പ്രത്യേകത അറിയിപ്പ്!!!ഇന്ന് ഈ റൂട്ട്കളിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക;ഗതാഗതക്കുരു രൂക്ഷം; മുന്നറിയിപ്പ്

348954

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈ: കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് വീണ്ടും പഴയ നിലയിലെന്ന് യാത്രക്കാർ. തിരക്കേറിയ സമയങ്ങളിൽ പ്രധാന ഹൈവേകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ യാത്രാസമയം ഇരട്ടിയായി വർദ്ധിച്ചതായാണ് സ്ഥിരം യാത്രക്കാരുടെ പരാതി.

നാവിഗേഷൻ മാപ്പുകളിൽ പ്രധാന റോഡുകൾ വീണ്ടും ചുവപ്പ് നിറമായി മാറുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. നേരത്തെ 30 മിനിറ്റുകൊണ്ട് പൂർത്തിയാക്കിയിരുന്ന യാത്രകൾക്ക് ഇപ്പോൾ ഒരു മണിക്കൂറിലധികം സമയം വേണ്ടിവരുന്നു. ദുബൈയിലെയും ഷാർജയിലെയും വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളും ലെയ്ൻ മാറ്റങ്ങളുമാണ് ഗതാഗതം മന്ദഗതിയിലാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.

“ഷാർജ അൽ നഹ്ദയിൽ നിന്ന് അൽ ഖൂസിലേക്ക് പോകാൻ കുറച്ചു ആഴ്ചകൾക്ക് മുമ്പ് 35 മിനിറ്റ് മതിയായിരുന്നു. എന്നാൽ ഇപ്പോൾ രാവിലെ 7.30-ന് പുറപ്പെട്ടാൽ പോലും ഒരു മണിക്കൂർ എടുക്കുന്നുണ്ട്. അൽ മുല്ല പ്ലാസ വരെ വാഹനങ്ങൾ നിർത്തി നിർത്തിയാണ് നീങ്ങുന്നത്.” ദുബൈയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ ഷരീഫ് പറഞ്ഞു.

“ഔദ് മേത്ത, ഇൻഫിനിറ്റി ബ്രിഡ്ജ് റൂട്ടുകളിൽ ഗതാഗതം ഇപ്പോൾ പ്രവചനാതീതമാണ്. റോഡ് വീതി കൂട്ടൽ ജോലികൾ നടക്കുന്നതിനാൽ ചില ദിവസങ്ങളിൽ ഒരു മണിക്കൂറിലധികം കാറിലിരിക്കേണ്ടി വരുന്നു,” മാധ്യമപ്രവർത്തകനായ സയ്യിദ് അബ്ബാസ് ചൂണ്ടിക്കാട്ടി. 

ടാക്സി ഡ്രൈവർമാരും സമാനമായ പ്രയാസങ്ങളാണ് പങ്കുവെക്കുന്നത്. റോഡിലെ തിരക്ക് കാരണം ഓരോ ദിവസവും പൂർത്തിയാക്കാൻ കഴിയുന്ന ട്രിപ്പുകളുടെ എണ്ണം കുറഞ്ഞതായി അവർ പറയുന്നു. അൽ മംസാർ റൂട്ടിലും ഇൻഫിനിറ്റി പാലത്തിന് സമീപവും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് അല്പം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് വാഹന ഉടമകൾ.

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയുടെ പുതിയ യാത്രാ വിലക്ക് ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ

UAE May 2, 2026

kuwait airways

യുഎഇ: മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ കാരണം ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഈ രാജ്യങ്ങളിൽ കഴിയുന്ന എല്ലാ യുഎഇ പൗരന്മാരും എത്രയും പെട്ടന്ന് തന്നെ രാജ്യത്തേക്ക് തിരിച്ചെത്തണമെന്നും അറിയിച്ചു.ഈ നിർദേശം പുറത്ത് വന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയായാണ് ഇതിനെ കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതും ഒമ്പതോളം പേർ കൊല്ലപ്പെട്ടതുമെല്ലാം സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2021 മുതൽ 2025 വരെ ലെബനനിലേക്ക് നിലനിന്നിരുന്ന യാത്രാ വിലക്ക് കഴിഞ്ഞ മേയ് മാസത്തിലാണ് നീക്കം ചെയ്തിരുന്നത്.

എന്നാൽ പ്രാദേശിക പ്രതിസന്ധികൾ വന്നതോടെ വീണ്ടും വിലക്ക് ഏർപ്പെടുത്താൻ യുഎഇ നിർബന്ധിതരായിരിക്കുന്നതായും അറിയിച്ചു. കൂടാതെ ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങൾ നിലവിലെ പ്രാദേശിക യുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങളായി തുടരുന്നത് പ്രവാസികളടക്കമുള്ള എല്ലാവരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഈ യാത്രാ വിലക്ക് പ്രധാനമായും യുഎഇ പൗരന്മാർക്കാണെങ്കിലും യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചും ഇത് വളരെ നിർണ്ണായകമായ ഒരു അറിയിപ്പാണ്. കൂടാതെ യുഎഇയുടെ ഈ നീക്കം വിമാന സർവീസുകളെയും ട്രാൻസിറ്റ് യാത്രകളെയും ബാധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു.

അതിനാൽ ഇറാൻ, ഇറാഖ് അല്ലെങ്കിൽ ലെബനൻ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്ലാൻ ചെയ്തിട്ടുള്ള പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുള്ളതായും അറിയിച്ചു. വ്യോമപാതയിലെ മാറ്റങ്ങളോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതോ മൂലം നിങ്ങളുടെ യാത്രാ പ്ലാനുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുകയും വേണം.

കൂടാതെ മേഖലയിലെ സംഘർഷം ഇന്ധനവില ഉയരാനും വിമാന ടിക്കറ്റ് നിരക്ക് കൂടാനും കാരണമായേക്കാം എന്നതിനാൽ വരാനിരിക്കുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. അതിനാൽ ഈ സംഘർഷ ഘട്ടത്തിൽ യുഎഇ നൽകുന്ന നിർദ്ദേശങ്ങൾ പൗരന്മാരെ പോലെ തന്നെ പ്രവാസികളും ഗൗരവമായി തന്നെ കാണണം.

പ്രവാസികളെ…സ്വപ്നം ആകുമോ ബലിപെരുന്നാളിന് നാട്ടിൽവരുന്നത് ? യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരു ലക്ഷത്തിലധികം കൊടുക്കണം; ഞെട്ടണ്ട സത്യമാണ്

UAE Nazia Staff Editor — April 30, 2026 · 0 Comment

AIRPORT

ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കുറയാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സാധാരണ ഈ സമയങ്ങളിൽ കുറഞ്ഞ നിരക്ക് ലഭ്യമാകാറുള്ളതാണെങ്കിലും ഇത്തവണ നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാർ കുറവുള്ള ഏപ്രിൽ മാസത്തിൽ ഇത്രയും വലിയ നിരക്ക് വർധനവ് അസാധാരണമാണെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില വർധനവും വിമാനങ്ങളുടെ കുറഞ്ഞ എണ്ണവുമാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഏതാനും മാസങ്ങൾക്ക് മുൻപ് 300 മുതൽ 400 ദിർഹം വരെ (10,,000 രൂപ) ഉണ്ടായിരുന്ന വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ പല റൂട്ടുകളിലും 1,300 മുതൽ 1,800 ദിർഹം വരെ (46,00 രൂപ) നൽകേണ്ടി വരുന്നുണ്ട്.

കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്

ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്, പ്രത്യേകിച്ച് കൊച്ചിയിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. മുംബൈ, ഡൽഹി സെക്ടറുകളിൽ 1,000 മുതൽ 1,500 ദിർഹം വരെ നിരക്കുള്ളപ്പോൾ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 2,000 ദിർഹത്തിന് (50,000 രൂപ) മുകളിലാണ്. മെയ് ഒന്നിനോടടുപ്പിച്ചു കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് (Return Fare) 4,114 ദിർഹം വരെ (ഒരു ലക്ഷം) എത്തിയതായും റിപ്പോർട്ടുകളുണ്ട്.

സീറ്റുകളുടെ കുറവും വർധിച്ച ആവശ്യക്കാരും

നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം പരിമിതമായതും ലഭ്യമായ സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാരുള്ളതും നിരക്ക് വർധനയ്ക്ക് കാരണമാകുന്നു. എമിറേറ്റ്സ്, എത്തിഹാദ് തുടങ്ങിയ ഫുൾ സർവീസ് എയർലൈനുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ ഇക്കോണമി സീറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതിനാൽ പല ദിവസങ്ങളിലും ബിസിനസ്, പ്രീമിയം സീറ്റുകൾ മാത്രമാണ് ലഭ്യമാകുന്നത്. 

ജൂൺ പകുതിയോടെ സ്കൂൾ അവധി ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും വർധിക്കുമെന്നതിനാൽ വരും മാസങ്ങളിലും നിരക്ക് കുറയാൻ സാധ്യതയില്ലെന്നാണ് ട്രാവൽ രംഗത്തുള്ളവർ വിലയിരുത്തുന്നത്. ഓഫ് സീസണിലും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്

ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും; യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

UAE May 3, 2026

watsapp

ദുബൈ: യുഎഇയിലെ പ്രവാസികളുടെയും സ്വദേശികളുടെയും നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വാട്ട്‌സാപ്പ്. എന്നാൽ, കേവലം ഒരു മെസേജിംഗ് ആപ്പ് എന്നതിലുപരി, വാട്ട്‌സാപ്പ് ഉപയോഗത്തിൽ യുഎഇ നിയമങ്ങൾ വളരെ കർക്കശമാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ നിയമക്കുരുക്കുകളിലേക്കും ലക്ഷക്കണക്കിന് ദിർഹം പിഴയിലേക്കും നയിച്ചേക്കാം. വാട്ട്‌സാപ്പ് ഉപയോക്താക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.

1. ബാങ്കിംഗ് സേവനങ്ങൾക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കരുത്

യുഎഇ സെൻട്രൽ ബാങ്കിന്റെ പുതിയ ഉത്തരവ് പ്രകാരം, 2026 മെയ് 1 മുതൽ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്തൃ സേവനങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ പാടില്ല. ഒടിപികൾ (OTP), ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, മറ്റ് സ്വകാര്യ സാമ്പത്തിക വിവരങ്ങൾ എന്നിവ വാട്ട്‌സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. വിവരങ്ങൾ യുഎഇക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നത് ഡാറ്റാ സുരക്ഷയെ ബാധിക്കുമെന്നതിനാലാണിത്. അതിനാൽ, ബാങ്കിംഗ് ആവശ്യങ്ങൾക്കായി ഔദ്യോഗിക ആപ്പുകളോ കോൾ സെന്ററുകളോ മാത്രം ഉപയോഗിക്കുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

2. സ്വകാര്യ ചാറ്റുകൾ നിയമത്തിന് പുറത്തല്ല

നിങ്ങൾ സുഹൃത്തിനയക്കുന്ന സ്വകാര്യ സന്ദേശമോ ഒരു ഗ്രൂപ്പിലെ ചാറ്റോ നിയമപരിധിയിൽ വരില്ല എന്ന് കരുതരുത്. യുഎഇ സൈബർ കുറ്റകൃത്യ നിയമങ്ങൾ വാട്ട്‌സ്ആപ്പ് ചാറ്റുകൾക്കും ബാധകമാണ്. ഒരാളുടെ സമ്മതമില്ലാതെ ചിത്രം പങ്കിടുകയോ, അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കുകയോ, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഫോർവേഡ് ചെയ്യുകയോ ചെയ്താൽ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷ ലഭിക്കാം. ഒരു സന്ദേശം മറ്റൊരാൾക്ക് അയക്കുന്നത് പോലും കുറ്റകരമായാണ് നിയമം കണക്കാക്കുന്നത്.

3. ഗ്രൂപ്പ് അഡ്മിൻമാർ ജാഗ്രത പാലിക്കുക

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണോ നിങ്ങൾ? എങ്കിൽ ഉത്തരവാദിത്തം ഇരട്ടിയാണ്. ഗ്രൂപ്പിൽ ആരെങ്കിലും നിയമവിരുദ്ധമായ ഉള്ളടക്കം (ഉദാഹരണത്തിന്: വ്യാജവാർത്തകൾ, അശ്ലീലം, വിദ്വേഷ പ്രസംഗങ്ങൾ) പോസ്റ്റ് ചെയ്താൽ അത് നീക്കം ചെയ്യാൻ അഡ്മിൻ ബാധ്യസ്ഥനാണ്. നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്ത അഡ്മിൻമാർക്കെതിരെ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 53 പ്രകാരം കേസെടുക്കാം. സംശയാസ്പദമായ സന്ദേശങ്ങൾ വന്നാൽ ഉടൻ നീക്കം ചെയ്യുകയും കുറ്റക്കാരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ് സുരക്ഷിതം.

4. കോടതിയിൽ തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ

വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ നിയമപരമായ തർക്കങ്ങളിൽ കോടതിയിൽ തെളിവായി സ്വീകരിക്കുമെന്ന് ദുബൈ കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം സന്ദേശങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി അവ വ്യാജമല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിവാഹമോചനം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കേസുകളിൽ വാട്ട്‌സ്ആപ്പ് ചാറ്റുകൾ നിർണ്ണായക തെളിവുകളായി മാറാറുണ്ട്. അതിനാൽ, സന്ദേശങ്ങൾ അയക്കുമ്പോൾ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

5. വാട്ട്‌സ്ആപ്പ് വെബിൽ വീഡിയോ/വോയ്‌സ് കോളിംഗ്

വാട്ട്‌സ്ആപ്പ് വെബ് പതിപ്പിൽ നേരിട്ട് കോളുകൾ വിളിക്കാനുള്ള സംവിധാനം ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മുമ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ബ്രൗസറുകളിലും എത്തും. എന്നാൽ, യുഎഇയിൽ വാട്ട്‌സ്ആപ്പ് കോളിംഗിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, ടെലികോം അതോറിറ്റിയുടെ (TDRA) അനുമതിയോടെ മാത്രമേ ഈ സേവനം പൂർണ്ണതോതിൽ ലഭ്യമാകൂ.

ചുരുക്കത്തിൽ വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം ടൈപ്പ് ചെയ്യുന്നതിനോ ഫോർവേഡ് ചെയ്യുന്നതിനോ മുൻപ് അത് നിയമവിരുദ്ധമല്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *