
അബുദാബി ∙ യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ മെച്ചപ്പെട്ടൊരു ഭാവി തേടി നാല് വർഷം മുൻപ് യുഎഇയിലെത്തിയ നേപ്പാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ. 26കാരനായ ത്വയ്യിബ് ഖാൻ്റെ പേരിൽ 5 സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് ലോട്ടറിയുടെ ചരിത്രത്തിൽ ഇതാദ്യമായി മൂന്ന് കോടി ദിർഹത്തിന്റെ (78 കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം ലഭിച്ചത്. അബുദാബിയിൽ താമസിക്കുന്ന ത്വയ്യിബ്, നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. പിന്നീട് ഇമെയിൽ സന്ദേശം വന്നപ്പോഴാണ് കോടീശ്വരനായ വിവരം അറിഞ്ഞത്.
മുൻപും ചെറിയ സമ്മാനങ്ങൾ അടിക്കുമ്പോൾ ഇമെയിൽ വരാറുള്ളതിനാൽ ആദ്യമൊന്നും ത്വയ്യിബ് ഇത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ മെയിൽ തുറന്ന് മൂന്ന് കോടി ദിർഹം എന്ന് കണ്ടപ്പോൾ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങിയെന്നും ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും ത്വയ്യിബ് പറഞ്ഞു. അഞ്ച് സുഹൃത്തുക്കൾ ചേർന്ന് പണം പങ്കിട്ടെടുത്ത ടിക്കറ്റിനാണ് ഈ അപൂർവ്വ ഭാഗ്യം കൈവന്നിരിക്കുന്നത്. സമ്മാനത്തുക തുല്യമായി വീതിക്കുന്നതിലൂടെ ഓരോരുത്തർക്കും ആറ് ദശലക്ഷം ദിർഹം (15 കോടിയിലേറെ ഇന്ത്യൻ രൂപ) വീതം ലഭിക്കും. 2024-ന്റെ തുടക്കത്തിലാണ് ഇവർ ഈ ലോട്ടറിയെക്കുറിച്ച് അറിയുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
തുടർന്ന് പതിവായി പണം പങ്കിട്ട് ടിക്കറ്റുകൾ എടുക്കാൻ തുടങ്ങി. ഓരോ ആഴ്ചയും ഓരോരുത്തരുടെ താല്പര്യപ്രകാരമുള്ള നമ്പറുകളാണ് എടുത്തിരുന്നത്. മുൻപ് ചില ചെറിയ സമ്മാനങ്ങൾ ലഭിച്ചതാണ് പ്രതീക്ഷ കൈവിടാതെ ടിക്കറ്റെടുക്കാൻ ഇവർക്ക് പ്രോത്സാഹനമായത്. താൻ യുഎഇയിൽ എത്തുന്നതിനായി എല്ലാ സഹായങ്ങളും ചെയ്ത നേപ്പാളിലുള്ള വലിയച്ഛനെയാണ് ത്വയ്യിബ് ഈ സന്തോഷവാർത്ത ആദ്യം അറിയിച്ചത്. വിവരമറിഞ്ഞ് അദ്ദേഹം വികാരാധീനനായി കരയുകയായിരുന്നുവെന്ന് ത്വയ്യിബ് ഓർക്കുന്നു.
ലഭിച്ച തുക ഉപയോഗിച്ച് നാട്ടിൽ കുടുംബത്തിനായി എല്ലാ സൗകര്യങ്ങളുമുള്ള നല്ലൊരു വീട് നിർമിക്കുകയാണ് ത്വയ്യിബിന്റെ ആദ്യ ലക്ഷ്യം. നാല് വർഷം മറ്റൊരാളുടെ കീഴിൽ ജോലി ചെയ്ത തനിക്ക് ഇനി സ്വന്തമായി ബിസിനസ്സ് രംഗത്തേക്ക് കടക്കണമെന്ന ആഗ്രഹവുമുണ്ട്. ഇതിനൊപ്പം വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ‘മഹീന്ദ്ര ഥാർ’ ജീപ്പും ഒരു ‘റോളക്സ്’ വാച്ചും സ്വന്തമാക്കണമെന്നും ഈ യുവാവ് ആഗ്രഹിക്കുന്നു. സമ്മാനം ലഭിച്ച അഞ്ച് കൂട്ടുകാരുടെയും ജീവിതത്തിലെ വിവിധ പ്രതിസന്ധികൾക്ക് ഈ തുക വലിയൊരു പരിഹാരമാകുമെന്ന സന്തോഷത്തിലാണ് ഈ സുഹൃദ്സംഘം.
യുഎഇയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ഈ ഒരു തെറ്റ് ചെയ്യരുത് പോക്കറ്റും ലൈസൻസും ഒരുപോലെ പണിയാകും;പിഴയും ഉറപ്പ്
UAE June 9, 2026

അബുദാബി ∙ ഓടിക്കുന്നതിനിടെ വാഹനത്തിന്റെ വാതിൽ തുറന്നാൽ 2000 ദിർഹം പിഴ ചുമത്തുമെന്നു അബുദാബി പൊലീസ് അറിയിച്ചു. ഡ്രൈവർമാരുടെ ലൈസൻസിൽ 23 ബ്ലാക്ക് മാർക്കും വീഴും. വാതിൽ കൃത്യമായി അടയ്ക്കാത്തതു മൂലമുള്ള അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു നിയമം കർശനമാക്കുന്നത്. മൊബൈലിൽ ചിത്രം പകർത്താനും സാഹസിക പ്രകടനത്തിനുമായി വാതിൽ തുറക്കുന്നതു ഗുരുതര നിയമ ലംഘനമാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വാഹനമോടിക്കുമ്പോൾ വാതിലുകൾ ഭദ്രമാണോ എന്നു പരിശോധിക്കേണ്ടതു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഓടുന്ന വാഹനത്തിൽ നിന്ന് ഡോർ തുറന്നതു മൂലം കഴിഞ്ഞ വർഷം 2 അപകടങ്ങളും ശരിയായി വാതിൽ അടയ്ക്കാത്തതിനാൽ ഒരു അപകടവും ഉണ്ടായതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലുണ്ട്.
Lഅശ്രദ്ധമായി വാഹനങ്ങൾ പിന്നിലേക്ക് എടുത്ത് 98 അപകടങ്ങളുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സിനായി ഓടുന്ന വാഹനത്തിന്റെ ഡോറ് തുറന്ന് ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. വാഹനം 60 ദിവസത്തേക്കു കസ്റ്റഡിയിലെടുക്കും. വാഹനം വിട്ടുകിട്ടണമെങ്കിൽ 50000 ദിർഹം കെട്ടിവയ്ക്കണം.
യുഎഇയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ഈ ഒരു തെറ്റ് ചെയ്യരുത് പോക്കറ്റും ലൈസൻസും ഒരുപോലെ പണിയാകും;പിഴയും ഉറപ്പ്
UAE June 9, 2026

അബുദാബി ∙ ഓടിക്കുന്നതിനിടെ വാഹനത്തിന്റെ വാതിൽ തുറന്നാൽ 2000 ദിർഹം പിഴ ചുമത്തുമെന്നു അബുദാബി പൊലീസ് അറിയിച്ചു. ഡ്രൈവർമാരുടെ ലൈസൻസിൽ 23 ബ്ലാക്ക് മാർക്കും വീഴും. വാതിൽ കൃത്യമായി അടയ്ക്കാത്തതു മൂലമുള്ള അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു നിയമം കർശനമാക്കുന്നത്. മൊബൈലിൽ ചിത്രം പകർത്താനും സാഹസിക പ്രകടനത്തിനുമായി വാതിൽ തുറക്കുന്നതു ഗുരുതര നിയമ ലംഘനമാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വാഹനമോടിക്കുമ്പോൾ വാതിലുകൾ ഭദ്രമാണോ എന്നു പരിശോധിക്കേണ്ടതു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഓടുന്ന വാഹനത്തിൽ നിന്ന് ഡോർ തുറന്നതു മൂലം കഴിഞ്ഞ വർഷം 2 അപകടങ്ങളും ശരിയായി വാതിൽ അടയ്ക്കാത്തതിനാൽ ഒരു അപകടവും ഉണ്ടായതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലുണ്ട്.
Lഅശ്രദ്ധമായി വാഹനങ്ങൾ പിന്നിലേക്ക് എടുത്ത് 98 അപകടങ്ങളുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സിനായി ഓടുന്ന വാഹനത്തിന്റെ ഡോറ് തുറന്ന് ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. വാഹനം 60 ദിവസത്തേക്കു കസ്റ്റഡിയിലെടുക്കും. വാഹനം വിട്ടുകിട്ടണമെങ്കിൽ 50000 ദിർഹം കെട്ടിവയ്ക്കണം.
യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?
UAE June 9, 2026

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ 2026 ജൂൺ 1 മുതൽ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുറപ്പെടുവിച്ച 2026-ലെ മന്ത്രിതല പ്രമേയം നമ്പർ 340 പ്രകാരം എല്ലാ സ്ഥാപനങ്ങളും നിശ്ചിത സമയത്തിനകം വേതന സംരക്ഷണ സംവിധാനം വഴി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതുണ്ട്. പുതിയ നിയമപ്രകാരം, ഓരോ കലണ്ടർ മാസത്തിലെയും ആദ്യ ദിവസമാണ് മുൻ മാസത്തെ ശമ്പളം നൽകേണ്ട അവസാന തീയതി. ഇതിനുശേഷമുള്ള പേയ്‌മെന്റുകൾ നിയമവിരുദ്ധമായി വൈകിയതായി കണക്കാക്കും.
എന്നിരുന്നാലും, ഈ പുതിയ കടുത്ത നിയമങ്ങളിൽ നിന്ന് ചില പ്രത്യേക സാഹചര്യങ്ങളിലുള്ള തൊഴിലാളികളെയും ചില നിർദ്ദിഷ്ട സ്ഥാപനങ്ങളെയും മന്ത്രാലയം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
WPS നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ
തൊഴിൽ ക്ലെയിമുകൾ കോടതിയിലുള്ളവർ: ശമ്പളവുമായി ബന്ധപ്പെട്ട് തൊഴിൽ കോടതികളിൽ കേസുകൾ നിലവിലുള്ളതോ അല്ലെങ്കിൽ നിയമപരമായ എക്സിക്യൂട്ടീവ് നടപടികൾ നേരിടുന്നതോ ആയ തൊഴിലാളികളെ ആ തർക്ക കാലയളവിൽ ഒഴിവാക്കും.
ഒളിച്ചോട്ട റിപ്പോർട്ട് (Absconding Report) ഉള്ളവർ: തൊഴിലുടമ ഔദ്യോഗികമായി ഒളിച്ചോട്ട റിപ്പോർട്ട് ഫയൽ ചെയ്തിട്ടുള്ള തൊഴിലാളികളെ ആ റിപ്പോർട്ടിന്റെ സാധുതയുള്ള കാലയളവിലുടനീളം ഒഴിവാക്കും.
നിയമനടപടികളാൽ തടവിലുള്ളവർ: യോഗ്യതയുള്ള സർക്കാർ അധികാരികളുടെ ഉത്തരവ് പ്രകാരം സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തതുമൂലം ജോലി ചെയ്യാൻ കഴിയാത്ത കാലയളവിൽ ഇളവുണ്ടാകും. (ഇത് സംബന്ധിച്ച അനുബന്ധ രേഖകൾ മന്ത്രാലയത്തിൽ സമർപ്പിക്കണം).
ശമ്പളമില്ലാത്ത അവധിയിലുള്ളവർ (Unpaid Leave): ഔദ്യോഗികമായി ശമ്പളമില്ലാത്ത അവധിയിലുള്ള തൊഴിലാളികളെ ആ അവധി കാലയളവിൽ ഒഴിവാക്കും. ഇതിനായി തൊഴിലുടമ മന്ത്രാലയത്തെ മുൻകൂട്ടി അറിയിച്ചിരിക്കണം.
കപ്പലുകളിലെ നാവികർ: സ്ഥാപനത്തിന്റെ പ്രത്യേക അഭ്യർത്ഥനയും മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള കപ്പൽ ജീവനക്കാരെ ഒഴിവാക്കാം.
വിദേശത്ത് ശമ്പളം കൈപ്പറ്റുന്നവർ: യുഎഇക്ക് പുറത്തുള്ള വിദേശ സ്ഥാപനങ്ങളിലോ അവയുടെ യുഎഇ ബ്രാഞ്ചുകളിലോ ജോലി ചെയ്യുന്നവരും, വിദേശത്ത് വെച്ച് ശമ്പളം കൈപ്പറ്റുന്നവരുമായ തൊഴിലാളികളെ (തൊഴിലാളിയുടെ അനുമതിയോടെയും കമ്പനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലും) ഒഴിവാക്കാവുന്നതാണ്.
മിഷൻ വർക്ക് പെർമിറ്റ് (Mission Work Permit) ഉള്ളവർ: മൂന്ന് മാസത്തിൽ കൂടാത്ത ഹ്രസ്വകാല മിഷൻ വർക്ക് പെർമിറ്റുകളിൽ ജോലി ചെയ്യുന്നവരെ WPS പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
WPS നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ
തൊഴിലാളികൾക്ക് പുറമെ താഴെ പറയുന്ന സ്ഥാപനങ്ങളെയും വേതന സംരക്ഷണ സംവിധാനത്തിന്റെ പരിധിയിൽ നിന്ന് മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്:
- മത്സ്യബന്ധന ബോട്ടുകൾ: വ്യക്തിഗത യുഎഇ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടുകൾ.
- പൊതു ടാക്സികൾ: വ്യക്തിഗത യുഎഇ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള പബ്ലിക് ടാക്സികൾ.
- ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും: രാജ്യത്തെ ബാങ്കിംഗ്, മറ്റ് ധനകാര്യ മേഖലയിലുള്ള സ്ഥാപനങ്ങൾ.
- ആരാധനാലയങ്ങൾ: യുഎഇയിലുടനീളമുള്ള വിവിധ ആരാധനാലയങ്ങൾ.
തൊഴിലുടമകൾ തങ്ങളുടെ സ്ഥാപനം പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നതാണോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും MoHRE ഓർമ്മിപ്പിച്ചു. ശമ്പള പേയ്‌മെന്റുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ആവശ്യപ്പെടുന്ന എല്ലാ രേഖകളും വിവരങ്ങളും നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്.