Sharjah road infrastructure project ഇനി എളുപ്പം ; ഷാർജ–ദുബായ് ​ഗതാ​ഗത കുരുക്കിന് പരിഹാരം; അൽ താവൂണിൽ 750 മില്യൺ ദർഹത്തിന്റെ ഭൂഗർഭ ടണൽ പദ്ധതി വരുന്നു

Sharjah road infrastructure project : ഷാർജയിലെ അൽ താവൂൺ മേഖലയിൽ നിന്ന് ദുബായിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകുന്ന റോഡ് വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഷാർജ ഭരണാധികാരിയായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 750 ദശലക്ഷം ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് പ്രഖ്യാപനം നടത്തിയത്.പദ്ധതിയുടെ ഭാഗമായി അൽ താവൂൺ മേഖലയ്ക്ക് താഴെ ഇരട്ട പാതയുള്ള ഭൂഗർഭ ടണൽ നിർമ്മിക്കും. ഇത് അൽ നഹ്ദ പാലം വഴി ദുബായിലേക്ക് നേരിട്ടുള്ള ബന്ധം ഒരുക്കും. ഇതോടെ ഷാർജ-ദുബായ് റൂട്ടിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ അൽ താവൂണിൽ താമസിക്കുന്നവർക്ക് ദിവസേന മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങേണ്ട സാഹചര്യമാണുള്ളത്. പലർക്കും വീടുകളിൽ നിന്ന് പ്രധാന റോഡിലെത്താൻ പോലും 20 മുതൽ 40 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വരുന്നു. പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയുമെന്ന് നാട്ടുകാർ പ്രതീക്ഷ പ്രകടിപ്പിച്ചു.അതേസമയം, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ചില താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. റോഡുകളിലെ മാറ്റങ്ങളും പാർക്കിങ് സൗകര്യങ്ങളിലെ നിയന്ത്രണങ്ങളും യാത്രക്കാരെ ബാധിക്കാം. എന്നിരുന്നാലും ഭാവിയിൽ ഗതാഗതക്കുരുക്ക് കുറയുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ ഈ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി.

അൽ താവൂണിൽ നിന്ന് അബു ഹെയിലിലേക്ക് ദിവസേന യാത്ര ചെയ്യുന്ന എഞ്ചിനീയറായ അസാസ് അക്രം പറഞ്ഞു: “നിർമാണ സമയത്ത് ചില അസൗകര്യങ്ങൾ ഉണ്ടാകും. എന്നാൽ പദ്ധതി പൂർത്തിയായാൽ യാത്ര കൂടുതൽ സുഗമമാകുമെന്ന പ്രതീക്ഷയുണ്ട്.”

പദ്ധതിയുടെ ഭാഗമായാണ് നൂർ റോഡിന്റെ വികസനവും നടക്കുന്നത്. അൽ ഉറൂബ സ്ട്രീറ്റിൽ നിന്ന് അൽ നഹ്ദ പാലം വഴി ദുബായിലേക്ക് നേരിട്ടുള്ള കണക്ഷൻ ഒരുക്കുന്ന ഈ പദ്ധതി ഈ വർഷാവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിർമാണ കാലയളവിൽ പലരും പകരം മാർഗങ്ങൾ തേടുകയാണ്. ചിലർ അൽ മംസാർ ഭാഗത്ത് വാഹനം പാർക്ക് ചെയ്ത് ബസുകൾ ഉപയോഗിക്കുന്നതും മറ്റ് വഴികൾ തിരഞ്ഞെടുക്കുന്നതുമാണ്. താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഭാവിയിൽ ഗതാഗതക്കുരുക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് അൽ താവൂൺ നിവാസികൾ.

ഇറാൻ-യുഎസ് സമാധാന കരാർ; ഗൾഫ് രാജ്യങ്ങൾ തികഞ്ഞ പ്രതീക്ഷയിൽ,മലയാളികൾക്ക് കോളടിച്ചു യുഎഇയിൽ ജോലി സാധ്യത കൂടും!

UAE Nazia Staff Editor — June 17, 2026 · 0 Comment

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

ദുബായ്: പശ്ചിമേഷ്യയിൽ നിലനിന്ന കടുത്ത അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ സ്വിറ്റ്സർലൻഡിൽ ഒപ്പുവെക്കാനൊരുങ്ങുകയാണ്. ഇത് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് മേഖലയ്ക്കും ഉദ്യോഗാർത്ഥികൾക്കും പുതിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം അവസാനിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം മിഡിൽ ഈസ്‌റ്റിലെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് കരുതുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദീർഘനാളായി നിലനിന്നിരുന്ന പ്രാദേശിക സംഘർഷങ്ങൾ മൂലം പ്രതിസന്ധിയിലായ വിതരണ ശൃംഖലകൾക്കും ബിസിനസ് നിക്ഷേപങ്ങൾക്കും പുതിയ കരാർ വലിയ കരുത്താകും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായ സംഘർഷാവസ്ഥ യുഎഇയുടെ സാമ്പത്തിക സ്ഥിരതയെ പൂർണമായി ബാധിച്ചില്ലെങ്കിലും, പ്രവർത്തന ചിലവ് വർധിക്കാനും വിനോദസഞ്ചാര മേഖലയിലെ മാന്ദ്യത്തിനും വഴിയൊരുക്കിയിരുന്നു.

കൂടാതെ പല മുൻനിര കമ്പനികളും തങ്ങളുടെ ബിസിനസ് വിപുലീകരണ പദ്ധതികൾ താൽക്കാലികമായി നീട്ടിവെക്കുകയും ജീവനക്കാരെ പുതുതായി നിയമിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ഗൾഫ് മേഖലയിലുടനീളമുള്ള വിപണിയിലെ ആശങ്കകളെ അകറ്റാൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നത്.

മലയാളികൾക്ക് സന്തോഷ വാർത്ത

പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള യുവാക്കളെ സംബന്ധിച്ചിടത്തോളം യുഎഇയിലെ തൊഴിൽ വിപണിയിലെ ഈ മാറ്റം അതീവ പ്രാധാന്യമുള്ളതാണ്. ഉയർന്ന ശമ്പളവും മികച്ച കരിയർ വളർച്ചയും ലക്ഷ്യമിട്ട് യുഎഇയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് ഇത് സുവർണാവസരങ്ങൾ തുറന്നു നൽകും. യുദ്ധം മൂലം നിലച്ചിരുന്ന പല നിയമന പ്രക്രിയകളും കമ്പനികൾ പുനരാരംഭിച്ചു കഴിഞ്ഞു.

പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്നതോടെ കമ്പനികൾ തങ്ങളുടെ താൽക്കാലികമായി നിർത്തിവെച്ച തൊഴിൽ നിയമനങ്ങൾ പുനഃപരിശോധിക്കുകയാണെന്ന് എച്ച്ആർ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നു. പ്രധാനമായും വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ച എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന മേഖലകളിലാണ് ഈ മാറ്റം പ്രകടമാകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായുണ്ടായ മാന്ദ്യത്തിൽ നിന്ന് കമ്പനികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

എങ്കിലും, നിലവിലെ സാഹചര്യത്തിൽ വിപണി പൂർണമായും പഴയ അവസ്ഥയിലേക്ക് മാറാൻ കുറഞ്ഞത് കുറച്ചു മാസങ്ങളെങ്കിലും എടുത്തേക്കാം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസങ്ങളിലെ പ്രതിസന്ധി കമ്പനികളുടെ വാർഷിക വരുമാനത്തെയും പണമൊഴുക്കിനെയും ഒരുപരിധി വരെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, പെട്ടെന്നല്ലെങ്കിലും പതിയെ പതിയെ റിക്രൂട്ടിങ് പഴയ വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷ.മുൻപന്തിയിൽ ലോജിസ്‌റ്റിക്‌സും ഹെൽത്ത്‌കെയറും

യുഎസ്-ഇറാൻ സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യുഎഇയിലെ വിവിധ വ്യവസായ മേഖലകളിൽ പ്രകടമായ വ്യത്യാസം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നത് ലോജിസ്‌റ്റിക്‌സ്, കൺസ്ട്രക്ഷൻ മേഖലകളിലായിരിക്കും. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ആഗോള തലത്തിലുള്ള സമുദ്ര വ്യാപാര പാതകൾ കൂടുതൽ സജീവമാകും. ഇത് ലോജിസ്‌റ്റിക്‌സ് മേഖലയിൽ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാൻ കാരണമാവും എന്നാണ് വിലയിരുത്തൽ.

ഇതോടൊപ്പം തന്നെ യുഎഇയിലെ ഹെൽത്ത്കെയർ മേഖലയിൽ സമാനതകളില്ലാത്ത ഒരു റിക്രൂട്ട്‌മെന്റ് മുന്നേറ്റമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലും സാർവത്രിക ദേശീയ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ ഭരണകൂടത്തിന്റെ പുതിയ തീരുമാനം മുൻനിർത്തി ഹെൽത്ത്‌കെയർ രംഗത്തെ തൊഴിൽ സാധ്യതകൾ ഇരട്ടിയാകാനാണ് പോകുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎഎയിൽ കരിയർ തേടുന്ന മലയാളികൾ അടക്കമുള്ളവർക്ക് കൂടുതൽ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നു.

ഭാഗ്യദേവത വിളിച്ചത് ഉറക്കത്തിനിടയിൽ,മക്കളുടെ കൈപ്പുണ്യം തുണച്ചു: കോടികളുടെ വാതിൽ തട്ടി പല പ്രവാസികളുടെയും ജീവിതം തെളിഞ്ഞു; നിങ്ങളെയും കാത്തിരിക്കുന്നു രണ്ടരക്കോടി

UAE June 17, 2026

big

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ജൂണിലെ ആദ്യ പ്രതിവാര ഇ-ഡ്രോയിൽ വനിതയടക്കം നാല് മലയാളി പ്രവാസികൾക്ക് ഭാഗ്യം തുണച്ചു. വിജയിച്ച അഫ്താബ് കൊടക്കാടൻ (51), സുബൈർ അബ്ദു സുബൈർ (44), സഫ്ന പൊത്തങ്ങൽ കാദർ (26), അനീഷ് എബ്രഹാം (30) എന്നീ മലയാളികൾക്ക് ഒരു ലക്ഷം ദിർഹമാണ് (ഏകദേശം 26 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. ഓരോരുത്തർക്കും 25,000 ദിർഹം വീതം (ആറര ലക്ഷത്തോളം രൂപ) ലഭിക്കും. ഗൾഫിലും നാട്ടിലും യുകെയിലുമായി കഴിയുന്ന നാല് മലയാളികളുടെയും ജീവിതത്തിലേക്ക് വലിയൊരു സർപ്രൈസായാണ് ഈ സമ്മാനവാർത്ത എത്തിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ആദ്യമായി ഭാഗ്യം തേടിയെത്തി; ലക്ഷങ്ങൾ സ്വന്തമാക്കി സൂപ്പർമാർക്കറ്റ് ജീവനക്കാരൻ
വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് റാസൽഖൈമയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ സുബൈർ അബ്ദു സുബൈർ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലക്ഷങ്ങളുടെ പ്രതിവാര സമ്മാനം 25,000 ദിർഹം സ്വന്തമാക്കിയത്. കഴിഞ്ഞ 13 വർഷമായി റാസൽഖൈമയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സുബൈർ മുൻപ് സുഹൃത്തുക്കളോടൊപ്പം ഗ്രൂപ്പായും ഒറ്റയ്ക്കും ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം സുബൈറിനെ തേടിയെത്തിയത്. ബിഗ് ടിക്കറ്റിൽ ആദ്യമായാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിക്കുന്നത്.

സമ്മാനവിവരമറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് സുബൈർ പറയുന്നു. അപ്രതീക്ഷിതമായി എത്തിയ ഈ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും. സമ്മാനമായി ലഭിച്ച തുക പൂർണമായും കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് സുബൈറിന്റെ തീരുമാനം.

മക്കളുടെ കൈപ്പുണ്യം തുണച്ച അഫ്താബ്; ലക്ഷങ്ങൾ സ്വന്തമാക്കി ഖത്തറിലെ മലയാളി വ്യവസായി
മക്കളുടെ കൈപ്പുണ്യത്തിൽ വിശ്വസിച്ചാണ് ഖത്തറിലെ മലയാളി വ്യവസായി അഫ്താബ് 25,000 ദിർഹം സ്വന്തമാക്കിയത്. 2006 മുതൽ ഖത്തറിലുള്ള അഫ്താബ് ദോഹയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

അബുദാബി വിമാനത്താവളം വഴിയുള്ള യാത്രകൾക്കിടയിലാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. പിന്നീട് സുഹൃത്തുക്കളിൽ നിന്നും വാർത്തകളിലൂടെയും മറ്റും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി കഴിഞ്ഞ മൂന്ന് വർഷമായി ഇതിൽ ഭാഗ്യം പരീക്ഷിച്ചുവരികയാണ്. മറ്റാരുമായും പങ്കുവയ്ക്കാതെ സ്വന്തമായി ഓൺലൈൻ വഴിയാണ് അഫ്താബ് ടിക്കറ്റുകൾ എടുക്കാറുള്ളത്.

ടിക്കറ്റ് തിരഞ്ഞെടുക്കുമ്പോൾ മക്കളെക്കൊണ്ട് നമ്പർ കാണിപ്പിക്കുന്നതാണ് അഫ്താബിന്റെ സ്ഥിരം ശീലം. സമ്മാനം അടിച്ചെന്ന ഫോൺ കോൾ വന്നപ്പോൾ ആരോ പറ്റിക്കാൻ വിളിച്ചതാണെന്നാണ് ആദ്യം കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

21 പേരുടെ കൂട്ടായ്മയ്ക്ക് അൽ ഐനിലെ സഫ്നയിലൂടെ മധുരസമ്മാനം
കൂട്ടുകാരോടൊപ്പം ചേർന്ന് വർഷങ്ങളായി തുടർന്ന ഭാഗ്യപരീക്ഷണം ഒടുവിൽ ലക്ഷ്യത്തിലെത്തിയ സന്തോഷത്തിലാണ് ഈ മലയാളി യുവതി. അൽ ഐനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സഫ്ന ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോയിൽ 25,000 ദിർഹമാണ് നേടിയത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി 21 പേരടങ്ങുന്ന ഒരു സുഹൃദ്‌വലയത്തിന്റെ ഭാഗമായാണ് സഫ്ന സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നത്. ഈ കൂട്ടായ്മയെ തേടി ആദ്യമായാണ് സമ്മാനം എത്തുന്നത്.

സമ്മാനവാർത്ത അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്നും തികച്ചും അപ്രതീക്ഷിതമായ ഒരു സമ്മാനമാണിതെന്നും സഫ്ന പ്രതികരിച്ചു. ലഭിച്ച സമ്മാനത്തുക എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും.

യുകെയിൽ ഉറക്കത്തിനിടയിൽ അബുദാബിയിൽ നിന്ന് ഭാഗ്യദേവതയുടെ വിളി
യുകെയിലെ തണുപ്പിൽ പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് (യുകെയിൽ) ജോലി ചെയ്യുന്ന അനീഷിനെ ഭാഗ്യദേവതയുടെ ഫോൺ കോൾ അബുദാബിയിൽ നിന്ന് തേടിയെത്തിയത്. 25,000 ദിർഹം സ്വന്തമാക്കിയ നാല് ഭാഗ്യശാലികളിൽ ഒരാളാണ് കഴിഞ്ഞ ഒരു വർഷമായി യുകെയിൽ ഹോസ്പിറ്റാലിറ്റി രംഗത്ത് ജോലി ചെയ്യുന്ന അനീഷ്. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്.

വാർത്തകളിലൂടെയും അബുദാബി വിമാനത്താവളത്തിലെ ട്രാൻസിറ്റ് യാത്രകൾക്കിടയിലുമാണ് അനീഷ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അബുദാബിയിൽ വിമാനമിറങ്ങുമ്പോഴോ, നാട്ടിലായിരിക്കുമ്പോൾ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റെടുക്കുന്നതാണ് അനീഷിന്റെ രീതി. കുറച്ചുകാലമായി സ്ഥിരമായി പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് അനീഷിനെ തേടി ഒരു സമ്മാനമെത്തുന്നത്. യുകെയും യുഎഇയും തമ്മിലുള്ള സമയവ്യത്യാസം കാരണം ഫോൺ വരുമ്പോൾ അനീഷ് നല്ല ഉറക്കത്തിലായിരുന്നു. സമ്മാനം അടിച്ച വിവരം സത്യമാണെന്ന് മനസ്സിലായതോടെ വലിയ ആവേശത്തിലായെന്ന് അദ്ദേഹം ഓർക്കുന്നു. പൂർണമായും റാൻഡമായി തിരഞ്ഞെടുത്ത നമ്പറിനാണ് ഇത്തവണ സമ്മാനം അടിച്ചത്. നിലവിലുള്ള ചില സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഈ സമ്മാനത്തുക ഉപയോഗിക്കാനാണ് അനീഷിന്റെ തീരുമാനം.

∙ അടുത്ത മാസം കാത്തിരിക്കുന്നത് 2.5 കോടി ദിർഹം
ജൂലൈ 3ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 2.5 കോടി ദിർഹത്തിന്റെ (ഏകദേശം 56 കോടി ഇന്ത്യൻ രൂപ) മെഗാ സമ്മാനമാണ് ബിഗ് ടിക്കറ്റ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ഇതിന് പുറമെ അഞ്ച് പേർക്ക് ഒരു മില്യൻ ദിർഹം വീതവും ആശ്വാസ സമ്മാനമായി ലഭിക്കും. ജൂണിൽ ഇനിയും മൂന്ന് പ്രതിവാര ഇ-ഡ്രോകൾ കൂടി ബാക്കിയുണ്ട്. ബിഗ് ടിക്കറ്റ് യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ നറുക്കെടുപ്പുകളിൽ ഓരോ വാരവും നാല് പേർക്ക് 25,000 ദിർഹം വീതം സ്വന്തമാക്കാൻ അവസരമുണ്ട്. ടിക്കറ്റുകൾ ഓൺലൈൻ വഴിയോ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ കൗണ്ടറുകൾ വഴിയോ വാങ്ങിക്കാവുന്നതാണ്

ലോകത്തിലാദ്യമായി ഭീമൻ എയർബസ് എ380 (Airbus A380) വിമാനത്തിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വിജയകരമായി ഇൻസ്റ്റാൾ ചെയ്ത് ചരിത്രം സൃഷ്ടിച്ചത് എമിറേറ്റ്സായിരുന്നു. നിലവിൽ എമിറേറ്റ്സിന്റെ 33 വിമാനങ്ങളിൽ ഈ സാങ്കേതികവിദ്യ ലഭ്യമാണ്. വരും വർഷങ്ങളിൽ തങ്ങളുടെ അന്താരാഷ്ട്ര നെറ്റ്‌വർക്കിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളിച്ചുകൊണ്ട് 232 വിമാനങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എല്ലാ ക്യാബിൻ ക്ലാസുകളിലെയും എല്ലാ യാത്രക്കാർക്കും ഇത് സൗജന്യമാണ്.

2. ഖത്തർ എയർവേയ്‌സ് 
 
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ ആദ്യമായി വിമാനത്തിനുള്ളിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് അവതരിപ്പിച്ചത് ഖത്തർ എയർവേയ്‌സ് ആണ്. നിലവിൽ കമ്പനിയുടെ ബോയിംഗ് 777, എയർബസ് എ350, തിരഞ്ഞെടുത്ത ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ ഈ സേവനം ലഭ്യമാണ്. ക്ലാസ് വ്യത്യാസമില്ലാതെ എല്ലാ യാത്രക്കാർക്കും ഇത് സൗജന്യമാണ്.

3. ഗൾഫ് എയർ

ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, 2026 മെയ് മാസത്തിലാണ് സ്റ്റാർലിങ്ക് സജ്ജീകരിച്ച ആദ്യ വാണിജ്യ സർവീസ് ആരംഭിച്ചത്. നിലവിൽ എയർബസ് A320neo, A321neo, ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളിൽ ഇത് ലഭ്യമാണ്. ബാക്കി വിമാനങ്ങളിലേക്ക് ഈ സംവിധാനം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

4. ഫ്ലൈദുബൈ

തങ്ങളുടെ മുഴുവൻ ബോയിംഗ് 737 ഫ്ലീറ്റിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ഫ്ലൈദുബൈ സ്പേസ് എക്സുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഒരു ബഡ്ജറ്റ് എയർലൈൻ ആയിട്ടുകൂടി യാത്രക്കാർക്ക് ഈ ആധുനിക സൗകര്യം പൂർണ്ണമായും സൗജന്യമായി നൽകാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

പ്രവാസികളെ ശ്രദ്ധിക്കുക!! പുറത്തിറങ്ങുമ്പോൾ നിങ്ങൾ പ്രതീക്ഷിച്ച കാലാവസ്ഥ അല്ല ;കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്

UAE June 17, 2026

431514


അബുദാബി: യുഎഇയിൽ ഉഷ്ണകാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അന്തരീക്ഷത്തിൽ പൊടിപടലങ്ങൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും പുലർച്ചെയും ഉയർന്ന ഈർപ്പം അനുഭവപ്പെടും, ഇത് മൂടൽമഞ്ഞോ മഞ്ഞുവീഴ്ചയോ ഉണ്ടാകാൻ കാരണമായേക്കാം.

കടലിൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിന് സാധ്യതയുണ്ടെങ്കിലും വൈകുന്നേരത്തോടെ സ്ഥിതിഗതികൾ ശാന്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *