
Dubai Malayali ദുബായ് മെട്രോ സ്റ്റേഷനിലെ ഒരു ചെറിയ വീഴ്ച ശ്രദ്ധയില്‍പ്പെടുത്തി അധികൃതരെ അറിയിച്ച മലയാളി യുവാവിന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) നല്‍കിയത് വലിയ അംഗീകാരം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ തന്‍വീര്‍ അഹമ്മദി (25) നെയാണ് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ നേരിട്ട് ആദരിച്ചത്.
”ഞാന്‍ ദിവസവും ആ വഴിയിലൂടെ പോകാറുണ്ട്… എന്നിട്ടും അത് ശ്രദ്ധിച്ചില്ല. നിങ്ങള്‍ എങ്ങനെയാണ് കണ്ടുപിടിച്ചത്?” – ആര്‍ടിഎ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്‍മാന്റെ ഈ ചോദ്യത്തിന് തന്‍വീര്‍ പുഞ്ചിരിയോടെ മറുപടി നല്‍കിയപ്പോള്‍, സന്നിഹിതരായ ഉദ്യോഗസ്ഥര്‍ കൈയടിയോടെ അദ്ദേഹത്തെ അഭിനന്ദിച്ചു.
ഒരു സന്ദേശം… 24 മണിക്കൂറിനുള്ളില്‍ പരിഹാരം
മൂന്ന് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന തന്‍വീര്‍ അല്‍ഖൂസിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മള്‍ട്ടിമീഡിയ ഡിസൈനറാണ്. അബുഹൈലില്‍ നിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്റ്റേഷന്റെ നെയിം ബോര്‍ഡ് പൊടിപിടിച്ച് മങ്ങിയ നിലയില്‍ കണ്ടതാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നഗരത്തിന്റെ പ്രധാന മെട്രോ സ്റ്റേഷനിലെ ബോര്‍ഡ് ഇത്തരത്തില്‍ തുടരുന്നത് ശരിയല്ലെന്ന് തോന്നിയ തന്‍വീര്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ആര്‍ടിഎയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലേക്ക് സന്ദേശമായി അയച്ചു. പരാതി നല്‍കിയ രണ്ട് മണിക്കൂറിനകം അധികൃതരില്‍ നിന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പഴയ ബോര്‍ഡ് മാറ്റി പുതിയതൊന്ന് സ്ഥാപിച്ചതായി തന്‍വീര്‍ നേരില്‍ കണ്ടു.
സോഷ്യല്‍ മീഡിയയില്‍ വൈറലായി
ഈ അനുഭവം പങ്കുവെച്ച് തന്‍വീര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ ശ്രദ്ധ നേടി. 68 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഒരു സാധാരണ പൗരന്റെ നിര്‍ദ്ദേശം പോലും ഗൗരവത്തോടെ സ്വീകരിച്ച് അതിവേഗം നടപടി സ്വീകരിച്ച ദുബായ് ഭരണകൂടത്തെ പ്രശംസിച്ച് നിരവധി പ്രവാസികളും സ്വദേശികളും സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
തുടര്‍ന്ന് തന്‍വീറിനെ ആര്‍ടിഎ ആസ്ഥാനത്തേക്ക് ക്ഷണിച്ച അധികൃതര്‍, പ്രശസ്തിപത്രവും പ്രത്യേക ഉപഹാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം ഈ സംഭവം വീണ്ടും തെളിയിച്ചുവെന്നാണ് ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കിയത്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നീറ്റ് നീറ്റായി നേടി സങ്കല്‍പ്; ദുബായ്ക്ക് ഇത് അഭിമാന നേട്ടം
UAE Merlin Staff Editor — July 17, 2026 · 0 Comment

Dubai student Sankalp Sandeep naik Neet ug 2026 topper ദുബായ്: നീറ്റ് (NEET-UG) 2026 പരീക്ഷയില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള സെന്ററുകളില്‍ നിന്നും പരീക്ഷയെഴുതിയവരില്‍ ഒന്നാമനായി ദുബായിലെ വിദ്യാര്‍ഥി സങ്കല്‍പ് സന്ദീപ് നായിക്. 720-ല്‍ 650 മാര്‍ക്ക് നേടിയാണ് സങ്കല്‍പ് ഈ നേട്ടം കൈവരിച്ചത്.
പരീക്ഷ മാറ്റിവച്ചപ്പോള്‍ തളര്‍ന്നുപോയ സങ്കല്‍പിന് താങ്ങായത് കുടുംബത്തിന്റെ പിന്തുണയാണ്. പഠനത്തിനായി സഹോദരന്‍ തന്റെ കിടപ്പുമുറി പോലും സങ്കല്‍പിന് വിട്ടുകൊടുത്തു. ഹാളില്‍ കിടന്നുറങ്ങിയാണ് സഹോദരന്‍ സങ്കല്‍പിന്റെ പഠനത്തിന് സൗകര്യമൊരുക്കിയത്. സങ്കല്‍പിന്റെ പിതാവ് പരീക്ഷയ്ക്ക് മുന്‍പുള്ള നിര്‍ണായക മാസങ്ങളില്‍ അവധിയെടുത്ത് മകന് പൂര്‍ണ്ണ പിന്തുണ നല്‍കി.
‘പരീക്ഷ മാറ്റിവെച്ചപ്പോള്‍ വലിയ മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. പഠനം നിര്‍ത്താമെന്ന് വരെ കരുതി. എന്നാല്‍ മാതാപിതാക്കളും സഹോദരനും നല്‍കിയ പ്രോത്സാഹനമാണ് എന്നെ മുന്നോട്ട് നയിച്ചത്. ക്രിക്കറ്റ് അക്കാദമിയില്‍ പോകുന്നത് ഒഴിവാക്കിയും, തന്റെ 18-ാം പിറന്നാള്‍ ദിനത്തില്‍ പോലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ഞാന്‍ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു.’സങ്കല്‍പ് പറഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള അസെന്‍ട്രിയ (Ascentria) കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ് സങ്കല്‍പ്. ജെ.എസ്.എസ് പ്രൈവറ്റ് സ്‌കൂളിലെ പ്ലസ് ടു പഠനത്തിന് ശേഷമാണ് നീറ്റ് പരീക്ഷയ്ക്കായി പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. അഞ്ച് മാസത്തോളം കഠിനമായി പരിശ്രമിച്ചു. ‘കൂടുതല്‍ ഭാഗങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ പ്രധാനമാണ് പഠിച്ച കാര്യങ്ങള്‍ പലതവണ റിവിഷന്‍ ചെയ്യുന്നത്. ഒരു ചാപ്റ്റര്‍ അഞ്ച് തവണ പഠിക്കുന്നത് അഞ്ച് ചാപ്റ്റര്‍ ഒരു തവണ പഠിക്കുന്നതിനേക്കാള്‍ മികച്ചതാണ്,’ സങ്കല്‍പ് പറയുന്നു.
ചെറുപ്പം മുതലേ ന്യൂറോ സര്‍ജന്‍ ആകണമെന്നായിരുന്നു സങ്കല്‍പിന്റെ ലക്ഷ്യം. നാഗ്പുരിലെ എയിംസില്‍ (AIIMS) പ്രവേശനം നേടി ആ സ്വപ്നത്തിലേക്ക് കുതിക്കാനാണ് സങ്കല്‍പ് ആഗ്രഹിക്കുന്നത്. സങ്കല്‍പിന്റെ ഈ നേട്ടം അസെന്‍ട്രിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ക്കും അഭിമാനമായി മാറി. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് വില താഴോട്ട്
UAE Nazia Staff Editor — July 17, 2026 · 0 Comment

ദുബൈ: ദുബൈയിലെ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്ന് രാവിലെ 9.35-ലെ നിരക്ക് പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 479.75 ദിർഹമായപ്പോൾ, വ്യാഴാഴ്ചയേക്കാൾ 1.75 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 444.25 ദിർഹമായും വില കുറഞ്ഞു. ഇതും മുൻദിവസത്തേക്കാൾ 1.75 ദിർഹം കുറവാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഏപ്രിൽ 19-നുശേഷം ആദ്യമായാണ് 24, 22 കാരറ്റ് സ്വർണവിലകൾ ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്.
ഏപ്രിലിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 102.50 ദിർഹവും (ഏകദേശം 17.6 ശതമാനം), 22 കാരറ്റിന് 94.75 ദിർഹവും (17.6 ശതമാനം) ഇടിഞ്ഞിട്ടുണ്ട്. ഏപ്രിൽ 19-ന് 24 കാരറ്റ് സ്വർണവില ഗ്രാമിന് 582.25 ദിർഹവും 22 കാരറ്റിന് 539 ദിർഹവുമായിരുന്നു.
ഇതോടെ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില ഏപ്രിലിലെ ഉയർന്ന നിരക്കിനെക്കാൾ 1,025 ദിർഹം കുറഞ്ഞു. 22 കാരറ്റിന് 947.50 ദിർഹത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. (ആഭരണങ്ങളുടെ നിർമാണച്ചെലവും മറ്റ് ചാർജുകളും ഉൾപ്പെടുന്നില്ല).
മേയ് മാസത്തിന്റെ ഭൂരിഭാഗം സമയവും 24 കാരറ്റ് സ്വർണവില ഗ്രാമിന് 540 ദിർഹത്തിന് മുകളിലായിരുന്നു. മേയ് 11-ന് 570.75 ദിർഹം വരെ ഉയർന്നിരുന്നു. ജൂൺ മുതൽ വില താഴ്ന്നു തുടങ്ങിയതോടെ ജൂൺ അവസാനത്തോടെ 500 ദിർഹത്തിന് താഴെയെത്തി. ജൂലൈയിൽ 500 ദിർഹത്തിന് സമീപം തുടരുന്നതിനിടെയാണ് പുതിയ ഇടിവ്
വില ഇടിയാൻ പല കാരണങ്ങൾ
ആഗോള വിപണിയിലും സ്വർണവിലയ്ക്ക് സമ്മർദം തുടരുകയാണ്. ട്രോയ് ഔൺസിന് ഏകദേശം 3,980 ഡോളറിനടുത്ത് വ്യാപാരം നടന്നെങ്കിലും ആഴ്ചയിലെ മൊത്തം ഇടിവ് 3.4 ശതമാനത്തിലെത്തി. ജൂൺ ആദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്.
മധ്യപൂർവേഷ്യയിലെ സംഘർഷം മൂലം എണ്ണവില ഉയരുകയും പണപ്പെരുപ്പ ആശങ്ക ശക്തമാകുകയും ചെയ്തതോടെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന വിലയിരുത്തലാണ് സ്വർണവിലയെ ബാധിച്ചത്. ഉയർന്ന പലിശനിരക്ക് പലിശ ലഭിക്കാത്ത സ്വർണ നിക്ഷേപത്തെ അപേക്ഷിച്ച് ബോണ്ടുകൾ പോലുള്ള നിക്ഷേപങ്ങളെ കൂടുതൽ ആകർഷകമാക്കുന്നതിനാൽ സ്വർണത്തിന് തിരിച്ചടിയാകുന്നു. ശക്തമായ ഡോളറും ഉയരുന്ന ബോണ്ട് യീൽഡും സ്വർണവിലയ്ക്ക് അധിക സമ്മർദം സൃഷ്ടിക്കുന്നതായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക