
Big ticket lucky draw;അബുദാബി∙ പ്രവാസികളുടെ ഭാഗ്യപരീക്ഷണമായ അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ മൂന്നാം പ്രതിവാര ഇ-ഡ്രോയിൽ ഇന്ത്യൻ കരുത്ത്. 1,00,000 ദിർഹം (ഏകദേശം 26 ലക്ഷത്തോളം രൂപ) സമ്മാനത്തുക പങ്കിട്ടെടുത്ത നാല് വിജയികളും ഇന്ത്യക്കാരാണ്.
ഓരോരുത്തർക്കും 25,000 ദിർഹം വീതം (ഏകദേശം ആറര ലക്ഷത്തോളം രൂപ) സമ്മാനമായി ലഭിച്ചു. ഭാഗ്യം തുണച്ചവരിൽ 3 പേർ മലയാളികളാണ്. ടിനു വർഗീസ്, സുജിത് ഇടപ്പള്ളി , സിപി.െഎജൻ, മുംബൈ സ്വദേശി ശശിധർ സാലിൻ എന്നിവരാണ് വിജയികൾ
∙ മലയാളികളുടേത് കൂട്ടായ്മയുടെ വിജയം
ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ടിനു വർഗീസ് അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ഭാഗ്യം പങ്കിട്ടത്. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 42-കാരനായ ഇദ്ദേഹത്തെ തേടി ഭാഗ്യമെത്തിയത്. സമ്മാനത്തുക അഞ്ച് പേർക്കുമായി വീതിക്കുമെന്നും കടബാധ്യതകൾ തീർക്കാൻ ഇത് വലിയ സഹായമാകുമെന്നും ടിനു പറഞ്ഞു.
ടിക്കറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങൾ സാധാരണയായി ഒരു പ്രത്യേക രീതി പിന്തുടരാറുണ്ട്. ചിലപ്പോൾ മുൻപ് വിജയിച്ച നമ്പറുകളുമായി സാമ്യമുള്ളവ നോക്കും, മറ്റു ചിലപ്പോൾ തികച്ചും യാദൃച്ഛികമായും നമ്പറുകൾ എടുക്കും. ഇത് ആദ്യമായാണ് എനിക്ക് ഒരു സമ്മാനം ലഭിക്കുന്നത്. ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺ കോൾ വന്നപ്പോൾ ശരിക്കും അമ്പരന്നുപോയി. ഞങ്ങൾ എല്ലാവരും വലിയ സന്തോഷത്തിലാണ്.
സമ്മാനത്തുക ഗ്രൂപ്പിലെ എല്ലാവരും ചേർന്ന് പങ്കിട്ടെടുക്കുമെന്ന് ടിനു ഉറപ്പിച്ചു പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്ന വിഹിതം കുടുംബത്തെ സഹായിക്കാനും നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാനുമാണ് ഭൂരിഭാഗം പേരും തീരുമാനിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കാളികളാകുന്നത് തുടരുമെന്നും വരുംകാലങ്ങളിൽ വലിയ സമ്മാനങ്ങൾ തേടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ടിനു കൂട്ടിച്ചേർത്തു. മറ്റുള്ളവരും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കണമെന്നാണ് ടിനുവിന്റെ അഭിപ്രായം.
∙ ടിക്കറ്റ് എടുത്തത് ഇന്നലെ… സമ്മാനം ഇന്ന്!
സുരക്ഷാ എൻജിനീയറായ സുജിത്ത് ഇടപ്പള്ളിയാണ് മറ്റൊരു വിജയി. 16 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന സുജിത്ത് 10 സഹപ്രവർത്തകർക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് വാങ്ങി തൊട്ടടുത്ത ദിവസം തന്നെ സമ്മാനമടിച്ചതിന്റെ അമ്പരപ്പിലാണ് ഇദ്ദേഹം. പത്ത് വർഷമായി സ്ഥിരമായി ടിക്കറ്റെടുക്കുന്ന ഇവർക്ക് ഈ ചെറിയ വിജയം വരാനിരിക്കുന്ന വലിയ ഭാഗ്യത്തിലേക്കുള്ള ചുവടുവയ്പാണെന്നാണ് വിശ്വാസം. 22-ാം തീയതി രാത്രിയാണ് ടിക്കറ്റെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ നറുക്കെടുപ്പ് നടന്നു. ഇത്ര വേഗം സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ എത്തുമെന്ന് കരുതിയതല്ല. വലിയ ആവേശവും സന്തോഷവുമാണ് തോന്നുന്നത്. വർഷങ്ങളായുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിന് ഒടുവിൽ ഫലം ലഭിച്ചിരിക്കുന്നു- സുജിത്ത് പറഞ്ഞു. സമ്മാനത്തുക പത്തുപേരും തുല്യമായി പങ്കിട്ടെടുക്കും. വരും മാസങ്ങളിലും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം തുടരാനാണ് ഈ സുഹൃത്തുക്കളുടെ തീരുമാനം. ഭാവിയിൽ ഇതിലും വലിയ സമ്മാനങ്ങൾ തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
സ്റ്റോറിൽ നിന്ന് ടിക്കറ്റെടുത്ത സി.പി ഐജൻ
സി.പി ഐജൻ നേരിട്ട് സ്റ്റോറിൽ പോയി എടുത്ത ടിക്കറ്റിലൂടെയാണ് വിജയിയായത്. ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
∙ മകളുടെ ഭാഗ്യം തുണച്ച ശശിധർ സാലിൻ
കഴിഞ്ഞ 27 വർഷമായി ദുബായിൽ താമസിക്കുന്ന മുംബൈ സ്വദേശിയായ ശശിധർ സലിൻ(51) ഗ്രൂപ്പ് ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്നു. ഏഴ് വർഷമായി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. നാലംഗ സുഹൃത്തുക്കളുടെ സംഘത്തിനൊപ്പമായിരുന്നു ഭാഗ്യപരീക്ഷണം. മകളാണ് ഭാഗ്യ ടിക്കറ്റ് നമ്പറുകൾ തിരഞ്ഞെടുത്തത് എന്നതാണ് ഇത്തവണത്തെ സന്തോഷം ഇരട്ടിപ്പിക്കുന്നത്. സമ്മാനത്തുക മക്കളുടെ സ്കൂൾ ഫീസിനും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷാധിപതികളുടെ മാസമായി ഏപ്രിൽ
ഏപ്രിൽ മാസത്തെ ‘ലക്ഷാധിപതികളുടെ മാസം’ എന്നാണ് ബിഗ് ടിക്കറ്റ് വിശേഷിപ്പിക്കുന്നത്. മേയ് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെ ഒരാൾക്ക് 2.5 കോടി ദിർഹത്തിന്റെ (ഏകദേശം 56 കോടിയിലധികം രൂപ) ബമ്പർ സമ്മാനം ലഭിക്കും. ഇതിനു പുറമെ അഞ്ച് പേർക്ക് പത്ത് ലക്ഷം ദിർഹം വീതമുള്ള സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. ഏപ്രിൽ 30 വരെ ടിക്കറ്റ് എടുക്കുന്നവർക്ക് ഏപ്രിൽ മാസത്തെ അവസാന പ്രതിവാര നറുക്കെടുപ്പിലും മേയ് മൂന്നിന് നടക്കുന്ന മെഗാ നറുക്കെടുപ്പിലും പങ്കെടുക്കാൻ അവസരമുണ്ടാകും. അടുത്ത പ്രതിവാര നറുക്കെടുപ്പ് മേയ് ഒന്നിന് നടക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
diesel uae petrol price; ആശങ്കയിൽ വാഹന ഉടമകൾ;യുഎഇയിൽ പെട്രോൾ വില 4 ദിർഹം കടക്കുമോ? ഇന്ധനവില പ്രവചനം ഇങ്ങനെ
UAE April 26, 2026

diesel uae petrol price; യുഎഇയിലെ താമസക്കാരും പ്രവാസികളും വാഹന ഉടമകളും അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ് 2026 മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപനം. ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതോടെ, വരും മാസത്തിൽ വില ലിറ്ററിന് 4 ദിർഹം കടക്കുമോ എന്ന വലിയൊരു ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി (UAE Fuel Price Committee) സാധാരണയായി ഓരോ മാസത്തിന്റെയും അവസാന ദിവസമാണ് അടുത്ത മാസത്തെ പുതുക്കിയ നിരക്കുകൾ പുറത്തുവിടുന്നത്.യുദ്ധം വരുത്തിവെച്ച ഉയർന്ന വില
നിലവിലെ വിപണി സാഹചര്യം പരിശോധിച്ചാൽ, ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.39 ദിർഹവും, സ്പെഷ്യൽ 95-ന് 3.28 ദിർഹവുമാണ് നിരക്ക്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ അസ്ഥിരതയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും, തന്ത്രപ്രധാനമായ പാതകളിലെ സുരക്ഷാ വെല്ലുവിളികളും എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ബാങ്ക് രേഖകള്‍ വാട്ട്‌സ്ആപ്പില്‍ അയക്കരുത്!; യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ വിലക്ക് ഉപഭോക്താക്കളെ ബാധിക്കുന്നതെങ്ങനെ?
UAE April 27, 2026

ദുബൈ: യു.എ.ഇയിലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സെന്‍ട്രല്‍ ബാങ്ക് വിലക്കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകളും സുരക്ഷാ വീഴ്ചകളും തടയുന്നതിന്റെ ഭാഗമായി ഈ മാസം 17നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സേവനങ്ങള്‍ നല്‍കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇനിമുതല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ പാടില്ല. ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ക്കായി വാട്‌സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും വിലക്ക്.
കര്‍ശന നടപടിയുമായി സെന്‍ട്രല്‍ ബാങ്ക്
ഏപ്രില്‍ 30നകം എല്ലാ ധനകാര്യ സ്ഥാപനങ്ങളും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും പിഴയും ഈടാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇനിമുതല്‍ ബാങ്കിങ് ഇടപാടുകള്‍ക്കോ, രേഖകള്‍ പങ്കുവെക്കുന്നതിനോ, ഒ.ടി.പി കൈമാറുന്നതിനോ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പും ഉപയോഗിക്കരുത്. എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗിക ബാങ്കിങ് ആപ്പുകളിലൂടെയോ വെബ്‌സൈറ്റിലൂടെയോ മാത്രം നടത്തുക.
പുതിയ നിര്‍ദേശത്തെക്കുറിച്ച് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്.
എന്തൊക്കെയാണ് വിലക്കിയിരിക്കുന്നത്?
* ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിനും പങ്കുവയ്ക്കുന്നതിനും.
* പണമിടപാടുകള്‍ ആരംഭിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും.
* പാസ്‌വേഡുകള്‍, ഒ.ടി.പി തുടങ്ങിയവ അയക്കുന്നതിന്.
* വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കൈമാറുന്നതിന്.
നിയമം ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്?
യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്
* ദേശീയ, അന്തര്‍ദേശീയ ബാങ്കുകള്‍
* ഫിനാന്‍സ് കമ്പനികള്‍
* എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍
* പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍
* ഇന്‍ഷുറന്‍സ് കമ്പനികളും ബ്രോക്കര്‍മാരും
എന്തുകൊണ്ടാണ് ഈ വിലക്ക്
മെസേജിങ് ആപ്പുകള്‍ വഴിയുള്ള സേവനങ്ങള്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ആള്‍മാറാട്ടം, അക്കൗണ്ട് ചോര്‍ത്തല്‍ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി. ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരാനുള്ള വലിയ സാധ്യതയും ഇതിലൂടെയുണ്ട്. കൂടാതെ, മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി കൈമാറുന്ന വിവരങ്ങള്‍ യു.എ.ഇയ്ക്ക് പുറത്ത് സൂക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തെ ഡാറ്റാ സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
നിലവിലെ വാട്‌സ്ആപ്പ് സേവനങ്ങള്‍ നിര്‍ത്തിലാക്കുമോ?
അതെ. വാട്‌സ്ആപ്പ് വഴി നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍, ട്രാന്‍സാക്ഷന്‍ അലര്‍ട്ടുകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങിയ എല്ലാ സേവനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ സുരക്ഷിതമായ മറ്റ് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റണം.
ഉപഭോക്താക്കള്‍ക്ക് ഇനി ഏതൊക്കെ വഴികള്‍ ഉപയോഗിക്കാം?
ബാങ്കിങ് ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഇനി താഴെ പറയുന്ന അംഗീകൃത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം:
* മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍
* ഓണ്‍ലൈന്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ (വെബ്‌സൈറ്റുകള്‍)
* ബാങ്കുകളുടെ കോള്‍ സെന്ററുകള്‍
* ബാങ്ക് ബ്രാഞ്ചുകള്‍ നേരിട്ട് സന്ദര്‍ശിക്കുക