റാസൽഖൈമയിലെ വീട്ടിൽ ഇനി ആ കുഞ്ഞു ചിരി ഇല്ല ;കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയ യുഎഇ സ്വദേശി ബാലൻ വാഹനാപകടത്തിൽ മരിച്ചു

468233
Representative Image. Image Credit: Anton Novikov/istock.com

റാസൽഖൈമയിലെ (Ras Al Khaimah) ഗലീല സ്വദേശിയായ ജാസിം മുഹമ്മദ് അബ്ദുള്ള അലി സെയ്ദ് അൽ ഷെഹി എന്ന ഏഴുവയസ്സുകാരനാണ് ജൂലൈ 4 ശനിയാഴ്ച ടുണീഷ്യയിലെ മണൂബ ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ടുണീഷ്യയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനും വേനലവധി ആഘോഷിക്കാനുമാണ് കുട്ടി പോയത്.

ടുണീഷ്യയിലെ വീടിന് സമീപമുള്ള ഒരു ഗ്രോസറി കടയിലേക്ക് പോകുന്നതിനായി മറ്റ് സഹോദരങ്ങൾക്കൊപ്പം പുറത്തിറങ്ങിയതായിരുന്നു ജാസിം. റോഡിലൂടെ നടന്നുപോകുമ്പോൾ അമിതവേഗതയിൽ വന്ന വാഹനം കുട്ടി ശ്രദ്ധിച്ചില്ലെന്നും പെട്ടെന്ന് വന്ന് ഇടിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ജോലി സംബന്ധമായ കാരണങ്ങളാൽ ജാസിമിന്റെ പിതാവ് മുഹമ്മദ് അൽ ഷെഹി യു.എ.ഇയിൽ തന്നെ തുടരുകയായിരുന്നു. അടുത്ത മാസം കുടുംബത്തിനൊപ്പം ചേരാൻ ഇരിക്കെയാണ് ജോലിസ്ഥലത്ത് വെച്ച് മകന്റെ മരണവാർത്ത അദ്ദേഹത്തെ തേടിയെത്തുന്നത്. എപ്പോഴും സന്തോഷവാനായിരുന്ന ജാസിം അമ്മയോടും ഇളയ സഹോദരിയോടും ഏറെ അടുത്തുനിൽക്കുന്ന കുട്ടിയായിരുന്നുവെന്ന് പിതാവ് ഓർത്തു.

കുട്ടിയുടെ ഭൗതികശരീരം ജൂലൈ 6 തിങ്കളാഴ്ച രാത്രിയോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യു.എ.ഇയിൽ എത്തിക്കും. ചൊവ്വാഴ്ച രാവിലെ റാസൽഖൈമയിലെ ഗലീല സെമിത്തേരിയിൽ (Ghalilah Cemetery) ഖബറടക്കം നടക്കും.

സ്വര്‍ണവില താഴേക്ക്; ഇന്നുണ്ടായത് വന്‍വില തകര്‍ച്ച, 24 കാരറ്റ് സ്വര്‍ണം 500 ദിര്‍ഹത്തിന് താഴേക്ക്

UAE July 7, 2026

gold 2

ഗള്‍ഫ് വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വിലയിടിഞ്ഞു. സ്വര്‍ണ നഗരം എന്ന് അറിയപ്പെടുന്ന ദുബായില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 2 ദിര്‍ഹം ഇടിഞ്ഞു. ഇതോടെ ശനിയാഴ്ചത്തെ നിരക്കായ 503 ദിര്‍ഹത്തില്‍ നിന്ന് 501 ദിര്‍ഹത്തിലേക്ക് സ്വര്‍ണ വില എത്തി. 22 കാരറ്റ് 464 ദിര്‍ഹത്തിലും, 21 കാരറ്റ് 445 ദിര്‍ഹത്തിലും, 18 കാരറ്റ് 381.25 ദിര്‍ഹത്തിലുമാണ് വ്യാപാരം നടത്തിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുറഞ്ഞ കാരറ്റിലുള്ള 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 297.5 ദിര്‍ഹം മാത്രമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ നിരക്ക്. ആഗോള സാമ്പത്തിക രംഗത്തെ പുതിയ മാറ്റങ്ങളാല്‍ സ്വര്‍ണവിലയില്‍ പ്രവചനാതീതമായ വ്യതിയാനങ്ങള്‍ തുടരുകയാണ്. ഇത് തന്നെയാണ് ഗള്‍ഫ് വിപണിയിലും പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎഇയിലെ പ്രമുഖ വിപണികളില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് പ്രകടമായി.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് സാധാരണക്കാര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ക്ക് സുരക്ഷിത മാര്‍ഗമായി സ്വര്‍ണത്തെ കാണുന്നതിനാല്‍ ഗള്‍ഫ് നാടുകളില്‍ ഈ വില വ്യതിയാനം വളരെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനോടകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,155 യുഎസ് ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നു കഴിഞ്ഞു.

ഏകദേശം 0.67 ശതമാനം ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ഇതിന്റെ സ്വാധീനം വെള്ളിയുടെ വിപണിയിലും പ്രകടമാണ്. വെള്ളി വിലയില്‍ ഒരു ശതമാനത്തിലധികം ഇടിവുണ്ടായി. നിലവില്‍ വില ഔണ്‍സിന് 61.81 ഡോളറില്‍ എത്തിനില്‍ക്കുന്നു. ആഗോളതലത്തില്‍ പലിശനിരക്കുകള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമായി തുടരുന്നത് കൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ വളരെ ജാഗ്രതയോടെയാണ് വിപണിയെ ഇപ്പോള്‍ വിലയിരുത്തുന്നത്.

ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന വിപണിയിലെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ധനകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ മുന്‍കാല പ്രവചനങ്ങള്‍ തിരുത്തി പുതിയ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ യുഎസ് ഭീമനായ ജെപി മോര്‍ഗന്‍ നടത്തിയ പുതിയ വിലയിരുത്തലില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് മുന്‍പ് വിഭാവനം ചെയ്തതുപോലെ വേഗത്തില്‍ ആയിരിക്കില്ല എന്ന് പറയുന്നു

പ്രധാന വ്യാവസായിക മേഖലകളില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷത്തെ മൂന്നാം പാദത്തിലും നാലാം പാദത്തിലും സ്വര്‍ണം കൈവരിക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന വിലപരിധിയാണ് പ്രവചനങ്ങളിലൂടെ ജെപി മോര്‍ഗന്‍ തിരുത്തി എഴുതിയിരിക്കുന്നത്. ജൂണ്‍ 9-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷാവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് റെക്കോര്‍ഡ് നിരക്കായ 6,000 ഡോളറിലേക്ക് എത്തുമെന്നായിരുന്നു ആദ്യം പ്രവചിച്ചിരുന്നത്.

എന്നാല്‍ പ്രധാന ഉപഭോക്തൃ ഗ്രൂപ്പുകളില്‍ നിന്നും വ്യാവസായിക മേഖലകളില്‍ നിന്നും സ്വര്‍ണത്തിന് വലിയ തോതിലുള്ള ആവശ്യക്കാര്‍ കുറഞ്ഞതോടെ, മൂന്നാം പാദത്തില്‍ പരമാവധി വില 4,300 ഡോളറായും നാലാം പാദത്തില്‍ 4,500 ഡോളറായും പരിമിതപ്പെടുമെന്ന് ബാങ്ക് വ്യക്തമാക്കി. യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള നിര്‍ണായക പലിശനിരക്ക് നയങ്ങളാണ് ഈ സാമ്പത്തിക തിരുത്തലുകള്‍ക്ക് പുറകിലുള്ള മറ്റൊരു പ്രധാന കാരണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group