
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abudhabi lucky draw;അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം (2.46 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന പത്തംഗ മലയാളി സംഘത്തിന്. ദോഹയിൽ ഇറിഗേഷൻ എൻജിനീയറായി ജോലി ചെയ്യുന്ന ദാസൻ കുഞ്ഞിന്റെ പേരിലെടുത്ത ടിക്കറ്റിലാണു ഭാഗ്യം കൈവന്നത്. സമ്മാനത്തുക ആനുപാതികമായി വീതിക്കുമെന്നു 43കാരൻ പറഞ്ഞു.
ബിഗ് ടിക്കറ്റിന്റെ സമൂഹമാധ്യമത്തിലെ പരസ്യങ്ങളിലൂടെയാണ് ദാസൻ ഈ നറുക്കെടുപ്പിനെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പത്തുപേരടങ്ങുന്ന രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലൂടെ അദ്ദേഹം തുടർച്ചയായി ടിക്കറ്റുകൾ എടുക്കുന്നുണ്ട്
വിജയവാർത്ത അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നപ്പോൾ അതൊരു തമാശയാണെന്നാണ് ഞാൻ കരുതിയത്. എന്നെ ബോധ്യപ്പെടുത്താൻ ബിഗ് ടിക്കറ്റ് അധികൃതർക്ക് ഏറെ പാടുപെടേണ്ടി വന്നു. ഒടുവിൽ ഇമെയിൽ ലഭിച്ചപ്പോഴാണ് സന്തോഷം ഇരട്ടിയായി,’ ദാസൻ പറഞ്ഞു.
ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പായ സീരീസ് 283 ലാണ് ദാസനും സംഘവും വിജയികളായത്. ഈ വിജയം നൽകിയ ആത്മവിശ്വാസത്തിൽ വരും മാസങ്ങളിലും ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും ഗ്രാൻഡ് പ്രൈസ് തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Dubai road traffic alert: വികസന പ്രവർത്തനങ്ങൾ : ദുബായിലെ പ്രധാന റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
Dubai road traffic alert;ദുബായ്: വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായിലെ എമിറേറ്റ്സ് റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുമെന്ന് ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു
ദുബായിലേക്കുള്ള (എമിറേറ്റ്സ് റോഡ്) അൽ ജാമി റോഡിനും അൽ ബദാ ഇന്റർസെക്ഷനിടയിലും റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു. മലീഹ റോഡിലെ അൽ ഹൗഷി പാലം വഴി പടിഞ്ഞാറോട്ട് ഗതാഗതം തിരിച്ചുവിടും. ഇന്ന് ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് റോഡ് അടച്ചിടുക.
വാഹനമോടിക്കുന്നവർ വഴിതിരിച്ചുവിടൽ അടയാളങ്ങൾ പാലിക്കുകയും ശ്രദ്ധാപൂർവ്വം വാഹനമോടിക്കുകയും ചെയ്യണമെന്നും അസൗകര്യമുണ്ടായതിൽ മന്ത്രാലയം ഖേദിക്കുന്നുവെന്നും, പൊതുജനങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി പറയുന്നുവെന്നും മന്ത്രാലയം പറഞ്ഞുഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, ഇത് വെറെ ലെവൽ ചലഞ്ച്
ഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, ഇത് വെറെ ലെവൽ ചലഞ്ച്
ദുബൈ: വെറുതെ നടന്നു പോകുമ്പോൾ ഒരു ഐഫോൺ കിട്ടിയാലോ? കളഞ്ഞുകിട്ടുന്ന കാര്യമല്ല കേട്ടോ? വന്നവർക്കെല്ലാം പുതുപുത്തൻ ഐഫോൺ സമ്മാനമായി നല്‍കിയിരിക്കുകയാണ് ജർമ്മൻ ഇൻഫ്ലുവന്‍സറായ യൂനസ് സാറൂ. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദുബൈ ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ സംഭവം. അവിടെക്കൂടിയവർക്കെല്ലാം യൂനസ് സാറൂ ഐഫോൺ നൽകി. ഐഫോൺ…ഐഫോൺ എന്ന് പറഞ്ഞു കൊണ്ടാണ് യൂനസ് ഫോൺ വിതരണം ചെയ്യുന്നത്. നിരവധി പേര് ഫോൺ വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നു പോകുമെന്ന നിലയിലെത്തിയപ്പോള്‍ വൻ ആള്‍ക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയില്‍ കാണാം. ബോക്സിലുള്ള അവസാന ഐഫോണും സ്വന്തമാക്കിയാണ് ആള്‍ക്കൂട്ടം പിരിഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. തന്റെ ഫോളോവേഴ്സിന് ഇതിന് മുമ്പും യൂനസ് ഐഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഫോളോവേഴ്സിനല്ല അവിടെക്കൂടിയ എല്ലാവര്ക്കും അദ്ദേഹം ഐഫോണുകള്‍ നൽകി. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഈ വീഡിയോ.ഇനി ജീവിക്കാൻ താല്പര്യമില്ല,,താൻ പോയാൽ മക്കൾ തനിച്ചാകും!!!ടെക്കി യുവതിയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽച്ചാടി മരണപ്പെട്ടു
ഇനി ജീവിക്കാൻ താല്പര്യമില്ല,,താൻ പോയാൽ മക്കൾ തനിച്ചാകും!!!ടെക്കി യുവതിയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽച്ചാടി മരണപ്പെട്ടു
hyderabad train suicide തെലങ്കാനയിലെ മേഡ്ച്ചൽ-മൽകാജ്ഗിരി സ്വദേശിനിയായ വിജയശാന്തി റെഡ്ഡി (38), മകൾ ചേതന റെഡ്ഡി (18), മകൻ വിശാൽ റെഡ്ഡി (17) എന്നിവരാണ് ശനിയാഴ്ച ഹൈദരാബാദിന് സമീപം ജീവനൊടുക്കിയത്. ചെർലപ്പള്ളി-ഗട്കേസർ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. സോഫ്റ്റ്വെയർ എൻജിനീയറായ വിജയശാന്തി വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽനിന്നിറങ്ങി ഹോസ്റ്റലുകളിൽ പോയി വിദ്യാർഥികളായ മക്കളെ വിളിച്ചുകൊണ്ടുപോയി. കാറിൽ റെയിൽവേ ട്രാക്കിന് സമീപമെത്തിയ മൂവരും ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് നിരന്തരം ഹോൺ മുഴക്കിയെങ്കിലും ഇവർ ട്രാക്കിൽനിന്നും മാറാൻ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ കാറിൽനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇനി ജീവിക്കാൻ താൽപര്യമില്ലെന്നും താൻ പോയാൽ മക്കൾ തനിച്ചാകുമെന്ന ഭയത്താലാണ് അവരെയും കൂടെക്കൂട്ടുന്നതെന്നും കുറിപ്പിൽ പറയുന്നു. ബന്ധുക്കളോട് കുറിപ്പിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. വിജയശാന്തിയുടെ ഭർത്താവ് ദുബായിലാണ് ജോലി ചെയ്യുന്നത്. സംഭവമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. കുടുംബത്തിൽ സാമ്പത്തിക പ്രയാസങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നത്. മരണകാരണം കണ്ടെത്താൻ യുവതിയുടെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.
ramadan 2026; യുഎഇയിൽ റമളാൻ ഇത്തവണ എത്ര ദിവസത്തെ അവധി ലഭിക്കും?? അറിയാം
ramadan 2026; ദുബായ്: മറ്റൊരു റമദാൻ കാലം കൂടി വന്നെത്തുമ്പോൾ യുഎഇ ഒന്നാകെ പ്രതീക്ഷയിലാണ്. വിശുദ്ധ നോമ്പിന്റെയും ആത്മീയ ചിന്തകളുടെയും ദാനധർമ്മങ്ങളുടെയും മാസമാണ് വരാനിരിക്കുന്നത്. ജ്യോതിശാസ്ത്രപരമായ പ്രവചനങ്ങൾ അനുസരിച്ച് ഫെബ്രുവരി പകുതിയോടെ റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, പരമ്പരാഗതമായ രീതിയായ ചന്ദ്രക്കല ദർശനത്തിന് ശേഷമാകും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം
ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ ഹിജ്രി-ഗ്രിഗോറിയൻ തീയതി പരിവർത്തന പറയുന്നത് അനുസരിച്ച്, 2026 ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഐഎസിഎഡിയുടെ വിലയിരുത്തലുകൾ പ്രകാരം, ഫെബ്രുവരി 19-നാണ് നോമ്പ് തുടങ്ങിയേക്കും. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ചന്ദ്രക്കല നിരീക്ഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ പ്രവചനം അനുസരിച്ച്, 2026 ഫെബ്രുവരി 19 വ്യാഴാഴ്ച തന്നെ വിശുദ്ധ മാസം ആരംഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ, മാസപ്പിറവി പ്രഖ്യാപനത്തോടെ യുഎഇ ചന്ദ്രക്കല നിരീക്ഷണ സമിതിയാണ് ഔദ്യോഗിക അറിയിപ്പ് നൽകുക.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിച്ച് ആത്മീയ ചിന്തകളിലും ദാനധർമ്മങ്ങളിലും ഏർപ്പെട്ട് ആചരിക്കുന്നു. എല്ലാ ഹിജ്രി മാസങ്ങളെയും പോലെ, ചന്ദ്രക്കല ദർശനത്തിലൂടെയാണ് ഇതിന്റെ ആരംഭവും സ്ഥിരീകരിക്കുന്നത്.ഇക്കുറി റമദാൻ എത്ര ദിനം?
റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?
റമദാൻ അവസാനിക്കുന്നതോടെ വ്രതം പൂർത്തിയാക്കിയതിന്റെ ആഘോഷമായ ഈദ് അൽ ഫിത്ർ കടന്നുവരുന്നു. യുഎഇയിൽ, 2026-ലെ ഈദ് അൽ ഫിത്ർ മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച് മാർച്ച് 20 വെള്ളിയാഴ്ചവരെ നീളുമെന്നാണ് പ്രതീക്ഷ. ഇത് വർഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് വഴിതുറക്കും.യുഎഇയിൽ അവധി എപ്പോൾ?
Dewa bills;മച്ചാൻ പൊളിയാണ്!!ഇനി ബില്ലടയ്ക്കാനും പരാതികൾക്കും ചാറ്റ് ജിപിടി; പുത്തൻ വിപ്ലവവുമായി ദുബായ് ‘ദിവ’
Dewa bills ദുബായ്: എമിറേറ്റിലെ വൈദ്യുതി-ജല വിതരണക്കാരായ ‘ദിവ’ (DEWA) തങ്ങളുടെ സേവനങ്ങൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ് ജിപിടി (ChatGPT) വഴി ലഭ്യമാക്കുന്നു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗവൺമെന്റ് സ്ഥാപനവും ആദ്യത്തെ യൂട്ടിലിറ്റി ദാതാവുമാണ് ദിവ. ബില്ലുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനും സാധിക്കും. ഇവി ഗ്രീൻ ചാർജർ അതായത്, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന അടുത്തുള്ള കേന്ദ്രങ്ങൾ കണ്ടെത്താനും അവിടേക്കുള്ള വഴി മനസ്സിലാക്കാനും സഹായിക്കും. കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെ ലൊക്കേഷൻ, പ്രവൃത്തി സമയം, ബന്ധപ്പെടാനുള്ള വഴികൾ എന്നിവ അറിയാം. അക്കൗണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ചാറ്റ് ജിപിടിയെ ഉപയോഗിക്കാം.
ലോകത്തിലെ ആദ്യത്തെ ‘എഐ-നേറ്റീവ്’ യൂട്ടിലിറ്റി സ്ഥാപനമായി മാറാനാണ് ദിവ ലക്ഷ്യമിടുന്നതെന്ന് എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പരമ്പരാഗത ഡിജിറ്റൽ രീതികളിൽ നിന്ന് മാറി ആഗോള എഐ പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിച്ചുകൊണ്ട് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ സേവന സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സുരക്ഷയും സ്വകാര്യതയും മുൻനിർത്തി കൂടുതൽ സേവനങ്ങൾ ഘട്ടംഘട്ടമായി ഇതിൽ ഉൾപ്പെടുത്തും. യുഎഇയിൽ എഐ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ചാറ്റ് ജിപിടി ഉപയോക്താക്കളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതായി ഓപ്പൺ എഐ (OpenAI) റിപ്പോർട്ട് ചെയ്തിരുന്നു. 18-24 വയസ്സിനിടയിലുള്ള 60 ശതമാനം യുവാക്കളും 25-34 വയസ്സിനിടയിലുള്ള പകുതിയോളം പേരും ആഴ്ചതോറും ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ട്.