
Big Ticket e draw അബുദാബി: പ്രമുഖ ഭാഗ്യക്കുറി ബ്രാൻഡായ ബിഗ് ടിക്കറ്റിന്റെ ഏപ്രിൽ മാസത്തെ രണ്ടാമത്തെ വീക്കിലി ഇ-ഡ്രോയിൽ രണ്ട് മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ഭാഗ്യാനുഗ്രഹം. വിജയിച്ച ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) വീതമാണ് സമ്മാനമായി ലഭിക്കുക. മലയാളികളെ കൂടാതെ ബംഗ്ലാദേശ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പ്രവാസികളുമാണ് ആകെ 100,000 ദിർഹം പങ്കിട്ടെടുത്ത മറ്റ് വിജയികൾ. വിജയകുമാർ പദ്മനാഭൻ- ഖത്തറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒറ്റയ്ക്കാണ് ടിക്കറ്റെടുത്തത്. സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ കണ്ടപ്പോൾ വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മനു അഗസ്റ്റിൻ: ദുബായിൽ താമസിക്കുന്ന മനു പത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും. മുഹമ്മദ് മുൻജുർ (ബംഗ്ലാദേശ്): അബുദാബിയിൽ ബിൽഡിങ് മെയിന്റനൻസ് കോർഡിനേറ്ററായ ഇദ്ദേഹം 18 സുഹൃത്തുക്കൾക്കൊപ്പമാണ് ഭാഗ്യം പരീക്ഷിച്ചത്. വഫ ഖലാഫ് (സിറിയ): കഴിഞ്ഞ 12 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കാളിയാകുന്ന ഇദ്ദേഹത്തിന് അബുദാബിയിലാണ് ജോലി. കൃത്യസമയത്ത് ലഭിച്ച ഈ തുക വലിയ സഹായമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മെയ് 3-ന് നടക്കുന്ന നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം (ഏകദേശം 56 കോടി രൂപ) ഒരാൾക്ക് സ്വന്തമാക്കാം. അഞ്ച് പേർക്ക് ഒരു മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനമായി ലഭിക്കും. ഏപ്രിൽ 24 വരെ രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒന്നിച്ച് എടുക്കുന്നവർക്ക് 50,000 മുതൽ 150,000 ദിർഹം വരെ നേടാൻ അവസരമുണ്ട്. ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ വെലാർ എന്നീ ആഡംബര വാഹനങ്ങളും വരും മാസങ്ങളിൽ വിജയികൾക്ക് സ്വന്തമാക്കാം
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ 27 പേർ യുഎഇയിൽ അറസ്റ്റിൽ
UAE April 21, 2026

അബൂദബി: ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ അംഗങ്ങളെന്ന് സംശയിക്കുന്ന 27 പേരെ യു.എ.ഇ ദേശീയ സുരക്ഷ വകുപ്പ് (എസ്.എസ്.ഡി) അബൂദബിയിൽ അറസ്റ്റു ചെയ്തു. ഇറാനിലെ തീവ്ര ആശയമുള്ള ‘വിലായത്തുൽ ഫകിഹ്’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്.
ആസൂത്രിതമായ ഭീകരവാദ, അട്ടിമറി ശ്രമങ്ങളിലൂടെ രാജ്യത്തിന്റെ ദേശീയ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്റെ ശ്രമമെന്ന് എസ്.എസ്.ഡി പ്രസ്താവനയിൽ അറിയിച്ചു. ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന തീവ്ര ആശയങ്ങൾ അനുസരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളുമായി കൈകോർത്ത് ഇവർ രഹസ്യ യോഗങ്ങളിലൂടെ റിക്രൂട്ട്മെന്റും ധനസമാഹരണവും നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു
ഭീകര സംഘനകളുമായി ചേർന്ന് രാജ്യത്തിനകത്തും പുറത്തും രഹസ്യ യോഗങ്ങൾ ചേരുക, വിദേശ സഖ്യങ്ങളുടെ പിന്തുണയോടെ ഇമാറാത്തി യുവാക്കൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, അവരെ ഭീകര സംഘനയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യുക, യു.എ.ഇയുടെ വിദേശ നയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, രാജ്യത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങിയവയും സംഘം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.എസ്.ഡി അറിയിച്ചു.
നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച ഫണ്ടുകൾ സംശയകരമായ വിദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. രഹസ്യ സംഘന രൂപവത്കരിക്കുക, രാജ്യത്തിനകത്ത് അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ബാഹ്യശക്തിളോടുള്ള കൂറും വിശ്വാസ്യതയും പുലർത്തർത്തുക, ദേശീയ സുരക്ഷയും സാമൂഹികമായ സമാധാനവും തകരാറിലാക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന ഏത് പ്രവർത്തനങ്ങളേയും ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ സുരക്ഷ ഡിപാർട്ട്മെന്റ് വ്യക്തമാക്കി. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപോർട്ട് ചെയ്യണമെന്ന് പൗരൻമാർ, താമസക്കാർ എന്നിവരോട് വകുപ്പ് അഭ്യർഥിച്ചു.