
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Eid Holiday ദുബായ്: ദുബായിൽ ഈ വർഷത്തെ പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹിജ്റി കലണ്ടർ പ്രകാരം പുണ്യമാസമായ റമസാൻ അവസാനിക്കുന്ന വേളയിലാണ് പെരുന്നാൾ ആഘോഷങ്ങൾക്കായി ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 19 മുതൽ 22 വരെ നാല് ദിവസത്തെ അവധിയായിരിക്കും യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും ദുബായ് സർക്കാർ ജീവനക്കാർക്കും ലഭിക്കുന്നത്.
ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കും. പെരുന്നാൾ അവധിക്ക് ശേഷം 23 മുതൽ സർക്കാർ ഓഫിസുകൾ വീണ്ടും പ്രവർത്തനമാരംഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 19 മുതൽ 2 വരെയാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, റമസാൻ 30 ദിവസം പൂർത്തിയാവുകയാണെങ്കിൽ ഈ അവധി 22 വരെ നീളാൻ സാധ്യതയുണ്ട്. സാധാരണയായി ഞായറാഴ്ച പ്രവൃത്തി ദിനമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ അധിക അവധി ആശ്വാസകരമാകും.
ഈ മാസം 18-ന് നടക്കുന്ന മാസപ്പിറവി നിരീക്ഷണത്തെ ആശ്രയിച്ചാണ് പെരുന്നാൾ കൃത്യമായി ഏത് ദിവസമായിരിക്കുമെന്ന് തീരുമാനിക്കുന്നത്. അന്ന് വൈകിട്ട് മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേർന്ന് മാസപ്പിറവി ദൃശ്യമായോ എന്ന് പരിശോധിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ 19ന് പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ റമസാൻ 30 ദിവസം പൂർത്തിയാക്കുകയും 20 ന് പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും.
Weather update in uae; യുഎഇയിൽ മാർച്ച് 15 വരെ അസ്ഥിരമായ കാലാവസ്ഥ; വിവിധ ഭാഗങ്ങളിൽ ഈ മാറ്റങ്ങളുണ്ടാകും;മുന്നറിയിപ്പ് ഇങ്ങനെ
UAE March 12, 2026

Weather update in uae;അബുദാബി: ഇന്ന് മാർച്ച് 12 മുതൽ മാർച്ച് 15 വരെ യുഎഇയിലുടനീളം താരതമ്യേന അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചിട്ടുണ്ട്. ഈ കാലയളവിന്റെ തുടക്കത്തിൽ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ, തീരദേശ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു.താപനിലയിൽ ക്രമേണ കുറവും ഇതോടൊപ്പം ഉണ്ടാകും.
ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയുമായിരിക്കുമെന്നും ചില പടിഞ്ഞാറൻ, തീരദേശ പ്രദേശങ്ങളിൽ മഴ തുടരാനുള്ള സാധ്യതയുണ്ടെന്നും താപനില ക്രമേണ കുറയുമെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു
air india hikes flight ticket fares;വിമാനയാത്രക്കാർക്ക് ‘ഷോക്ക്’! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർലൈൻ ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
Latest March 12, 2026

air india hikes flight ticket fares;
ന്യൂഡൽഹി: വിദേശയാത്രയ്ക്കും ആഭ്യന്തര യാത്രയ്ക്കും തയ്യാറെടുക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായി എയർ ഇന്ത്യ. ഇന്ധന സർചാർജ് വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ ഗ്രൂപ്പ് തീരുമാനിച്ചു. ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധന വില (ATF) കുതിച്ചുയർന്നതാണ് നിരക്ക് വർദ്ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. നാളെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
യാത്രക്കാർ അറിയാൻ: നിരക്ക് വർദ്ധനവ് ഇങ്ങനെ
മൂന്ന് ഘട്ടങ്ങളിലായാണ് സർചാർജ് വർദ്ധനവ് നടപ്പിലാക്കുന്നത്. ഇതിൽ ആദ്യ ഘട്ടം നാളെ (മാർച്ച് 12) മുതൽ ആരംഭിക്കും. പുതിയ ബുക്കിംഗുകൾക്ക് മാത്രമാണ് ഈ വർദ്ധനവ് ബാധകമാകുക.
ഒന്നാം ഘട്ടം (മാർച്ച് 12 മുതൽ)
ഇന്ത്യയിലെ ആഭ്യന്തര യാത്രകൾ: ടിക്കറ്റൊന്നിന് 399 രൂപ അധികം നൽകണം.
സാർക്ക് രാജ്യങ്ങൾ: 399 രൂപ വർദ്ധിക്കും.
മിഡിൽ ഈസ്റ്റ് (ഗൾഫ് രാജ്യങ്ങൾ): 10 ഡോളർ (ഏകദേശം 830 രൂപ) വർദ്ധിക്കും.
തെക്കുകിഴക്കൻ ഏഷ്യ: സർചാർജ് 40 ഡോളറിൽ നിന്ന് 60 ഡോളറായി ഉയരും.
ആഫ്രിക്ക: 60 ഡോളറിൽ നിന്ന് 90 ഡോളറായി വർദ്ധിക്കും.
രണ്ടാം ഘട്ടം (മാർച്ച് 18 മുതൽ):
യൂറോപ്പ്: 125 ഡോളർ.
അമേരിക്ക, ഓസ്ട്രേലിയ: നിലവിലെ 150 ഡോളറിൽ നിന്ന് 200 ഡോളറായി സർചാർജ് ഉയരും.
ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മൂന്നാം ഘട്ട വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും.