
യുഎഇ: ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്കും മറ്റ് അന്താരാഷ്ട്ര യാത്രക്കാർക്കും ആശ്വാസമായി പുതിയ റീഫണ്ട് നിയമങ്ങൾ പ്രാബല്യത്തിൽ. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ ‘ഏവിയേഷൻ കൺസ്യൂമർ വെൽഫെയർ ഡയറക്റ്റീവ്’ നിയമങ്ങൾ വ്യക്തമാകുന്നു.ഈ നിയമം ദുബായിലെ എല്ലാ വിമാനക്കമ്പനികൾക്കും ബാധകമാണ്. എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ ദേശീയ വിമാനക്കമ്പനികൾക്കും, ദുബായിൽ നിന്ന് സർവീസ് നടത്തുന്ന എയർ ഇന്ത്യ, ഇൻഡിഗോ പോലുള്ള വിദേശ വിമാനക്കമ്പനികൾക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. നിങ്ങൾ ഒരു ട്രാവൽ ഏജന്റ് വഴിയാണ് ടിക്കറ്റ് എടുത്തതെങ്കിലും ഈ ആനുകൂല്യം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ എയർലൈനുകൾ ചില കാര്യങ്ങൾ കൃത്യമായി പറയണം. അതായത് ടാക്സും സർചാർജും ഉൾപ്പെടെയുള്ള അവസാന വില എത്രയാണെന്ന് വ്യക്തമായിരിക്കണം. കൂടാതെ ടിക്കറ്റ് മാറ്റാനോ റദ്ദാക്കാനോ എത്ര രൂപ പിഴ നൽകണമെന്നും, എത്ര കിലോ ലഗേജ് കൊണ്ടുപോകാം, അധികമായാൽ എത്ര പണം നൽകണം തുടങ്ങിയ കാര്യങ്ങൾ നേരത്തെ തന്നെ അറിയിക്കണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിന് ശേഷവും മുന്നേയും യാത്രക്കാരുടെ ഏറ്റവും വലിയ പരാതി എന്നത് വിമാനം വൈകുന്നതാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ യാത്രക്കാർ പരാതികളും നൽകിയിരുന്നു എന്നാൽ നിയമം അനുസരിച്ച് വിമാനം വൈകുകയാണെങ്കിൽ അതിന്റെ കാരണവും എത്ര സമയം വൈകുമെന്നും എയർലൈനുകൾ യാത്രക്കാരെ ഉടനടി അറിയിക്കണം.
3 മുതൽ 8 മണിക്കൂർ വരെ വൈകുകയാണെങ്കിൽ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ഫോൺ വിളിക്കാനുള്ള സൗകര്യവും നൽകേണ്ടതുണ്ട്. ഒപ്പം തന്നെ വിമാനം അടുത്ത ദിവസത്തേക്ക് മാറ്റിയാൽ ഹോട്ടൽ താമസവും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയും എയർലൈൻ സൗജന്യമായി നൽകണമെന്നും നിയമം വ്യക്തമാകുന്നു.
അതേസമയം ഇനി എന്തെങ്കിലും കാരണവശാൽ വിമാനം തടസ്സപ്പെട്ടാൽ നിങ്ങൾക്ക് 3 ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. അതായത് വൈകാതെ തന്നെ അതേ എയർലൈനിൽ മറ്റൊരു വിമാനം നിങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. കൂടാതെ സീറ്റുകൾ ലഭ്യമാണെങ്കിൽ മറ്റൊരു വിമാനക്കമ്പനിയുടെ ഫ്ലൈറ്റിൽ നിങ്ങളെ അയക്കാനും എയർലൈൻ ശ്രമിക്കണം.
നിങ്ങൾക്ക് യാത്ര തുടരാൻ താൽപ്പര്യമില്ലെങ്കിൽ ടിക്കറ്റ് തുക മുഴുവനായി തിരികെ വാങ്ങാം അല്ലെങ്കിൽ പകരം വൗച്ചറായും സ്വീകരിക്കാം. അതേസമയം എല്ലാ സാഹചര്യത്തിലും എയർലൈൻ നഷ്ടപരിഹാരം നൽകണം എന്നില്ല. സാഹചര്യങ്ങൾ അനുസരിച്ച് അതിന്റെ വ്യപൈതി മനസിലകൈയാണ് നഷ്ടപരിഹാരം നൽകുന്നത്.
കൂടാതെ കനത്ത മഴ, പ്രകൃതിദുരന്തങ്ങൾ, നിയന്ത്രണങ്ങൾ അല്ലെങ്കിൽ യുദ്ധസാഹചര്യങ്ങൾ എന്നിവ കാരണമാണ് വിമാനം വൈകുന്നതെങ്കിൽ എയർലൈൻ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരല്ല എന്ന കാര്യം പ്രത്യേകം ഓർക്കണം, എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ 72 മണിക്കൂർ വരെ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകാൻ അവർ ബാധ്യസ്ഥരാണ്.
വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് മുൻഗണന എന്നും നൽകണം. അതായത് ശാരീരിക ബുദ്ധിമുട്ടുള്ളവർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ, പ്രായമായവർ, എന്നിവർക്ക് ഭക്ഷണം, താമസം എന്നിവയിൽ മുൻഗണന നൽകണമെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്
ഭയക്കേണ്ട, രക്ഷിക്കാനാണ്!യുഎഇ ഫോണുകളിൽ പെട്ടെന്ന് വരുന്ന അലേർട്ടുകൾ എന്തിന്? പ്രവാസികൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ;അലേർട്ടുകൾക്ക് പിന്നിലെ സുരക്ഷാ രഹസ്യങ്ങൾ അറിയാം
UAE May 7, 2026

യുഎഇ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണുകളിൽ വരുന്ന അലേർട്ട് ശബ്ദം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പാതിരാത്രിയിലോ അതിരാവിലെയോ ഒക്കെ വരുന്ന ഈ സന്ദേശങ്ങൾ പലരെയും പേടിപ്പിക്കാറുണ്ട്. എന്നാൽ ആരും പേടിക്കേണ്ട ആവശ്യമില്ല കാരണം ഇത് പ്രവാസികളുടെ സുരക്ഷയ്ക്കായാണ് ഈയൊരു സംവിധാനം ഒരുക്കിയത്.യുഎഇയിലെ നിലവിലെ സ്ഥിതിഗതികളും പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് യുഎഇ പ്രതിരോധ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ചേർന്ന് ഈ മുന്നറിയിപ്പുകൾ നൽകുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുള്ള ഒരു പ്രതിരോധ ഉപകരണമാണ്. അടുത്തിടെ നടന്ന മിസൈൽ പ്രതിരോധങ്ങളുമായി ബന്ധപ്പെട്ടും, കനത്ത മഴയോ കാറ്റോ ഉള്ള സമയങ്ങളിലും നിങ്ങൾ ഈ അലേർട്ടുകൾ ലഭിച്ചിട്ടുണ്ടാകും. കൂടാതെ രാജ്യത്തിന്റെ ഔദ്യോഗിക സുരക്ഷാ ഏജൻസികൾക്ക് ഒരേസമയം ലക്ഷക്കണക്കിന് ആളുകളിലേക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കാൻ ഈ സംവിധാനം വഴി സാധിക്കുന്നു.
ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇത് പ്രവർത്തിക്കുന്നത് നിങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അടിസ്ഥാനമാക്കിയാണ് അതായത് ഒരു അപകടത്തിന്റെ സ്വഭാവം, അതിന്റെ വ്യാപ്തി, അത് ബാധിക്കാൻ സാധ്യതയുള്ള പ്രദേശം എന്നിവ നോക്കി ആ പ്രശ്നം ബാധിത പ്രദേശങ്ങളിലേക്ക് മാത്രമേ ഈ അലേർട്ടുകൾ അയയ്ക്കൂകയുള്ളു.
ദുബായിൽ ഒരു ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിൽ ആ പ്രദേശത്തുള്ളവർക്ക് മാത്രമായിരിക്കും അലേർട്ട് ലഭിക്കും. കൂടാതെ അബുദാബിയിലുള്ളവർക്ക് അത് ലഭിക്കണമെന്നില്ല. മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിലും ഇതേ രീതിയാണ് സിസ്റ്റം പാലിക്കുന്നത്. തിരഞ്ഞെടുത്ത പ്രദേശത്തുള്ള എല്ലാ മൊബൈൽ ഉപകരണങ്ങളിലേക്കും സിം കാർഡ് ആരുടേതാണെന്ന് നോക്കാതെ തന്നെ അലേർട്ടുകൾ എത്തിയിരിക്കും.
കൂടാതെ ഇതിനിടയിൽ എന്റെ സുഹൃത്തിന് അലേർട്ട് ലഭിച്ചു, എനിക്ക് ലഭിച്ചില്ല എന്ന് പലരും പരാതിപ്പെടാറുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് അലേർട്ട് നൽകുന്ന സമയത്ത് നിങ്ങൾ ആ മേഖലയ്ക്ക് പുറത്തായിരിക്കാം. അതായത് ഈ സിസ്റ്റം അത്രമേൽ കൃത്യതയോടെ ടാർഗെറ്റ് ചെയ്താണ് ഈ അലേർട്ടുകൾ അയക്കുന്നത് അതിനാൽ തന്നെ നിങ്ങൾ പുറത്ത് ആണെങ്കിൽ ഈ അലേർട്ടുകൾ ലഭിക്കില്ല.
രണ്ടാമത്തെ കാരണം ഫോണിലെ ‘എമർജൻസി അലേർട്ട്’ സെറ്റിംഗ്സ് ഓഫായിരിക്കാം. എന്നിരുന്നാലും മിക്ക സ്മാർട്ട് ഫോണുകളിലും ഇത് ഡിഫോൾട്ട് ആയി ഓൺ ആയിരിക്കും. കൂടാതെ അലേർട്ട് ലഭിച്ചില്ല എന്നത് സിസ്റ്റത്തിന്റെ തകരാറല്ല, മറിച്ച് നിങ്ങൾ സുരക്ഷിതമായ മേഖലയിലാണെന്നോ അല്ലെങ്കിൽ നിങ്ങളുടെ സാന്നിധ്യം ആ അപകടമേഖലയിലില്ല അതിനാൽ നിങ്ങൾ സേഫ് ആണ് എന്നാണ് പറയുന്നത്.
അതേസമയം ഈ സംവിധാനത്തിൽ രണ്ട് തരം അലേർട്ട് ശബ്ദങ്ങളാണ് വരുന്നത്. ഒന്ന് രാവിലെ 9 മണി മുതൽ രാത്രി 10:30 വരെ വളരെ ഉയർന്ന ടോണിലുള്ള അലേർട്ടും തുടർന്ന് സന്ദേശം അവസാനിച്ചുവെന്ന് കാണിക്കുന്ന ടോണും ഉണ്ടാകും. എന്നാൽ രാത്രി 10:30-ന് ശേഷമാണെങ്കിൽ ആളുകളുടെ ഉറക്കത്തെയും വിശ്രമത്തെയും മാനിച്ച് വളരെ കുറഞ്ഞ രീതിയിലുള്ള സ്റ്റാൻഡേർഡ് മെസേജ് ടോൺ മാത്രമേ ലഭിക്കുകയുള്ളു.
ദുബൈയിൽ ഖുർബാനികളുടെ നിരക്കുകൾ പ്രഖ്യാപിച്ചു
UAE May 6, 2026

ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി ദുബൈയിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് ബലിമൃഗങ്ങളുടെ (ഖുർബാനി) ഔദ്യോഗിക നിരക്കുകൾ പ്രഖ്യാപിച്ചു. പെരുന്നാൾ വിപണിയിലെ അമിതവില നിയന്ത്രിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് ചാരിറ്റബിൾ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകീകൃത നിരക്ക് നിശ്ചയിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബലിമൃഗങ്ങൾക്ക് വ്യത്യസ്ത നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് 350 ദിർഹമാണ്. അംഗീകൃത സന്നദ്ധ സംഘടനകൾ വഴി ഈ സേവനം ലഭ്യമാകും. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള അർഹരായ കുടുംബങ്ങളിലേക്ക് മാംസം എത്തിക്കുന്നതിനായുള്ള കൃത്യമായ മാനദണ്ഡങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഐഎസിഎഡി അറിയിച്ചു. അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രമേ ബലി കർമ്മങ്ങൾക്കായി പണമടക്കാവൂ എന്ന് അധികൃതർ നിർദ്ദേശിച്ചു.
വിവിധ നിരക്കുകൾ
* പ്രാദേശിക ബലി (വിദേശത്ത് അറുത്ത് വിതരണം ചെയ്യുന്നത്): 350 ദിർഹം.
* കെനിയൻ ഖുർബാനി (വിദേശത്ത് അറുത്ത് യുഎഇയിൽ വിതരണം ചെയ്യുന്നത്): 490 ദിർഹം.
* എത്യോപ്യൻ ഖുർബാനി (വിദേശത്ത് അറുത്ത് യുഎഇയിൽ വിതരണം ചെയ്യുന്നത്): 490 ദിർഹം.
* സൊമാലി ഖുർബാനി (യുഎഇയിൽ അറുത്ത് വിതരണം ചെയ്യുന്നത്): 800 ദിർഹം
യു.എ.ഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു; ഇന്ന് മാത്രം ഗ്രാമിന് ഉയർന്നത് എത്രയെന്നറിയാമോ?
UAE May 6, 2026

ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യു.എ.ഇയിൽ സ്വർണ്ണവിലയിൽ വൻ വർധനവ്. ഇന്ന് രാവിലെ ഗ്രാമിന് 11 ദിർഹത്തിലധികം വർധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണവില എത്തിനിൽക്കുന്നത്.
രാവിലെ ഒൻപത് മണിയോടെയുള്ള കണക്കനുസരിച്ച് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 560 ദിർഹമാണ് വില. ചൊവ്വാഴ്ച ഇത് 548.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 518.75 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാൾ (508 ദിർഹം) 10.75 ദിർഹത്തിന്റെ വർധനവാണ് 22 കാരറ്റിൽ രേഖപ്പെടുത്തിയത്.
ഇന്നത്തെ സ്വര്ണ വില
* 24 കാരറ്റ് (ഗ്രാം) 560.00 ദിര്ഹം
* 22 കാരറ്റ് (ഗ്രാം) 518.75 ദിര്ഹം
* 21 കാരറ്റ് (ഗ്രാം) 497.25 ദിര്ഹം
* 18 കാരറ്റ് (ഗ്രാം) 426.25 ദിര്ഹം
* 14 കാരറ്റ് (ഗ്രാം) 332.50 ദിര്ഹം
ഈ മാസത്തെ വിലനിലവാരം
മെയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. മെയ് ഒന്നിന് 24 കാരറ്റിന് 557.50 ദിർഹമായിരുന്നു വില. 4-ന് ഇത് 546 ദിർഹത്തിലേക്ക് താഴ്ന്നു. ഇന്നലെ മുതൽ വീണ്ടും വർധിക്കാൻ തുടങ്ങിയ വില ഇന്ന് രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു.
ആഗോള വിപണിയിലെ സ്വാധീനം
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു
ആഗോള വിപണിയിലെ സ്വാധീനംഅമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു