അമ്മ ആദ്യം ഉപേക്ഷിച്ചു…;രണ്ടുതവണ തനിച്ചാക്കപ്പെട്ട 15-കാരി;രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

383701

അജ്മാൻ: യുഎഇയിലെ അതിജീവനത്തിന്റെ ഹൃദയഭേദകമായ കഥയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഫിലിപ്പീൻസ് പെൺകുട്ടി ഫാത്തിമ (15) അന്തരിച്ചു. അട്ടോഇമ്മ്യൂൺ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അബോധാവസ്ഥയിലായിരുന്ന ഫാത്തിമ, അജ്മാനിലെ വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയവെ ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ഒരു വയസ്സുള്ളപ്പോൾ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഫാത്തിമയുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. പിന്നീട് പരിചരിച്ച ദമ്പതികളും ഉപേക്ഷിച്ചതോടെ, 2018-ൽ പാകിസ്ഥാൻ സ്വദേശിയായ സയ്യിദ് അലി മോസാമും അദ്ദേഹത്തിന്റെ ഫിലിപ്പിനോ ഭാര്യ മുസാമയും ഫാത്തിമയെ ഏറ്റെടുക്കുകയായിരുന്നു. അന്നുമുതൽ സ്വന്തം മകളെപ്പോലെയാണ് ഈ ദമ്പതികൾ ഫാത്തിമയെ പരിചരിച്ചിരുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

2024 ഏപ്രിലിലാണ് ഫാത്തിമയ്ക്ക് ‘സബ്ക്യുട്ടേനിയസ് ലൂപ്പസ് എറിത്തമറ്റോസസ്’ എന്ന ഗുരുതരമായ രോഗം കണ്ടെത്തുന്നത്. ഇത് തലച്ചോറിലെ എഡീമയിലേക്കും പ്ലേറ്റ്‌ലെറ്റുകളുടെ കുറവിലേക്കും നയിച്ചു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കണ്ണുകൾ മാത്രം ചലിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നു ഈ പെൺകുട്ടി.

എമിറേറ്റ്സ് ഐഡിയോ താമസ വിസയോ ഇല്ലാത്തതിനാൽ നിയമപരമായി ദത്തെടുക്കാനോ, സ്‌കൂളിൽ അയക്കാനോ, ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനോ വളർത്തു മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. രേഖകളുടെ അഭാവം മൂലം ജീവകാരുണ്യ സംഘടനകളുടെ സഹായവും ലഭിച്ചില്ല. വൻ തുക വന്ന ചികിത്സാച്ചെലവുകൾ മോസാം സ്വന്തം പോക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാവുകയും വാടകക്കേസിൽ അകപ്പെടുകയും ചെയ്തിരുന്നു.

ആരോഗ്യവതിയായിരുന്നപ്പോൾ യുഎഇയെയും ഇവിടുത്തെ ഭരണാധികാരികളെയും ഏറെ സ്നേഹിച്ചിരുന്ന ഫാത്തിമ വ്‌ളോഗുകളിലൂടെ മറ്റ് കുട്ടികൾക്ക് പ്രതീക്ഷയുടെ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. ഫാത്തിമയുടെ മരണവാർത്തയറിഞ്ഞ്, വർഷങ്ങളായി അകന്നുനിന്നിരുന്ന മാതാവും അജ്മാനിലെ വീട്ടിലെത്തിയിട്ടുണ്ട്.

ഫാത്തിമയുടെ മരണം സ്വാഭാവിക മരണമാണെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം യുഎഇയിൽ തന്നെ മറവു ചെയ്യുമെന്ന് വളർത്തു പിതാവ് സയ്യിദ് അലി മോസാം അറിയിച്ചു.

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

UAE May 22, 2026

2852255 untitled 1 1

അബൂദബി: തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പെരിയംമഠം ലെയിൻ ‘അൽസഹ്‌റ’യിൽ ഇസ്​മാഈൽ യൂസുഫ് മുസാദിഖ് (76) അബൂദബിയിൽ നിര്യാതനായി. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുമ്പ് മൂന്ന് പതിറ്റാണ്ടിലധികം അബൂദബിയിൽ പ്രവാസിയായിരുന്നു.

ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷം മുൻപാണ് വീണ്ടും അബൂദബിയിൽ എത്തിയത്. തുടർന്ന് മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതയായ സുൽഫ ബീവിയാണ് ഭാര്യ. മുഹ്റാസ്‌, മുഹ്സിൻ എന്നിവർ മക്കളും മഞ്ജു, രേഷ്മ എന്നിവർ മരുമക്കളുമാണ്.

ഒരു നമ്പറിൽ കോടികൾ പോയി; പക്ഷെ ഒരു ടിക്കറ്റ്, ഒരു നോട്ടിഫിക്കേഷൻ, ജീവിതം തന്നെ മാറി;ഇന്ത്യൻ പ്രവാസിയുടെ ഭാഗ്യനിമിഷം

UAE May 22, 2026

383698

വിജയിക്ക് 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നഷ്ടമായത് ഒരു നമ്പറിന്റെ വ്യത്യാസത്തിൽ.

ഇന്ത്യക്കാരനായ ഗുണശേഖരൻ ജോലിക്ക് പോകുന്നതിനിടെയാണ് ജീവിതം മാറ്റിമറിച്ച നോട്ടിഫിക്കേഷൻ കണ്ടത്. ആ നിമിഷത്തെ വിവരിക്കാൻ ഒരു വാക്ക് മാത്രം മതിയെന്ന് അദ്ദേഹം പറയുന്നു: “ആശ്വാസം.”

എന്നും രാവിലെ മെഡിക്കൽ ഫാർമ ഡീലർഷിപ്പിലെ ജോലിക്ക് പോകുന്ന ഗുണശേഖരൻ വരും കാലം നന്നാകും എന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. തമിഴ്നാട് കോയമ്പത്തൂരിലെ വീട്ടിൽ നിന്നും സാധാരണ പോലെ ജോലിക്ക് ഇറങ്ങുന്നതിനിടെയാണ് ഫോണിൽ വന്ന ഇമെയിൽ അദ്ദേഹം ശ്രദ്ധിക്കുന്നത്. വീണ്ടും വായിച്ചു. എമിറേറ്റ്സ് ഡ്രോ ഈസി 6 വിജയിക്കുക വഴി 25,000 ഡോളർ നേടിയെന്ന വാർത്തയായിരുന്നു അത്.

ഉറപ്പാക്കാൻ പലതവണ പരിശോധിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു.

ടിക്കറ്റിന് പിന്നിലെ മനുഷ്യൻ

ഒരു സാധാരണ മധ്യവർഗ്ഗ കുടുംബമാണ് ഗുണശേഖരന്റേത്. ഉയരുന്ന ജീവിതച്ചെലവ്, മക്കളുടെ പഠനച്ചെലവ്, കുടുംബത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി ബാധ്യതകളുമായി ജീവിക്കുന്ന ഒരാൾ. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ പോലെ.

എന്റെ കുടുംബത്തിന് നല്ലൊരു ഭാവി ഉറപ്പാക്കാൻ സാമ്പത്തിക സ്ഥിരതയാണ് ഞാൻ തേടിയത്. ഉയരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ഈ വിജയം ശരിയായ സമയത്ത് ലഭിച്ച വലിയ അനുഗ്രഹമാണ്,” അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് യൂട്യൂബിലൂടെയാണ് അദ്ദേഹം എമിറേറ്റ്‌സ് ഡ്രോയെക്കുറിച്ച് അറിയുന്നത്. ഈസി സിക്സിന്റെ ലളിതമായ രീതിയാണ് അദ്ദേഹത്തെ ആകർഷിച്ചത്. നല്ലൊരു നാളെ എന്നതായിരുന്നു ലക്ഷ്യം.

ആ നിമിഷം

പ്രത്യേക ഭാഗ്യ നമ്പറുകളൊന്നുമില്ല. ജന്മദിന നമ്പറുകളുമില്ല. ഒരു സാധാരണ യാത്രയും ഫോണിലെ ഒരു നോട്ടിഫിക്കേഷനും മാത്രം. എനിക്ക് ഒന്നും പറയാൻ ആകുന്നില്ലായിരുന്നു, അദ്ദേഹം പറഞ്ഞു.

കുടുംബത്തിന്റെ പ്രതികരണം? ഈ അനുഭവം എങ്ങിനെ വിവരിക്കും.

“അവർക്ക് വിശ്വസിക്കാനായില്ല. എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു. ആശ്വാസം.”

ഏറെ നാളായി ചുമന്നിരുന്ന ഭാരമൊന്ന് ഇറക്കിവെക്കാൻ കഴിഞ്ഞ ഒരാളുടെ മനസ്സിലെ ശ്വാസം പോലെ.

ഈ തുക എന്തിനാണ് ഉപയോഗിക്കുക?

വിജയ തുക ഏതാണ്ട് ₹20 ലക്ഷത്തിലധികം വരും. ഇത് വീടിന്റെ വായ്പ അടച്ചുതീർക്കാനോ, കുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനോ മതിയാകും. “കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനായി സൂക്ഷിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.”

നാട്ടിലെ കുട്ടികൾക്കായി പഠനപുസ്തകങ്ങൾ വാങ്ങാൻ ചില തുക സംഭാവന ചെയ്യാനും അദ്ദേഹം പദ്ധതിയിടുന്നു. ഗുണശേഖരന്റെ വിജയം പലർക്കും എമിറേറ്റ്സ്‌ ഡ്രോയിൽ പങ്കെടുക്കാൻ പ്രചോദനമായി മാറിയിട്ടുണ്ട്. അദ്ദേഹത്തിന് 4 മില്യൺ ഡോളർ സമ്മാനം നഷ്ടമായത് ഒരു നമ്പറിന് മാത്രമാണ്. എങ്കിലും ഗ്രാൻഡ് പ്രൈസ് നേടുന്നത് വരെ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാനാണ് തീരുമാനം.

ഇത് ഇന്ത്യൻ മനോഭാവത്തിന്റെ പ്രതിഫലനമാണ്. എത്ര ബുദ്ധിമുട്ടായാലും ശ്രമം നിർത്താതെ മുന്നോട്ട് പോകുന്ന മനസ്സ്. “കഠിനാധ്വാനത്തിന് ഫലം കിട്ടും. അനുഗ്രഹങ്ങൾ ശരിയായ സമയത്ത് എത്തും,” അദ്ദേഹം പറയുന്നു. ഈ വിജയം സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ആണ് നൽകുന്നത്.

4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ്

ഈസി സിക്സ് ഗുണശേഖരനു ലഭിച്ച അതേ അവസരമാണ് നിങ്ങൾക്കും നൽകുന്നത്, 4 മില്യൺ ഡോളർ നേടാനുള്ള അവസരം.

ചിലപ്പോൾ ജീവിതം മാറ്റിമറിക്കുന്ന നിമിഷങ്ങൾ തുടങ്ങുന്നത് ഒരു ടിക്കറ്റിൽ നിന്നായിരിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *