
ട്രെയിൻ സ്റ്റേഷനിൽ നിന്ന് അൽ ബത്തീൻ വിമാനത്താവളത്തിലേക്ക് വെറും 15 മിനിറ്റ് ടാക്സി യാത്രയേ അൽ സാബിക്ക് വേണ്ടിവന്നുള്ളൂ. ഇതിനായി ചെലവായത് വെറും 35 ദിർഹം മാത്രമാണ്. മുൻപ് പെട്രോളിനായി ചെലവഴിച്ചിരുന്ന വൻ തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പണ ലാഭത്തേക്കാൾ തനിക്ക് ലഭിച്ച മനസ്സമാധാനമാണ് വലുതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സൗജന്യ വൈ-ഫൈ, പവർ ഔട്ട്‌ലെറ്റുകൾ, മികച്ച ഭക്ഷണം എന്നിവ അടങ്ങിയ സുഖകരമായ ട്രെയിൻ യാത്ര തനിക്ക് കൂടുതൽ ഉന്മേഷം നൽകി. യാത്രയ്ക്കിടയിൽ ലാപ്ടോപ്പ് തുറന്ന് ഓഫീസിലെ ജോലികൾ ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
ഇത്തിഹാദ് റെയിൽ സമ്മാനിച്ച ഏറ്റവും വലിയ സന്തോഷം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു എന്നതാണെന്ന് അൽ സാബി പറയുന്നു. “ഇപ്പോൾ ഞാൻ വീട്ടിൽ വന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. യാത്ര കഴിഞ്ഞെത്തുമ്പോൾ പഴയതുപോലെ ക്ഷീണമില്ലാത്തതിനാൽ കുട്ടികളെ പുറത്തുകൊണ്ടുപോകാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സയ്ക്കായി ദൂരെ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രായമായവർക്കും യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കും ഇത്തിഹാദ് റെയിൽ വലിയൊരു അനുഗ്രഹമാണെന്ന് അൽ സാബി അഭിപ്രായപ്പെട്ടു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഭരണാധികാരികൾക്ക് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി.
ദുബൈ: കൽബ സ്വദേശിയായ ഇമാറാത്തി ഓഫ്‌ഷോർ തൊഴിലാളി അബ്ദുൾറഹ്മാൻ അൽ സാബിക്ക് ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് വെറുമൊരു ട്രെയിൻ യാത്രയല്ല, മറിച്ച് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച വലിയൊരു വഴിത്തിരിവാണ്. ജോലിസ്ഥലത്തേക്ക് പോകാൻ ദിവസവും മൂന്ന് മണിക്കൂറിലധികം കാറോടിച്ചിരുന്ന അൽ സാബിക്ക്, ഇപ്പോൾ വെറും 1 മണിക്കൂർ 40 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സാധിക്കുന്നു.
കഴിഞ്ഞ ജൂൺ 30-ന് ഫുജൈറയിൽ നിന്ന് അബുദബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് റെയിലിന്റെ ചരിത്രപരമായ ആദ്യ പാസഞ്ചർ സർവീസിലെ ആദ്യ യാത്രക്കാരിൽ ഒരാളായിരുന്നു അൽ സാബി. അബുദബിയിലെ അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ നിന്ന് രാവിലെ 9 മണിക്ക് ഓഫ്‌ഷോർ സൈറ്റിലേക്കുള്ള വിമാനം പിടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അന്ത്യം കുറിച്ചത് കടുത്ത യാത്രാ ക്ലേശങ്ങൾക്ക്
പഴയ യാത്രാ ബുദ്ധിമുട്ടുകളെക്കുറിച്ച് അൽ സാബി പറയുന്നത് ഇങ്ങനെ: “ട്രെയിൻ വരുന്നതിനു മുൻപ് ഞാൻ മൂന്ന് മണിക്കൂറിലധികം വണ്ടിയോടിക്കാറുണ്ടായിരുന്നു. മൂടൽമഞ്ഞോ ഗതാഗതക്കുരുക്കോ ഉണ്ടായാൽ യാത്ര കൂടുതൽ നീളും. പലപ്പോഴും വിമാനം നഷ്ടപ്പെടുമോ എന്ന ഭയം കാരണം തലേദിവസം തന്നെ അബുദബിയിലെത്തി റൂമെടുത്ത് താമസിക്കേണ്ടി വന്നിട്ടുണ്ട്. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും കടുത്ത ക്ഷീണം കാരണം ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.”
എന്നാൽ ഇത്തിഹാദ് റെയിൽ വന്നതോടെ കൽബയിൽ നിന്നുള്ള ഈ യാത്രാക്ലേശം പൂർണ്ണമായും മാറി. ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് കൃത്യം 7:16-ന് അബുദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേർന്നു. ട്രെയിൻ യാത്ര ഒരു “ലേസർ-ഫാസ്റ്റ്” അനുഭവമായിരുന്നുവെന്നും ഇത് നഗരങ്ങളെ കൂടുതൽ അടുപ്പിച്ചുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ചെലവ് കുറവ്, ഒപ്പം ആധുനിക സൗകര്യങ്ങളും
ട്രെയിൻ സ്റ്റേഷനിൽ നിന്ന് അൽ ബത്തീൻ വിമാനത്താവളത്തിലേക്ക് വെറും 15 മിനിറ്റ് ടാക്സി യാത്രയേ അൽ സാബിക്ക് വേണ്ടിവന്നുള്ളൂ. ഇതിനായി ചെലവായത് വെറും 35 ദിർഹം മാത്രമാണ്. മുൻപ് പെട്രോളിനായി ചെലവഴിച്ചിരുന്ന വൻ തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
പണ ലാഭത്തേക്കാൾ തനിക്ക് ലഭിച്ച മനസ്സമാധാനമാണ് വലുതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സൗജന്യ വൈ-ഫൈ, പവർ ഔട്ട്‌ലെറ്റുകൾ, മികച്ച ഭക്ഷണം എന്നിവ അടങ്ങിയ സുഖകരമായ ട്രെയിൻ യാത്ര തനിക്ക് കൂടുതൽ ഉന്മേഷം നൽകി. യാത്രയ്ക്കിടയിൽ ലാപ്ടോപ്പ് തുറന്ന് ഓഫീസിലെ ജോലികൾ ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
ഇത്തിഹാദ് റെയിൽ സമ്മാനിച്ച ഏറ്റവും വലിയ സന്തോഷം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു എന്നതാണെന്ന് അൽ സാബി പറയുന്നു. “ഇപ്പോൾ ഞാൻ വീട്ടിൽ വന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. യാത്ര കഴിഞ്ഞെത്തുമ്പോൾ പഴയതുപോലെ ക്ഷീണമില്ലാത്തതിനാൽ കുട്ടികളെ പുറത്തുകൊണ്ടുപോകാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സയ്ക്കായി ദൂരെ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രായമായവർക്കും യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കും ഇത്തിഹാദ് റെയിൽ വലിയൊരു അനുഗ്രഹമാണെന്ന് അൽ സാബി അഭിപ്രായപ്പെട്ടു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഭരണാധികാരികൾക്ക് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി.
ഈ ‘മല്ലൂ ബോയ്സ്’ ഇനി കോടിപതികൾ; ഗൾഫിലും ഭാഗ്യം മലയാളികൾക്കൊപ്പം! ഒരൊറ്റ സെക്കൻഡിൽ അടിച്ചത് കോടികൾ,
UAE July 3, 2026

ദുബായ്∙ ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടു മലയാളികൾക്കു 10 ലക്ഷം ഡോളർ (9.5 കോടി രൂപ) വീതം സമ്മാനം. കബീർ പൂവത്തിങ്ങൽ, മുഹമ്മദ് ഷിബിൽ തയ്യിൽ എന്നിവരാണ് ഭാഗ്യശാലികൾ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അബുദാബിയിൽ ഏവിയേഷൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയാണ് കബീർ. മുഹമ്മദ് ഷിബിൽ തയ്യിൽ ഷാർജ എയർപോർട്ട് ഇന്റർനാഷനൽ ഫ്രീ സോണിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു
78 കോടി രൂപയുടെ യുഎഇ ലോട്ടറി അടിച്ചത് മലയാളിക്ക് ? ഭാഗ്യവാനെ തേടി പ്രവാസ ലോകം
UAE July 3, 2026

ദുബായ് : യു.എ.ഇ ലോട്ടറിയുടെ ബംപർ സമ്മാനം വീണ്ടും ഇന്ത്യക്കാരന് ലഭിച്ചതായി റിപ്പോർട്ട്. യു.എ.ഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്മാനമായ 78 കോടിയോളം രൂപ (30 ദശലക്ഷം ദിർഹം) ഇന്ത്യക്കാരന് ലഭിച്ചെന്നാണ് വിവരം. ഈ ഭാഗ്യവാൻ മലയാളിയാണെന്നും സംശയമുണ്ട്. ജേതാവിന്റെ പേരിന്റെ ആദ്യഭാഗമാണ് മലയാളിയാണെന്ന സംശയത്തിന് ഇടയാക്കിയത്. സുനിൽകു എസ് എന്നാണ് വിജയിയെ കുറിച്ച് അധികൃതർ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ഇത് സുനിൽകുമാർ എന്ന പേരാകാനാണ് സാദ്ധ്യതയെന്നാണ് മലയാളികളായ പ്രവാസികൾ വിലയിരുത്തുന്നത്. അതേസമയം വിജയി തമിഴ്നാട്ടുകാരൻ ആകാനും സാദ്ധ്യതയുണ്ട്.
ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് പ്രവാസിക്ക് കോടികളുടെ ഭാഗ്യസമ്മാനം ലഭിച്ചത്. കഴിഞ്ഞ വർഷം യു.എ.ഇ ലോട്ടറിയുടെ 100 ദശലക്ഷം ദിർഹം അനിൽകുമാർ ബൊല്ലയെന്ന ഇന്ത്യക്കാരനെയാണ് തേടിയെത്തിയത്. അതിന് ശേഷം മറ്റൊരു ബമ്പർ സമ്മാനമാണ് ഇന്ത്യൻ പ്രവാസിക്ക് ഇപ്പോൾ ലഭിച്ചത്. വരും ദിവസങ്ങളിൽ വിജയിയുടെ പൂർണവിവരങ്ങളും പൗരത്വവും ലോട്ടറി അധികൃതർ ഔദ്യോഗികമായി പുറത്തുവിടും.
അതേസമയം രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം ഈ വാരം ആർക്കും ലഭിച്ചില്ല. ഈ തുക അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റിവച്ചു. മൂന്നാംസമ്മാനമായ ഒരു ലക്ഷം ദിർഹം വീതം രണ്ടുപേർക്ക് ലഭിച്ചു. 50000 ദിർഹം വിതം ഉറപ്പുനൽകുന്ന പ്രത്യേക വറുക്കെടുപ്പിലൂടെ മൂന്നുപേരും സമ്മാനത്തിന് അർഹരായി.