Air India CEO Campbell Wilson resigns : ഒന്നും ശരിയായില്ല, കമ്പനി വൻ നഷ്ട്ടത്തിൽ, ഒപ്പം ലോകം നടുങ്ങിയ ദുരന്തവും ; എയർ ഇന്ത്യ സി ഇ ഒ രാജി സമർപ്പിച്ചു

airindia

Air India CEO Campbell Wilson resigns : ഡൽഹി : എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവച്ചതായി ചൊവ്വാഴ്ച റിപ്പോർട്ട്. രാജി സന്നദ്ധത പ്രകടിപ്പിച്ചതായും തന്റെ തീരുമാനം എയർലൈൻ ബോർഡിനെ ഔദ്യോഗികമായി അറിയിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു. എയർലൈൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. 2022 ജൂലൈയിൽ നിയമിതനായ വിൽസൺ, 2027 വരെ അഞ്ച് വർഷത്തെ കാലാവധിക്കാണ് നിയമിതനായത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, വിൽസൺ നിലവിൽ ആറ് മാസത്തെ നോട്ടീസ് പിരീഡിലാണ്. പിൻഗാമിയെ നിയമിക്കുന്നത് വരെ അദ്ദേഹം തന്റെ റോളിൽ തുടരുമെന്നും സൂചനയുണ്ട്. വിൽസന്റെ രാജിയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, കഴിഞ്ഞ വർഷം ജൂൺ 12 ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനുശേഷം അദ്ദേഹം വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പറയുന്നു.

വർധിച്ച് വരുന്ന നഷ്ടവും റെ​ഗുലേറ്ററി മാനദണ്ഡങ്ങളും രാജിക്ക് കാരണമാണെന്ന് പറയുന്നു. എയർ ഇന്ത്യ നിലവിൽ വിപുലീകരണത്തിന്റെ ഭാഗമായി 500 ലധികം വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകിയിട്ടുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികളെ തങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിലക്കിയതിനുശേഷം സാമ്പത്തിക സ്ഥിതി വഷളായെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2024-2025 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും 98.08 ബില്യൺ രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.

ഇങ്ങെനെയൊക്കെ ചെയ്യാമോ ? ഇഷ്ട സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന പ്രവാസികളുടെ മോഹത്തിന് തിരിച്ചടി, വിമാനക്കൂലി മൂന്നിരട്ടിയാക്കി കമ്പനികൾ

Latest Greeshma Staff Editor — April 7, 2026 · 0 Comment

Kerala election flight ticket price hike 2026 : തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. സാധാരണ നിരക്കിനേക്കാൾ മൂന്നിരട്ടിയിലധികം തുകയാണ് വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇപ്പോൾ ഈടാക്കുന്നത്. ഇതോടെ വോട്ടവകാശം വിനിയോഗിക്കാൻ എത്തുന്ന സാധാരണക്കാരായ വോട്ടർമാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.

പ്രധാന വിവരങ്ങൾ:

  • ഡൽഹിയിൽ നിന്നുള്ള നിരക്ക്: സാധാരണ 6,000 – 7,000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോൾ ബുധനാഴ്ച കോഴിക്കോട്ടേക്ക് 20,000 രൂപയാണ് നിരക്ക്. കണ്ണൂരിലേക്ക് ഇത് 21,000 രൂപ വരെയായി ഉയർന്നു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഒരാൾക്ക് 13,000 രൂപയോളമാണ് ചാർജ്.
  • മറ്റ് നഗരങ്ങൾ: മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റിന് 15,000 രൂപ വരെയായി വർദ്ധിച്ചു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും സമാനമായ വർദ്ധനവുണ്ട്.
  • ട്രെയിൻ ഗതാഗതം: വിമാന നിരക്ക് താങ്ങാനാവാതെ ട്രെയിനിനെ ആശ്രയിക്കുന്നവർക്കും തിരിച്ചടിയാണ്. ഈ ആഴ്ചയിലെ കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീർന്നു. തൽക്കാൽ ടിക്കറ്റുകൾക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
  • ഗൾഫ് മേഖല: ഗൾഫ് രാജ്യങ്ങളിൽ നിന്ന് വോട്ട് ചെയ്യാൻ എത്തുന്ന മലയാളികൾക്കും വിമാനക്കമ്പനികൾ കനത്ത പ്രഹരമാണ് നൽകുന്നത്. ദുബായ്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈ ആഴ്ച ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചിട്ടുണ്ട്.

യുഎഇയിൽ മിസൈൽ ആക്രമണശ്രമം;ഗൾഫിലേക്കുള്ള ആക്രമണം നിർത്താതെ ഇറാൻ; യുഎഇയിലും കുവൈത്തിലും 11 പേർക്ക് പരുക്ക്

UAE Nazia Staff Editor — April 7, 2026 · 0 Comment

302437

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Drone attack iranദുബായ് ∙ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ യുഎഇയിൽ 5 പേർക്കും കുവൈ ത്തിൽ 6 പേർക്കും പരുക്കേറ്റു. അബുദാബി മുസഫ ഐക്കാഡ് സിറ്റിയിലെ (ഐസിഎഡി) റനീൻ സിസ്റ്റംസ് കമ്പനിയുടെ മുകളിൽ മിസൈൽ ഭാഗം പതിച്ച് ആഫ്രിക്കൻ വംശജനു പരുക്കേറ്റു. ഫുജൈറയിൽ ടെലി കമ്യൂണിക്കേഷൻസ് കെട്ടിടത്തിനു നേരെയും ഇന്നലെ ആക്രമണം നടന്നു. ആർക്കും പരുക്കില്ല.

ഞായറാഴ്‌ച ഖോർഫക്കാൻ തുറമുഖത്ത് നടന്ന ആക്രമണ ത്തിൽ ഒരു നേപ്പാൾ സ്വദേശിക്കും 3 പാക്കിസ്ഥാൻ സ്വദേശികൾക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ തീപടർന്ന അബുദാബി റുവെയ്സ് വ്യവസായ മേഖലയിലെ ബൊറൂജ് പെട്രോ കെമിക്കൽ പ്ലാന്റിൽ ഉൽപാദനം നിർത്തി. ഇന്നലെ 12 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 19 ഡ്രോണുകളുമാണ് യുഎഇയിൽ ആക്രമണം നടത്തിയത്. രാജ്യത്ത് പരുക്കേറ്റവർ 221 ആയി.

കുവൈത്തിന്റെ വടക്കൻ പ്രവിശ്യയിലെ പാർപ്പിട മേഖലയിൽ മിസൈൽ ഭാഗങ്ങൾ പതിച്ചാണ് 2 സ്ത്രീകൾ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റത്. കഴിഞ്ഞ ദിവ സത്തെ ആക്രമണത്തിൽ തകർന്ന വൈദ്യുതി ലയത്തിൽ അറ്റകു റ്റപ്പണികൾ തുടങ്ങി. കുവൈത്തിൽ വൈദ്യുതി വിതരണം 11 വരെ തടസ്സപ്പെടും. ബഹ്റൈനിൽ ഇന്നലെ രണ്ടു വട്ടം ഡ്രോണാക്രമണമുണ്ടായി

യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന് നേരെ വന്ന മിസൈൽ ഭീഷണികളെ വിജയകരമായി നേരിടുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുലർച്ചെ 5:18-ഓടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും തകർക്കുന്നതിന്റേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തടയാനുള്ള നടപടികൾ തുടരുകയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അപായ മുന്നറിയിപ്പുകൾ‍ ലഭിക്കുമ്പോൾ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്: സുരക്ഷയ്ക്കായിരിക്കണം മുൻഗണന. മിസൈൽ തകർക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനോ ശ്രമിക്കരുത്. വാഹനം ഓടിക്കുന്നവർ റോഡിൽ നിർത്താതെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുക. അവിടെ എത്തിയ ശേഷം മാത്രം അഭയം തേടുക. ഔദ്യോഗികമായ ‘ഓൾ ക്ലിയർ’ അറിയിപ്പ് ലഭിക്കുന്നത് വരെ സുരക്ഷിതമായ സ്ഥലങ്ങളിൽ അല്ലെങ്കിൽ വീടിനുള്ളിൽ തന്നെ തുടരുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം 999 എന്ന നമ്പറിൽ ബന്ധപ്പെടുക. അനാവശ്യ കോളുകൾ ഒഴിവാക്കി ലൈനുകൾ ലഭ്യമാണെന്ന് ഉറപ്പാക്കുക. സോഷ്യൽ മീഡിയയിലൂടെയോ മറ്റോ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുത്. ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കുക.
രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണ്ണമായും സുരക്ഷിതമാണെന്നും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സൈന്യം സജ്ജമാണെന്നും അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരും.

Mega Project to Ease ;മണിക്കൂറുകൾ നീണ്ട ട്രാഫിക് കുരുക്കിന് വിട; മൂന്ന് എമിറേറ്റുകളെ ബന്ധിപ്പിച്ചു പുതിയ ട്രാൻസ്പോർട്ട് പ്ലാൻ

UAE April 7, 2026

302425

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Mega Project to Ease:ദുബൈ: ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്കിന് അറുതി വരുത്താന്‍ വന്‍ പദ്ധതികളുമായി അധികൃതര്‍ രംഗത്ത്. കൂടുതല്‍ ട്രാക്കുകള്‍ ഉള്‍പ്പെടുത്തി പാതയുടെ ശേഷി വര്‍ധിപ്പിക്കുക, 12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേയുടെ നിര്‍മാണം തുടങ്ങിയ നടപടികളാണ് പരിഗണനയില്‍. ഏകദേശം 170 ബില്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളാണ് പൂര്‍ത്തിയാക്കുന്നത്.

ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന നേരിടുന്ന പ്രധാന പ്രശ്നമാണ് ഈ ഹൈവേയിലെ ഗതാഗതക്കുരുക്ക്. ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നീ പ്രധാന പാതകളില്‍ കൂടുതല്‍ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കും. ഇങ്ങനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി ശേഷി 73 ശതമാനമായി വര്‍ധിപ്പിക്കും.

പ്രതിദിനം മൂന്നര ലക്ഷത്തിലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 12 വരി പാതയാണ് ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള മറ്റൊരു പദ്ധതി. നിലവിലുള്ള ഹൈവേയില്‍ പുതിയ പാലങ്ങളും റോഡുകളും നിര്‍മിച്ച് ഗതാഗതം സുഗമമാക്കും. ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പുതിയ പാലങ്ങളും റോഡുകളും വരും. നിലവിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകമാവും.

ഈ വര്‍ഷം ഇത്തിഹാദ് റെയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഹൈവേകളിലെ തിരക്ക് കുറയും. ഇതോടെ എമിറേറ്റുകള്‍ക്കിടയിലുള്ള യാത്രാസമയം പകുതിയായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.

Expat woman dead: സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി യുവതി മരണപ്പെട്ടു

Expat woman dead: ഷാർജ∙ ഷാർജയിൽ അന്തരിച്ച മലയാളി യുവതിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി . എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31)യുടെ മൃതദേഹമാണ് എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോയത്

കഴിഞ്ഞ മാസം ഏഴിനാണ് സുമയ്യ ഷാർജ കുവൈത്ത് ആശുപത്രിയിൽ മരിച്ചത്. സന്ദർശക വീസയിൽ ആയതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുകയായിരുന്നു.

എറണാകുളം വാരാപ്പുഴ സ്വദേശി ഷമീർ ആണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.

sharjah-industrial-area-clothing;ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വസ്ത്ര ഗോഡൗണിൽ വൻതീപിടുത്തം

sharjah-industrial-area-clothing;ഷാർജ: ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10-ലെ ടെക്സ്റ്റെയിൽസ് വെയർഹൗസിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12:51-ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിവരമറിഞ്ഞ ഉടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് ടീമുകളും പൊലിസ് യൂണിറ്റുകളും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയോട് ചേർന്നുള്ള വെയർഹൗസ് ആയതിനാൽ തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ പരുക്കുകളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല

അപകടത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ ആശ്രയിക്കണമെന്നും ഷാർജ പൊലിസ് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

UAE with a decisive move in indigenization;പ്രവാസികൾ ശ്രദ്ധിക്കുക; സ്വദേശിവൽക്കരണത്തിൽ നിർണായക നീക്കവുമായി യുഎഇ, വരുന്നത് വൻ മാറ്റങ്ങൾ

UAE with a decisive move in indigenization അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന ‘നാഫിസ്’ (Nafis) പദ്ധതിയുടെ കാലാവധി 2040 വരെ നീട്ടാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. സ്വദേശി യുവാക്കളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ അവരുടെ പങ്കാളിത്തം ദീർഘകാലത്തേക്ക് ഉറപ്പാക്കാനുമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധിയിൽ നിന്നും പത്ത് വർഷം കൂടി അധികമായാണ് ഇപ്പോൾ പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.

സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവർക്ക് നൽകി വരുന്ന സാമ്പത്തിക ആനുകൂല്യങ്ങളും പരിശീലന പരിപാടികളും വരും വർഷങ്ങളിലും തടസ്സമില്ലാതെ തുടരും. യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രാദേശിക പ്രതിഭകളെ കൂടുതൽ പ്രാപ്തരാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. നാഫിസ് പദ്ധതി വഴി നിലവിൽ ആയിരക്കണക്കിന് സ്വദേശികളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.

പദ്ധതി നീട്ടിയതോടെ സ്വകാര്യ കമ്പനികൾ വരും വർഷങ്ങളിലും സ്വദേശിവൽക്കരണ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടി വരും. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കർശനമായ പിഴ ശിക്ഷകൾ വരും ദശകങ്ങളിലും തുടരും. ഈ പുതിയ നീക്കം യുഎഇയുടെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *