യുഎഇയിൽ തൊഴിലുടമയ്ക്ക് നിങ്ങളുടെ പാസ്‌പോർട്ട് വാങ്ങി വെക്കാനാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Benefits-of-Indian-Passport

ദുബൈ: യുഎഇയിൽ ജോലി ചെയ്യുന്ന പല പ്രവാസി തൊഴിലാളികൾക്കും ഇപ്പോഴും നിലനിൽക്കുന്ന വലിയൊരു സംശയമാണ്, കമ്പനികൾക്ക് അവരുടെ പാസ്‌പോർട്ട് നിയമപരമായി കൈവശം വെക്കാൻ അവകാശമുണ്ടോ എന്നത്. പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ പാസ്‌പോർട്ട് മാനേജ്‌മെന്റിനെ ഏൽപ്പിക്കുന്നത് അവിടുത്തെ ഒരു പതിവ് രീതിയായി പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. ജീവനക്കാരന്റെ പൂർണ്ണ സമ്മതമില്ലാതെ തൊഴിലുടമകൾ പാസ്‌പോർട്ട് വാങ്ങി വെക്കുന്നത് യുഎഇ നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണ്.

പലപ്പോഴും യുഎഇയിലെ തൊഴിൽ നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത പുതിയ പ്രവാസികളെ ചില കമ്പനികൾ ഇത്തരത്തിൽ ചൂഷണം ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഒരു ജീവനക്കാരൻ എന്ന നിലയിൽ നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒരു പ്രവാസിയുടെ ചോദ്യം: “എന്റെ കമ്പനി പാസ്‌പോർട്ട് തിരികെ നൽകാൻ തയ്യാറാകുന്നില്ല. പാസ്‌പോർട്ടുകൾ വാങ്ങി വെക്കുന്നത് കമ്പനിയുടെ നയമാണെന്നും, കരാർ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ അത് തിരികെ നൽകൂ എന്നുമാണ് അവർ പറയുന്നത്. എനിക്ക് എങ്ങനെ എന്റെ പാസ്‌പോർട്ട് തിരികെ ലഭിക്കും?”

ഈ വിഷയത്തിൽ യുഎഇയിലെ നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്ന കാര്യങ്ങൾ പരിശോധിക്കാം.

തൊഴിലുടമ പാസ്‌പോർട്ട് സൂക്ഷിക്കുന്നത് നിയമപരമാണോ?

അമൽ അൽറാഷ്ദി ലോയേഴ്‌സ് & ലീഗൽ കൺസൾട്ടന്റിലെ ലീഗൽ കൺസൾട്ടന്റായ ഡോ. ഹസ്സൻ എൽഹൈസ് വ്യക്തമാക്കുന്നത് അനുസരിച്ച്, യുഎഇ തൊഴിൽ നിയമം ഇക്കാര്യത്തിൽ വളരെ കർശനമാണ്. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 33, ആർട്ടിക്കിൾ 13 പ്രകാരം, തൊഴിൽ ബന്ധം അവസാനിപ്പിച്ചു കഴിഞ്ഞാൽ തൊഴിലുടമ തൊഴിലാളിയുടെ ഔദ്യോഗിക രേഖകൾ തടഞ്ഞുവെക്കാനോ, അവരെ രാജ്യം വിട്ടുപോകാൻ നിർബന്ധിക്കാനോ പാടുള്ളതല്ല.

ഇതിനുപുറമെ, തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കമ്പനികൾ കണ്ടുകെട്ടാൻ പാടില്ല എന്നത് യുഎഇ സർക്കാരിന്റെ ഔദ്യോഗിക നയമാണ്. യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിവിധ നിർദ്ദേശങ്ങളിലും ഈ നിരോധനം വ്യക്തമാക്കുന്നുണ്ട്. ഒരു തൊഴിലാളിയുടെ പാസ്‌പോർട്ട് കൈക്കലാക്കുന്നത് നിയമവിരുദ്ധമാണെന്നും, തൊഴിലാളികൾക്ക് രാജ്യം വിടാൻ തൊഴിലുടമയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഡോ. എൽഹൈസ് ചൂണ്ടിക്കാണിക്കുന്നു.

ഏതെല്ലാം സാഹചര്യങ്ങളിലാണ് പാസ്‌പോർട്ട് കൈമാറാവുന്നത്?

ഭരണപരമായ ചില പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം തൊഴിലുടമയ്ക്ക് താൽക്കാലികമായി പാസ്‌പോർട്ട് ആവശ്യപ്പെടാം:

  • വിസ പുതുക്കൽ നടപടികൾക്ക്
  • വർക്ക് പെർമിറ്റ് എടുക്കുന്നതിന്
  • വർക്ക് പെർമിറ്റ് പുതുക്കുന്നതിന്

എന്നാൽ, ഈ ആവശ്യങ്ങൾ കഴിഞ്ഞാലുടൻ പാസ്‌പോർട്ട് ജീവനക്കാരന് തിരികെ നൽകേണ്ടതുണ്ട്.

“വിസ പ്രോസസ്സിംഗ് അല്ലെങ്കിൽ പുതുക്കൽ നടപടിക്രമങ്ങൾ പോലുള്ള ഒരു പ്രത്യേക ഭരണപരമായ ആവശ്യങ്ങൾക്കായി ഒരു ജീവനക്കാരന് സ്വമേധയാ പാസ്‌പോർട്ട് തൊഴിലുടമയ്ക്ക് കൈമാറാമെങ്കിലും, ആ ലക്ഷ്യം പൂർത്തിയാക്കിയ ഉടൻ തന്നെ അത് തിരികെ നൽകണം. കടങ്ങൾക്കോ മറ്റ് തൊഴിൽ ബാധ്യതകൾക്കോ പകരമായി ഒരു സുരക്ഷാ രേഖയായി സൂക്ഷിക്കാനോ ജീവനക്കാരൻ ജോലി വിട്ടുപോകുന്നത് തടയാനോ തൊഴിലുടമയ്ക്ക് നിയമപരമായി യാതൊരു അവകാശവുമില്ല.” ഡോ. ഹസ്സൻ എൽഹൈസ് വ്യക്തമാക്കി.

പാസ്‌പോർട്ട് തിരികെ ലഭിക്കാൻ തൊഴിലാളികൾ എന്ത് ചെയ്യണം?

ഒരു തൊഴിലുടമ നിയമവിരുദ്ധമായി പാസ്‌പോർട്ട് തടഞ്ഞുവെച്ചിട്ടുണ്ടെങ്കിൽ, അത് തിരികെ ആവശ്യപ്പെടാനും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കാനും തൊഴിലാളിക്ക് പൂർണ്ണ അവകാശമുണ്ട്. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ സ്വീകരിക്കാം.

1. രേഖാമൂലം ആവശ്യപ്പെടുക

പാസ്‌പോർട്ട് തിരികെ നൽകണമെന്ന് കാണിച്ച് തൊഴിലുടമയ്ക്ക് ഔദ്യോഗികമായി കത്തോ ഇമെയിലോ അയക്കുക. ഭാവിയിൽ തെളിവായി ഉപയോഗിക്കാൻ ഇത് സഹായിക്കും.

2. MOHRE-ൽ പരാതി നൽകുക

രേഖാമൂലം ആവശ്യപ്പെട്ടിട്ടും കമ്പനി പാസ്‌പോർട്ട് നൽകാൻ വിസമ്മതിച്ചാൽ, യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന മനുഷ്യവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MOHRE) തൊഴിലാളിക്ക് പരാതി നൽകാം. ഇത്തരം തർക്കങ്ങൾ പരിഹരിക്കാൻ മന്ത്രാലയം ഉചിതമായ നടപടികൾ സ്വീകരിക്കും.

3. എംബസി അല്ലെങ്കിൽ കോൺസുലേറ്റിനെ സമീപിക്കുക

പാസ്‌പോർട്ട് നഷ്ടപ്പെടുകയോ, കമ്പനി അത് എവിടെയാണ് വെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാതിരിക്കുകയോ ചെയ്താൽ തൊഴിലാളികൾക്ക് അവരുടെ രാജ്യത്തിന്റെ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ സഹായം തേടാം. യുഎഇയിലെ വിദേശ എംബസികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (www.mofa.gov.ae) ലഭ്യമാണ്.

പരാതികൾ എവിടെ, എങ്ങനെ സമർപ്പിക്കാം?

പരാതി ഫയൽ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ പക്കൽ സാധുവായ തൊഴിൽ കരാറും (Employment Contract) അനുബന്ധ തെളിവുകളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. താഴെ പറയുന്ന സംവിധാനങ്ങൾ വഴി നിങ്ങൾക്ക് പരാതി നൽകാം:

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും mohre.gov.ae വഴിയോ അവരുടെ മൊബൈൽ ആപ്പ് വഴിയോ പരാതികൾ രജിസ്റ്റർ ചെയ്യാം. MOHRE കോൾ സെന്ററിന്റെ 600590000 എന്ന നമ്പറിലും ബന്ധപ്പെടാം.

ദുബൈ പൊലിസ് ആപ്പ്: ദുബൈ വിസയുള്ള തൊഴിലാളികൾക്ക് ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയ്‌ക്കൊപ്പം ഇത്തരം ചൂഷണങ്ങൾക്കെതിരെയും ദുബൈ പൊലിസ് ആപ്പ് വഴി പരാതി നൽകാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ കോടതികൾ വഴി ഹർജി നൽകാനും അവസരമുണ്ട്.

വിസ നടപടികൾക്കായി താൽക്കാലികമായി വാങ്ങുന്നതൊഴിച്ചാൽ, ഒരു കമ്പനിയുടെ നയത്തിന്റെയോ കരാറിന്റെയോ ഭാഗമായി നിങ്ങളുടെ പാസ്‌പോർട്ട് തടഞ്ഞുവെക്കാൻ യുഎഇ നിയമം അനുവദിക്കുന്നില്ല. 

പ്രവാസികളെ സന്തോഷവാർത്ത!! ജോലിയിൽ നിന്ന് ചെറിയ ബ്രേക്ക്;അടിച്ചുപൊളിക്കാൻ ലോംഗ് വീക്കൻഡ്; യുഎഇയിൽ വീണ്ടും നീണ്ട അവധി എത്തുന്നു

UAE June 10, 2026

417221

ദുബായ്: യുഎഇയിൽ ഇസ്ലാമിക പുതുവത്സര അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈദ് അൽ അദ്ഹയ്ക്ക് ശേഷം പ്രഖ്യാപിച്ച പൊതു അവധിയാണിത്. അതിനാൽ മലയാളി പ്രവാസികൾക്കും ദുബായിലെ സർക്കാർ ജീവനക്കാർക്കും ഏറെ സന്തോഷം നൽകുന്ന ഒരു അവധിയായാണ് കാണുന്നത്.

യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ?

ഹിജ്റ വർഷം 1448 ലെ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ജൂൺ 15 ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഈ പൊതുഅവധി അതിനാൽ വീണ്ടും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഒരു നീണ്ട അവധിയാണ് ലഭിക്കുന്നത്.

ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് വകുപ്പാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 15 തിങ്കളാഴ്ച അവധിയായതിനാൽ വെള്ളി, ശനി, ഞായർ വാരാന്ത്യ അവധികൾക്ക് തൊട്ടുപിന്നാലെ വരുന്നതിനാൽ ഇത്തവണ മൂന്ന് ദിവസത്തെ അവധി ദുബായിലെ ഭൂരിഭാഗം സർക്കാർ ജീവനക്കാർക്കും ലഭിക്കും.

അധികൃതർ നൽകിയ നിർദേശം അനുസരിച്ച് ജൂൺ 15 തിങ്കളാഴ്ച ദുബായിലെ എല്ലാ സർക്കാർ അധികാരികൾക്കും വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഇസ്ലാമിക കലണ്ടറിലെ പുതുവർഷാരംഭത്തെ വരവേൽക്കുന്നതിന് വേണ്ടി വർഷങ്ങളായി ഈ ദിവസം പൊതുഅവധി നൽകാറുണ്ട്.

ഈ അവധിക്ക് ശേഷം യുഎഇയിലെ ഔദ്യോഗിക പ്രവൃത്തി സമയം ജൂൺ 16 ചൊവ്വാഴ്ച മുതൽ ആരംഭിക്കും. എല്ലാ സർക്കാർ ഓഫിസുകളും ചൊവ്വാഴ്ച പതിവുപോലെ പ്രവർത്തനം പുനരാരംഭിക്കും. അതിനാൽ തന്നെ ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്ക് എല്ലാ സർക്കാർ സേവനങ്ങളും സാധാരണ നിലയിൽ ലഭ്യമാകും.

ആർക്കൊക്കെ അവധി 
ബാധകം
കൂടാതെ ഇസ്ലാമിക പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദുബായിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ അവധി ലഭിക്കണമെന്നില്ല. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സുരക്ഷയെയും ബാധിക്കാതിരിക്കാൻ ചില പ്രത്യേക വിഭാഗങ്ങളെ ഈ അവധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതിനാൽ 24 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ അവധി ദിവസം സാധാരണ പോലെ ജോലിക്ക് കയറണം. അടിയന്തര സേവനങ്ങൾ, ആരോഗ്യ പരിപാലന മേഖലകൾ, സുരക്ഷാ ഏജൻസികൾ തുടങ്ങിയ മേഖലയ്ക്കും അവധി ബാധകമല്ല.

കൂടാതെ ദുബായിലെ പൊതുഗതാഗത സംവിധാനമായ ദുബായ് മെട്രോ, ബസുകൾ, ജല വൈദ്യുതി വിതരണ മേഖല തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല. എന്നാൽ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അവധി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ദുബായ് സർക്കാർ കർശനമായ ചില നിർദേശങ്ങൾ പുറത്തുവിട്ടു. അവധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തന ആവശ്യകതകൾ കൃത്യമായി വിലയിരുത്തുകയും ജീവനക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് ആതാത് വകുപ്പുകളുടെ ഉത്തരവാദിത്തമാണ്.

അവധിയിലും പൊതുസേവനങ്ങളുടെ തുടർച്ചയും പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും 100 ശതമാനവും ഉറപ്പാക്കുന്ന രീതിയിൽ ആയിരിക്കണം ഓരോ സ്ഥാപനങ്ങളും പ്രവൃത്തി സമയം ക്രമീകരിക്കാൻ. കൂടാതെ ജീവനക്കാരുടെ ഷിഫ്റ്റുകൾ കൃത്യമായി തീരുമാനിക്കണം. പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ നൽകാൻ ഈ വകുപ്പുകൾക്ക് മന്ത്രാലയം ചുമതല നൽകിയിട്ടുണ്ട്.

എല്ലാ മുസ്ലിം വിശ്വാസികൾക്കും പ്രാധാനപ്പെട്ട ഒന്നാണ് ഹിജ്റ പുതുവർഷാരംഭം. പ്രവാചകൻ മുഹമ്മദ് നബിയും അനുചരന്മാരും മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക കലണ്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാന്ദ്രവർഷത്തെ കണക്കാക്കുന്ന ഈ കലണ്ടറിലെ ഒന്നാമത്തെ മാസമായ മുഹറം ഒന്നിനാണ് ഇസ്ലാമിക പുതുവർഷം ആരംഭിക്കുക.

ദുബായ് സർക്കാർ ഹിജ്റ വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പൊതു അവധി നൽകിയിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഔദ്യോഗികവും മതപരവുമായ പല കാര്യങ്ങളും ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത് അതിനാൽ തന്നെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഈ ദിവസം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *