
Civil Defence Urges Establishments to Strengthen Fire Safety Measures അബൂദബി: ബിസിനസ് സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളിലെ ഓപറേറ്റര്‍മാരും തീപിടിത്ത പ്രതിരോധ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ആവശ്യപ്പെട്ടു.
വേനല്‍ക്കാല സുരക്ഷാ കാംപയ്ന്റെ ഭാഗമായിട്ടാണ് അറിയിപ്പുകള് നല്‍കിയത്. അഗ്നിശമന സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് ഉറപ്പുവരുത്താനും ജീവനക്കാരെ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ സജ്ജരാക്കാനും സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.
APPLY NOW FOR THE LATEST VACANCIES
അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ച് ഫയര്‍ അലാറങ്ങളും അഗ്നിശമന സംവിധാനങ്ങളും പതിവായി പരിശോധിച്ച് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും കാമ്പയിന് ഓര്‍മിപ്പിച്ചു. എമര്‍ജന്‍സി എക്സിറ്റുകള്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഒഴിപ്പിക്കല്‍ മാര്‍ഗങ്ങളില്‍ തടസ്സങ്ങളോ വസ്തുക്കളോ ഇല്ലെന്ന് ഉറപ്പും വരുത്തണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം
UAE Nazia Staff Editor — July 26, 2026 · 0 Comment

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.
APPLY NOW FOR THE LATEST VACANCIES
ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?
പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:
നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.
ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.
2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.
ടിക്കറ്റ് നിരക്കുകൾ എത്ര?
നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:
കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)
പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)
ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
പൂർണ്ണമായ റൂട്ട് എങ്ങനെയായിരിക്കും?
പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ ശൃംഖല, യുഎഇയിലെ 7 എമിറേറ്റുകളിലുമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. സൗദി അതിർത്തിക്ക് സമീപമുള്ള അൽ സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെയായിരിക്കും ഇതിന്റെ ദൈർഘ്യം.
പാസഞ്ചർ സ്റ്റേഷനുകൾ: അൽ സില, അൽ ധന്ന, അൽ മിർഫ, മദീനത് സായിദ്, മെസൈറ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഫയ, ദുബായ്, യൂണിവേഴ്സിറ്റി സിറ്റി, ഷാർജ, അൽ ദൈദ്, ഫുജൈറ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ വേനൽക്കാല യാത്ര: പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു;വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; അറിയാം നിരക്കുകൾ

ദുബൈ: വേനൽക്കാല അവധിക്കാലത്ത് വിദേശരാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത. കേവലം 500 ദിർഹത്തിന് ആകർഷകമായ വിമാന ടിക്കറ്റ് നിരക്കുകൾ കണ്ട് യാത്ര പ്ലാൻ ചെയ്യുന്ന പല കുടുംബങ്ങൾക്കും, യാത്ര പൂർത്തിയാകുമ്പോഴേക്കും ആകെയുള്ള ചെലവ് 10,000 ദിർഹത്തിനും മുകളിലേക്ക് കുതിക്കുന്നതാണ് നിലവിലെ കാഴ്ച.
ലഗേജ് ഫീസ്, വിസ നിരക്കുകൾ, യാത്രാ ഇൻഷുറൻസ്, ഹോട്ടൽ താമസം, ഭക്ഷണ ചെലവുകൾ എന്നിവ ഉൾപ്പെടുന്നതോടെയാണ് പ്രാരംഭ ബജറ്റിന്റെ പലമടങ്ങ് തുക താമസക്കാർക്ക് ചെലവാക്കേണ്ടി വരുന്നത്.
വിസ, ഇൻഷുറൻസ് നിരക്കുകളിലെ വർധനവ്
അവധിക്കാല സീസൺ കടുത്തതോടെ വിസ, ഇൻഷുറൻസ് വിഭാഗത്തിലാണ് പ്രതീക്ഷിക്കാത്ത ചെലവുകൾ ഉയർന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കേറിയതോടെ ഷെങ്കൻ വിസയ്ക്കായുള്ള ഏജൻസി ഫീസുകളിൽ 40 മുതൽ 50 ശതമാനം വരെ വർധനവുണ്ടായി.
യുഎസ് വിസ: ഉയർന്ന ആവശ്യകതയും എംബസികളിലെ അപ്പോയിന്റ്മെന്റ് പരിമിതികളും കാരണം യുഎസ് വിസ അപേക്ഷാ ചെലവ് 1,600 ദിർഹം മുതൽ 1,800 ദിർഹം വരെ ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യാത്രാ ഇൻഷുറൻസ്: മെഡിക്കൽ അടിയന്തരാവസ്ഥകൾക്കും മറ്റ് തടസ്സങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. വൻ തുക കവറേജുള്ള പ്രീമിയം ഇൻഷുറൻസ് പ്ലാനുകളുടെ നിരക്കിൽ 5 മുതൽ 8 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിമാന ടിക്കറ്റ് നിരക്ക് 63% വരെ ഉയർന്നു
സ്കൂൾ അവധിക്കാലത്തെ തിരക്കും ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടായ വർധനവുമാണ് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണം.
പ്രധാന റൂട്ടുകളിലെ നിരക്ക് മാറ്റങ്ങൾ
ഇന്ത്യൻ ഉപഭൂഖണ്ഡം (മുംബൈ, ഡൽഹി, കൊച്ചി, ഹൈദരാബാദ്): മുൻപ് 1,350 – 1,500 ദിർഹം ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 2,090 – 2,440 ദിർഹത്തിലേക്ക് ഉയർന്നു (49% മുതൽ 63% വരെ വർധനവ്).
ഈജിപ്ത്: ടിക്കറ്റ് നിരക്ക് 1,980 ദിർഹത്തിൽ നിന്ന് 2,670 ദിർഹമായി (35% വർധനവ്).
മൊറോക്കോ: 1,800 ദിർഹത്തിൽ നിന്ന് നിരക്ക് 2,715 ദിർഹത്തിലെത്തി (50% വർധനവ്).
4 അംഗ കുടുംബത്തിന് യുകെ യാത്രയ്ക്ക് എത്ര ചെലവാകും?
മേയ്-ജൂൺ മാസങ്ങളെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാലംഗ കുടുംബത്തിന് ദുബൈയിൽ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യാൻ ഉണ്ടാകുന്ന അധിക ചെലവ്.
മടക്ക വിമാന ടിക്കറ്റ്: 6,500 – 7,000 ദിർഹത്തിൽ നിന്ന് 8,600 – 9,600 ദിർഹമായി വർദ്ധിച്ചു.
ഹോട്ടൽ താമസം (7 രാത്രികൾ): 6,800 ദിർഹത്തിൽ നിന്ന് 7,500 ദിർഹമായി ഉയർന്നു.
പ്രാദേശിക ഗതാഗതം: യാത്രാ ചെലവുകളിൽ 8 മുതൽ 12 ശതമാനം വരെ വർധനവ്.
വിലകുറഞ്ഞ വിമാന ടിക്കറ്റ് ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു യാത്ര ബജറ്റ് ഫ്രണ്ട്ലി ആകണമെന്നില്ലെന്ന് ട്രാവൽ ഏജൻസി വിദഗ്ധർ വ്യക്തമാക്കുന്നു. ലഗേജ് ചാർജ്, ഹോട്ടൽ നിരക്കുകൾ, പ്രാദേശിക യാത്രാച്ചെലവുകൾ എന്നിവ കൃത്യമായി കണക്കൂകൂട്ടി മൊത്തത്തിലുള്ള ബജറ്റ് നിശ്ചയിച്ച ശേഷം മാത്രം യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഉചിതം