പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ മറിഞ്ഞ് അപകടം; ഉംറ തീർത്ഥാടകരായ മലയാളികൾ മരിച്ചു

468194

റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം അപകടത്തിൽപ്പെട്ട സംഭവത്തിൽ മരിച്ചത് മലപ്പുറം സ്വദേശികൾ. മലപ്പുറം തിരൂർ രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കൽ ഹൗസിൽ അബ്​ദുല്ലത്തീഫി​െൻറ (കുഞ്ഞുമോൻ) ഭാര്യ രഹന (52), മൂത്ത മകൾ ഡോ. നഹ്​ല നർമിൻ (29) എന്നിവരാണ്​ മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഉംറ കർമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വാഹനത്തിലുണ്ടായിരുന്ന അബ്​ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിന്‍റെ മുൻവശത്തെ ഗ്ലാസ്സിൽ (വിൻഡ്ഷീൽഡ്) വന്ന് പതിക്കുകയും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്​ടപ്പെട്ട ലാൻഡ് ക്രൂയിസർ കാർ റോഡിൽ പലതവണ മറിയുകയുമായിരുന്നു എന്ന് അബ്​ദുല്ലത്തീഫ് പറഞ്ഞു. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്​ദുല്ലത്തീഫ്​ ഖത്തർ പെട്രോകെമിക്കൽ കമ്പനി (കാപ്​കോ)യിൽ ഉദ്യോഗസ്ഥനാണ്​. 

ഉമർകുട്ടി, മെഹറുന്നിസ കുമ്മത്ത്​ ദമ്പതികളുടെ മകളാണ്​ മരിച്ച രഹന. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ദമ്മാമിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള ബന്ധുക്കളും നാട്ടുകാരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കും

ഇത് വല്ലാത്ത കഷ്ട്ടം തന്നെ!!! പാസ്‌പോര്‍ട്ട് കാണാനില്ല; വിമാനത്താവളത്തില്‍ കുടുങ്ങി ഇന്ത്യന്‍ കുടുംബം

UAE July 6, 2026

466276

അബൂദബി: പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ കുടുംബം ഹോങ്കോങ് വിമാനത്താവളത്തില്‍ കുടുങ്ങി. ഹൈദരാബാദില്‍ നിന്ന് ഹോങ്കോങ് വഴി അമേരിക്കയിലെ ചിക്കാഗോയിലേക്ക് യാത്ര ചെയ്യുന്നതിനിടെ തെലങ്കാന സ്വദേശിനി രാജേശ്വരി ബൊള്ളയുടെയും കുടുംബത്തിന്റെയുമാണ് പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളടക്കമുള്ള കുടുംബം വിമാനത്താവളത്തില്‍ 52 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി. അടിയന്തര ഇടപെടണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യര്‍ഥിച്ചു. പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ട് വിമാനത്താവളത്തില്‍ കുടുങ്ങിയ വിവരം രാജേശ്വരി ബൊള്ള എക്‌സില്‍ പങ്കുവെച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group