
UAE tenants pay; യുഎഇയിലെ വാടക വിപണിയിൽ താമസക്കാരുടെ മുൻഗണനകളിൽ വലിയ മാറ്റം പ്രകടമാകുന്നു. പകുതിയിലധികം വാടകക്കാരും ഇപ്പോൾ ഇടത്തരം വീടുകൾ തിരഞ്ഞെടുക്കുന്നതായും വാടക നൽകുന്നതിൽ കൂടുതൽ ഇളവുകൾ നൽകുന്ന ഫ്ലെക്സിബിൾ പേയ്മെന്റ് രീതികൾക്ക് പ്രചാരം വർധിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ വാടക പ്ലാറ്റ്ഫോമായ ‘റെന്റ്ലി’ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, യുഎഇയിലെ 56 ശതമാനം ഉപഭോക്താക്കളും പ്രതിവർഷം 50,000 ദിർഹം മുതൽ 1,00,000 ദിർഹം വരെ വാടകയുള്ള വീടുകളാണ് തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ ശരാശരി വാർഷിക വാടക 92,000 ദിർഹമായും മധ്യനിരയിലുള്ള വാടക 72,000 ദിർഹമായും രേഖപ്പെടുത്തി. ദുബായിലെ വാടക വിപണി വലിയ വളർച്ചാഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
2026-ന്റെ ആദ്യ പാദത്തിൽ 2,53,992 വാടക കരാറുകളിലായി ഏകദേശം 32.2 ബില്യൺ ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. വാടക കരാറുകൾ റദ്ദാക്കുന്നത് 25 ശതമാനം കുറഞ്ഞത് വിപണിയുടെ കരുത്തായി വിലയിരുത്തപ്പെടുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് അവതരിപ്പിച്ച ‘ഫ്ലെക്സി റെന്റ്’ പദ്ധതി വാടക വിപണിയെ കൂടുതൽ ആധുനികമാക്കി. ജോലിയിൽ സ്ഥിരത കൈവരിച്ച പ്രൊഫഷണലുകളാണ് പ്രധാനമായും ഫ്ലെക്സിബിൾ പേയ്മെന്റ് രീതികൾ ഇഷ്ടപ്പെടുന്നത്. വാടക ഒന്നിച്ച് നൽകുന്നതിന് പകരം മാസശമ്പളത്തിന് അനുസൃതമായ ഗഡുക്കളായി നൽകുന്നത് മികച്ച സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കുമെന്ന് റെന്റ്ലി യുഎഇ മേധാവി തൈമൂർ ഖാൻ പറഞ്ഞു. ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഇത്തരം പേയ്മെന്റുകൾ വാടകക്കാർക്ക് പണമൊഴുക്ക് എളുപ്പമാക്കുമ്പോൾ, കെട്ടിട ഉടമകൾക്ക് വാടക കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും സാധിക്കുന്നു. യുഎഇയിൽ ഇതിനകം 10 മില്യൺ ഡോളറിലധികം വാടക ഇടപാടുകൾ ഡിജിറ്റലായി കൈകാര്യം ചെയ്ത റെന്റ്ലി, വരും മാസങ്ങളിൽ കൂടുതൽ ഉടമകളുമായും ഏജൻസികളുമായും സഹകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്
ഹാവു!!!അവസാനം കണ്ടു പിടിച്ചു!!!യുഎഇ ലോട്ടറിയുടെ കോടികൾ മലയാളിക്ക്; ടിക്കറ്റെടുത്തത് കുടുംബത്തിന്റെ ജനന തിയതി വെച്ച്
യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു.
52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്നീഷ്യനാണ്. ‘ ടിക്കറ്റെടുത്തപ്പോള്‍ ഞാന്‍ ക്രമരഹിതമായ നമ്പറുകള്‍ക്ക് പകരം കുടുംബ തീയതികള്‍ തിരഞ്ഞെടുത്തു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട തീയതികള്‍ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ഞാന്‍ എന്റെ മകളുടെ ജന്മദിനത്തില് നിന്നാണ് ആരംഭിച്ചത്, പിന്നീട് എന്റേതും പിന്നീട് എന്റെ ഭാര്യയുടെ ജന്മദിനവും ചേര്‍ത്തു’,’ അദ്ദേഹം പറഞ്ഞു.
സുഹൃത്തിനൊപ്പം വാങ്ങിയ ടിക്കറ്റിന് 100 ദിര്‍ഹമാണ് സുനിലിന് ആദ്യം ലഭിച്ചത്. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അടുത്ത നറുക്കെടുപ്പിനായി അവര്‍ മറ്റൊരു ടിക്കറ്റ് വാങ്ങി. ഇതാണ് 30 മില്യണ്‍ ദിര്‍ഹം ജാക്ക്പോട്ട് നേടിയത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സുനിലിന് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ക്കിപ്പോള്‍ ഏഴ് വയസായി.
എന്റെ മകള്‍ ഇത് കാണുന്നുണ്ടെങ്കില്‍, അവള്‍ക്കായി ജീവിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവളുടെ അച്ഛനും അമ്മയും എന്ന് അവള് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി അവളെ ഒരു ഡോക്ടറാക്കി കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം,’ അദ്ദേഹം പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സുനില്‍ തനിക്ക് സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
‘നറുക്കെടുപ്പിന് ശേഷം രാത്രി 9.45-ഓടെ ഞാന്‍ ഫോണ്‍ പരിശോധിച്ചു. ചെറിയൊരു സമ്മാനം മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയിച്ച നമ്പറുകള്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി,’ അദ്ദേഹം പറഞ്ഞു. കണ്ടത് വിശ്വസിക്കാന്‍ കഴിയാതിരുന്നതിനാല്‍, ഭാര്യയെ വിളിക്കുന്നതിന് മുന്‍പ് അദ്ദേഹം ആ ടിക്കറ്റ് ഒരു സുഹൃത്തിനെ കാണിച്ചു.
എന്റെ ഭാര്യയ്ക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു സാധാരണ ജീവിതം നയിക്കാനാണ് അവര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഈ തുക ലഭിച്ചപ്പോള്‍ നമ്മള് ഇനി എന്ത് ചെയ്യും? എന്നാണ് അവള് ചോദിച്ചത്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരായതുകൊണ്ട്, മറ്റുള്ളവര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു. വലിയൊരു തുക സമ്മാനമായി ലഭിച്ചിട്ടും, ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത് മകള്‍ക്കായി ഒരു സമ്മാനം വാങ്ങണം എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
കുടുംബവീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും, വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം ഒന്നു വിശ്രമിക്കാനും ഈ പണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുപ്പം മുതലേ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഇനി ഞാന്‍ അല്പം വിശ്രമിക്കും,’ അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
വീടില്ലാത്ത ചിലരെ എനിക്കറിയാം, അവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30-നാണ് നടക്കുന്നത്. 30 ദശലക്ഷം ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ്, 5 ദശലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, കൂടാതെ 50,000 ദിര്‍ഹം വീതം ലഭിക്കുന്ന മൂന്ന് ‘ലക്കി ചാന്‍സ്’ സമ്മാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.