ഹൂതി ആക്രമണം: വിമാനത്താവളത്തില്‍ സര്‍വീസ് തടസം; ദുബൈ, ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി

482881

ദുബൈ: യെമനിലെ ഹൂതികള്‍ സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് യു.എ.ഇയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നുള്ള അബ്ഹ സര്‍വീസുകളെയാണ് പ്രധാനമായും ബാധിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍2ല്‍ നിന്ന് അബ്ഹയിലേക്ക് ഇന്ന് സര്‍വീസ് നടത്താനിരുന്ന ഫ്‌ളൈദുബൈയുടെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. രാവിലെ 10.25നും വൈകിട്ട് 4.05നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.

അബ്ഹയില്‍ നിന്ന് ദുബൈയിലേക്കും ഷാര്‍ജയിലേക്കുമുള്ള മടക്ക സര്‍വീസുകളും റദ്ദാക്കിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. ദുബൈയിലേക്കുള്ള ഫ്‌ളൈദുബൈ എഫ്‌സെഡ് 815, എഫ്‌സെഡ് 811 സര്‍വീസുകളെയാണ് ഇത് ബാധിച്ചത്.
അബ്ഹയില്‍ നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്താനിരുന്ന എയര്‍ അറേബ്യ വിമാനം ജി9 195ഉം റദ്ദാക്കിയതായി കമ്പനി വെബ്‌സൈറ്റില്‍ അറിയിച്ചു.

അബ്ഹ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 11.50 മുതല്‍ വൈകിട്ട് 5.55 വരെ കുറഞ്ഞത് 10 പുറപ്പെടല്‍ സര്‍വീസുകളെങ്കിലും റദ്ദാക്കിയതായി ഫ്‌ളൈറ്റ് റഡാര്‍24 വിവരങ്ങള്‍ സൂചിപ്പിക്കുന്നു. സൗദിയയുടെ റിയാദിലേക്കുള്ള മൂന്ന് സര്‍വീസുകളും ജിദ്ദയിലേക്കുള്ള രണ്ട് സര്‍വീസുകളും റദ്ദാക്കി. ഫ്‌ളൈദീല്‍ ജിദ്ദയിലേക്കുള്ള രണ്ട് സര്‍വീസുകളും റദ്ദാക്കി.

ഇന്നലെ രാത്രി അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെയാണ് വിമാന സര്‍വീസുകളില്‍ തടസ്സമുണ്ടായത്. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

യമനിലെ സന്‍ആ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് അബ്ഹ ആക്രമണം നടന്നത്. ഏതാനും വര്‍ഷങ്ങളായി ശമിച്ചിരുന്ന ഹൂതിസൗദി സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായാണ് പുതിയ ആക്രമണത്തെ വിലയിരുത്തുന്നത്.

യുഎഇയിൽ വാടക ചെലവ് നിയന്ത്രിക്കാൻ പ്രവാസികൾ തെരഞ്ഞെടുത്ത വഴി; 50,000–1 ലക്ഷം ദിർഹം വീടുകൾക്ക് വൻ ഡിമാൻഡ്, ഫ്ലെക്സിബിൾ പേയ്‌മെന്റ് ഹിറ്റ്!വൻ ലാഭം

UAE tenants pay; യുഎഇയിലെ വാടക വിപണിയിൽ താമസക്കാരുടെ മുൻഗണനകളിൽ വലിയ മാറ്റം പ്രകടമാകുന്നു. പകുതിയിലധികം വാടകക്കാരും ഇപ്പോൾ ഇടത്തരം വീടുകൾ തിരഞ്ഞെടുക്കുന്നതായും വാടക നൽകുന്നതിൽ കൂടുതൽ ഇളവുകൾ നൽകുന്ന ഫ്ലെക്സിബിൾ പേയ്‌മെന്റ് രീതികൾക്ക് പ്രചാരം വർധിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ വാടക പ്ലാറ്റ്‌ഫോമായ ‘റെന്റ്‌ലി’ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, യുഎഇയിലെ 56 ശതമാനം ഉപഭോക്താക്കളും പ്രതിവർഷം 50,000 ദിർഹം മുതൽ 1,00,000 ദിർഹം വരെ വാടകയുള്ള വീടുകളാണ് തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ ശരാശരി വാർഷിക വാടക 92,000 ദിർഹമായും മധ്യനിരയിലുള്ള വാടക 72,000 ദിർഹമായും രേഖപ്പെടുത്തി. ദുബായിലെ വാടക വിപണി വലിയ വളർച്ചാഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

2026-ന്റെ ആദ്യ പാദത്തിൽ 2,53,992 വാടക കരാറുകളിലായി ഏകദേശം 32.2 ബില്യൺ ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. വാടക കരാറുകൾ റദ്ദാക്കുന്നത് 25 ശതമാനം കുറഞ്ഞത് വിപണിയുടെ കരുത്തായി വിലയിരുത്തപ്പെടുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് അവതരിപ്പിച്ച ‘ഫ്ലെക്സി റെന്റ്’ പദ്ധതി വാടക വിപണിയെ കൂടുതൽ ആധുനികമാക്കി. ജോലിയിൽ സ്ഥിരത കൈവരിച്ച പ്രൊഫഷണലുകളാണ് പ്രധാനമായും ഫ്ലെക്സിബിൾ പേയ്‌മെന്റ് രീതികൾ ഇഷ്ടപ്പെടുന്നത്. വാടക ഒന്നിച്ച് നൽകുന്നതിന് പകരം മാസശമ്പളത്തിന് അനുസൃതമായ ഗഡുക്കളായി നൽകുന്നത് മികച്ച സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കുമെന്ന് റെന്റ്‌ലി യുഎഇ മേധാവി തൈമൂർ ഖാൻ പറഞ്ഞു. ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഇത്തരം പേയ്‌മെന്റുകൾ വാടകക്കാർക്ക് പണമൊഴുക്ക് എളുപ്പമാക്കുമ്പോൾ, കെട്ടിട ഉടമകൾക്ക് വാടക കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും സാധിക്കുന്നു. യുഎഇയിൽ ഇതിനകം 10 മില്യൺ ഡോളറിലധികം വാടക ഇടപാടുകൾ ഡിജിറ്റലായി കൈകാര്യം ചെയ്ത റെന്റ്‌ലി, വരും മാസങ്ങളിൽ കൂടുതൽ ഉടമകളുമായും ഏജൻസികളുമായും സഹകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *