
മസ്‌കത്ത്: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഒമാനിലെ ബുഖയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ബുഖയിലെ ടിബറ്റ് പ്രദേശത്തുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സംഭവത്തിൽ രണ്ട് പ്രവാസികൾക്ക് പരുക്കേറ്റു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ആക്രമണത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും തൊട്ടടുത്തുള്ള വീടിന്റെ ഗ്ലാസുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ ആദ്യം നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ യുഎഇക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഒമാനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾക്കിടെയാണ് ഇറാൻ മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചത്. യുഎഇക്ക് നേരെ ഇറാൻ വിക്ഷേപിച്ച നാല് ക്രൂയിസ് മിസൈലുകളിൽ മൂന്നെണ്ണം പ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു. ഫുജൈറയിലെ എണ്ണ കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റിരുന്നു.
അമേരിക്കൻ പതാകയുള്ള രണ്ട് ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതിന് പിന്നാലെയാണ് ഇറാൻ ആക്രമണം ശക്തമാക്കിയത്. സിവിലിയൻ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ആറ് ഇറാനിയൻ ബോട്ടുകൾ അമേരിക്കൻ സൈന്യം തകർത്തതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് തുടരുന്നത്.
Gold rate in uae: വില കുത്തനെ ഇടിഞ്ഞതിന് പിന്നാലെ വീണ്ടും ട്വിസ്റ്റ്; ദുബൈയിലെ ഇന്നത്തെ സ്വർണ വില വിവരങ്ങൾ അറിയാം
UAE May 5, 2026

Gold rate in uae:ദുബൈ: മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽ നിന്ന് വലിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ചൊവ്വാഴ്ച ദുബൈയിലെ സ്വർണ്ണവിലയിൽ നേരിയ വർധന. ഗ്രാമിന് 11 ദിർഹത്തോളം കുറഞ്ഞ നിലവാരത്തിൽ നിന്ന് വിപണി നേരിയ തോതിൽ തിരിച്ചുകയറിയത് ജ്വല്ലറി ഉടമകൾക്ക് ചെറിയൊരു ആശ്വാസമായിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ദുബൈയിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 546.25 ദിർഹമായിരുന്നു നിരക്ക്. തിങ്കളാഴ്ച ഇത് 546 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് 505.50 ദിർഹത്തിൽ നിന്ന് 505.75 ദിർഹമായി ഉയർന്നു. വർധനവ് നിസ്സാരമാണെങ്കിലും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള തുടർച്ചയായ ഇടിവിന് ശേഷമാണ് ഈ മാറ്റം സംഭവിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മെയ് ഒന്നിന് 24 കാരറ്റ് സ്വർണ്ണത്തിന് 557.50 ദിർഹമായിരുന്നു വില. ഇതിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ നിരക്ക് ഗ്രാമിന് 11.25 ദിർഹം കുറവാണ്. അതുപോലെ 22 കാരറ്റ് സ്വർണ്ണത്തിന് മാസാരംഭത്തിലെ 516.25 ദിർഹത്തേക്കാൾ ഗ്രാമിന് 10.50 ദിർഹത്തിന്റെ കുറവ് ഇപ്പോഴത്തെ വിപണിയിലുണ്ട്.
മിഡിൽ ഈസ്റ്റിലെ പുതിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക മാറ്റങ്ങളുമാണ് സ്വർണ്ണവിലയിലെ അസ്ഥിരതയ്ക്ക് കാരണമാകുന്നത്. തിങ്കളാഴ്ച ആഗോള വിപണിയിൽ സ്വർണ്ണവില 2 ശതമാനം ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ വ്യാപാരികൾ വിപണിയിലേക്ക് തിരികെയെത്തിയതോടെയാണ് നേരിയ വർധന ദൃശ്യമായത്. സിംഗപ്പൂർ വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.4% ഉയർന്ന് ഔൺസിന് 4,541.79 ഡോളറിലെത്തി.
മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് എണ്ണവില വർധിച്ചതും പണപ്പെരുപ്പ ആശങ്കകളും നിക്ഷേപകർക്കിടയിൽ സ്വർണ്ണത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് സംബന്ധിച്ച ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾക്കായി വിപണി ഇപ്പോൾ ഉറ്റുനോക്കുകയാണ്. സ്വർണ്ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയിലും നേരിയ വർധനവുണ്ടായിട്ടുണ്ട്.
അറിഞ്ഞോ??ദുബൈ ഗ്ലോബല്‍ വില്ലേജില്‍ വെറും 30 ദിര്‍ഹത്തിന് 4 ടിക്കറ്റുകള്‍ | Global Village Offer
UAE May 5, 2026

ദുബൈ: ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്ക് പരിമിതകാല ഫാമിലി സ്‌പെഷ്യല്‍ ഓഫര്‍. ഒരു ടിക്കറ്റിന്റെ വിലയായ 30 ദിര്‍ഹമിന് നാല് എന്‍ട്രി ടിക്കറ്റുകള്‍ ലഭിക്കും. ഗ്ലോബല്‍ വില്ലേജ് സീസണ്‍ 30 ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുന്നോടിയായാണ് ഈ ഓഫര്‍.
യു.എ.ഇയുടെ കുടുംബ വര്‍ഷത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഈ പ്രമോഷന്‍ ഓഫറിലൂടെ ഒരു ടിക്കറ്റിന് 7.5 ദിര്‍ഹം മാത്രമായിരിക്കും ചെലവ് വരിക. കുടുംബങ്ങള്‍ക്കൊപ്പമോ ഗ്രൂപ്പുകളായോ ഗ്ലോബല്‍ വില്ലേജിലെ സാഹായ്‌നം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ഇളവുകള്‍ വലിയ അനുഗ്രഹമായിരിക്കും. അന്താരാഷ്ട്ര പവലിയനുകള്‍, വിനോദം, ഡൈനിംഗ്, ഷോപ്പിംഗ്, തത്സമയ പ്രകടനങ്ങള്‍, സാംസ്‌കാരിക അനുഭവങ്ങള്‍ എന്നിവയാണ് ആകര്‍ഷണം.
ഗ്ലോബല്‍ വില്ലേജിലെ കൗണ്ടറുകളില്‍ മാത്രമാണ് ഓഫര്‍ ടിക്കറ്റുകള്‍ ലഭിക്കുക. വാരാന്ത്യങ്ങളില്‍ നിരക്ക് ഇളവില്ല. ഞായറാഴ്ച മുതല്‍ വ്യാഴം വരെയാണ് ഓഫര്‍. സാധാരണ് ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ അര്‍ദ്ധരാത്രി വരെയും വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 1 മണി വരെയും പ്രവര്‍ത്തിക്കും. സീസണ്‍ മെയ് 10 ന് അവസാനിക്കും. തീയതി നീട്ടുമോ എന്ന് വ്യക്തമല്ല.