Uae Weather Forecast 2025:ദുബായ്: യുഎഇയിൽ തണുപ്പ് കൂടുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. സൈബീരിയൻ ഉയർന്ന താപനിലയുടെ സ്വാധീനം കാരണം യുഎഇയിൽ ഈ മാസം നല്ല തണുപ്പുള്ള കാലാവസ്ഥയും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടാകുമെന്നും വ്യക്തമാക്കി. നവംബറിനെ അപേക്ഷിച്ച് താപനില ഏകദേശം ആറ് ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ട്.പ്രത്യേകിച്ച് ഉൾനാടൻ പർവത പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഡിസംബർ മാസം അവസാനമാണ് ശരത്കാലം ആരംഭിക്കുക. കാലാവസ്ഥ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി ശൈത്യകാലം ഡിസംബർ 23 ന് ആരംഭിക്കും. ഇത്തവണ സെപ്റ്റംബർ അവസാനം തന്നെ യുഎഇയിൽ ശൈത്യകാലം തുങ്ങിയിരുന്നു
കൂടാതെ ഡിസംബറിൽ പരമാവധി താപനില എന്നത് മൂന്ന് മുതൽ ആറ് ഡിഗ്രി വരെ കുറവാണ് രേഖപ്പെടുത്താറുള്ളത്. ഗൾഫ് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന തണുത്ത വായുവാണ് ഈ താപനില കുറയാനും ഉയർന്ന ആർദ്രത അനുഭവപ്പെടാനും കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാകുന്നത്.
അതേസമയം ഈ മാസം പടിഞ്ഞാറ് നിന്ന് കടന്നുപോകുന്ന ന്യൂനമർദ്ദങ്ങളും രാജ്യത്ത് ഇടയ്ക്കിടെ മഴയ്ക്ക് കാരണമായേക്കാം. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും ഒപ്പം ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നലെ മിക്ക പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞും ഒപ്പം മഴകാറും ഉണ്ടായിരുന്നു. കൂടാതെ രാത്രി വൈകിയും രാവിലെയും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
കൂടാതെ മണിക്കൂറിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സധ്യതയുള്ളതായും അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കൂടാതെ പടിഞ്ഞാറൻ ഭാഗത്തും തീരപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. കടൽക്ഷോഭം നേരിയ തോതിലുണ്ടാകുകയും തെക്ക് കിഴക്ക് മുതൽ വടക്ക് കിഴക്ക് വരെ കാറ്റിന് സധ്യതയുള്ളതായും അറിയിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഈർപ്പം തുടരുകയും കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും എന്നാൽ ഈ സമയങ്ങളിൽ അലർജി ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
leading gcc entrepreneur;വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ
leading gcc entrepreneur;ദുബൈ: 52 വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന് ഗ്രാമിന് വെറും 6 ദിർഹം മാത്രം വിലയുണ്ടായിരുന്ന കാലത്ത്, ഒരു ചെറിയ ബാഗ് വസ്ത്രങ്ങളും പാക്കറ്റ് ചിക്കൂ പഴവുമായി ദുബൈയിൽ കാലുകുത്തിയ ഒരു ഇന്ത്യൻ പ്രവാസിയുണ്ട് – അമ്രത് ലാൽ ത്രിഭോവൻ ദാസ്. 1973 ഡിസംബർ 13-ന് മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലെത്തിയ ഈ ഗുജറാത്ത് സ്വദേശി ഇന്ന് ഗൾഫ് മേഖലയിലെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്.
1,100 രൂപയുടെ വിമാന ടിക്കറ്റ്; അപ്രതീക്ഷിത തുടക്കം
1941-ൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ജനിച്ച അമ്രത് ലാൽ 1958-ൽ മുംബൈയിലേക്ക് താമസം മാറി, അവിടെ സ്വർണ്ണപ്പണിയിൽ പരിശീലനം നേടി. ഗൾഫിലെ സാധ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചു. കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കപ്പലിന് തകരാറ് സംഭവിച്ചതോടെ 1,100 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.
ഞാൻ കപ്പലിൽ പോകേണ്ടതായിരുന്നു. പക്ഷേ കപ്പൽ അപകടത്തിൽപ്പെട്ടു. വിസയുടെ കാലാവധി അവസാനിക്കാറായതിനാൽ വിമാനത്തിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു,” അമ്രത് ലാൽ ആ പഴയ യാത്ര ഓർത്തെടുത്തു.
അമ്രത് ലാൽ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തേത് പോലെ തിരക്കേറിയ മഹാനഗരമായിരുന്നില്ല ഇവിടം. ദുബൈ ക്രീക്കിന്റെ തീരത്തായിരുന്നു സ്വർണ്ണക്കടകൾ. കൈകൊണ്ട് തുഴയുന്ന അബ്രയ്ക്ക് വെറും 10 ഫിൽസ് ആയിരുന്നു യാത്രാക്കൂലി.
ബർ ദുബൈയിൽ ഏകദേശം പത്ത് സ്വർണ്ണക്കടകളും ദെയ്റയിൽ അതിലും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിച്ചിരുന്നത് ഒരു തെരുവിൽ മൂന്ന് മണിക്കൂർ മാത്രമാണ്, അത് അടുത്ത തെരുവിലേക്ക് മാറിമാറി പോയിരുന്നു. വൈദ്യുതി വരുമ്പോൾ ഞങ്ങൾ ജോലി ചെയ്യുകയും വൈദ്യുതി പോകുമ്പോൾ വിശ്രമിക്കുകയും ചെയ്യുമായിരുന്നു,” അദ്ദേഹം പഴയകാലത്തെ ദുരിതങ്ങൾ അനുസ്മരിച്ചു
ഷാർജയിലെ വഴിത്തിരിവ്: യോഗേഷ് ജ്വല്ലേഴ്സ്
ദുബൈയിൽ ഷോപ്പ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അമ്രത് ലാൽ ഷാർജയിലേക്ക് മാറി. 1970-കളുടെ മധ്യത്തിൽ താമസസ്ഥലത്തുനിന്ന് തന്നെ സ്വർണ്ണപ്പണിക്കാരനായി അദ്ദേഹം ജോലി തുടങ്ങി. 1976-ൽ പുതിയ നിയമങ്ങൾ വന്നതോടെ ട്രേഡ് ലൈസൻസിന് അപേക്ഷിക്കാമെന്നായി. ഇതോടെ ഒരു ബന്ധുവിൻ്റെ നിക്ഷേപം കൂടി ചേർത്ത് അവർ വീട്ടിൽ നിന്ന് ഒരു ചെറിയ ഷോപ്പ് ആരംഭിച്ചു.
1980 ആയപ്പോഴേക്കും ഷാർജയിൽ അദ്ദേഹം തൻ്റെ ആദ്യ കടയായ യോഗേഷ് ജ്വല്ലേഴ്സ് തുറന്നു. പിന്നീട് കൂടുതൽ കടകൾ തുറന്നെങ്കിലും, അദ്ദേഹം ശ്രദ്ധ പൂർണ്ണമായും തൻ്റെ വൈദഗ്ധ്യം നിലനിന്നിരുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിലേക്ക് മാറ്റി.
വൈറൽ’ ആയ ആദ്യ വളയുടെ ഡിസൈൻ
ഇറ്റാലിയൻ ശൈലിയിൽ കൈകൊണ്ട് നിർമ്മിച്ച ആദ്യത്തെ വളയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്ന്. “ആദ്യത്തെ ഒരു മാസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രണ്ട് മാസത്തിന് ശേഷം അത് വൈറൽ ആയി. എല്ലാവരും ആ ഡിസൈൻ വാങ്ങാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഈ ഡിസൈൻ അദ്ദേഹത്തിന് യുഎഇയിലെ സ്വർണ്ണ സമൂഹത്തിൽ വിശ്വസ്തനായ കരകൗശല വിദഗ്ധൻ എന്ന പദവി നേടിക്കൊടുത്തു.
ഒമ്പത് തലമുറകളുടെ പാരമ്പര്യം
അമ്രത് ലാൽ സ്വർണ്ണപ്പണിക്കാരുടെ എട്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ചെറുമകനും ഇന്ന് ഈ പാരമ്പര്യം തുടരുന്നു. 1975-ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎഇയിൽ എത്തിച്ചേർന്നു, അന്ന് റെസിഡൻസി വിസയ്ക്ക് വെറും 10 ദിർഹം മാത്രമായിരുന്നു വില. ഇന്ന്, അമ്രത് ലാലിന്റെ സ്ഥാപനം പ്രതിമാസം ഏകദേശം 150 കിലോ സ്വർണ്ണാഭരണങ്ങൾ ഉത്പാദിപ്പിക്കുകയും ജിസിസിയിലുടനീളമുള്ള ക്ലയന്റുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. 85 തൊഴിലാളികളാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ യൂണിറ്റിൽ ജോലി ചെയ്യുന്നത്.
ദുബൈയിൽ വന്നപ്പോൾ എൻ്റെ ആദ്യത്തെ സ്വപ്നം ഒരു റാഡോ വാച്ച് വാങ്ങുക എന്നതായിരുന്നു,” അമ്രത് ലാൽ പറഞ്ഞു. ആറ് വർഷമെടുത്തു അദ്ദേഹത്തിന്റെ ആ സ്വപ്നം സഫലമാവാൻ.
Qatar cruise destination : ക്രൂയിസുകൾക്ക് പ്രിയപ്പെട്ട ഇടമായി ഖത്തർ ; ക്രൂയിസ് ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ അവാർഡ് ഖത്തറിന്
Qatar cruise destination : ലണ്ടൻ: 2025 വേവ് അവാർഡിൽ ഖത്തർ ‘ക്രൂയിസ് ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ’ പുരസ്കാരം നേടി. യുകെയിലെ പ്രമുഖ ക്രൂയിസ്-യാത്രാ അവാർഡ് പരിപാടിയായ വേവ് അവാർഡുകളുടെ ചടങ്ങ് നവംബർ 26-ന് ലണ്ടനിൽ നടന്നു.
വേൾഡ് ഓഫ് ക്രൂയിസിംഗ് മാസികയുടെ വായനക്കാരുടെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ ഈ പുരസ്കാരം കരസ്ഥമാക്കിയത്. നോർവേ, ബാർബഡോസ്, ഗ്രീസ്, അലാസ്ക, അന്റാർട്ടിക്ക, കാനറി ദ്വീപുകൾ എന്നിവയ്ക്കൊപ്പം ഷോർട്ട്ലിസ്റ്റിലുണ്ടായിരുന്ന ഏഴ് ലക്ഷ്യസ്ഥാനങ്ങളിൽ ഖത്തർ മുന്നിലെത്തി.
ഖത്തർ ടൂറിസത്തിലെ ടൂറിസം വികസന മേധാവി ഒമർ അബ്ദുൽറഹ്മാൻ അൽ ജാബർ പ്രതികരിക്കവെ പറഞ്ഞു:
“ഈ അവാർഡ് ഖത്തറിന്റെ വളരുന്ന ക്രൂയിസ് ടൂറിസം ശക്തിയെ തെളിയിക്കുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളും സാംസ്കാരിക-സമുദ്ര അനുഭവങ്ങളും ഖത്തറിനെ അന്താരാഷ്ട്ര ക്രൂയിസ് മാപ്പിലെ പ്രധാന കേന്ദ്രമാക്കി.”
അതേസമയം, ദോഹ ഓൾഡ് പോർട്ടിലെ ക്രൂയിസ് ടെർമിനലിലേക്ക് എംഎസ്സി യൂറിബിയ എത്തിയതോടെ 2025/2026 പുതിയ ക്രൂയിസ് സീസൺ ഖത്തർ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നവംബർ മുതൽ മെയ് വരെ നീളുന്ന സീസണിൽ 72 ക്രൂയിസ് കപ്പലുകൾ ഖത്തറിലെത്തും, അതിൽ 40 ഹ്രസ്വ സ്റ്റോപ്പുകളും 15 റൗണ്ട് ട്രിപ്പുകളും 3 കന്നി യാത്രകളും ഉൾപ്പെടുന്നു
Major Benefits For Nol Silver Card ;വെറും 30 ദിർഹം ചെലവിൽ ഷോപ്പിംഗ് വൗച്ചറുകൾ സ്വന്തമാക്കാം; ഇതാ യുഎഇ നോൾ കാർഡ് ഉടമകൾക്ക് ബമ്പർ സമ്മാനം
Major Benefits For Nol Silver Card:ദുബായ്: യുഎഇയിൽ പൊതുഗതാഗതത്തിനായി പതിവായി സിൽവർ നോൾ കാർഡ് ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. നിങ്ങളുടെ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ച് ‘പേഴ്സണൽ സ്മാർട്ട് കാർഡ്’ ആയി മാറ്റുന്നതിലൂടെ യാത്രക്കാർക്ക് ഇനിമുതൽ നൂറുകണക്കിന് അധിക ആനുകൂല്യങ്ങൾ ലഭിക്കും.യുഎഇയിലെ പൊതുഗതാഗത വകുപ്പായ ആർടിഎയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒരു സാധാരണ കാർഡിനെ അപേക്ഷിച്ച് വ്യക്തിഗതമാക്കിയ കാർഡ് ഉപയോഗിക്കുന്നത് വഴി മൂന്ന് പ്രധാന നേട്ടങ്ങൾ കൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. അതിനാൽ ഇത് യുഎഇയിലെ പ്രവാസികൾക്ക് ഒരു ബമ്പർ ചാൻസാണ് നൽകുന്നത്.
നോൾ കാർഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ മോഷണം പോയാൽ അതിലുള്ള പണം നഷ്ടപ്പെടുമെന്ന ആശങ്ക ഒരു കാരണവശാലും വേണ്ട. കാരണം വ്യക്തിഗതമാക്കിയ കാർഡ് ഉടമയ്ക്ക് നഷ്ടം റിപ്പോർട്ട് ചെയ്താൽ 48 മണിക്കൂറിനുള്ളിൽ കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. കൂടാതെ കാർഡിൽ ബാക്കിയുള്ള ബാലൻസ് പുതിയ കാർഡിലേക്ക് മാറ്റാനും സാധിക്കും.
ഇനി കാർഡിന്റെ കാലാവധി കഴിഞ്ഞാലും അതിലെ പണം റീഫണ്ട് ചെയ്യാൻ ഉടമയ്ക്ക് സാധിക്കും. ആർടിഎയുടെ ‘നോൾ പ്ലസ് ലോയൽറ്റി പ്രോഗ്രാം’ വഴി കാർഡ് ഉപയോഗിക്കുമ്പോൾ പോയിൻ്റുകൾ ലഭിക്കുന്നു. വ്യക്തിഗതമാക്കിയ കാർഡ് ഉടമകൾക്ക് 1 ദിർഹത്തിന് 1 പോയിൻ്റ് എന്ന നിരക്കിൽ പോയിൻ്റുകൾ സ്വന്തമാക്കാം.
എന്നാൽ രജിസ്റ്റർ ചെയ്യാത്ത സാധാരണ കാർഡ് ഉടമകൾക്ക് ഒരു പോയിൻ്റ് ലഭിക്കാൻ 2 ദിർഹം ചെലവഴിക്കേണ്ടിവരും. ഒപ്പം ഇത് ഇരട്ടി വേഗത്തിൽ കൂടുതൽ പോയിൻ്റുകൾ നേടാനും സഹായിക്കുന്നു. ലഭിക്കുന്ന പോയിൻ്റുകൾ ഉപയോഗിച്ച് വിവിധ ഷോപ്പിംഗ് വൗച്ചറുകൾ, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പ്രത്യേക കിഴിവുകൾ എന്നിവ നേടാം.
കൂടാതെ പോയിൻ്റുകൾ ആവശ്യമെങ്കിൽ നോൾ കാർഡ് റീചാർജ് ചെയ്യാനും ഉപയോഗിക്കാം. സിൽവർ അല്ലെങ്കിൽ ഗോൾഡ് നോൾ കാർഡ് ഉടമകൾക്ക് ‘nol Pay’ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ കാർഡ് വ്യക്തിഗതമാക്കാൻ സാധിക്കും. ഇനി ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ഫീച്ചർ ഉപയോഗിച്ച് കാർഡ് സ്കാൻ ചെയ്യാം.
തുടർന്ന് എമിറേറ്റ്സ് ഐഡി വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. കൂടാതെ കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ 800 90 90 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.