
Iran US peace talks ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ. ഇറാൻ സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നടത്തിയ ചർച്ചയിലാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. മുൻപ് ഒപ്പിട്ട കരാറിന്റെ വ്യവസ്ഥകൾ തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ അറിയിച്ചെങ്കിലും, ചർച്ചകൾ പുനരാരംഭിക്കാൻ നിലവിൽ ധൃതിയില്ലെന്നാണ് യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാട്.
ഇറാൻ–അമേരിക്ക സംഘർഷം ആറ് മാസം തികയുന്ന ഘട്ടത്തിലാണ് വീണ്ടും നിർണായക സമാധാന ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള വഴികളും അമേരിക്കയുമായുള്ള ചർച്ചകൾക്കുള്ള ഉപാധികളും പ്രധാന വിഷയമായി. ഒമാനുമായി സഹകരിച്ച് ഹോർമൂസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ പാത തുറക്കുന്നത് സംബന്ധിച്ചും, കടലിടുക്കിൽ പാകിയ മൈനുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അതേസമയം, ഹോർമൂസ് വഴിയുള്ള തെക്കൻ തീരത്തെ കപ്പൽ സർവീസ് അമേരിക്കയുമായി ചേർന്ന് നടപ്പാക്കുന്നത് ഒമാൻ അവസാനിപ്പിച്ചതായി ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിൽ അടുത്തിടെ ഇന്ത്യയുടേത് ഉൾപ്പെടെ രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവം മേഖലയിൽ വൻ ആശങ്ക സൃഷ്ടിച്ചിരുന്നു.
തകർക്കപ്പെട്ട ഇറാന്റെ ആണവ നിലയങ്ങൾ പുനർനിർമ്മിക്കുന്നതായി നിലവിൽ തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി വ്യക്തമാക്കി. ടെഹ്റാനിൽ ആരംഭിച്ച ഇസ്ലാമിക ഐക്യ സമ്മേളനത്തിൽ സംസാരിക്കവെ, മേഖലയുടെ സുരക്ഷയ്ക്കായി ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും സാമ്പത്തിക സാംസ്കാരിക സഹകരണം ശക്തമാക്കണമെന്നും പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെയും യുദ്ധത്തെയും നേരിടാനുള്ള ശക്തമായ നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി.
ദുബൈയിലെ വാടക കുതിച്ചുയരുമോ? വാടക കൂട്ടിയാൽ എന്തുചെയ്യും?കരാർ പുതുക്കും മുൻപ് ഈ 7 കാര്യങ്ങൾ അറിയണം!
UAE Nazia Staff Editor — August 28, 2026 · 0 Comment

ദുബൈ: ദുബൈയിൽ വാടക കരാറുകൾ പുതുക്കാൻ സമയമാകുമ്പോൾ വാടക വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് വീട്ടുടമസ്ഥരിൽ നിന്ന് നോട്ടീസ് ലഭിക്കുന്നത് സാധാരണമാണ്. എന്നാൽ, എല്ലാ വാടക വർദ്ധനവുകളും നിയമപരമായി ശരിയാകണമെന്നില്ല. ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ (DLD) നിയമങ്ങൾ അനുസരിച്ച് വാടകക്കാർക്കുള്ള അവകാശങ്ങളും വാടക വർദ്ധനവിനെ എങ്ങനെ നിയമപരമായി നേരിടാമെന്നും വ്യക്തമാക്കുന്ന 7 പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.
APPLY NOW FOR THE LATEST VACANCIES
1. സ്മാർട്ട് റെന്റൽ ഇൻഡക്സ് (Smart Rental Index) ആണ് പ്രധാന റഫറൻസ്
പഴയ വാടക കാൽക്കുലേറ്ററിന് പകരമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് അവതരിപ്പിച്ച സംവിധാനമാണ് ‘സ്മാർട്ട് റെന്റൽ ഇൻഡക്സ്’. കേവലം ഒരു പ്രദേശത്തെ ശരാശരി വാടക മാത്രം നോക്കാതെ, കെട്ടിടത്തിന്റെ നിർമ്മാണ നിലവാരം, സൗകര്യങ്ങൾ, സേവനങ്ങൾ, പരിപാലനം, കെട്ടിടത്തിന്റെ കൃത്യമായ ലൊക്കേഷൻ എന്നിവ വിലയിരുത്തിയാണ് പുതിയ ഇൻഡക്സ് വാടക നിർണ്ണയിക്കുന്നത്. അതിനാൽ മോശമായി പരിപാലിക്കപ്പെടുന്ന കെട്ടിടങ്ങൾക്ക് അനാവശ്യമായി വാടക കൂട്ടാൻ കഴിയില്ല.
2. മാർക്കറ്റ് ശരാശരിയേക്കാൾ 10% ൽ താഴെയാണെങ്കിൽ വർദ്ധനവ് പാടില്ല
നിങ്ങളുടെ നിലവിലെ വാടക തുക പ്രദേശത്തെ മാർക്കറ്റ് ശരാശരിയേക്കാൾ (Market Average) 10% വരെ മാത്രമേ കുറവുള്ളൂ എങ്കിൽ വീട്ടുടമസ്ഥന് വാടക വർദ്ധിപ്പിക്കാൻ അവകാശമില്ല (ഡിക്രി നമ്പർ 43/2013 പ്രകാരം). എന്നാൽ ശരാശരിയേക്കാൾ കൂടുതൽ വ്യത്യാസമുണ്ടെങ്കിൽ താഴെ പറയുന്ന നിരക്കുകളിൽ മാത്രമേ വർദ്ധനവ് അനുവദിക്കൂ:
11% മുതൽ 20% വരെ കുറവെങ്കിൽ: പരമാവധി 5% വർദ്ധനവ്.
21% മുതൽ 30% വരെ കുറവെങ്കിൽ: പരമാവധി 10% വർദ്ധനവ്.
31% മുതൽ 40% വരെ കുറവെങ്കിൽ: പരമാവധി 15% വർദ്ധനവ്.
40%-ൽ കൂടുതൽ കുറവെങ്കിൽ: പരമാവധി 20% വർദ്ധനവ്.
. കരാർ കാലാവധിക്കിടെ വാടക കൂട്ടാൻ കഴിയില്ല
കരാർ നിലനിൽക്കുന്ന കാലയളവിനിടയിൽ (Mid-term) ഒരു കാരണവശാലും വാടക വർദ്ധിപ്പിക്കാൻ ഉടമയ്ക്ക് അവകാശമില്ല. വാടക കരാർ പുതുക്കുന്ന (Renewal) സമയത്ത് മാത്രമേ വാടക നിരക്കുകളിൽ മാറ്റം വരുത്താൻ സാധിക്കൂ.
4. 90 ദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധം
കരാർ പുതുക്കുമ്പോൾ വാടക കൂട്ടണമെങ്കിൽ, കരാർ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 90 ദിവസം (3 മാസം) മുൻപെങ്കിലും വീട്ടുടമസ്ഥൻ വാടകക്കാരന് ഔദ്യോഗികമായി നോട്ടീസ് നൽകിയിരിക്കണം. സ്മാർട്ട് റെന്റൽ ഇൻഡക്സ് പ്രകാരം വാടക കൂട്ടാൻ അർഹതയുണ്ടെങ്കിൽ പോലും, 90 ദിവസത്തെ നോട്ടീസ് നൽകിയിട്ടില്ലെങ്കിൽ ആ പുതുക്കലിൽ വാടക വർദ്ധിപ്പിക്കാൻ കഴിയില്ല.
5. ആദ്യത്തെ 2 വർഷം വാടക കൂട്ടരുത് എന്ന നിയമമില്ല
പല വാടകക്കാരും കരുതുന്നത് ആദ്യത്തെ 2 വർഷത്തേക്ക് വാടക കൂട്ടാൻ പാടില്ലെന്ന് നിയമമുണ്ടെന്നാണ്. എന്നാൽ നിലവിലെ ദുബായ് വാടക നിയമത്തിൽ ഇത്തരം ‘രണ്ട് വർഷത്തെ റെന്റ് ഫ്രീസ്’ ഇല്ല. സ്മാർട്ട് റെന്റൽ ഇൻഡക്സും 90 ദിവസത്തെ നോട്ടീസ് നിയമവുമാണ് ഇവിടെ ബാധകമാകുന്നത്.
6. അസാധുവായ നോട്ടീസുകൾ അവഗണിക്കരുത്; രേഖാമൂലം മറുപടി നൽകണം
സ്മാർട്ട് ഇൻഡക്സ് പരിധിക്ക് പുറത്തുള്ളതോ നിയമവിരുദ്ധമായതോ ആയ വർദ്ധനവ് നോട്ടീസ് ലഭിച്ചാൽ അത് അവഗണിക്കാൻ പാടില്ല. ഉടനടി രേഖാമൂലം (Email വഴി) മറുപടി നൽകണം. DLD ഇൻഡക്സ് ഫലം അറ്റാച്ച് ചെയ്ത് അനാവശ്യ വർദ്ധനവിനോടുള്ള എതിർപ്പ് വ്യക്തമാക്കുകയും, നിയമപരമായ വാടക തുകയ്ക്ക് കരാർ പുതുക്കാൻ സന്നദ്ധത അറിയിക്കുകയും വേണം.
7. അന്യായമായ വർദ്ധനവിനെതിരെ RDC-യെ സമീപിക്കാം
വീട്ടുടമസ്ഥൻ തർക്കത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണെങ്കിൽ വാടകക്കാർക്ക് റെന്റ് ഡിസ്പ്യൂട്ട് സെന്ററിനെ (RDC) സമീപിക്കാം.
രേഖകൾ: ഇജാരി (Ejari), നിലവിലെ കരാർ, എമിറേറ്റ്സ് ഐഡി, ലഭിച്ച നോട്ടീസ്, ഇമെയിൽ സന്ദേശങ്ങൾ, DLD ഇൻഡക്സ് ഫലം എന്നിവ സമർപ്പിക്കണം.
ഫീസ്: വാർഷിക വാടകയുടെ 3.5% ആണ് രജിസ്ട്രേഷൻ ഫീസ് (കുറഞ്ഞത് AED 500, പരമാവധി AED 20,000). മധ്യസ്ഥതയിലൂടെ കേസ് തീർപ്പാക്കിയാൽ ഫീസിന്റെ പകുതി തിരികെ ലഭിക്കും.
കേസ് കോടതിയിലായിരിക്കുമ്പോൾ വാടക നൽകാതിരിക്കരുത്. വാടകക്കാരന് തുക RDC-യുടെ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’ (Offer and Deposit) സേവനം വഴി കെട്ടിവെക്കാം. കൂടാതെ, കേസിന്റെ പേരിൽ വെള്ളം, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കാനോ പൂട്ട് മാറ്റാനോ വീട്ടുടമസ്ഥന് നിയമപരമായി അവകാശമില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ
UAE August 27, 2026

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്മെന്റ് നെറ്റ്വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
APPLY NOW FOR THE LATEST VACANCIES
നഗരത്തെ പൂർണ്ണമായും കാഷ്ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്മെന്റ്സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.