dubai court ;പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബം;സഹിക്കെട്ടു;ഒടുവിൽ കിട്ടി പണി

dubai court ;ദുബൈ: താമസച്ചെലവ് നൽകാതെ രണ്ട് വർഷമായി ഒരു ഹോട്ടൽ മുറിയിൽ തങ്ങിയ അറബ് കുടുംബത്തിന് എതിരെ ദുബൈ സിവിൽ കോടതിയുടെ ഉത്തരവ്. ഹോട്ടൽ കുടിശ്ശിക ഉടൻ അടച്ചുതീർത്ത് മുറി ഒഴിഞ്ഞുപോവാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഒരു ദമ്പതികളും നാല് കുട്ടികളുമടങ്ങുന്ന ആറംഗ കുടുംബമാണ് 2023 മുതൽ ദുബൈയിലെ ഒരു ഹോട്ടലിൽ തങ്ങിയിരുന്നത്. ആകെ ബില്ലിന്റെ ഒരു ഭാഗം അടച്ചെങ്കിലും, ബാക്കി തുക 275,000 ദിർഹത്തിന് മുകളിലായി. കുടിശ്ശിക അടയ്ക്കാൻ ഹോട്ടൽ മാനേജ്‌മെന്റ് പലതവണ ആവശ്യപ്പെട്ടിട്ടും കുടുംബം വഴങ്ങാതിരുന്നതോടെ ഹോട്ടൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയുടെ നിർണായക വിധി

കേസ് പരിഗണിച്ച കോടതി, കുടുംബം ഹോട്ടലിന് 155,000 ദിർഹം (ഏകദേശം 34.9 ലക്ഷം ഇന്ത്യൻ‍ രൂപ) കുടിശ്ശികയും ഫീസുകളും ഒക്ടോബർ 1 വരെയുള്ള താമസക്കൂലിയായി നൽകണമെന്ന് ഉത്തരവിട്ടു. പണം പൂർണ്ണമായി തിരിച്ചടയ്ക്കുന്നത് വരെ നിയമപരമായ 5 ശതമാനം പലിശയും ദമ്പതികൾ നൽകണം

ഹോട്ടൽ മാനേജ്മെന്റും തങ്ങളും തമ്മിലുള്ള തർക്കം ഒരു വാടക കരാറുമായി ബന്ധപ്പെട്ടതിനാൽ വാടക തർക്ക പരിഹാര കേന്ദ്രമാണ് കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു കുടുംബത്തിന്റെ വാദം. എന്നാൽ, ഈ വാദം കോടതി തള്ളിക്കളഞ്ഞു. ഈ ബന്ധം താമസത്തിനുള്ള ഹോട്ടൽ ക്രമീകരണം മാത്രമാണെന്നും റെസിഡൻഷ്യൽ ലീസല്ലെന്നും കോടതി വിധിച്ചു. ഹോട്ടൽ മുറിയായി കണക്കാക്കുമ്പോൾ, വാടക കരാറോ യൂട്ടിലിറ്റി ബില്ലുകളോ ഇല്ലാത്തത് കുടുംബത്തിന്റെ വാദത്തെ അസാധുവാക്കി.

കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം, 2023 നവംബർ 5 മുതൽ കുടുംബം മുറിയിൽ താമസിക്കുന്നുണ്ടെന്നും ഹോട്ടൽ വാഗ്ദാനം ചെയ്ത എല്ലാ സേവനങ്ങളും നൽകിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.

മാത്രമല്ല, കുടിശ്ശികയുടെ കൃത്യമായ കണക്കെടുക്കുകയും ചെയ്തു. 2025 ഏപ്രിൽ 11 വരെയുള്ള കാലയളവിൽ 90,412 ദിർഹവും, ഏപ്രിൽ 12 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ 65,425 ദിർഹവുമാണ് കുടിശ്ശികയായി കണ്ടെത്തിയത്. മൊത്തം കുടിശ്ശിക 155,837 ദിർഹം ആണ്. കടം വീട്ടാമെന്ന് കാണിച്ച് ഭർത്താവ് അയച്ച മെസ്സേജുകളും കോടതിയിൽ നിർണായകമായി.

കേസ് രേഖകളും വിദഗ്ദ്ധ റിപ്പോർട്ടുകളും പരിശോധിച്ച ശേഷം, കുടുംബം ഉടൻ തന്നെ മുറി ഒഴിഞ്ഞു കൊടുക്കണമെന്നും, താമസം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന അവസ്ഥയിൽ തന്നെ മുറി തിരികെ നൽകണമെന്നും കോടതി അന്ത്യശാസനം നൽകി. കൂടാതെ, ഒക്ടോബർ 2 മുതൽ കുടിയൊഴിപ്പിക്കൽ തീയതി വരെയുള്ള പ്രതിദിന താമസ ഫീസ് 375 ദിർഹം വീതം നൽകാനും ഉത്തരവിട്ടു.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

സൈബീരിയൻ തണുപ്പ് യുഎഇയിലേക്ക്: ഇനി കാലാവസ്ഥയിൽ അടിമുടി മാറ്റം; പൊതുജനങ്ങൾ ശ്രദ്ധിക്കുക ഈ മുന്നറിയിപ്പ്

UAE Nazia Staff Editor — December 5, 2025 · 0 Comment

Uae Weather Forecast 2025:ദുബായ്: യുഎഇയിൽ തണുപ്പ് കൂടുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. സൈബീരിയൻ ഉയർന്ന താപനിലയുടെ സ്വാധീനം കാരണം യുഎഇയിൽ ഈ മാസം നല്ല തണുപ്പുള്ള കാലാവസ്ഥയും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടാകുമെന്നും വ്യക്തമാക്കി. നവംബറിനെ അപേക്ഷിച്ച് താപനില ഏകദേശം ആറ് ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ട്.പ്രത്യേകിച്ച് ഉൾനാടൻ പർവത പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഡിസംബർ മാസം അവസാനമാണ് ശരത്കാലം ആരംഭിക്കുക. കാലാവസ്ഥ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി ശൈത്യകാലം ഡിസംബർ 23 ന് ആരംഭിക്കും. ഇത്തവണ സെപ്റ്റംബർ അവസാനം തന്നെ യുഎഇയിൽ ശൈത്യകാലം തുങ്ങിയിരുന്നു

കൂടാതെ ഡിസംബറിൽ പരമാവധി താപനില എന്നത് മൂന്ന് മുതൽ ആറ് ഡിഗ്രി വരെ കുറവാണ് രേഖപ്പെടുത്താറുള്ളത്. ഗൾഫ് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന തണുത്ത വായുവാണ് ഈ താപനില കുറയാനും ഉയർന്ന ആർദ്രത അനുഭവപ്പെടാനും കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാകുന്നത്.

അതേസമയം ഈ മാസം പടിഞ്ഞാറ് നിന്ന് കടന്നുപോകുന്ന ന്യൂനമർദ്ദങ്ങളും രാജ്യത്ത് ഇടയ്ക്കിടെ മഴയ്ക്ക് കാരണമായേക്കാം. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും ഒപ്പം ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നലെ മിക്ക പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞും ഒപ്പം മഴകാറും ഉണ്ടായിരുന്നു. കൂടാതെ രാത്രി വൈകിയും രാവിലെയും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
കൂടാതെ മണിക്കൂറിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സധ്യതയുള്ളതായും അറിയിച്ചു

വെള്ളിയാഴ്ച പുലർച്ചെ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കൂടാതെ പടിഞ്ഞാറൻ ഭാഗത്തും തീരപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. കടൽക്ഷോഭം നേരിയ തോതിലുണ്ടാകുകയും തെക്ക് കിഴക്ക് മുതൽ വടക്ക് കിഴക്ക് വരെ കാറ്റിന് സധ്യതയുള്ളതായും അറിയിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഈർപ്പം തുടരുകയും കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും എന്നാൽ ഈ സമയങ്ങളിൽ അലർജി ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

leading gcc entrepreneur;വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

leading gcc entrepreneur;ദുബൈ: 52 വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന് ഗ്രാമിന് വെറും 6 ദിർഹം മാത്രം വിലയുണ്ടായിരുന്ന കാലത്ത്, ഒരു ചെറിയ ബാഗ് വസ്ത്രങ്ങളും പാക്കറ്റ് ചിക്കൂ പഴവുമായി ദുബൈയിൽ കാലുകുത്തിയ ഒരു ഇന്ത്യൻ പ്രവാസിയുണ്ട് – അമ്രത് ലാൽ ത്രിഭോവൻ ദാസ്. 1973 ഡിസംബർ 13-ന് മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലെത്തിയ ഈ ഗുജറാത്ത് സ്വദേശി ഇന്ന് ഗൾഫ് മേഖലയിലെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്.

1,100 രൂപയുടെ വിമാന ടിക്കറ്റ്; അപ്രതീക്ഷിത തുടക്കം

1941-ൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ജനിച്ച അമ്രത് ലാൽ 1958-ൽ മുംബൈയിലേക്ക് താമസം മാറി, അവിടെ സ്വർണ്ണപ്പണിയിൽ പരിശീലനം നേടി. ഗൾഫിലെ സാധ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചു. കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കപ്പലിന് തകരാറ് സംഭവിച്ചതോടെ 1,100 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.

ഞാൻ കപ്പലിൽ പോകേണ്ടതായിരുന്നു. പക്ഷേ കപ്പൽ അപകടത്തിൽപ്പെട്ടു. വിസയുടെ കാലാവധി അവസാനിക്കാറായതിനാൽ വിമാനത്തിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു,” അമ്രത് ലാൽ ആ പഴയ യാത്ര ഓർത്തെടുത്തു.

അമ്രത് ലാൽ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തേത് പോലെ തിരക്കേറിയ മഹാനഗരമായിരുന്നില്ല ഇവിടം. ദുബൈ ക്രീക്കിന്റെ തീരത്തായിരുന്നു സ്വർണ്ണക്കടകൾ. കൈകൊണ്ട് തുഴയുന്ന അബ്രയ്ക്ക് വെറും 10 ഫിൽസ് ആയിരുന്നു യാത്രാക്കൂലി.

ബർ ദുബൈയിൽ ഏകദേശം പത്ത് സ്വർണ്ണക്കടകളും ദെയ്റയിൽ അതിലും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിച്ചിരുന്നത് ഒരു തെരുവിൽ മൂന്ന് മണിക്കൂർ മാത്രമാണ്, അത് അടുത്ത തെരുവിലേക്ക് മാറിമാറി പോയിരുന്നു. വൈദ്യുതി വരുമ്പോൾ ഞങ്ങൾ ജോലി ചെയ്യുകയും വൈദ്യുതി പോകുമ്പോൾ വിശ്രമിക്കുകയും ചെയ്യുമായിരുന്നു,” അദ്ദേഹം പഴയകാലത്തെ ദുരിതങ്ങൾ അനുസ്മരിച്ചു

ഷാർജയിലെ വഴിത്തിരിവ്: യോഗേഷ് ജ്വല്ലേഴ്സ്

ദുബൈയിൽ ഷോപ്പ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അമ്രത് ലാൽ ഷാർജയിലേക്ക് മാറി. 1970-കളുടെ മധ്യത്തിൽ താമസസ്ഥലത്തുനിന്ന് തന്നെ സ്വർണ്ണപ്പണിക്കാരനായി അദ്ദേഹം ജോലി തുടങ്ങി. 1976-ൽ പുതിയ നിയമങ്ങൾ വന്നതോടെ ട്രേഡ് ലൈസൻസിന് അപേക്ഷിക്കാമെന്നായി. ഇതോടെ ഒരു ബന്ധുവിൻ്റെ നിക്ഷേപം കൂടി ചേർത്ത് അവർ വീട്ടിൽ നിന്ന് ഒരു ചെറിയ ഷോപ്പ് ആരംഭിച്ചു

1980 ആയപ്പോഴേക്കും ഷാർജയിൽ അദ്ദേഹം തൻ്റെ ആദ്യ കടയായ യോഗേഷ് ജ്വല്ലേഴ്‌സ് തുറന്നു. പിന്നീട് കൂടുതൽ കടകൾ തുറന്നെങ്കിലും, അദ്ദേഹം ശ്രദ്ധ പൂർണ്ണമായും തൻ്റെ വൈദഗ്ധ്യം നിലനിന്നിരുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിലേക്ക് മാറ്റി.

വൈറൽ’ ആയ ആദ്യ വളയുടെ ഡിസൈൻ

ഇറ്റാലിയൻ ശൈലിയിൽ കൈകൊണ്ട് നിർമ്മിച്ച ആദ്യത്തെ വളയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്ന്. “ആദ്യത്തെ ഒരു മാസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രണ്ട് മാസത്തിന് ശേഷം അത് വൈറൽ ആയി. എല്ലാവരും ആ ഡിസൈൻ വാങ്ങാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഈ ഡിസൈൻ അദ്ദേഹത്തിന് യുഎഇയിലെ സ്വർണ്ണ സമൂഹത്തിൽ വിശ്വസ്തനായ കരകൗശല വിദഗ്ധൻ എന്ന പദവി നേടിക്കൊടുത്തു.

ഒമ്പത് തലമുറകളുടെ പാരമ്പര്യം

അമ്രത് ലാൽ സ്വർണ്ണപ്പണിക്കാരുടെ എട്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ചെറുമകനും ഇന്ന് ഈ പാരമ്പര്യം തുടരുന്നു. 1975-ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎഇയിൽ എത്തിച്ചേർന്നു, അന്ന് റെസിഡൻസി വിസയ്ക്ക് വെറും 10 ദിർഹം മാത്രമായിരുന്നു വില. ഇന്ന്, അമ്രത് ലാലിന്റെ സ്ഥാപനം പ്രതിമാസം ഏകദേശം 150 കിലോ സ്വർണ്ണാഭരണങ്ങൾ ഉത്പാദിപ്പിക്കുകയും ജിസിസിയിലുടനീളമുള്ള ക്ലയന്റുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. 85 തൊഴിലാളികളാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ യൂണിറ്റിൽ ജോലി ചെയ്യുന്നത്.

ദുബൈയിൽ വന്നപ്പോൾ എൻ്റെ ആദ്യത്തെ സ്വപ്നം ഒരു റാഡോ വാച്ച് വാങ്ങുക എന്നതായിരുന്നു,” അമ്രത് ലാൽ പറഞ്ഞു. ആറ് വർഷമെടുത്തു അദ്ദേഹത്തിന്റെ ആ സ്വപ്നം സഫലമാവാൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *