടുക്കെന്നും ഇത് ഏതെങ്കിലും സംസ്ഥാനം നിർമ്മിച്ചതോ, എഞ്ചിനീയറിംഗ് ചെയ്തതോ, ധനസഹായം നൽകിയതോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Massive attack on Saudi; സഊദി അറേബ്യയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടന്നത് വ്യാപക ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, എണ്ണ ഉൽപ്പാദനവും…

Massive attack on Saudi; റിയാദ്: സഊദി അറേബ്യയിലെ തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്  തുടർച്ചയായ ആക്രമണങ്ങൾ. രാജ്യത്തെ തന്ത്രപ്രധാന വ്യവസായ ശാലകൾ കേന്ദ്രീകരിക്കുന്ന കിഴക്കൻ പ്രവിശ്യ, യാമ്പു ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ എണ്ണ-വാതക ഉൽപ്പാദന കേന്ദ്രങ്ങൾ, ശുദ്ധീകരണശാലകൾ, പെട്രോകെമിക്കൽ, വൈദ്യുതി ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കടുത്ത ആക്രമണം.

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി സഊദി അറേബ്യ അറിയിച്ചു. സഊദി എനർജി കമ്പനിയിലെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു സഊദി പൗരനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ഊർജ്ജ മേഖലയിലെ പല നിർണ്ണായക പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ജുബൈലിലെ സാറ്റോർപ് , റാസ് തന്നൂറ റിഫൈനറി, യാൻബുവിലെ സാംറെഫ് , റിയാദ് റിഫൈനറി എന്നിവിടങ്ങളിലെ ആക്രമണം ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെയും ബാധിച്ചു. ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കിഴക്ക്-പടിഞ്ഞാറൻ പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം പ്രതിദിനം 700,000 ബാരൽ എണ്ണയുടെ നീക്കത്തെ ബാധിച്ചു.

മനീഫ ഉൽപ്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം വഴി പ്രതിദിനം 300,000 ബാരലിന്റെ കുറവുണ്ടായി. നേരത്തെ ഖുറൈസ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിലും സമാനമായ കുറവുണ്ടായതോടെ രാജ്യത്തിന്റെ മൊത്തം ഉൽപ്പാദന ശേഷിയിൽ പ്രതിദിനം 600,000 ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജുവൈമയിലെ പ്രോസസിംഗ് പ്ലാന്റുകൾക്ക് തീപിടിച്ചതോടെ എൽപിജി, പ്രകൃതി വാതക ദ്രാവകങ്ങൾ എന്നിവയുടെ കയറ്റുമതിയിലും തടസ്സമുണ്ടായി.

ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ തുടരുന്നത് ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും എണ്ണ വിപണിയിൽ വലിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾക്കായി കരുതിവെച്ചിരുന്ന കരുതൽ ശേഖരത്തിൽ കുറവുണ്ടായതായും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Weather update uae:യുഎഇയിൽ കാലാവസ്ഥ അറിയിപ്പ്‌; ജാഗ്രത പാലിക്കാൻ ഡ്രൈവർമാർക്ക് ദുബായ് പൊലീസിന്റെ നിർദ്ദേശം

UAE April 10, 2026

rain

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Weather update uae;വെള്ളിയാഴ്ചയും ശനിയാഴ്ചയും സമാനമായ കാലാവസ്ഥയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടവിട്ടുള്ള മഴയ്‌ക്കൊപ്പം കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ കാഴ്ചപരിധി കുറഞ്ഞേക്കാം.  ഞായറാഴ്ചയും ആകാശം മേഘാവൃതമായി തുടരുകയും മഴയ്ക്ക് കൂടുതൽ സാധ്യതയുണ്ടാവുകയും ചെയ്യും.

തിങ്കളാഴ്ചയോടെ കാലാവസ്ഥയിൽ നേരിയ മാറ്റമുണ്ടാകുമെങ്കിലും കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് പൊടിപടലങ്ങളോടു കൂടിയ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ വരുന്ന കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു

ഡ്രൈവർമാർക്ക് ദുബായ് പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം
മഴയുള്ള സമയങ്ങളിൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും  ഓർമിപ്പിച്ചു.

മഴയെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ പൊലീസ് സേന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളക്കെട്ടുകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണം. ഒരു കാരണവശാലും മലവെള്ളപ്പാച്ചിലുണ്ടാകുന്ന താഴ്വരകൾ (വാലി) മുറിച്ചുകടക്കാൻ ശ്രമിക്കരുത്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ദുബായ് മുനിസിപ്പാലിറ്റിയും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ബീച്ചുകളിലും കടൽതീരങ്ങളിലും ജാഗ്രത വേണം.

അടിയന്തര സഹായത്തിന് 999
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ഓപറേഷൻസ് വിഭാഗത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്ക് 999 എന്ന നമ്പറിൽ ബന്ധപ്പെടാം. അടിയന്തര സ്വഭാവമില്ലാത്ത പരാതികൾക്കും വിവരങ്ങൾക്കുമായി 901 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടത്. മഴക്കാലത്ത് റോഡപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനും എല്ലാ ഡ്രൈവർമാരും സഹകരിക്കണമെന്ന് ദുബായ് പൊലീസ് അഭ്യർഥിച്ചു. എല്ലാവർക്കും സുരക്ഷിതമായ യാത്ര നേരുന്നതായും  വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *