Indian Expatriates Struggle with Passport Expiry Issues പാസ്‌പോർട്ട് പുതുക്കൽ: അനധികൃത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വീഴരുതേ…

Indian passport e1784263015191

Indian Expatriates Struggle with Passport Expiry Issues ദുബായ് : അവധിക്കാലത്ത് സ്വദേശത്തേക്കും വിദേശത്തേക്കും യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ പാസ്പോര്‍ട്ട് കാലാവധി കഴിയാറായ സാഹചര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിലും പ്രതിസന്ധികള്‍ തുടരുകയാണ്. നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കാനുള്ള അപ്പോയ്‌മെന്റ് സ്ലോട്ടുകള്‍ ലഭിക്കാന്‍ പാടുപെടുകയാണ്.

സേവനങ്ങൾക്കുള്ള അപ്പോയിന്റ്‌മെന്റുകൾ ഔദ്യോഗിക പോർട്ടൽ വഴിമാത്രം സൗജന്യമായി ബുക്ക് ചെയ്യണം. ഇതിനായി യാതൊരു ഏജന്റുമാർക്കും തുക നൽകരുതെന്നും ഇന്ത്യൻ എംബസിയും കോൺസുലേറ്റും വീണ്ടും മുന്നറിയിപ്പ് നൽകി. അനധികൃത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ അഭ്യർഥിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യാത്ര ചെയ്യാനുള്ള തീയതികള്‍ അടുക്കുന്നതും ഉത്കണ്ഠകൾക്ക് കാരണമാകുന്നു. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായുള്ള അപ്പോയ്‌മെന്റുകള്‍ ലഭിക്കാത്തത് നിരവധി പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയതോടെയാണ് തിരക്ക് വര്‍ധിച്ചിരിക്കുന്നത്. ​യാത്രയ്ക്ക്‌ തൊട്ടുമുമ്പ് പാസ്‌പോർട്ടിന്റെ കാലാവധി ആറുമാസത്തിൽ താഴെയാണെന്ന് തിരിച്ചറിഞ്ഞതോടെ പലരും ആശങ്കയിലാണ്. പ്രതിദിനം ആയിരത്തിലധികം അപേക്ഷകരാണ് കോൺസുലർ സേവനങ്ങൾക്കായി എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ദീർഘമായ കാത്തിരിപ്പ് അനുഭവപ്പെടുന്നതും സേവനനിരക്കുകളിൽ ഉണ്ടായ വർധന സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, കുടുംബസമേതം താമസിക്കുന്ന പ്രവാസികൾ, വിദ്യാർഥികൾ, ചികിത്സ, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി അടിയന്തരമായി യാത്ര ചെയ്യേണ്ടവർ എന്നിവർ കടുത്ത പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പാസ്‌പോർട്ട് പുതുക്കൽ പോലുള്ള അടിസ്ഥാന കോൺസുലർ സേവനങ്ങൾ സമയബന്ധിതമായും താങ്ങാനാവുന്ന ചെലവിലും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും യുഎഇയിലെ ഇന്ത്യൻ എംബസിയും ബന്ധപ്പെട്ട കോൺസുലർ അധികാരികളും പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റുകൾക്ക് മുൻപ് ഉണ്ടായിരുന്ന രീതിയിൽ സൗകര്യങ്ങൾ ഔനഃസ്ഥാപിക്കണമെന്നും പാസ്‌പോർട്ട് അച്ചടിയിലെയും വിതരണത്തിലെയും കാലതാമസം ഒഴിവാക്കണമെന്നും അടുത്തിടെ വർധിപ്പിച്ച സേവനനിരക്കുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. വിവിധ എമിറേറ്റുകളിൽ കൂടുതൽ കോൺസുലർ സേവന ക്യാംപുകളും മൊബൈൽ പാസ്‌പോർട്ട് സേവനങ്ങളും സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളും പ്രവാസികൾ മുന്നോട്ടുവെക്കുന്നുണ്ട്.

UAE higher education ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ഏകീകൃത ലൈസന്‍സിങ്ങ് സംവിധാനം

UAE Merlin Staff Editor — July 17, 2026 · 0 Comment

book

UAE higher education ദുബായ് : യു.എ.ഇ. യിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനുമായി പുതിയ ഏകീകൃത ദേശീയ ലൈസന്‍സിങ്ങ് ചട്ടക്കൂടിന് അംഗീകാരം നല്‍കി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

രാജ്യത്തെ മെയിന്‍ലാന്‍ഡ്, ഫ്രീ സോണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഇനി മുതല്‍ ഏകീകൃത ചട്ടക്കൂട് ബാധകമായിരിക്കും.

ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മേഖലയിലെ ഫെഡറല്‍ ഡിക്രി-ലോ പ്രകാരമാണ് പുതിയ സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണം ശക്തിപ്പെടുത്തുക, ലൈസന്‍സിങ്ങ് നടപടിക്രമങ്ങള്‍ ലളിതമാക്കുകയും നടപടികളിലെ ആവര്‍ത്തനം ഒഴിവാക്കുകയും ചെയ്യുക, വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠനാനുഭവം ഉറപ്പാക്കുക, ഉന്നതവിദ്യാഭ്യാസത്തെ രാജ്യത്തെ സാമ്പത്തിക മേഖലകളുമായി കൂടുതല്‍ ബന്ധിപ്പിക്കുക എന്നിവയെല്ലാമാണ് പ്രധാന ലക്ഷ്യങ്ങള്‍.

ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയുള്ള സംയോജനമാണ് ഈ ചട്ടക്കൂടിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്താനും അധികൃതര്‍ക്ക് സാധിക്കും.

പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് മുതല്‍ നിലവിലുള്ളവയുടെ ലൈസന്‍സ് പുതുക്കല്‍ വരെയുള്ള എല്ലാ ഘട്ടങ്ങളിലും പുതിയ നിബന്ധനകള്‍ ബാധകമാകും. സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും ഭരണപരമായ തീരുമാനങ്ങളും അക്കാദമിക് തീരുമാനങ്ങളും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് വേണമെന്നത് പുതിയ ചട്ടക്കൂടിലെ സുപ്രധാന നിര്‍ദേശമാണ്.

കൂടാതെ, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടുകള്‍, സാമ്പത്തിക ഗാരന്റികള്‍, വിദ്യാര്‍ഥികളുടെ സംരക്ഷണം എന്നിവയ്ക്കും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ.യിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും, തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ ദേശീയ തലത്തില്‍ പ്രാഗല്ഭ്യമുള്ള ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നിരവധി വിമാന സർവീസുകളിൽ മാറ്റം, മാറ്റമുണ്ട്, അപ്ഡേറ്റുകൾ പരിശോധിക്കുക

UAE Greeshma Staff Editor — July 16, 2026 · 0 Comment

UAE Travel Update : ദുബൈ, ജൂലൈ 16: മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യത്തെ തുടർന്ന് യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി നിരവധി വിമാനക്കമ്പനികൾ സർവീസുകളിൽ മാറ്റം പ്രഖ്യാപിച്ചു. ചില റൂട്ടുകളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതോടൊപ്പം യാത്രക്കാർ പുതിയ യാത്രാനിർദേശങ്ങളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

സിംഗപ്പൂർ എയർലൈൻസ് സിംഗപ്പൂർ–ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയതായി അറിയിച്ചു. യാത്ര റദ്ദാക്കിയവർക്ക് ഉപയോഗിക്കാത്ത ടിക്കറ്റിന്റെ തുക മുഴുവനായും തിരികെ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ബ്രിട്ടീഷ് എയർവേസ് ദുബൈയിലേക്കും ദുബൈയിൽ നിന്നുമുള്ള യാത്രക്കാർക്ക് യാത്ര മാറ്റാനോ റദ്ദാക്കാനോ അനുവദിച്ചിരുന്ന പ്രത്യേക ഇളവ് ഒക്ടോബർ 31 വരെ നീട്ടി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയിലേക്ക് പോകുന്നവർക്ക് പുതിയ നിർദേശം

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ Air Suvidha 2.0 എന്ന ഡിജിറ്റൽ ആരോഗ്യ പ്രഖ്യാപന ഫോം നിർബന്ധമായും പൂരിപ്പിക്കണം. ലോകാരോഗ്യ സംഘടന (WHO) ചില ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടി.

യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം പൂരിപ്പിക്കാം. ഇന്ത്യയിലെത്തിയ ശേഷം ഡൗൺലോഡ് ചെയ്ത ഫോം ആരോഗ്യ പരിശോധനാ കേന്ദ്രത്തിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ മതിയാകും.

സൗദിയിലേക്കുള്ള യാത്ര

സൗദി അറേബ്യയിലെ ചില മേഖലകളിൽ മിസൈൽ, ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തടസ്സങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നിരുന്നാലും ചില വിമാന സർവീസുകൾ ഇപ്പോഴും റദ്ദാക്കിയിട്ടുള്ളതിനാൽ യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വിവിധ വിമാനക്കമ്പനികളുടെ പുതിയ അറിയിപ്പുകൾ

  • എമിറേറ്റ്സ് നിലവിൽ വലിയ സർവീസ് തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വേനൽക്കാല തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് കമ്പനി അറിയിച്ചു.
  • ഫ്ലൈദുബൈ യാത്രക്കാർ ഓൺലൈനായി ചെക്ക്-ഇൻ ചെയ്യുകയും കുറഞ്ഞത് നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തുകയും ചെയ്യണമെന്ന് നിർദേശിച്ചു. കൂടാതെ സിറിയയിലെ അലപ്പോയിലേക്ക് പുതിയ പ്രതിദിന സർവീസും ആരംഭിച്ചു.
  • എയർ അറേബ്യ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിച്ചു. റോമിലേക്കും ലണ്ടൻ ഗാറ്റ്‌വിക്കിലേക്കും പുതിയ നേരിട്ടുള്ള സർവീസുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
  • ഖത്തർ എയർവേസ് ദോഹയിൽ നിന്ന് 160-ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ വികസിപ്പിച്ചു. ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
  • എത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചില സർവീസുകൾ ബഹ്റൈൻ വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന് റദ്ദാക്കി. മനില സർവീസുകളിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ചില വൈകല്യങ്ങളും റിപ്പോർട്ട് ചെയ്തു.
  • സൗദിയഗൾഫ് എയർകുവൈത്ത് എയർവേസ്ജസീറ എയർവേസ് എന്നിവയും വിവിധ റൂട്ടുകളിലെ സർവീസുകൾ ക്രമേണ പുനരാരംഭിക്കുകയോ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.

മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *