വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Pakistan quadrilateral meeting Saudi Turkey Egypt ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്ലാമാബാദിൽ ഒത്തുചേരുന്നു. മാർച്ച് 29, 30 തീയതികളിലാണ് ഈ നിർണ്ണായക ചതുർരാഷ്ട്ര (Quadrilateral) യോഗം നടക്കുകയെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാന വിവരങ്ങൾ:
- യോഗത്തിന്റെ ലക്ഷ്യം: മേഖലയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക, സമാധാന ചർച്ചകൾക്ക് തുടക്കമിടുക എന്നിവയാണ് പ്രധാന അജണ്ട. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ യോഗത്തിന് അധ്യക്ഷത വഹിക്കും.
- നയതന്ത്ര നീക്കം: അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ പാകിസ്ഥാൻ നിലവിൽ ഒരു പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നടക്കുന്ന യോഗം പശ്ചിമേഷ്യൻ സുരക്ഷയിൽ നിർണ്ണായകമായി മാറും.
- പശ്ചാത്തലം: തുർക്കിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഈ ചർച്ചകൾ പാകിസ്ഥാൻ പ്രതിനിധികളുടെ സൗകര്യാർത്ഥം ഇസ്ലാമാബാദിലേക്ക് മാറ്റുകയായിരുന്നു. സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും കൂടിക്കാഴ്ച നടത്തും.
- പ്രതീക്ഷകൾ: മേഖലയിലെ സംഘർഷം ഒഴിവാക്കാൻ സംയുക്തമായ ഒരു നിലപാട് രൂപീകരിക്കാനും നയതന്ത്ര ചർച്ചകൾക്ക് പുതിയ വഴിത്തിരിവുണ്ടാക്കാനും ഈ ഉച്ചകോടി സഹായിക്കുമെന്ന് കരുതപ്പെടുന്നു.
മഹാഭാഗ്യം !! വീണ്ടും മലയാളികൾക്ക് തന്നെ ആ ഭാഗ്യം!! ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി മലയാളികൾക്ക് നേട്ടം, മൂന്ന് പേർക്ക് ഭാഗ്യ സമ്മാനമായി സ്വർണ്ണക്കട്ടികൾ
UAE Nazia Staff Editor — March 28, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Big ticket lucky draw: അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മാർച്ചിലെ മൂന്നാം വാരത്തിൽ മലയാളികൾക്ക് നേട്ടം. മൂന്ന് പേർക്ക് ഭാഗ്യ സമ്മാനമായി സ്വർണ്ണക്കട്ടികളാണ് ലഭിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള നാലു പേർ വീതം 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണക്കട്ടികളാണ് സമ്മാനമായി നേടിയത്. ഇതിൽ ഇന്ത്യക്കാരിൽ മൂന്നുപേരും മലയാളികളാണ്.
കണ്ണൂർ സ്വദേശി സുനീഷ് കൃഷ്ണൻ ബാലകൃഷ്ണനാണ് ഭാഗ്യശാലികളിൽ ഒരാൾ. കഴിഞ്ഞ 18 വർഷമായി ദുബായിൽ സെയിൽസ് പ്രഫഷണലായാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ടു വർഷമായി സ്ഥിരമായി ഇദ്ദേഹം ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷണം നടത്താറുണ്ട്. ഇത്തവണ സുനീഷ് നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. തന്റെ ഭാഗ്യനമ്പറായ 3-ൽ അവസാനിക്കുന്ന ടിക്കറ്റുകൾ മാത്രമേ അദ്ദേഹം തിരഞ്ഞെടുക്കാറുള്ളൂ. ആദ്യമായി തേടിയെത്തിയ ഈ വലിയ ഭാഗ്യത്തിന്റെ തന്റെ വിഹിതം നാട്ടിലെ ഒരു അനാഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കായി നൽകാനാണ് സുനീഷിന്റെ തീരുമാനം. എപ്പോഴെങ്കിലും തനിക്ക് ഭാഗ്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും ഈ വിജയം ആ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.
ദുബായിൽ ബിസിനസ് നടത്തുന്ന മലയാളി ശരത് ബാലനാണ് സ്വർണസമ്മാനം നേടിയ മറ്റൊരു ഭാഗ്യശാലി. കഴിഞ്ഞ 20 വർഷമായി ശരത് യുഎഇയിലുണ്ട്. നറുക്കെടുപ്പ് വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ ജോലി സംബന്ധമായ മീറ്റിംഗിലായിരുന്നതിനാൽ അദ്ദേഹത്തിന് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഓൺലൈനിലൂടെ ഫലം പരിശോധിച്ചപ്പോഴാണ് താനുൾപ്പെടുന്ന സംഘമാണ് സ്വർണക്കട്ടി നേടിയതെന്ന വിവരം അദ്ദേഹം മനസിലാക്കിയത്. ഒരുപാട് സന്തോഷമുണ്ടെന്നും ബിഗ് ടിക്കറ്റിലെ പങ്കാളിത്തം തുടരുമെന്നും ശരത് പറഞ്ഞു.
കേരളത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് ഇബ്രാഹിമാണ് മൂന്നാമത്തെ മലയാളി വിജയി. കഴിഞ്ഞ 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്ന തന്റെ പിതാവിൽ നിന്നും യുഎഇയിലുള്ള സഹോദരനിൽ നിന്നുമാണ് ഇബ്രാഹിം ഈ ഭാഗ്യപരീക്ഷണത്തെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ആറ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കാറുണ്ട്. ഈ വർഷം അവസാനം ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഇബ്രാഹിം. തന്റെ വിദേശയാത്രയ്ക്കുള്ള വലിയൊരു സാമ്പത്തിക സഹായമായി ഈ ഭാഗ്യസമ്മാനം മാറുമെന്ന് അദ്ദേഹം അറിയിച്ചു. അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് അസ്ഹർ ജാം ഇമാം ബക്ഷിനെയും ഭാഗ്യദേവത കടാക്ഷിച്ചു. ഇനി മാർച്ചിൽ ഒരു പ്രതിവാര നറുക്കെടുപ്പ് കൂടി ബാക്കിയുണ്ട്. അതിലും നാലുപേർക്ക് സ്വർണക്കട്ടികൾ സ്വന്തമാക്കാം.
ഏപ്രിൽ മൂന്നിന് നടക്കുന്ന മഹാ നറുക്കെടുപ്പിലേക്കാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. 20 ദശലക്ഷം ദിർഹമാണ് (ഏകദേശം 45 കോടിയിലേറെ ഇന്ത്യൻ രൂപ) അന്ന് ഒന്നാം സമ്മാനമായി നൽകുന്നത്. കൂടാതെ അഞ്ച് പേർക്ക് ആശ്വാസ സമ്മാനമായി 200 ഗ്രാം സ്വർണക്കട്ടികളും ലഭിക്കും. ഏപ്രിൽ മൂന്നിന് മാസെരാട്ടി ഗ്രെക്കേൽ കാറിനായുള്ള നറുക്കെടുപ്പും മേയിൽ ലാൻഡ് റോവർ ഡിഫൻഡർ കാറിനായുള്ള നറുക്കെടുപ്പും നടക്കും.
expatriate salary deduction law;ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ നിർബന്ധമായും അറിയേണ്ട നിയമം – അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം!
Jobs March 28, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
expatriate salary deduction law;യുഎഇ: രാജ്യത്തെ ആഗോള സാമ്പത്തിക പ്രതിസന്ധികളും പ്രാദേശികമായ വിപണിയിലെ മാറ്റങ്ങളും യുഎഇയിലെ പല കമ്പനികളെയും സാരമായി ബാധിക്കുന്നു. ഇതിന്റെ പ്രതിഫലനമായി ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഇവന്റ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ അല്ലെങ്കിൽ അവധിയിൽ പ്രവേശിക്കേണ്ടി വരുന്ന അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതിനാൽ യുഎഇയിലെ പ്രവാസികൾ തൊഴിൽ നിയമങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ ധാരണയില്ലാത്തതിനാൽ തൊഴിലുടമകൾ പറയുന്നത് അനുസരിക്കാൻ പ്രവാസികൾ നിർബന്ധിതരാകുന്നു. എന്നാൽ യുഎഇ തൊഴിൽ നിയമം ജീവനക്കാർക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കുന്നു.
യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ അധികാരമില്ല. നിലവിലുള്ള ലേബർ കോൺട്രാക്റ്റിൽ മാറ്റം വരുത്താതെ ശമ്പളം കുറയ്ക്കുന്നത് നിയമവിരുദ്ധമായാണ് യുഎഇ കാണുന്നത്. ഒരു കമ്പനിക്ക് ശമ്പളത്തിൽ മാറ്റം വരുത്തണമെങ്കിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം.
ശമ്പളം കുറയ്ക്കുന്നതിനോ ശമ്പളമില്ലാത്ത അവധിയിൽ പോകുന്നതിനോ ജീവനക്കാരൻ രേഖാമൂലമുള്ള സമ്മതം നൽകിയിരിക്കണം. കൂടാതെ കരാറിലെ ഈ മാറ്റം മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. വെറുതെ ഒരു മീറ്റിംഗ് വിളിച്ചോ വാക്കാൽ പറഞ്ഞോ ശമ്പളത്തിൽ കുറവ് വരുത്താൻ യുഎഇയിൽ അനുവാദമില്ല.
കൂടാതെ ശമ്പളം കുറഞ്ഞ പുതിയ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ജോലി കളയുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയാലും പ്രവാസികൾ ഇനി ഭയപ്പെടേണ്ട സാഹചര്യമില്ല. കരാറിലെ നിബന്ധനകൾ നിങ്ങൾക്ക് ദോഷകരമാണെങ്കിൽ അത് നിരസിക്കാൻ നിങ്ങൾക്ക് പൂർണ അവകാശമുണ്ട്. ഇത്തരത്തിൽ സമ്മതമില്ലാതെ പിരിച്ചുവിടുന്നത് ‘അനിയന്ത്രിതമായ പിരിച്ചുവിടലായാണ് കണക്കാക്കാക്കുക.
ഈ സാഹചര്യത്തിൽ ലേബർ കോടതിയെ സമീപിക്കാനും മൂന്ന് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി നേടിയെടുക്കാനും പ്രവാസികൾക്ക് സാധിക്കും. അതേസമയം ഓരോ തൊഴിലാളിക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വേതന സംരക്ഷണ സംവിധാനം യുഎഇയിലുണ്ട്.
ഇത് വഴി ബാങ്ക് ട്രാൻസ്ഫറുകൾ വഴി കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഗവൺമെന്റ് നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
നിലവിലെ സംഘർഷങ്ങളോ സാമ്പത്തിക പ്രതിസന്ധിയോ കാരണം WPS വഴി ശമ്പളം നൽകുന്നതിൽ കമ്പനികൾക്ക് ഇളവുകൾ ഒന്നും തന്നെയില്ല പ്രത്യേക ഗവൺമെന്റ് സർക്കുലർ ഇല്ലാത്ത സാഹചര്യത്തിൽ കമ്പനികൾ കൃത്യസമയത്ത് തന്നെ തൊഴിലാളികൾക്ക് ശമ്പളം നൽകണം.
ശമ്പളം ലഭിച്ച മാസത്തിന് ശേഷമുള്ള മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളിൽ ശമ്പളം അക്കൗണ്ടിൽ എത്തിയിരിക്കണം. 30 ദിവസത്തിൽ കൂടുതൽ ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ പിഴയും പുതിയ വർക്ക് പെർമിറ്റുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും.
അതേസമയം ചില കമ്പനികൾ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർബന്ധിക്കാറുണ്ട്. ഇവിടെയും വളരെ വ്യക്തമായ നിയമമുണ്ട്. ജീവനക്കാരന്റെ പൂർണ്ണമായ സമ്മതമില്ലാതെ ഒരാളെയും നിർബന്ധിച്ച് അവധിയിൽ അയക്കാൻ പാടില്ല. ഇനി കമ്പനി കടുത്ത പ്രതിസന്ധിയിലാണെങ്കിൽ പോലും അവധിയുടെ കാലാവധി എത്രയാണെന്നും അത് കഴിഞ്ഞാൽ തിരികെ ജോലിയിൽ പ്രവേശിക്കാമെന്നും രേഖാമൂലമുള്ള ഉറപ്പ് നിങ്ങൾ നിർബന്ധമായും വാങ്ങിയിരിക്കണം