
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Traffic restrictions in UAE അബുദാബി: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും മുസഫ ഷാബിയയിലും ശനിയാഴ്ച (ഏപ്രിൽ 4) താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. റോഡ് വികസന പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനാണ് ഈ ക്രമീകരണം. ഗതാഗതക്ഷമത വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പ്രമാണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. മുസഫ ഷാബിയ: ഷെയ്ഖ് നജം സ്ട്രീറ്റിലും സമീപത്തെ ആഭ്യന്തര റോഡുകളിലുമാണ് നിയന്ത്രണം. സ്ട്രീറ്റ് 9, സ്ട്രീറ്റ് 8 എന്നിവയ്ക്ക് സമീപം വാഹനങ്ങൾ വഴിതിരിച്ചുവിടും. മുഹമ്മദ് ബിൻ സായിദ് സിറ്റി:യില് അൽ റിയാദ് സ്ട്രീറ്റിലും ഇ30 (E30) ഹൈവേയ്ക്ക് സമീപവുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്ട്രീറ്റ് എംഇ9, സ്ട്രീറ്റ് എംഇ10 എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ജംക്ഷനുകളിലും മാറ്റങ്ങളുണ്ടാകും. പ്രധാന റോഡുകൾ അടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ബദൽ പാതകൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ റോഡിലെ താൽക്കാലിക ദിശാസൂചകങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും വേഗത പരിധി പാലിക്കുകയും വേണം. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ താമസക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അബുദാബി മൊബിലിറ്റി നിർദ്ദേശിച്ചു.
Tragic incident in Sharjah;മഴ: ഷാർജയിൽ 12 വയസുകാരൻ മുങ്ങിമരിച്ചു
UAE April 3, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Tragic incident in Sharjah;ഷാർജ ∙ കൽബയിലെ വാദി അൽ ഹെലോയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. ഇന്നലെ(ബുധൻ) വൈകിട്ട് ഏഴോടെയാണ് സംഭവം. കുട്ടി വെള്ളത്തിൽ വീണ വിവരം ലഭിച്ചയുടൻ ഷാർജ പൊലീസിന്റെ എമർജൻസി വിഭാഗം സ്ഥലത്തെത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാദികളിലും മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ഇറങ്ങുന്നതിനെതിരെ ഷാർജ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. വാദികളിലെയും കുളങ്ങളിലെയും വെള്ളത്തിന് അടിയിലെ ആഴം പ്രവചിക്കാനാകാത്തതാണെന്നും ഇത് പലപ്പോഴും ചതിക്കുഴികൾ നിറഞ്ഞതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വഴുക്കലുള്ള പ്രതലങ്ങളും ചെളി നിറഞ്ഞ അടിത്തട്ടും അപകടസാധ്യത വർധിപ്പിക്കുന്നു. നിമിഷനേരം കൊണ്ട് ഇത്തരം ഇടങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.
കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും അപകടസാധ്യതയുള്ള ഇടങ്ങളിൽ അവരെ പോകാൻ അനുവദിക്കരുതെന്നും അധികൃതർ നിർദേശിച്ചു. കുട്ടികൾക്ക് ഇത്തരം ഇടങ്ങളിലെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകണം. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നീന്താൻ അനുവദിക്കരുത്. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണ്. അപകടകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിലോ അടിയന്തരമല്ലാത്ത കാര്യങ്ങൾക്ക് 901 എന്ന നമ്പറിലോ അറിയിക്കണം. മരിച്ച ബാലന്റെ കുടുംബത്തെ പൊലീസ് അനുശോചനം അറിയിച്ചു.
UAE airfare price hike : 2026 വിമാനയാത്ര ഇനി കീശ കീറും; യുഎഇയിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടുന്നു; കാരണങ്ങൾ ഇവയാണ്
UAE airfare price hike : ദുബായ്: വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. വിദേശയാത്രകൾക്കും വേനൽക്കാല അവധിക്കാല യാത്രകൾക്കും തയ്യാറെടുക്കുന്ന പ്രവാസികൾക്ക് പുതിയ സാഹചര്യം വലിയ തിരിച്ചടിയാകും.
ടിക്കറ്റ് നിരക്ക് കൂടാൻ കാരണമെന്ത്?
- ഇന്ധനവില വർദ്ധനവ്: വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 25 മുതൽ 35 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. അടുത്തിടെ വിമാന ഇന്ധനവിലയിൽ (Jet Fuel) ഉണ്ടായ വലിയ വർദ്ധനവ് കമ്പനികളെ ടിക്കറ്റ് നിരക്ക് കൂട്ടാൻ നിർബന്ധിതരാക്കി.
- യുദ്ധവും ആകാശപാത മാറ്റവും: പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം പല വിമാനങ്ങൾക്കും ദീർഘദൂര പാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നു. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ് കൂട്ടുകയും ചെയ്യുന്നു.
- സർവീസുകളിൽ കുറവ്: ഇന്ധനവില താങ്ങാനാവാത്തതിനാൽ പല പ്രമുഖ വിമാനക്കമ്പനികളും സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. വിമാനങ്ങളുടെ എണ്ണം കുറയുകയും യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നത് ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാൻ കാരണമാകുന്നു.