Big ticket lucky draw: മലയാളി എടുത്താൽ സമ്മാനം ഉറപ്പോ? അബുദാബി  ബിഗ്  ടിക്കറ്റിൽ വീണ്ടും കോടികളുടെ ബമ്പർ

299818

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Big ticket lucky draw;ദുബായ്: അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ. ബിഗ് ടിക്കറ്റിന്റെ 285ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയെത്തേടി കോടികളുടെ സമ്മാനമെത്തിയത്. ഷാമോൺ ഷാജിയെന്ന 32കാരനാണ് ആ ഭാഗ്യശാലി. 229425 നമ്പറുള്ള ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി ഷാമോൺ സ്ഥിരമായി നറുക്കെടുപ്പിന്റെ ഭാഗമായിരുന്നു. ഭാര്യയുമൊത്ത് ബിസിനസ് ചെയ്യുന്ന ഷാമോൺ മാതാപിതാക്കളെ കാണാൻ ദുബായിലെത്തിയപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. കുടുംബവുമൊത്ത് യാത്ര ചെയ്യവേയാണ് ബിഗ് ടിക്കറ്റ് സംഘാടകരിൽ നിന്ന് സന്തോഷവാർത്ത അറിയിച്ചുകൊണ്ടുള്ള വിളിയെത്തിയത്. സമ്മാനം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ദുബായിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകൾ തേടുമെന്നും ഷാമോണിന്റെ ഭാര്യ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലും മലയാളികൾ വൻ നേട്ടം കൊയ്തിരുന്നു. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്‌‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുകയാണ് റിസ്‌‌വാൻ. നാജിയ എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. ദുബായിലെ ഹോട്ടൽ ജീവനക്കാരനാണ് ജംഷാദ്.

299818

Eid Al Adha;ഈദ് അൽ അദ്ഹ എപ്പോൾ? യുഎഇ ജ്യോതിശാസ്ത്രജ്ഞരുടെ പുതിയ പ്രവചനം പുറത്ത്

Eid Al Adha ദുബായ്: ഈദ് അൽ അദ്ഹ മെയ് 27 നെന്ന് യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ. എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 18 തിങ്കളാഴ്ച ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അൽ ജർവാൻ വ്യക്തമാക്കി.

ഈദുൽ അദ്ഹയ്ക്ക് മുമ്പുള്ളതും ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നതുമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 17 ഞായറാഴ്ച യുഎഇ സമയം പുലർച്ചെ 12:01 ന് ദുൽ ഹിജ്ജയിലെ ചന്ദ്രക്കല പിറവിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Gold rate in uae; യുഎഇയിൽ 70 ശതമാനം വിലക്കുറവിൽ സ്വർണം വാങ്ങാം? പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Gold rate in uae; അബുദാബി: സ്വർണവും സ്വർണാഭരണങ്ങളും വാങ്ങുന്ന യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. യഥാർത്ഥ വിപണി വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് സ്വർണം വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെയാണ് മുന്നറിയിപ്പ്.

‘ആറുഗ്രാം സ്വർണത്തിന് യഥാ‌ർത്ഥ വിപണിവില 3000 ദിർഹമാണ്. എന്നാൽ ചിലർ 1000 ദിർഹമിന് വിൽക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് സ്വർണം വാങ്ങാൻ ശ്രദ്ധിക്കുക. ദുബായ് ജുവലറി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിച്ച് വിലവിവരങ്ങൾ സ്ഥിരീകരിക്കുക. യഥാർത്ഥ വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് ആരെങ്കിലും സ്വർണം വിൽക്കുകയാണെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയുക. സ്വ‌ർണ വിലയിൽ പലവിധ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചിലപ്പോൾ ഒരു ദിവസം 20 ശതമാനം വരെ കുറവ് വരാം’- ദുബായ് ജുവലറി ഗ്രൂപ്പ് ചെയർമാൻ തവ്‌ഹിദ് അബ്‌ദുള്ള പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെടുള്ള പരസ്യങ്ങൾക്കും സമൂഹമാദ്ധ്യമ പോസ്റ്റുകൾക്കുമെതിരെ ദുബായ് പൊലീസും മുന്നറിയിപ്പ് നൽകി. 70 ശതമാനത്തോളം വിലക്കുറവിൽ സ്വർണം വാങ്ങാമെന്ന വാഗ്ദാനങ്ങളാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം ജനുവരിയിൽ യുഎഇയിൽ സ്വ‌ർണവില റെക്കാഡ് ഉയരത്തിൽ എത്തിയിരുന്നു. ഒരു ഔൺസിന് 5500 ഡോളറിലെത്തിയ സ്വർണവില പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഏപ്രിൽ ഒന്നിന് ഔൺസിന് 4765 ഡോളറിലേയ്ക്ക് കൂപ്പുകുത്തി.

Abudhabi big ticket ;അബുദാബി ബിഗ് ടിക്കറ്റ്; കോളടിച്ചത് മൂന്ന് മലയാളികൾക്ക്, വരാൻ പോകുന്നത് 63 കോടിയുടെ സമ്മാനത്തുക

Abudhabi big ticket; അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് വൻ നേട്ടം. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്‌‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. ഇതിന് പിന്നാലെ ഈ മാസത്തെ വമ്പൻ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 25 ദശലക്ഷം ദിർഹം (ഏകദേശം 63 കോടി രൂപ) ആണ് അടുത്ത ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന റിസ്‌‌വാൻ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ തന്നെ ബിഗ് ടിക്കറ്റ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ പ്ലാറ്റ്‌ഫോമിൽ അത്രമാത്രം വിശ്വാസമുണ്ടെന്നും റിസ്വാൻ പറഞ്ഞ‌ു. യൂട്യൂബ് ലൈവിലൂടെയാണ് താൻ വിജയിയായ വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ കുഞ്ഞുമാലാഖയായ മകൾക്കായി ഈ സമ്മാനം സമർപ്പിക്കുന്നുവെന്നും റിസ്വാൻ പറഞ്ഞു.

മലയാളിയായ നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25) എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ നാജിയ ബിഗ്‌ ടിക്കറ്റെടുത്തത്. കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, ഇനിയും ഞാൻ ബിഗ് ടിക്കറ്റിൽ പങ്കാളിയാകും എന്നാണ് നാജിയ പ്രതികരിച്ചത്. മക്കളുടെ സുരക്ഷിതമായ ഭാവിക്കായി സമ്മാനകത്തുക ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.

ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജംഷാദ മഠണത്ത് കഴിഞ്ഞ പത്ത് വർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. കോൾ വന്നപ്പോൾ ആദ്യം കരുതിയത് എന്തെങ്കിലും പ്രമോഷൻ കോൾ ആകുമെന്നാണ്. പക്ഷേ അതൊരു വലിയ സർപ്രൈസായി മാറി. എപ്പോഴും സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുക. നമ്മുടെ പണം സ്‌മാർട്ടായി ഉപയോഗിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഭാര്യയും മക്കളും അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

അൽ ഐനിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ഷഫിയുല്ല സാന്താലി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഒറ്റയ്‌ക്ക് ടിക്കറ്റ് എടുക്കുന്നു. കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ല. നട്ടെല്ലിന് പരിക്കേറ്റ മകളുമായി ആ സമയം ആശുപത്രിയിൽ നിൽക്കുകയായിരുന്നു. പിന്നീട് മകളുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിജയം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്ന ബിഗ് ടിക്കറ്റിനോട് വലിയ നന്ദിയുണ്ടെന്നും എല്ലാവരുടെ സ്വപ്‌നങ്ങളും ഇവിടെ യാഥാർത്ഥ്യമാകുന്നുവെന്നും ഷഫിയുല്ല സാന്താലി സന്തോഷം പങ്കുവച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *