
ദുബായ്∙ ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടു മലയാളികൾക്കു 10 ലക്ഷം ഡോളർ (9.5 കോടി രൂപ) വീതം സമ്മാനം. കബീർ പൂവത്തിങ്ങൽ, മുഹമ്മദ് ഷിബിൽ തയ്യിൽ എന്നിവരാണ് ഭാഗ്യശാലികൾ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അബുദാബിയിൽ ഏവിയേഷൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയാണ് കബീർ. മുഹമ്മദ് ഷിബിൽ തയ്യിൽ ഷാർജ എയർപോർട്ട് ഇന്റർനാഷനൽ ഫ്രീ സോണിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു
78 കോടി രൂപയുടെ യുഎഇ ലോട്ടറി അടിച്ചത് മലയാളിക്ക് ? ഭാഗ്യവാനെ തേടി പ്രവാസ ലോകം
UAE July 3, 2026

ദുബായ് : യു.എ.ഇ ലോട്ടറിയുടെ ബംപർ സമ്മാനം വീണ്ടും ഇന്ത്യക്കാരന് ലഭിച്ചതായി റിപ്പോർട്ട്. യു.എ.ഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്മാനമായ 78 കോടിയോളം രൂപ (30 ദശലക്ഷം ദിർഹം) ഇന്ത്യക്കാരന് ലഭിച്ചെന്നാണ് വിവരം. ഈ ഭാഗ്യവാൻ മലയാളിയാണെന്നും സംശയമുണ്ട്. ജേതാവിന്റെ പേരിന്റെ ആദ്യഭാഗമാണ് മലയാളിയാണെന്ന സംശയത്തിന് ഇടയാക്കിയത്. സുനിൽകു എസ് എന്നാണ് വിജയിയെ കുറിച്ച് അധികൃതർ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ഇത് സുനിൽകുമാർ എന്ന പേരാകാനാണ് സാദ്ധ്യതയെന്നാണ് മലയാളികളായ പ്രവാസികൾ വിലയിരുത്തുന്നത്. അതേസമയം വിജയി തമിഴ്നാട്ടുകാരൻ ആകാനും സാദ്ധ്യതയുണ്ട്.
ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് പ്രവാസിക്ക് കോടികളുടെ ഭാഗ്യസമ്മാനം ലഭിച്ചത്. കഴിഞ്ഞ വർഷം യു.എ.ഇ ലോട്ടറിയുടെ 100 ദശലക്ഷം ദിർഹം അനിൽകുമാർ ബൊല്ലയെന്ന ഇന്ത്യക്കാരനെയാണ് തേടിയെത്തിയത്. അതിന് ശേഷം മറ്റൊരു ബമ്പർ സമ്മാനമാണ് ഇന്ത്യൻ പ്രവാസിക്ക് ഇപ്പോൾ ലഭിച്ചത്. വരും ദിവസങ്ങളിൽ വിജയിയുടെ പൂർണവിവരങ്ങളും പൗരത്വവും ലോട്ടറി അധികൃതർ ഔദ്യോഗികമായി പുറത്തുവിടും.
അതേസമയം രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം ഈ വാരം ആർക്കും ലഭിച്ചില്ല. ഈ തുക അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റിവച്ചു. മൂന്നാംസമ്മാനമായ ഒരു ലക്ഷം ദിർഹം വീതം രണ്ടുപേർക്ക് ലഭിച്ചു. 50000 ദിർഹം വിതം ഉറപ്പുനൽകുന്ന പ്രത്യേക വറുക്കെടുപ്പിലൂടെ മൂന്നുപേരും സമ്മാനത്തിന് അർഹരായി.
യുഎഇയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
UAE July 2, 2026

അബൂദബി: എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയില്‍ ജോലി ചെയ്തിരുന്ന പറവൂര്‍ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെ മകന്‍ വിബിന്‍ കുമാര്‍ (25) ആണ് മരിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ബുധനാഴ്ച താമസ സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: ബിന്ദു.
ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്ക് സുഗമമായി എത്തിച്ചേരുന്നതിനായി തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് പ്രത്യേക ഷട്ടിൽ ബസ് സർവീസുകളും ഇത്തിഹാദ് റെയിൽ സജ്ജമാക്കിയിട്ടുണ്ട്. വെറും 10 ദിർഹമാണ് ഈ ഫീഡർ ബസുകളുടെ നിരക്ക്