
Gold Rate UAE: ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 521.25 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 482.50 ദിർഹമായി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 462.75 ദിർഹം, 396.75 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.
| type | morning | afternoon | evening | yesterday |
| Ounce | 16,244 | 16,213 | 16,220 | |
| 24K | 522.25 | 521.25 | 521.50 | |
| 22K | 483.50 | 482.50 | 482.75 | |
| 21K | 463.50 | 462.75 | 463.00 | |
| 18K | 397.25 | 396.75 | 396.75 |
യുഎഇയിൽ ‘ഉച്ചവിശ്രമ നിയമം’ വരുന്നു; ഇളവുകൾ ഏതൊക്കെ മേഖലയിൽ? തൊഴിലാളികൾ അറിയേണ്ടതെല്ലാം
UAE June 10, 2026

യുഎഇ: ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കടുക്കുകയാണ്. നിലവിൽ താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ യുഎഇയിൽ ഉച്ചസമയത്തെ പുറം ജോലി നിരോധനം വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
വർഷങ്ങളായി ആരംഭിച്ച ഈ നിയമം യുഎഇയിലെ എല്ലാ വേനൽക്കാലത്തും നടപ്പിലാക്കുന്ന ഒരു നിയമാണിത്. കൂടാതെ ഈ നിയമം കടുത്ത വേനലിൽ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഒമാൻ നേരത്തെ തന്നെ ഉച്ച വിശ്രമ സമയം (Midday Break) പ്രഖ്യാപിച്ചിരുന്നു.
എന്നാൽ യുഎഇയിൽ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നൽകിയത്. കൂടാതെ എല്ലാ തൊഴിലാളികൾക്കും ഈ നിയമങ്ങൾ ബാധകമാണെന്നും നിർദേശം നൽകിയത് പോലെ എല്ലാവരും കൃത്യമായി ഈ നിയമങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പാലിക്കേണ്ടത്. ഈ മൂന്ന് മാസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല.