
ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കുറയാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സാധാരണ ഈ സമയങ്ങളിൽ കുറഞ്ഞ നിരക്ക് ലഭ്യമാകാറുള്ളതാണെങ്കിലും ഇത്തവണ നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർ കുറവുള്ള ഏപ്രിൽ മാസത്തിൽ ഇത്രയും വലിയ നിരക്ക് വർധനവ് അസാധാരണമാണെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില വർധനവും വിമാനങ്ങളുടെ കുറഞ്ഞ എണ്ണവുമാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഏതാനും മാസങ്ങൾക്ക് മുൻപ് 300 മുതൽ 400 ദിർഹം വരെ (10,,000 രൂപ) ഉണ്ടായിരുന്ന വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ പല റൂട്ടുകളിലും 1,300 മുതൽ 1,800 ദിർഹം വരെ (46,00 രൂപ) നൽകേണ്ടി വരുന്നുണ്ട്.
കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്
ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്, പ്രത്യേകിച്ച് കൊച്ചിയിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. മുംബൈ, ഡൽഹി സെക്ടറുകളിൽ 1,000 മുതൽ 1,500 ദിർഹം വരെ നിരക്കുള്ളപ്പോൾ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 2,000 ദിർഹത്തിന് (50,000 രൂപ) മുകളിലാണ്. മെയ് ഒന്നിനോടടുപ്പിച്ചു കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് (Return Fare) 4,114 ദിർഹം വരെ (ഒരു ലക്ഷം) എത്തിയതായും റിപ്പോർട്ടുകളുണ്ട്.
സീറ്റുകളുടെ കുറവും വർധിച്ച ആവശ്യക്കാരും
നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം പരിമിതമായതും ലഭ്യമായ സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാരുള്ളതും നിരക്ക് വർധനയ്ക്ക് കാരണമാകുന്നു. എമിറേറ്റ്സ്, എത്തിഹാദ് തുടങ്ങിയ ഫുൾ സർവീസ് എയർലൈനുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ ഇക്കോണമി സീറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതിനാൽ പല ദിവസങ്ങളിലും ബിസിനസ്, പ്രീമിയം സീറ്റുകൾ മാത്രമാണ് ലഭ്യമാകുന്നത്.
ജൂൺ പകുതിയോടെ സ്കൂൾ അവധി ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും വർധിക്കുമെന്നതിനാൽ വരും മാസങ്ങളിലും നിരക്ക് കുറയാൻ സാധ്യതയില്ലെന്നാണ് ട്രാവൽ രംഗത്തുള്ളവർ വിലയിരുത്തുന്നത്. ഓഫ് സീസണിലും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ വരാനിരിക്കുന്നത് അവധി ആഘോഷങ്ങളുടെ കാലം; 2026-ലെ പ്രധാന നീണ്ട വാരാന്ത്യങ്ങൾ ഇവയാണ്
UAE April 30, 2026

ദുബൈ: പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആവേശകരമായ വർഷമാണ് 2026. ചെറിയ യാത്രകൾക്കും വിശ്രമത്തിനുമായി സമയം കണ്ടെത്തുന്നവർക്ക് അനുയോജ്യമായ രീതിയിലാണ് ഇത്തവണത്തെ പൊതു അവധി ദിനങ്ങൾ വരുന്നത്. ഇസ് ലാമിക കലണ്ടർ പ്രകാരം കൃത്യമായ തീയതികളിൽ മാറ്റം വരാമെങ്കിലും, നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആറ് ദിവസം വരെ നീളുന്ന വമ്പൻ അവധി ദിവസങ്ങൾ ലഭിക്കുമെന്നാണ്.
1. ബലിപെരുന്നാൾ: ആറ് ദിവസത്തെ വലിയ അവധി
2026-ലെ ഏറ്റവും ദൈർഘ്യമേറിയ അവധി ലഭിക്കാൻ സാധ്യതയുള്ളത് ബലിപെരുന്നാളിനാണ്. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം മെയ് 26 ചൊവ്വാഴ്ചയായിരിക്കും അറഫാ ദിനം. ഇതിൽ മാറ്റം വന്നേക്കാം. തുടർന്നുള്ള മൂന്ന് ദിവസങ്ങൾ (മെയ് 27, 28, 29 – ബുധൻ, വ്യാഴം, വെള്ളി) ഈദ് അവധിയായി ലഭിച്ചേക്കാം. ശനിയും ഞായറും വാരാന്ത്യ അവധി കൂടി ചേരുന്നതോടെ മൊത്തം 6 ദിവസത്തെ വലിയൊരു ഇടവേളയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
2. ഹിജ്റ പുതുവർഷം
ജൂൺ മാസത്തിലാണ് അടുത്ത നീണ്ട വാരാന്ത്യത്തിന് സാധ്യതയുള്ളത്. ജൂൺ 16 ചൊവ്വാഴ്ചയാണ് ഹിജ്റ പുതുവർഷം പ്രവചിക്കപ്പെടുന്നത്. എന്നാൽ പുതിയ അവധി നിയമം അനുസരിച്ച് ഇത് ജൂൺ 15 തിങ്കളാഴ്ചയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങൾ ചേർത്ത് 3 ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.
3. നബി ദിനം
ഓഗസ്റ്റ് മാസത്തിലും ഒരു നീണ്ട വാരാന്ത്യം പ്രതീക്ഷിക്കാം. പ്രവചനങ്ങൾ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം. ഈ അവധി ഓഗസ്റ്റ് 24 തിങ്കളാഴ്ചയിലേക്ക് മാറ്റുകയാണെങ്കിൽ, അവിടെയും 3 ദിവസത്തെ ഇടവേള ലഭിക്കുന്നതാണ്
ദേശീയ ദിനം: ഒരു സർപ്രൈസ് അവധിക്ക് സാധ്യത?
ഡിസംബർ മാസത്തിലെ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2, 3 (ബുധൻ, വ്യാഴം) തീയതികളിലാണ് വരുന്നത്. സർക്കാർ ഈ അവധികൾ വെള്ളി കൂടി ഉൾപ്പെടുത്തി അഞ്ച് ദിവസത്തേക്കോ, അതല്ലെങ്കിൽ ആഴ്ചയുടെ തുടക്കത്തിലേക്ക് മാറ്റി ആറ് ദിവസത്തേക്കോ നീട്ടുമോ എന്നത് കണ്ടറിയണം. യുഎഇ രൂപീകരണത്തിന്റെ ഔദ്യോഗിക വാർഷികമായതിനാൽ ഡിസംബർ 2-ലെ അവധിയിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവാണെങ്കിലും, കൂടുതൽ ദിവസങ്ങൾ അവധി ലഭിക്കാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല.
ശ്രദ്ധിക്കുക: ഹിജ്റ കലണ്ടർ പ്രകാരമുള്ള അവധി ദിവസങ്ങൾ ചന്ദ്രദർശനത്തിന് അനുസരിച്ച് മാറ്റം വരാവുന്നതാണ്. ഔദ്യോഗിക സ്ഥിരീകരണം അതാത് സമയങ്ങളിൽ യുഎഇ അധികൃതർ പുറപ്പെടുവിക്കും.
വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇത് സഹായിക്കും.
അമേരിക്കൻ കമ്പനിയായ ഗ്ലൈഡ്വേസുമായി ചേർന്നാണ് ദുബൈ ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ട്രാക്കുകൾ നിർമ്മിച്ച് പ്രവർത്തനം തുടങ്ങാമെന്നതാണ് ഈ പദ്ധതിയോടുള്ള താൽപ്പര്യത്തിന് പിന്നിലെ പ്രധാന കാരണം. ദുബൈയ്ക്ക് പിന്നാലെ അബുദബിയിലും സമാനമായ പദ്ധതി ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. നഗരത്തിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന് കരുതുന്ന ദുബൈ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ പുതിയ യാത്രാ സംവിധാനം വലിയ ആശ്വാസമാകുമെന്നുറപ്പാണ്