
അബുദാബി: ലക്ഷക്കണക്കിന് മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ മാസം അവധി ലഭിക്കുമ്പോഴാണ് ഇവർ നാട്ടിലെത്തുന്നത്. ഇപ്പോഴിതാ യുഎഇയിലെ പ്രവാസികൾക്ക് സന്തോഷം ലഭിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അടുത്ത വർഷം വാർഷിക അവധിക്ക് പുറമേ 13ഓളം ശമ്പളത്തോടെയുള്ള പൊതു അവധികൾ നിങ്ങൾക്ക് ലഭിക്കും. പ്രവാസികൾക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.
APPLY NOW FOR THE LATEST VACANCIES
സാധാരണ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 30 ദിവസമാണ് വാർഷികാവധി. ഈ സമയത്ത് ശമ്പളവും ലഭിക്കും. എന്നാൽ, ഈ കാലയളവിൽ വരുന്ന പൊതു അവധികൾ വാർഷിക അവധിയുടെ ഭാഗമായി കണക്കാക്കുമെന്നാണ് യുഎഇ സർക്കാരിന്റെ അറിയിപ്പ്. പക്ഷേ, ഇത് കമ്പനികളുടെ നയം അനുസരിച്ച് വേറിട്ടിരിക്കും.
അവധി വിശദാംശങ്ങൾ
2027ലെ കലണ്ടർ പ്രകാരം, ജനുവരി ഒന്ന് വെള്ളിയാഴ്‌ചയാണ് വരുന്നത്. ശനി, ഞായർ അവധി ദിവസം ആയതിനാൽ അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധി ലഭിക്കും. മാർച്ച് ഒമ്പത് ചൊവ്വാഴ്‌ച ഈദ് അൽ ഫിത്തർ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, റമദാൻ 29 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ മാർച്ച് 11 വ്യാഴാഴ്‌ച വരെ മൂന്ന് ദിവസത്തെ പൊതു അവധി ലഭിക്കും. റമദാൻ 30 വരെ നീണ്ടുനിൽക്കുകയാണെങ്കിൽ മാർച്ച് 12 വെള്ളിയാഴ്‌ച വരെ അവധി ലഭിക്കും. ഇതും ശനി, ഞായർ കൂടി യോജിപ്പിക്കുമ്പോൾ ആറ് ദിവസത്തെ അവധിയാണ് ഒരുമിച്ച് ലഭിക്കുക.
മേയ് 15 ശനിയാഴ്‌ച മുതൽ മേയ് 18 ചൊവ്വാഴ്‌ച വരെ നാല് ദിവസത്തെ അറഫ ദിനവും ഈദ് അൽ അദ്‌ഹ അവധിയുമുണ്ടാകും. ഡിസംബറിൽ രണ്ട് ദിവസം ഈദ് അൽ ഇത്തിഹാദ് അവധി ഡിസംബർ രണ്ട് വ്യാഴവും മൂന്ന് വെള്ളിയുമാണ്. ശനി, ഞായർ കൂടി ചേർക്കുമ്പോൾ നാല് അവധി ദിവസം ലഭിക്കും
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു
UAE August 13, 2026

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.