
ദുബായ്∙ യുഎഇയിൽ ഇന്ന് വൈകിട്ട് താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മിസൈൽ ആക്രമണ ജാഗ്രതയുമായി ബന്ധപ്പെട്ട് അടിയന്തര സന്ദേശം (എമർജൻസി അലേർട്ട് ) എത്തിയ സംഭവം സാങ്കേതിക തകരാർ മൂലമെന്ന് അധികൃതർ. സന്ദേശം അവഗണിക്കാമെന്നും രാജ്യത്ത് നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്ന് വൈകിട്ട് 5.20 നാണ് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുന്ന തരത്തിലുള്ള അടിയന്തര ജാഗ്രതാ സന്ദേശം എത്തിയത്. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ സാഹചര്യങ്ങൾ പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് അധികൃതർ വ്യക്തമാക്കി. മുൻപ് ലഭിച്ച ജാഗ്രതാ നിർദേശം അവഗണിക്കണമെന്നും ജനങ്ങൾക്ക് സാധാരണ രീതിയിലുള്ള ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിസ്റ്റത്തിലുണ്ടായ സാങ്കേതിക പിഴവാണ് സന്ദേശം അയക്കാൻ ഇടയാക്കിയതെന്നാണ് സൂചന.
അറിഞ്ഞോ???ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും ; കാരണം ഇതാണ്; ന്ദർശകർക്ക് മുന്നറിയിപ്പ്
UAE June 26, 2026

ദുബൈ: ഈ വർഷമാദ്യം മിഡിൽ ഈസ്റ്റിലുണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് ശേഷം ദുബൈയിലെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഹോട്ടൽ മുറി നിരക്കുകൾ പ്രതിസന്ധിക്ക് മുൻപുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് മാറുന്നതിന് മുൻപ് തന്നെ സന്ദർശകർ ദുബൈയിലേക്ക് തിരിച്ചെത്തണമെന്ന് ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്മാരായ അക്കോർ (Accor) വ്യക്തമാക്കുന്നു. എയർലൈൻ സർവീസുകൾ പഴയപടിയാകുന്നതും പ്രമുഖ അന്താരാഷ്ട്ര പരിപാടികൾ പുനരാരംഭിക്കുന്നതും ദുബായിലേക്ക് വിദേശസഞ്ചാരികളെ വീണ്ടും ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം മാർച്ചിൽ ലഭ്യമായ ഓരോ മുറിയിലുമുള്ള യുഎഇ ഹോട്ടലുകളുടെ വരുമാനം 53 ശതമാനം വരെ കുറഞ്ഞിരുന്നു. ഇതിനെ മറികടക്കാൻ ഹോട്ടലുകൾ നിലവിൽ നിരവധി ആകർഷകമായ ഇളവുകളും പാക്കേജുകളും നൽകുന്നുണ്ട്. എന്നാൽ ഈ വിലക്കുറവ് താല്ക്കാലികം മാത്രമായിരിക്കുമെന്നും താമസിയാതെ തന്നെ നിരക്കുകൾ പഴയപടി ഉയരുമെന്നും അക്കോർ മാനേജ്മെന്റ് ഓർമ്മിപ്പിച്ചു.
യുഎസ്-ഇസ്റാഈൽ-ഇറാൻ സംഘർഷങ്ങൾ സൃഷ്ടിച്ച താൽക്കാലിക പ്രതിസന്ധികൾ ദുബൈയുടെ ദീർഘകാല ടൂറിസം തന്ത്രങ്ങളെ ബാധിച്ചിട്ടില്ല. ദുബൈ സർക്കാരിന്റെ പ്രഖ്യാപിത സാമ്പത്തിക ലക്ഷ്യമായ ‘D33’ പ്ലാനുകളിൽ യാതൊരു മാറ്റവുമില്ലെന്ന് ദുബൈ ടൂറിസം (DET) സിഇഒ ഇസ്സാം കാസിം വ്യക്തമാക്കി.
ഫെയർമോണ്ട്, മൂവൻപിക്ക്, റാഫിൾസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ അക്കോർ ഗ്രൂപ്പും മിഡിൽ ഈസ്റ്റിലെ തങ്ങളുടെ വൻ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ മേഖലയിൽ 380-ലധികം ഹോട്ടലുകളുള്ള കമ്പനി 2030-ഓടെ തങ്ങളുടെ ശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്