
ദുബൈ : ദുബൈയിൽ ജോലിസ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ-39) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായിരുന്ന ധനീഷ് കഴിഞ്ഞ മൂന്നാം തീയതി ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് രാവിലെ വള്ളിച്ചിറ മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് വീട്ടിലെത്തിക്കും. സംസ്കാരം രാവിലെ 11-ന് വീട്ടുവളപ്പിൽ നടക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഭാര്യ: ലക്ഷ്മിപ്രിയ. മക്കൾ: ആദി കൃഷ്ണ, അവനിക. പിതാവ്: രാധാകൃഷ്ണക്കുറുപ്പ്. അമ്മ: പരേതയായ വത്സല. സഹോദരി: ധന്യ
പശ്ചിമേഷ്യയിൽ സംഘർഷതീരം; ഹോർമുസ് കടലിടുക്കിലെ ആക്രമണത്തിൽ യുഎഇ കപ്പലിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു
UAE May 9, 2026

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, കൊല്ലപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. കപ്പൽ ഉടമയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിഷയത്തിൽ ആവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. വേർപാടുണ്ടായ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റിന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. മേഖലയിലെ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ ദൗർഭാഗ്യകരമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കടലിലുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് നൽകും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”– ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക സമൂഹമാധ്യമ കുറിപ്പ്
ദുബൈയിൽ ഖുർബാനികളുടെ നിരക്കുകൾ പ്രഖ്യാപിച്ചു
UAE May 6, 2026

ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ബലിമൃഗങ്ങളുടെ (ഖുർബാനി) ഔദ്യോഗിക നിരക്കുകൾ പ്രഖ്യാപിച്ചു. പെരുന്നാൾ വിപണിയിലെ അമിതവില നിയന്ത്രിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് ചാരിറ്റബിൾ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകീകൃത നിരക്ക് നിശ്ചയിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബലിമൃഗങ്ങൾക്ക് വ്യത്യസ്ത നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് 350 ദിർഹമാണ്. അംഗീകൃത സന്നദ്ധ സംഘടനകൾ വഴി ഈ സേവനം ലഭ്യമാകും. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള അർഹരായ കുടുംബങ്ങളിലേക്ക് മാംസം എത്തിക്കുന്നതിനായുള്ള കൃത്യമായ മാനദണ്ഡങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഐഎസിഎഡി അറിയിച്ചു. അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രമേ ബലി കർമ്മങ്ങൾക്കായി പണമടക്കാവൂ എന്ന് അധികൃതർ നിർദ്ദേശിച്ചു.
വിവിധ നിരക്കുകൾ
* പ്രാദേശിക ബലി (വിദേശത്ത് അറുത്ത് വിതരണം ചെയ്യുന്നത്): 350 ദിർഹം.
* കെനിയൻ ഖുർബാനി (വിദേശത്ത് അറുത്ത് യുഎഇയിൽ വിതരണം ചെയ്യുന്നത്): 490 ദിർഹം.
* എത്യോപ്യൻ ഖുർബാനി (വിദേശത്ത് അറുത്ത് യുഎഇയിൽ വിതരണം ചെയ്യുന്നത്): 490 ദിർഹം.
* സൊമാലി ഖുർബാനി (യുഎഇയിൽ അറുത്ത് വിതരണം ചെയ്യുന്നത്): 800 ദിർഹം
സ്വാധീനംഅമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു
ഒന്ന് കമന്റ് അടിച്ചതാ…..പിന്നെ ജയിലിൽ അടച്ചു!!!പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിൽ