UAE Weather Forecast : ദുബൈ: വരാനിരിക്കുന്ന ദിവസങ്ങളിൽ യുഎഇയിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി (NCM) അറിയിച്ചു. താപനില കുറയുക, മൂടൽമഞ്ഞ് രൂപപ്പെടുക, ശക്തമായ കാറ്റ് വീശുക, കടൽക്ഷോഭം വർധിക്കുക എന്നിവയാണ് പ്രധാന പ്രവചനങ്ങൾ.
കിഴക്കുഭാഗത്ത് നിന്നുള്ള ദുർബലമായ ന്യൂനമർദ്ദവും പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള ഉയർന്ന മർദ്ദവും രാജ്യത്തെ ഇപ്പോൾ ബാധിച്ചിരിക്കുകയാണ്. ഇതോടൊപ്പം മുകളിലെ അന്തരീക്ഷത്തിലും ദുർബലമായ ന്യൂനമർദ്ദം നിലനിൽക്കുന്നതായി എൻസിഎം വ്യക്തമാക്കി.
ഇന്നത്തെ കാലാവസ്ഥ
ഇന്ന് പൊതുവെ ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. ദ്വീപുകളിലും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം കൂടുകയും മൂടൽമഞ്ഞ് അല്ലെങ്കിൽ മഞ്ഞുമൂടൽ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. കാറ്റ് ലഘുവായിരിക്കും. അറബിക്കടലിലും ഒമാൻ കടലിലും കടൽനില ശാന്തമായിരിക്കും.
ചൊവ്വാഴ്ച
ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥ തന്നെയായിരിക്കും. രാവിലെ മൂടൽമഞ്ഞിന് സാധ്യത തുടരും. കാറ്റ് തെക്കുകിഴക്കൻ–വടക്കുകിഴക്കൻ ദിശകളിൽ നിന്ന് വീശും. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത കൈവരിക്കാമെന്ന് അറിയിച്ചു. കടൽനില ശാന്തമായിരിക്കും.
ബുധനാഴ്ച
ബുധനാഴ്ച രാത്രി ഈർപ്പം തുടരും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഞ്ഞുമൂടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്കു മാറി ശക്തമാകും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. വ്യാഴാഴ്ച രാവിലെ മുതൽ അറബിക്കടലിൽ കടൽക്ഷോഭം വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വ്യാഴവും വെള്ളിയാഴ്ചയും
വ്യാഴാഴ്ച മുതൽ കാലാവസ്ഥയിൽ വ്യക്തമായ മാറ്റം പ്രതീക്ഷിക്കുന്നു. താപനില കുറയും. ശക്തമായ കാറ്റ് വീശുന്നതോടെ പൊടിയും മണലും ഉയർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താം. അറബിക്കടലിൽ കടൽനില വളരെ മോശമായിരിക്കും. ഒമാൻ കടലിലും ക്ഷോഭം ഉണ്ടാകും.
വെള്ളിയാഴ്ച താപനില കൂടുതൽ കുറയുമെന്നും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്നും എൻസിഎം അറിയിച്ചു. കാറ്റിന്റെ വേഗത 55 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്. അറബിക്കടലിൽ കടൽനില അതീവ ക്ഷോഭകരമായിരിക്കും.
ജാഗ്രത നിർദേശം
രാവിലെ മൂടൽമഞ്ഞ് കാരണം യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ആഴ്ചയുടെ അവസാനത്തോടെ ശക്തമായ കാറ്റും കടൽക്ഷോഭവും വാഹനയാത്രയ്ക്കും കടൽയാത്രയ്ക്കും അപകടം സൃഷ്ടിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അബൂദബി–ദുബൈ അതിർത്തിയിലെ ദാരുണമായ വാഹന അപകടം: സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് അഞ്ചുപേരുടെ ജീവൻ കവർന്നതെന്ന് ദൃസാക്ഷികൾ
Latest Greeshma Staff Editor — January 12, 2026 · 0 Comment
Abu Dhabi–Dubai Crash: ദുബൈ: ജനുവരി 2-ന് അബൂദബി–ദുബൈ അതിർത്തിയായ അൽ ഘന്തൂത്തിൽ നടന്ന ഭീകര വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും മനസിൽ നിന്ന് മായുന്നില്ലെന്ന് അപകടത്തിന് സാക്ഷികളായ ദുബൈ സ്വദേശികളായ പിതാവും മകളും പറഞ്ഞു.
24 വയസ്സുള്ള എയ്റോനോട്ടിക്കൽ എഞ്ചിനീയർ എൻഎസും പിതാവ് ആർഎസുമാണ് അപകടം നേരിൽ കണ്ടത്. പുലർച്ചെ 4.30ഓടെ, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സഹോദരനെ ഇറക്കിവിട്ട ശേഷം ദുബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് മറിഞ്ഞുവീണതായി എൻഎസ് പറഞ്ഞു. ഒരു ടയർ തങ്ങളിലേക്ക് പറന്ന് വന്നതോടെ പിതാവ് ഉടൻ ബ്രേക്ക് ചെയ്തതിനാൽ വലിയ അപകടം ഒഴിവായെന്നും ആർഎസ് പറഞ്ഞു. വാഹനം മൂന്ന് മുതൽ നാല് തവണ വരെ മറിഞ്ഞ ശേഷമാണ് നേരെ നിൽക്കുന്നത്.
ഇവരുടെ ഉടൻ പ്രതികരണത്തോടെ 999-ൽ വിളിച്ച് പൊലീസിനെ വിവരമറിയിച്ചു.
ഭീകര കാഴ്ചകൾ
അപകടസ്ഥലത്തെത്തിയപ്പോൾ റോഡിലും സമീപത്തെ മണൽ പ്രദേശത്തുമായി കുട്ടികളും വീട്ടുജോലിക്കാരിയും അനങ്ങാതെ കിടക്കുന്നത് കണ്ടതായി എൻഎസ് പറഞ്ഞു. കാറിനുള്ളിൽ മുൻസീറ്റിലിരുന്ന മാതാപിതാക്കളെ മാത്രമാണ് ആദ്യം കണ്ടത്. അവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പുറത്തേക്ക് തെറിച്ചില്ലെന്നാണ് നിഗമനം.
അഞ്ച് മുതൽ പത്ത് മിനിറ്റിനുള്ളിൽ പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി. കാർ മുറിച്ച് തുറക്കുമ്പോൾ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു. 10 വയസ്സുള്ള ഇസ്സയാണ് അകത്ത് കുടുങ്ങിയിരുന്നത്.
പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റു കുട്ടികളെ കാറിന് പുറത്തേക്ക് തെറിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ച് പേർ മരിച്ചു
അപകടത്തിൽ നാല് ഇന്ത്യൻ സഹോദരങ്ങൾ — അഷാസ് (14), അമ്മാർ (12), അസ്സാം (7), അയ്യാഷ് (5) — എന്നിവരും വീട്ടുജോലിക്കാരി ബുഷ്റ ഫയാസ് യാഹു (49) യും മരിച്ചു. മാതാപിതാക്കളായ അബ്ദുൽ ലതീഫിനും റുഖ്സാനയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഏക സഹോദരിയായ ഇസ്സ മാത്രമാണ് രക്ഷപ്പെട്ടത്.
പ്രധാന മുന്നറിയിപ്പ്
പിന്നിലിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് എൻഎസിന്റെ അഭിപ്രായം. കാറിന്റെ എല്ലാ ഗ്ലാസുകളും തകർന്നിരുന്നു. സൺറൂഫിലൂടെയോ ജാലകങ്ങളിലൂടെയോ കുട്ടികൾ പുറത്തേക്ക് തെറിച്ചതാകാമെന്നും അവർ പറഞ്ഞു.
“സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ രക്ഷിക്കാനായേനെ,” എൻഎസ് പറഞ്ഞു.
ഈ ദുരന്തം എല്ലാവർക്കും ഒരു മുന്നറിയിപ്പാകണം എന്നും, മുൻസീറ്റിലും പിന്നിലുമെല്ലാം യാത്ര ചെയ്യുന്നവർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും സാക്ഷികൾ പറഞ്ഞു.
പ്രവാസികളെ അറിഞ്ഞോ???യുഎഇ കറൻസി നിയമങ്ങൾ ഇനി കർശനം, പ്രവാസികൾക്കായി സെൻട്രൽ ബാങ്കിന്റെ നിർദേശം
UAE Nazia Staff Editor — January 11, 2026 · 0 Comment
Uae Central Bank Rules 2026;ദുബായ്: യുഎഇയിൽ താമസിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കയ്യിലിരിക്കുന്ന ദിർഹം നോട്ട് കീറിപ്പോകുന്നത്. ഇത്തരം നോട്ടുകൾ കടകളിലോ പെട്രോൾ പമ്പുകളിലോ നൽകിയാൽ അവർ സ്വീകരിക്കാറില്ല, എങ്കിൽ പിന്നെ എന്ത് ചെയ്യും? ഈ കാര്യം ഓർത്തിട്ട് ആശങ്കപ്പെടേണ്ട.കാരണം യുഎഇ സെൻട്രൽ ബാങ്കിന്റെ നിയമപ്രകാരം ഇത്തരം നോട്ടുകൾ മാറ്റി വാങ്ങാൻ ഓരോ പ്രവാസിക്കും അവകാശമുണ്ട്. അതുപോലെ യുഎഇയുടെ കറൻസി വെറുമൊരു പണമല്ല മറിച്ച് രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും അടയാളമാണെന്നാണ് യുഎഇ സെൻട്രൽ ബാങ്ക് വ്യക്തമാകുന്നത്.
അതിനാൽ നോട്ടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്. കൂടാതെ നോട്ടുകൾ നശിപ്പിക്കുന്നത് രാജ്യത്തിന്റെ ഐഡന്റിറ്റിയെ ബാധിക്കുന്ന കാര്യമായതിനാൽ ഇത് സംബന്ധിച്ച് കർശനമായ മാർഗ നിർദേശങ്ങൾ കൂടെ അധികൃതർ നൽകിയിട്ടുണ്ട്.
നമ്മുടെ കയ്യിലുള്ള നോട്ടുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കാൻ ആദ്യം തന്നെ ഓരോ ആളുകളും ശ്രദ്ധിക്കണം. നോട്ടുകളിൽ പേരോ അക്കങ്ങളോ മറ്റ് അടയാളങ്ങളോ യാതൊരു കാരണവശാലും എഴുതാൻ പാടില്ല. ഇത് ഗുരുതര കുറ്റമായാണ് യുഎഇ കാണുന്നത്. കൂടാതെ നോട്ടുകൾ അശ്രദ്ധമായി മടക്കുന്നതും സ്റ്റാപ്പിൾ ചെയ്യുന്നതും നോട്ടുകൾ വേഗത്തിൽ ചീത്തയാകാൻ കാരണമാകുന്നു.
കൂടാതെ വെള്ളം, പെർഫ്യൂം, പശകൾ എന്നിവ നോട്ടിൽ വീഴാതെ സൂക്ഷിക്കുകയും കടുത്ത ചൂടിൽ നോട്ടുകൾ വയ്ക്കാനും പാടില്ല കാരണം അവയുടെ നിറം മാറാനും കേടുവരാനും ഇത് കാരണമാകും. ഇനി നിങ്ങളുടെ കയ്യിൽ ഇത്തരം നോട്ട് ഉണ്ടെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ല. അതിന്റെ അവസ്ഥ പരിശോധിച്ച് ബാങ്കുകൾ വഴി നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. എന്നാൽ ഇതിന് ചില കൃത്യമായ വ്യവസ്ഥകൾ പാലിക്കണം.
മൂന്നിൽ രണ്ട് ഭാഗമോ അതിലധികമോ സുരക്ഷിതമാണെങ്കിൽ പൂർണ്ണമായ തുക ലഭിക്കും. ഇനി മൂന്നിൽ രണ്ടിൽ താഴെയാണെങ്കിൽ പകുതി തുക മാത്രമേ ലഭിക്കൂ. കൂടാതെ ഇനി മൂന്നിലൊന്നിൽ കുറഞ്ഞ ഭാഗം മാത്രമേ കയ്യിലുള്ളൂ എങ്കിൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കില്ല. അതേസമയം ഈ നിയമങ്ങൾ യുഎഇ സെൻട്രൽ ബാങ്ക് പുറപ്പെടുവിക്കുന്ന ഔദ്യോഗിക കറൻസി നോട്ടുകൾക്ക് മാത്രമാണ് ബാധകം.
ഓരോ നോട്ടിന്റെയും അവസ്ഥ പരിശോധിച്ച ശേഷമേ ബാങ്കുകൾ പണം കൈമാറുകയുള്ളൂ എന്ന കാര്യം കൂടെ ഓരോ പ്രവാസികളും ഓർക്കണം. ഒപ്പം നോട്ടുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്താൻ നമ്മളും പങ്കാളികളാകുകയാണ് എന്നും സെൻട്രൽ ബാങ്ക് ഓർമിപ്പിക്കുകയും ചെയ്തു.
അതേസമയം കേടുവന്ന നോട്ടുകൾ എല്ലാ ബാങ്ക് ശാഖകളിലും മാറ്റി നൽകണമെന്നില്ല. നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും കൊമേർഷ്യൽ ബാങ്ക് ശാഖയിലോ അല്ലെങ്കിൽ യുഎഇ സെൻട്രൽ ബാങ്കിന്റെ ക്യാഷ് സെന്ററുകളിലോ പോയാൽ മതിയാകും. എന്നാൽ ചില ബാങ്കുകൾ അവരുടെ ഇടപാടുകാർക്ക് മാത്രമേ ഈ സേവനം നൽകാറുള്ളൂ എന്ന കാര്യം കൂടെ ഓർക്കണം.
മിക്ക പ്രവാസികൾക്കും പലപ്പോഴും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോഴാണ് കീറിയ നോട്ടുകൾ ലഭിക്കാറുള്ളത്. അത്തരം സാഹചര്യത്തിൽ ഉടൻ തന്നെ ആ എടിഎമ്മിന് മുന്നിലുള്ള സിസിടിവി ക്യാമറയ്ക്ക് മുന്നിൽ ആ നോട്ട് ഉയർത്തി കാണിക്കുക. ശേഷം എടിഎം സ്ലിപ്പ് സഹിതം ഉടൻ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയും ചെയ്യാം ഇത് നിങ്ങൾക്ക് തെളിവായി ഉപയോഗിക്കാം.
വാർത്തകൾ തത്സമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/ESx8Uz1kgijHDA607x5QBU
Isra Wal Miraj;ഇസ്രാ വാൾ മിറാജ്: ഏതൊക്കെ ജിസിസി രാജ്യങ്ങളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്;അറിയാം
Isra Wal Miraj ദുബായ്: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പുണ്യദിനമായി കാണുന്ന ഇസ്‌റാഅ് മിഅ്റാജ് ഈ വർഷം ജനുവരി 16-ന് (ഹിജ്റ കലണ്ടർ പ്രകാരം റജബ് 27) വരുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ജെറുസലേമിലെ മസ്ജിദുൽ അഖ്സയിലേക്ക് നടത്തിയ നിശായാത്രയുടെയും അവിടെ നിന്നുള്ള ആകാശാരോഹണത്തിന്റെയും സ്മരണ പുതുക്കുന്നതാണ് ഈ ദിനം. യുഎഇയിൽ ഈ വർഷം ഇസ്‌റാഅ് മിഅ്റാജിന് പൊതു അവധി ഉണ്ടായിരിക്കില്ല. 2019-ൽ അധികൃതർ എടുത്ത തീരുമാനപ്രകാരം, ഇസ്‌റാഅ് മിഅ്റാജ്, നബിദിനം തുടങ്ങിയ ദിനങ്ങളിലെ അവധി ഒഴിവാക്കി പെരുന്നാൾ അവധികൾ (ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ) ദീർഘിപ്പിക്കുകയായിരുന്നു
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജനുവരി 18 ഞായറാഴ്ച പൊതു അവധി കുവൈത്തില്‍ പ്രഖ്യാപിച്ചു. ഒമാൻ സുൽത്താനേറ്റും ജനുവരി 18 ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. മറ്റ് ജിസിസി രാജ്യങ്ങളിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇസ്‌റാഅ് മിഅ്റാജ് പ്രമാണിച്ച് സാധാരണയായി പൊതു അവധി നൽകാറില്ല.
Malayali Woman Influencer’s Image Misused;യുഎഇയിൽ ഇൻഫ്ലുവൻസറായ മലയാളി യുവതിയുടെ ചിത്രം മസാജ് സെന്ററിൽ; എല്ലാത്തിനും പിന്നിൽ സ്വന്തം നാട്ടുകാരൻ
Malayali Woman Influencer’s Image Misused:അജ്‌മാൻ: യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മലയാളിയുമായ ഹഫീസ ഫിറോസിന്റെ ചിത്രങ്ങൾ മസാജ് സെന്ററുകളിൽ അനുവാദമില്ലാതെ ഉപയോഗിച്ച യുവാവ് പിടിയിൽ. പ്രതിയുടെ പേര് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അറസ്റ്റിലായ വ്യക്തി മലയാളിയും തന്റെ സ്വന്തം ജില്ലയായ കണ്ണൂരിൽ നിന്നുള്ള ആളുമാണെന്ന് അറിഞ്ഞതിൽ ദുഃഖമുണ്ടെന്ന് ഹഫീസ വെളിപ്പെടുത്തി. അജ്‌മാൻ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
കണ്ണൂർ മട്ടന്നൂർ സ്വദേശിയാണ് ഹഫീസ. യുഎഇയിൽ ലൈസൻസുള്ള ഫാഷൻ, ഇലക്‌ട്രോണിക്‌സ് ബ്ലോഗറായ യുവതിക്ക് ഇൻസ്റ്റഗ്രാമിൽ 1.38 ലക്ഷം ഫോളോവേഴ്‌സുണ്ട്. ലൈംഗിക സേവനങ്ങൾ നൽകാമെന്ന തരത്തിലുള്ള അടിക്കുറിപ്പുകളാണ് യുവതിയുടെ ചിത്രത്തിനൊപ്പം രണ്ട് മസാജ് പാർലറുകൾ പ്രചരിപ്പിച്ചത്. ഈ പോസ്റ്റർ പലരും അയച്ചുതന്നപ്പോൾ വളരെയധികം വിഷമം തോന്നിയെന്ന് യുവതി പറഞ്ഞു. പലരും അവരെ കളിയാക്കുകയും ചെയ്‌തു.
യാബ് ലീഗൽ സർവീസസിന്റെ സിഇഒ അഡ്വ. സലാം പാപ്പിനിശേരിയാണ് കേസ് ഏറ്റെടുത്തത്. അജ്മാൻ പ്രോസിക്യൂഷൻ മുഖേന സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സൈബർ കുറ്റകൃത്യം, അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് പ്രതി ചിത്രങ്ങൾ എടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പല യുവതികൾക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടായിരിക്കാം. എന്നാൽ, എനിക്ക് മൗനമായിരിക്കാൻ സാധിച്ചില്ലെന്നും ഹഫീസ പറഞ്ഞു.
flight UAE rules;പ്രവാസികളെ അറിയണം നിങ്ങളിത്!!വിമാനത്തിനുള്ളിൽ യുഎഇ കർശനമാക്കിയ പുതിയ ‘ഫോൺ സുരക്ഷ’ ഇതാണ്
flight UAE rules:ദുബായ്: ശൈത്യകാല യാത്രാ സീസൺ കൊടുമ്പിരി കൊള്ളുന്ന ഈ സമയത്ത്, ദുബായ് വിമാനത്താവളം യാത്രക്കാർക്ക് ലിഥിയം പവർ ഉള്ള ഉപകരണങ്ങൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ സുരക്ഷാ പ്രചാരണത്തെ കുറിച്ച് അധികൃതർ വീണ്ടും യാത്രക്കാരെ ഓർമ്മിക്കുകയാണ്. എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നിവർ ഒക്ടോബറിൽ പവർ ബാങ്ക് നയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെയാണ് ഈ ഓർമ്മപ്പെടുത്തൽ ലിഥിയം-അയൺ ബാറ്ററികൾ സാധാരണയായി സുരക്ഷിതമാണെങ്കിലും, തെറ്റായി പാക്ക് ചെയ്യുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ തീപിടുത്ത സാധ്യതയുണ്ട്.93% യാത്രക്കാർക്കും ബാറ്ററി നിയമങ്ങളെക്കുറിച്ച് അറിയാമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഏകദേശം പകുതിയോളം പേർ ഇപ്പോഴും ഉപകരണങ്ങൾ തെറ്റായി പാക്ക് ചെയ്യുന്നു, പ്രത്യേകിച്ച് ചെക്ക് ചെയ്ത ബാഗേജുകളിൽ.എന്നാണ് അദികൃതർ ചൂണ്ടികാണിക്കുന്നത്.
വിമാനയാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ്. നിങ്ങളുടെ ഫോൺ സീറ്റിന്റെ വിടവുകൾക്കിടയിൽ വീണുപോയാൽ, അത് എടുക്കാനായി ഒരിക്കലും സീറ്റ് നീക്കുകയോ ചലിപ്പിക്കുകയോ ചെയ്യരുത്. സീറ്റിന്റെ യന്ത്രഭാഗങ്ങൾക്കിടയിൽപ്പെട്ട് ഫോണിന്റെ ബാറ്ററി അമരുന്നത് വലിയ തീപിടുത്തത്തിനോ അപകടത്തിനോ കാരണമായേക്കാം. ഇത്തരം സാഹചര്യത്തിൽ ഉടൻ തന്നെ Cabin Crew സഹായം തേടുക.
ഇനി സാധാരണ പ്രവാസികളുടെ മനസ്സിൽ ഉയർന്നു വരുന്ന ചില ചോദ്യങ്ങൾക്ക് അധികൃതർ നൽകുന്ന ഉത്തരങ്ങൾ പരിശോധിക്കാം.
1. ചെക്ക് ചെയ്ത ലഗേജിൽ ഫോൺ, ലാപ്ടോപ്, പവർ ബാങ്ക് എന്നിവ കൊണ്ടുപോകാൻ കഴിയുമോ?
ഇല്ല, കൈവശമുള്ള ബാഗുകളിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ.
2.അധിക ബാറ്ററികൾ എങ്ങനെ പാക്ക് ചെയ്യണം?
യഥാർത്ഥ പാക്കേജിംഗിൽ അല്ലെങ്കിൽ ടെർമിനലുകളിൽ ടേപ്പ് ഉപയോഗിച്ച് മൂടുക; കൈവശമുള്ള ബാഗുകളിൽ സൂക്ഷിക്കുക.
3.ഇ-സിഗരറ്റുകളോ വേപ്പുകളോ കൊണ്ടുപോകാൻ കഴിയുമോ?
എയർലൈൻ അനുവദിക്കുകയാണെങ്കിൽ മാത്രം; കൈവശം കൊണ്ടുപോകാം, വിമാനത്തിൽ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല.
4. ഒരു ഉപകരണം ചൂടാവുകയോ കേടാവുകയോ പുകയുകയോ വിമാനത്തിൽ ചെയ്താൽ എന്തുചെയ്യണം?
ഓഫ് ചെയ്യുക, ഉടൻ തന്നെ കാബിൻ ജീവനക്കാരെ അല്ലെങ്കിൽ വിമാനത്താവള ജീവനക്കാരെ അറിയിക്കുക.
5. ഒരു ബാറ്ററി സീറ്റിനടിയിൽ വീണാൽ എന്തുചെയ്യണം?
സ്വയം എടുക്കാൻ ശ്രമിക്കരുത്; കാബിൻ ജീവനക്കാരെ വിളിക്കുക.
6. എയർലൈൻ നിയമങ്ങൾ എന്തുകൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു?
എയർലൈനുകളുടെ മാർഗ്ഗനിർദ്ദേശങ്ങളും പ്രാദേശിക നിയമങ്ങളും റൂട്ട്-നിർദ്ദിഷ്ട സുരക്ഷാ നിയമങ്ങളും പിന്തുടരുന്നു. പറക്കുന്നതിന് മുമ്പ് എപ്പോഴും നിങ്ങളുടെ എയർലൈനിനെ ബന്ധപ്പെടുക.
കൈവശമുള്ള ഫോണോ പവർ ബാങ്കോ അമിതമായി ചൂടാകുകയോ, അതിൽ നിന്ന് പുകയോ മണമോ വരികയോ ചെയ്താൽ ഒട്ടും വൈകാതെ ജീവനക്കാരെ വിവരമറിയിക്കണം. രാജ്യാന്തര വ്യോമയാന സംഘടനയുടെ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഈ നിയമങ്ങൾ കർശനമാക്കിയത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും ഈ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
സുരക്ഷിതമായ യാത്രയ്ക്കുള്ള 7 അവശ്യ നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ട് അത് ഇവയാണ്.
1. ഫോണുകൾ, ലാപ്ടോപ്പുകൾ, ക്യാമറകൾ, പവർ ബാങ്കുകൾ എന്നിവ കൈവശമുള്ള ബാഗുകളിൽ സൂക്ഷിക്കണം.2. ബാറ്ററികൾ ടെർമിനലുകൾ ടേപ്പ് ഉപയോഗിച്ച് മൂടുക അല്ലെങ്കിൽ യഥാർത്ഥ പാക്കേജിംഗ് ഉപയോഗിക്കുക. ഇത് ഷോർട്ട് സർക്യൂട്ടുകൾ തടയാൻ സഹായിക്കും.
3. 100 Wh-ൽ കൂടുതൽ ശേഷിയുള്ള ഉപകരണങ്ങൾക്ക് എയർലൈൻ അനുമതി ആവശ്യമാണ്.4. ഗേറ്റ് ചെക്ക് ചെയ്യുന്ന ബാഗുകളിൽ നിന്ന് എല്ലാ ലിഥിയം ഉപകരണങ്ങളും നീക്കം ചെയ്യുക.
5. ഒരു ഉപകരണം ചൂടാവുകയോ പുകയുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉടൻ തന്നെ എയർലൈൻ ജീവനക്കാരെ അറിയിക്കുക.
6. അധിക ബാറ്ററികൾ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
7. ഓരോ എയർലൈനിനും രാജ്യത്തിനും വ്യത്യസ്ത നിയമങ്ങൾ ഉണ്ടാകാം.
എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നിവയുടെ പുതിയ നയങ്ങൾ അനുസരിച്ച്: ഒരു യാത്രക്കാരന് 100 Wh-ൽ താഴെയുള്ള ഒരു പവർ ബാങ്ക് മാത്രമേ അനുവദിക്കൂ. പവർ ബാങ്കുകൾ വിമാനത്തിൽ വെച്ച് ചാർജ് ചെയ്യാൻ പാടില്ല. അവ സീറ്റിനടിയിൽ സൂക്ഷിക്കണം. ചെക്ക് ചെയ്ത ബാഗേജുകളിൽ പവർ ബാങ്കുകൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു