
Dubai domestic worker safety : ദുബായ്: വീടുകളിലേക്ക് താൽക്കാലികമായോ മണിക്കൂർ അടിസ്ഥാനത്തിലോ ജോലിക്കാരെ നിയമിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അംഗീകൃത ഏജൻസികൾ വഴി മാത്രമേ ജോലിക്കാരെ നിയമിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.
ലൈസൻസില്ലാത്തവരെ വീടുകളിൽ ജോലിക്കായി പ്രവേശിപ്പിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് പോലീസ് അറിയിച്ചു. ജോലിക്കാരെ നിയമിക്കുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
പണം, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. കൂടാതെ, കുട്ടികളെയും വയോധികരെയും പരിചയമില്ലാത്ത ജോലിക്കാർക്കൊപ്പം തനിച്ചാക്കാതിരിക്കണമെന്നും നിർദേശിച്ചു.
സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണം. അടിയന്തരമല്ലാത്ത പരാതികൾ 901 എന്ന നമ്പറിലോ ദുബായ് പോലീസ് ആപ്പിലെ ‘Police Eye’ സേവനം വഴിയോ അറിയിക്കാം.സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ ഒഴിവാക്കാനും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
ദുബൈയില്‍ ഈ ദിവസം പൊതുഗതാഗത സംവിധാനങ്ങളില്‍ മാറ്റം; പാര്‍ക്കിങ് സൗജന്യം
UAE Nazia Staff Editor — June 13, 2026 · 0 Comment

ദുബൈ: ഹിജ്റ പുതുവത്സര അവധിയോട് അനുബന്ധിച്ച് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ജൂണ്‍ 15ന് രാജ്യത്ത് പൊതു അവധിയാണ്.
മള്‍ട്ടിസ്റ്റോറി പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒഴികെയുള്ള ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളിലും തിങ്കളാഴ്ച പാര്‍ക്കിംഗ് സൗജന്യമായിരിക്കും. ചൊവ്വാഴ്ച മുതല്‍ പാര്‍ക്കിംഗ് ഫീസ് പുനരാരംഭിക്കും.
റെഡ്, ഗ്രീന്‍ ലൈനുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മുതല്‍ അര്‍ദ്ധരാത്രി 12 വരെ പ്രവര്‍ത്തിക്കും. ദുബൈ ട്രാം രാവിലെ 6 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെയും സര്‍വീസ് നടത്തും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എല്ലാ ആര്.ടി.എ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും തിങ്കളാഴ്ച അവധിയായിരിക്കും. എന്നാല്‍, ഉമ്മു റമൂലിലെ സെന്ററും ദെയ്റ, അല്‍ ബര്‍ഷ, അല്‍ തവാര്‍, അല്‍ ഖിഫാഫ്, ആര്.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കിയോസ്കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളും തിങ്കളാഴ്ച പ്രവര്‍ത്തിക്കുന്നതല്ല. ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം സാധാരണ നിലയിലാകും.
ബസ് സര്‍വീസുകള്‍:
പൊതു ബസ് സര്‍വീസുകളുടെ അവധിദിന സമയക്രമം അറിയാന്‍ യാത്രക്കാര്‍ ‘എസ്ഹെയ്ല്’ ആപ്പ് പരിശോധിക്കണം. അല്‍ ഗുബൈബയില്‍ നിന്ന് അബുദബിയിലേക്കുള്ള E100 ബസ് സര്‍വീസ് 15 വരെ നിര്‍ത്തിവെച്ചിരിക്കുന്നു. പകരം യാത്രക്കാര്‍ക്ക് ഇബ്നു ബത്തൂത്ത സ്റ്റേഷനില്‍ നിന്ന് ബസ് സര്‍വീസ് ഉപയോഗിക്കാവുന്നതാണ്. സമുദ്ര ഗതാഗത സേവനങ്ങള്‍ അവധി ദിവസങ്ങളിലും സാധാരണ പോലെ തുടരും.
ട്രംപ് ഇഫക്ട്!ഒരു വാക്ക് പറഞ്ഞ ട്രംപ്; യുഎഇയിലെ സ്വർണവിപണി തലകീഴായി, വിലയിൽ അപ്രതീക്ഷിത മാറ്റം;അറിയാം
UAE June 13, 2026

ദുബായ് ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് മധ്യപൂർവദേശത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് നേരിയ അയവ്. ഇതിനെ തുടർന്ന് ദുബായിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ യുഎഇയിൽ 24 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് 505 ദിർഹമായിരുന്നു വില. ഇത് വ്യാഴാഴ്ച രാത്രിയിലെ വിപണി വിലയേക്കാൾ 1.5 ദിർഹം കുറവാണെങ്കിലും ഇന്നലെ രാവിലെ വിപണി തുറന്നപ്പോഴത്തെ നിരക്കിനേക്കാൾ 13.25 ദിർഹം കൂടുതലാണ്.
മറ്റു ക്യാരറ്റുകളായ 22 ക്യാരറ്റിന് 467.75 ദിർഹവും 21 ന് 448.5 ദിർഹവും 18 ന് 384.25 ദിർഹവും, 14 ന് 299.75 ദിർഹവുമാണ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയ നിരക്കുകൾ. അതേസമയം, ആഗോള വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്പോട്ട് ഗോൾഡ് വില 2.2 ശതമാനം വർധിച്ച് ഔൺസിന് 4,188 ഡോളറിലെത്തി. യുഎസ് ബോണ്ട് യീൽഡിലെ നേരിയ കുറവും ഡോളറിന്റെ സ്ഥിരതയും കാരണം സ്വർണവില ഒരു പരിധി വരെ സ്ഥിരത കൈവരിച്ചതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
വിലയിലെ ഇടിവ് തുടരാൻ സാധ്യത
പണപ്പെരുപ്പ ആശങ്കകൾ വീണ്ടും വർധിക്കുകയും ബോണ്ട് യീൽഡും ഡോളറിന്റെ മൂല്യവും ഉയരുകയും ചെയ്താൽ ആഗോള വിപണിയിലും യുഎഇയിലും സ്വർണവില ഇനിയും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ ആഗോള സാമ്പത്തിക അന്തരീക്ഷം സ്വർണവിലയ്ക്ക് വെല്ലുവിളിയാകാനാണ് സാധ്യത.
അമേരിക്കയിലെ ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്കുകൾ ഫെഡറൽ റിസർവിന്റെ ലക്ഷ്യത്തേക്കാൾ ഉയർന്ന നിലയിൽ തുടരുന്നതിനാൽ, പലിശനിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തന്നെ നിലനിർത്തേണ്ടി വരുമെന്നാണ് സൂചന. ഈ മാസം പലിശനിരക്കിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഈ വർഷം അവസാനത്തോടെ നിരക്ക് വർധന ഉണ്ടാകാൻ സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും പണപ്പെരുപ്പ ആശങ്കകളും സ്വർണവിലയെ സ്വാധീനിക്കും. നയതന്ത്ര തലത്തിലുള്ള പുരോഗതികൾ വിലയ്ക്ക് താൽക്കാലിക പിന്തുണ നൽകിയേക്കാമെങ്കിലും പലിശനിരക്ക് കർശനമാക്കാനുള്ള സാധ്യതകൾ സ്വർണത്തിന് തിരിച്ചടിയാകും. എന്നിരുന്നാലും, ലോകത്തെങ്ങുമുള്ള കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില വലിയ തോതിൽ ഇടിയാതെ താങ്ങിനിർത്താൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.