expatriate salary deduction law;ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ നിർബന്ധമായും അറിയേണ്ട നിയമം – അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം!

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e679e77 large

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

expatriate salary deduction law;യുഎഇ: രാജ്യത്തെ ആഗോള സാമ്പത്തിക പ്രതിസന്ധികളും പ്രാദേശികമായ വിപണിയിലെ മാറ്റങ്ങളും യുഎഇയിലെ പല കമ്പനികളെയും സാരമായി ബാധിക്കുന്നു. ഇതിന്റെ പ്രതിഫലനമായി ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഇവന്റ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ അല്ലെങ്കിൽ അവധിയിൽ പ്രവേശിക്കേണ്ടി വരുന്ന അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതിനാൽ യുഎഇയിലെ പ്രവാസികൾ തൊഴിൽ നിയമങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ ധാരണയില്ലാത്തതിനാൽ തൊഴിലുടമകൾ പറയുന്നത് അനുസരിക്കാൻ പ്രവാസികൾ നിർബന്ധിതരാകുന്നു. എന്നാൽ യുഎഇ തൊഴിൽ നിയമം ജീവനക്കാർക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കുന്നു.

യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ അധികാരമില്ല. നിലവിലുള്ള ലേബർ കോൺട്രാക്റ്റിൽ മാറ്റം വരുത്താതെ ശമ്പളം കുറയ്ക്കുന്നത് നിയമവിരുദ്ധമായാണ് യുഎഇ കാണുന്നത്. ഒരു കമ്പനിക്ക് ശമ്പളത്തിൽ മാറ്റം വരുത്തണമെങ്കിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം.

ശമ്പളം കുറയ്ക്കുന്നതിനോ ശമ്പളമില്ലാത്ത അവധിയിൽ പോകുന്നതിനോ ജീവനക്കാരൻ രേഖാമൂലമുള്ള സമ്മതം നൽകിയിരിക്കണം. കൂടാതെ കരാറിലെ ഈ മാറ്റം മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. വെറുതെ ഒരു മീറ്റിംഗ് വിളിച്ചോ വാക്കാൽ പറഞ്ഞോ ശമ്പളത്തിൽ കുറവ് വരുത്താൻ യുഎഇയിൽ അനുവാദമില്ല.

കൂടാതെ ശമ്പളം കുറഞ്ഞ പുതിയ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ജോലി കളയുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയാലും പ്രവാസികൾ ഇനി ഭയപ്പെടേണ്ട സാഹചര്യമില്ല. കരാറിലെ നിബന്ധനകൾ നിങ്ങൾക്ക് ദോഷകരമാണെങ്കിൽ അത് നിരസിക്കാൻ നിങ്ങൾക്ക് പൂർണ അവകാശമുണ്ട്. ഇത്തരത്തിൽ സമ്മതമില്ലാതെ പിരിച്ചുവിടുന്നത് ‘അനിയന്ത്രിതമായ പിരിച്ചുവിടലായാണ് കണക്കാക്കാക്കുക.

ഈ സാഹചര്യത്തിൽ ലേബർ കോടതിയെ സമീപിക്കാനും മൂന്ന് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി നേടിയെടുക്കാനും പ്രവാസികൾക്ക് സാധിക്കും. അതേസമയം ഓരോ തൊഴിലാളിക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വേതന സംരക്ഷണ സംവിധാനം യുഎഇയിലുണ്ട്.

ഇത് വഴി ബാങ്ക് ട്രാൻസ്ഫറുകൾ വഴി കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഗവൺമെന്റ് നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
നിലവിലെ സംഘർഷങ്ങളോ സാമ്പത്തിക പ്രതിസന്ധിയോ കാരണം WPS വഴി ശമ്പളം നൽകുന്നതിൽ കമ്പനികൾക്ക് ഇളവുകൾ ഒന്നും തന്നെയില്ല പ്രത്യേക ഗവൺമെന്റ് സർക്കുലർ ഇല്ലാത്ത സാഹചര്യത്തിൽ കമ്പനികൾ കൃത്യസമയത്ത് തന്നെ തൊഴിലാളികൾക്ക് ശമ്പളം നൽകണം.

ശമ്പളം ലഭിച്ച മാസത്തിന് ശേഷമുള്ള മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളിൽ ശമ്പളം അക്കൗണ്ടിൽ എത്തിയിരിക്കണം. 30 ദിവസത്തിൽ കൂടുതൽ ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ പിഴയും പുതിയ വർക്ക് പെർമിറ്റുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും.

അതേസമയം ചില കമ്പനികൾ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർബന്ധിക്കാറുണ്ട്. ഇവിടെയും വളരെ വ്യക്തമായ നിയമമുണ്ട്. ജീവനക്കാരന്റെ പൂർണ്ണമായ സമ്മതമില്ലാതെ ഒരാളെയും നിർബന്ധിച്ച് അവധിയിൽ അയക്കാൻ പാടില്ല. ഇനി കമ്പനി കടുത്ത പ്രതിസന്ധിയിലാണെങ്കിൽ പോലും അവധിയുടെ കാലാവധി എത്രയാണെന്നും അത് കഴിഞ്ഞാൽ തിരികെ ജോലിയിൽ പ്രവേശിക്കാമെന്നും രേഖാമൂലമുള്ള ഉറപ്പ് നിങ്ങൾ നിർബന്ധമായും വാങ്ങിയിരിക്കണം

UAE Flight updates advisories;യു.എ.ഇയിലെ മഴ; വിമാന സർവീസുകൾക്ക് തടസ്സം, പുറപ്പെടും മുൻപ് യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

UAE March 28, 2026

284786

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Flight updates advisories;

ദുബൈ: യു.എ.ഇയിൽ കനത്ത മഴയെയും മോശം കാലാവസ്ഥയെയും തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ കൂടുതൽ സമയം കണ്ടെത്തി നേരത്തെ തന്നെ യാത്ര തിരിക്കണമെന്നും വിമാനക്കമ്പനികൾ നിർദ്ദേശിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും (DXB) ജിദ്ദ, മസ്കറ്റ്, ഇസ്‌ലാമാബാദ്, താഷ്കെൻ്റ്, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങൾ വൈകിയതായി അധികൃതർ അറിയിച്ചു. കൺഫോം ചെയ്ത ടിക്കറ്റുകൾ ഇല്ലാതെ ആരും വിമാനത്താവളങ്ങളിലേക്ക് വരരുതെന്നും വിമാനക്കമ്പനികൾ കർശന നിർദേശം നൽകിയിട്ടുണ്ട്.

എമിറേറ്റ്സ്, ഫ്ളൈ ദുബൈ

എമിറേറ്റ്സ്, ഫ്ളൈ ദുബൈ വിമാനങ്ങൾക്കും നിലവിൽ നേരിയ കാലതാമസം നേരിടുന്നുണ്ട്. കാലാവസ്ഥ മോശമായതിനാൽ വിമാനത്താവളത്തിലേക്കുള്ള റോഡ് യാത്രയിലും തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തണമെന്ന് എമിറേറ്റ്സ് നിർദ്ദേശിച്ചു. ഫ്ലൈ ദുബൈ യാത്രക്കാർ നാല് മണിക്കൂർ മുൻപെങ്കിലും എത്തണമെന്നും, പുറപ്പെടുന്നതിന് 60 മിനിറ്റ് മുൻപ് ചെക്ക്-ഇൻ അവസാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

എയർ അറേബ്യ

ഷാർജ, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങളിലെ സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചേക്കാമെന്ന് എയർ അറേബ്യ അറിയിച്ചു. പരിമിതമായ സർവീസുകൾ മാത്രമാണ് അധികൃതരുടെ അനുമതിയോടെ ഇപ്പോൾ നടത്തുന്നത്. വിമാനങ്ങൾ റദ്ദാക്കപ്പെട്ടവർക്ക് ടിക്കറ്റ് മാറ്റിയെടുക്കാനുള്ള സൗകര്യവുമുണ്ട്.

ഇത്തിഹാദ് എയർവേയ്‌സ്

അബുദാബിയിൽ നിന്ന് 80 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമായി ഇത്തിഹാദ് എയർവേയ്‌സ് സർവീസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റെല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും. ഫെബ്രുവരി 28-ന് മുൻപ് ഇഷ്യു ചെയ്ത, ഏപ്രിൽ 15 വരെയുള്ള ടിക്കറ്റുകൾ സൗജന്യമായി മാറ്റിയെടുക്കുകയോ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാം. 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:

* വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ സമയക്രമം (ഫ്ലൈറ്റ് സ്റ്റാറ്റസ്) പരിശോധിച്ച് ഉറപ്പുവരുത്തുക.

* റോഡിലെ തടസ്സങ്ങൾ മുന്നിൽ കണ്ട് വിമാനത്താവളത്തിലേക്ക് നേരത്തെ തന്നെ യാത്ര തിരിക്കുക.

* എയർലൈനുകളിൽ നിന്നുള്ള അറിയിപ്പുകൾ ലഭിക്കുന്നതിനായി സമ്പർക്ക വിവരങ്ങൾ (Contact details) അപ്ഡേറ്റ് ചെയ്യുക.

* കൺഫോം ചെയ്ത ടിക്കറ്റ് ഇല്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുത്.

malayali couple accident;വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം… ഗൾഫിൽ നവദമ്പതികളുടെ യാത്ര ദുരന്തമായി; ഭാര്യയ്ക്ക് വിട

Gulf March 28, 2026

ACCIDENT DSA 1

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

malayali couple accident; റിയാദ്: ഗൾഫിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ദമാം-റിയാദ് ഹൈവേയിൽ ഉമ്മുൽ അറാറിൽ വെച്ചാണ് മലയാളി നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ ആണ് മരിച്ചത്. 23 വയസായിരുന്നു. ഭർത്താവ് യാസീനുമൊന്നിച്ച് റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ദമാമിൽ വച്ച് ഒരാഴ്ച്ച മുൻപായിരുന്നു ഇവരുടെ വിവാഹം.

യാസീനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

UAE Weather updates; യു.എ.ഇയിൽ കനത്ത മഴയും കാറ്റും തുടരുന്നു; താപനില കുറയും, പൊലീസിന്റെ ജാഗ്രതാ നിർദേശം

UAE March 28, 2026

284731

UAE Weather updates; അബുദാബി: ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും കാറ്റും തുടരുന്നു. അബുദാബി, ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ഇന്നലെ വൈകുന്നേരവും മഴ ലഭിച്ചു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുകയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം പതുക്കെ ദുർബലമാകുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

ഇന്നത്തോടെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വടക്ക് പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലിൽ ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെ എത്തിയേക്കാം. ഇത് തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും. അറേബ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമായി തുടരും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ മെച്ചപ്പെടുമെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘാവൃതമായിരിക്കും. ചൊവ്വാഴ്ചയോടെ രാജ്യത്തിന്റെ പടിഞ്ഞാറ്, തെക്ക്, കിഴക്ക് ഭാഗങ്ങളിലും ദ്വീപുകളിലും വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. 

അബുദാബിയിൽ 117,000 റിപ്പോർട്ടുകൾ

കഴിഞ്ഞ ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയിൽ അബുദാബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലെ ഓപ്പറേഷൻസ് റൂമുകളിൽ 117,000-ത്തിലധികം റിപ്പോർട്ടുകൾ ലഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷയും ഗതാഗതവും ഉറപ്പാക്കുന്നതിനായി മറ്റ് വകുപ്പുകളുമായി ചേർന്ന് ട്രാഫിക്, സെക്യൂരിറ്റി പട്രോളിംഗ് സംഘങ്ങൾ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടായിരുന്നു.

ഉമ്മുൽ സുമൂൽ റോഡിൽ വേഗപരിധി കുറച്ചു

മഴ തുടരുന്ന സാഹചര്യത്തിൽ ഉമ്മുൽ സുമൂൽ റോഡിൽ (അൽവിഖാൻ – ഹംറാൻ) അബുദാബി പോലീസ് താൽക്കാലികമായി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുതുക്കിയ വേഗപരിധി നിർബന്ധമായും പാലിക്കണമെന്നും സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം

UAE Greeshma Staff Editor — March 27, 2026 · 0 Comment

DEATH 1

Malayali youth stabbed to death Sharjah ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു രണ്ടുപേരും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *