UAE to Kerala flight tickets;യുദ്ധവും ഇന്ധനവിലയും വില്ലനായി, നാട്ടിൽ പോകാൻ ലക്ഷങ്ങൾ വേണം; ടിക്കറ്റ് കൊള്ളയിൽ വലഞ്ഞ് പ്രവാസി മലയാളികൾ‍

FLIGHT

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE to Kerala flight tickets;അബുദാബി/ ദുബായ്∙ യുദ്ധം നീണ്ടുപോകുന്നതും ഇന്ധന നിരക്ക് വർധിച്ചതും മൂലം യുഎഇയിൽനിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. സംഘർഷ കാലയളവിൽ പ്രത്യേക വിമാന സർവീസ് മാത്രമാക്കി പരിമിതപ്പെടുത്തിയതിനാൽ നിരക്കു വർധനയ്ക്കു നിയന്ത്രണമേയില്ല.

    മരണം, ചികിത്സ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ട പ്രവാസികൾക്കാണ് ഇരുട്ടടി. കുടുംബമായി പോകേണ്ടിവന്നാൽ സ്ഥിതി ദയനീയം. ഇന്നലെ അബുദാബിയിൽനിന്ന് കൊച്ചിയിലേക്കു വൺവേ ടിക്കറ്റിനു മാത്രം 79,000 രൂപയാണ് (3131 ദിർഹം) ചില എയർലൈനുകൾ ഈടാക്കിയത്.

    അബുദാബിയിൽനിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് അഞ്ചാം തീയതി വരെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസില്ല. വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത ദിവസങ്ങളിൽ പരിമിത സർവീസിൽ ഒതുക്കിയ എയർലൈനിൽ ആറാം തീയതിക്ക് വൺവേയ്ക്ക് 2512 ദിർഹമാണ് (63,368 രൂപ) നിരക്ക്. 7-9ന് അബുദാബി-കൊച്ചി 3,420 ദിർഹം (86,273 രൂപ).

    എയർ അറേബ്യ അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് 5 വരെയുള്ള വിമാനങ്ങളിൽ സീറ്റില്ല. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻസ് എന്നീ ഫുൾ സർവീസ് എയർലൈനുകൾ ഒരു ദിവസം തന്നെ കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്കു നാലും അഞ്ചും സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ഇക്കോണമി ക്ലാസ് ടിക്കറ്റ് ഇല്ല. ബിസിനസ് ക്ലാസിലാകട്ടെ പൊള്ളുന്ന നിരക്കും. നാട്ടിൽ പോകേണ്ടവർ ലക്ഷങ്ങൾ കടം വാങ്ങേണ്ട സാഹചര്യമാണ്. കുടുംബമായി യാത്ര ചെയ്യുന്നവരുടെ അവസ്ഥ ഇതിലും ദയനീയം

    വിമാനക്കമ്പനികളുടെ ഈ കൊള്ളയ്ക്കെതിരെ അധികൃതർ ഇടപെടണമെന്ന് കെഎംസിസി, ഇൻകാസ് ഉൾപ്പെടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. അത്യാവശ്യത്തിനു നാട്ടിൽ പോകേണ്ടി വന്നാൽ രണ്ടും നാലും മാസത്തെ ശമ്പളം മാറ്റിവച്ചാൽപോലും ഈ സമയത്ത് നാട്ടിലേക്കു പോയി വരാനാകില്ലെന്ന് പ്രവാസികൾ പറയുന്നു.

    പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികൾ സർവീസിൽനിന്ന് പിന്മാറുന്നതിനാൽ വിദേശക്കമ്പനികൾ ദിവസേന ഒട്ടേറെ സർവീസ് നടത്തി കോടികൾ വാരുന്നു. വേണ്ടത്ര മത്സരമില്ലാത്തതും കേരള സെക്ടറിൽ ഡിമാൻഡ് കൂടുന്നതും മൂലം വരും ദിവസങ്ങളിലും നിരക്ക് ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.

    major rta discount package;ദുബൈയിൽ ഈ വി​ഭാ​ഗം ആളുകൾക്ക് വൻ ഇളവുകൾ; കുടുംബങ്ങൾക്കായി ആർടിഎയുടെ വമ്പൻ പാക്കേജ്

    UAE April 3, 2026

    190906 dubai metro 16d07d91bef original ratio 2

    വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

    major rta discount package:ദുബൈ: കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി വിപുലമായ ഗതാഗത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, നിശ്ചയദാർഢ്യമുള്ളവർ എന്നിവർക്ക് സാലിക് ടോൾ, പാർക്കിംഗ് ഫീസ്, പൊതുഗതാഗത നിരക്കുകൾ എന്നിവയിൽ വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

    ‘ഫാമിലി ഫസ്റ്റ്’ പദ്ധതിക്ക് തുടക്കം

    2031-ലെ ദേശീയ കുടുംബ വളർച്ചാ അജണ്ടയുടെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) കുടുംബ മന്ത്രാലയവും തമ്മിൽ ഒപ്പിട്ട കരാറിനെ തുടർന്നാണ് ഈ ചരിത്രപരമായ തീരുമാനം. സമൂഹത്തിലെ പ്രധാന വിഭാഗങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണിത്.

    പ്രധാന ഇളവുകൾ ഒറ്റനോട്ടത്തിൽ

    സാലിക് & പാർക്കിംഗ്: മുതിർന്ന ഇമാറാത്തി പൗരന്മാർക്ക് സാലിക് ടോൾ ഫീസിൽ നിന്നും പാർക്കിംഗ് ചാർജുകളിൽ നിന്നും പൂർണ്ണ ഇളവ് നൽകും.

    പൊതുഗതാഗതം: സ്വദേശികൾക്കും വിദ്യാർത്ഥികൾക്കും മെട്രോ, ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത നിരക്കുകളിൽ പ്രത്യേക കിഴിവുകൾ ലഭ്യമാകും.

    നിശ്ചയദാർഢ്യമുള്ളവർക്ക്: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഗതാഗത മേഖലയിൽ കൂടുതൽ ഫീസ് ഇളവുകൾ അനുവദിച്ചു.

    വാഹന രജിസ്ട്രേഷൻ: വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നിവയുടെ ചെലവ് കുറയ്ക്കും.

    ടാക്സി ഡ്രൈവർമാർക്ക് ആശ്വാസം: ടാക്സി ഡ്രൈവർമാരുടെ ലൈസൻസിംഗ് ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

    സാമൂഹിക ക്ഷേമം മുൻനിർത്തിയുള്ള ഈ നടപടികൾ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈയിലെ ഗതാഗത സംവിധാനം കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ.

    Tragic incident in Sharjah;മഴ: ഷാർജയിൽ 12 വയസുകാരൻ മുങ്ങിമരിച്ചു

    UAE April 3, 2026

    295059

    വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

    Tragic incident in Sharjah;ഷാർജ ∙ കൽബയിലെ വാദി അൽ ഹെലോയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. ഇന്നലെ(ബുധൻ) വൈകിട്ട് ഏഴോടെയാണ് സംഭവം. കുട്ടി വെള്ളത്തിൽ വീണ വിവരം ലഭിച്ചയുടൻ ഷാർജ പൊലീസിന്റെ എമർജൻസി വിഭാഗം സ്ഥലത്തെത്തി കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

    ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാദികളിലും മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ഇറങ്ങുന്നതിനെതിരെ ഷാർജ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. വാദികളിലെയും കുളങ്ങളിലെയും വെള്ളത്തിന് അടിയിലെ ആഴം പ്രവചിക്കാനാകാത്തതാണെന്നും ഇത് പലപ്പോഴും ചതിക്കുഴികൾ നിറഞ്ഞതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വഴുക്കലുള്ള പ്രതലങ്ങളും ചെളി നിറഞ്ഞ അടിത്തട്ടും അപകടസാധ്യത വർധിപ്പിക്കുന്നു. നിമിഷനേരം കൊണ്ട് ഇത്തരം ഇടങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.

    കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും അപകടസാധ്യതയുള്ള ഇടങ്ങളിൽ അവരെ പോകാൻ അനുവദിക്കരുതെന്നും അധികൃതർ നിർദേശിച്ചു. കുട്ടികൾക്ക് ഇത്തരം ഇടങ്ങളിലെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകണം. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നീന്താൻ അനുവദിക്കരുത്. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണ്. അപകടകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിലോ അടിയന്തരമല്ലാത്ത കാര്യങ്ങൾക്ക് 901 എന്ന നമ്പറിലോ അറിയിക്കണം. മരിച്ച ബാലന്റെ കുടുംബത്തെ പൊലീസ് അനുശോചനം അറിയിച്ചു.

    UAE airfare price hike : 2026 വിമാനയാത്ര ഇനി കീശ കീറും; യുഎഇയിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടുന്നു; കാരണങ്ങൾ ഇവയാണ്

    UAE airfare price hike : ദുബായ്: വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. വിദേശയാത്രകൾക്കും വേനൽക്കാല അവധിക്കാല യാത്രകൾക്കും തയ്യാറെടുക്കുന്ന പ്രവാസികൾക്ക് പുതിയ സാഹചര്യം വലിയ തിരിച്ചടിയാകും.

    ടിക്കറ്റ് നിരക്ക് കൂടാൻ കാരണമെന്ത്?

    • ഇന്ധനവില വർദ്ധനവ്: വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 25 മുതൽ 35 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. അടുത്തിടെ വിമാന ഇന്ധനവിലയിൽ (Jet Fuel) ഉണ്ടായ വലിയ വർദ്ധനവ് കമ്പനികളെ ടിക്കറ്റ് നിരക്ക് കൂട്ടാൻ നിർബന്ധിതരാക്കി.
    • യുദ്ധവും ആകാശപാത മാറ്റവും: പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം പല വിമാനങ്ങൾക്കും ദീർഘദൂര പാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നു. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ് കൂട്ടുകയും ചെയ്യുന്നു.
    • സർവീസുകളിൽ കുറവ്: ഇന്ധനവില താങ്ങാനാവാത്തതിനാൽ പല പ്രമുഖ വിമാനക്കമ്പനികളും സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. വിമാനങ്ങളുടെ എണ്ണം കുറയുകയും യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നത് ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാൻ കാരണമാകുന്നു.

    Related Posts

    Leave a Reply

    Your email address will not be published. Required fields are marked *