fares from kerala to uae; പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ; കേരളത്തിൽനിന്ന് യുഎഇയിലേക്ക് മടങ്ങാൻ നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിന്റെ ഏഴിരട്ടി വരെ;നിരക്ക് ഇങ്ങനെ

191977

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

fares from kerala to uae; ദുബൈ: ഓഫ് സീസണിലും ഉയർന്ന ടിക്കറ്റുനിരക്കുമായി വിമാനക്കമ്പനികൾ. കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോയവർ ഇതിന്റെ ഏഴിരട്ടിയോളം രൂപ നൽകിയാണ് തിരികെവരുന്നത്. ടിക്കറ്റുനിരക്ക് കുറയുമെന്ന് കരുതിയുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുകയാണ്.

മിക്കവരും കടം വാങ്ങിയും ആഭരണങ്ങൾ പണയംവെച്ചുമാണ് റിട്ടൺടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്. സാധാരണ ജനുവരി പതിനഞ്ച് മുതൽ മാർച്ച് ഒന്നു വരെയാണ് ഓഫ് സീസൺ. ഇക്കാലയളവിൽ കേരളത്തിൽ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റുനിരക്ക് ഇത്രകണ്ട് ഉയരുന്നത് ഇതാദ്യമായാണെന്ന് പ്രവാസികൾ പറയുന്നു.

നാട്ടിലേക്ക് വരുമ്പോൾ വെറും 7000 രൂപയിൽ താഴെയായിരുന്ന ടിക്കറ്റ് നിരക്ക്, മടക്കയാത്രയിൽ 52,000 രൂപ കടന്നിരിക്കുകയാണ്. നേരിട്ടുള്ള വിമാനങ്ങളിൽ ഏഴിരട്ടിയിലധികം തുക നൽകേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്നു.

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ശരാശരി 300 ദിർഹം (7000 രൂപ) നിരക്കിൽ യാത്ര ചെയ്യാമെന്നിരിക്കെയാണ് തിരിച്ചുള്ള യാത്രയിൽ വിമാനക്കമ്പനികൾ പകൽക്കൊള്ള നടത്തുന്നത്. കൊച്ചിയിൽനിന്ന് ദുബൈയിലേക്കുള്ള ഇന്നലെത്തെ എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ ശരാശരി 52,000 രൂപയായിരുന്നു നിരക്ക്.

എയർ ഇന്ത്യ എക്സ്പ്രസിൽ 43,000 രൂപയും എയർ ഇന്ത്യയിൽ 55,700 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്പൈസ് ജെറ്റിൽ 39,000 രൂപ വരെയും എയർ അറേബ്യയിൽ അബുദബിയിലേക്ക് 41,000 രൂപയും നൽകണം.

കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരിൽ നിന്നുള്ള നിരക്ക് ആകാശത്തോളമാണ്. ആവശ്യത്തിന് വിമാന സർവീസുകൾ ഇല്ലാത്തതാണ് ഇവിടെ വിമാനക്കമ്പനികൾ മുതലെടുക്കുന്നത്. മാർച്ച് അവസാന വാരം കണ്ണൂരിൽ നിന്ന് ദുബൈയിലേക്ക് പോയി മെയ് മാസത്തിൽ തിരിച്ചുവരണമെങ്കിൽ ഒരാൾക്ക് 74,000 രൂപ വരെ നൽകണം. ഒരു നാലംഗ കുടുംബത്തിന് യാത്ര ചെയ്യണമെങ്കിൽ മൂന്ന് ലക്ഷത്തിനടുത്ത് തുക ടിക്കറ്റിന് മാത്രമായി കണ്ടെത്തേണ്ടി വരും.

ഈ മാസാവസാനം നിരക്ക് നേരിയ തോതിൽ കുറഞ്ഞേക്കുമെങ്കിലും മാർച്ച് അവസാനത്തോടെ സ്കൂൾ അവധി തുടങ്ങുന്നതോടെ നിരക്ക് വീണ്ടും വർധിപ്പിക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം. ഇപ്പോൾ തന്നെ മാർച്ച് അവസാന വാരത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. ഗൾഫിൽ സ്കൂൾ അടയ്ക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സമാനമായ നിരക്ക് വർധനയാണ് പ്രവാസികളെ കാത്തിരിക്കുന്നത്.

Expat malayali dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

191968

Expat malayali dead; റാസൽഖൈമ: മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്‍റെ മകൻ മുഹമ്മദ്‌ മുസ്തഫ (31) ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ച​​ന്‍റെയ്​സറായി ജോലി ചെയ്ത് വരികയായിരുന്നു.

നേരത്തെ രണ്ടു വർഷം ഖത്തറിൽ ആയിരുന്നു. ഇരിങ്ങാവൂർ സ്വദേശി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ആൺ കുട്ടിയുണ്ട്. മാതാവ്: സക്കീന. സഹോദരങ്ങൾ: മുക്താർ (ദുബൈ), മുഫീദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യു.എ.ഇ എം.എം.ജെ.സി പ്രവർത്തകർ അറിയിച്ചു.

UAE traffic alert; പൊതുജന ശ്രദ്ധയ്ക്ക്!!ദുബായിലും ഷാർജയിലും കനത്ത തിരക്ക്; അബുദാബിയിൽ റോഡ് നിയന്ത്രണങ്ങൾ

UAE February 6, 2026

2026 01 0421 01 96seo headline 16 wordsabu dhabi police warns residents breaking traffic rules face fines up to 2000 dirhams

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE traffic alert ദുബായ്: വാരാന്ത്യത്തിന് മുന്നോടിയായുള്ള വ്യാഴാഴ്ച രാവിലെ യുഎഇയിലെ പ്രധാന റോഡുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ദുബായിലും ഷാർജയിലും പതിവ് തിരക്ക് തുടരുമ്പോൾ, സൈക്ലിംഗ് മത്സരവുമായി ബന്ധപ്പെട്ട് അബുദാബിയിൽ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിലെ (E11) അൽ സഫ, അൽ ബർഷ ഇന്റർചേഞ്ചുകൾക്ക് സമീപം അബുദാബി ഭാഗത്തേക്ക് വലിയ വാഹനനിരയുണ്ട്. ദുബായ്-അൽ ഐൻ റോഡ്, ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങളിലും ഗതാഗതം മന്ദഗതിയിലാണ്. വേൾഡ് ഗവൺമെന്റ് സമ്മിറ്റിന്റെ (WGS) അവസാന ദിനമായതിനാൽ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, മദീനത്ത് ജുമൈറ പരിസരങ്ങളിൽ കനത്ത തിരക്കുണ്ട്. അൽ ഖൈൽ റോഡ് ഉപയോഗിക്കാനോ ദുബായ് മെട്രോയെ ആശ്രയിക്കാനോ അധികൃതർ നിർദ്ദേശിക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ (E311) ഷാർജ അതിർത്തി മുതൽ മിർദിഫ് സിറ്റി സെന്റർ വരെ ഗതാഗതം വളരെ പതുക്കെയാണ് നീങ്ങുന്നത്. 

അൽ ഇത്തിഹാദ് റോഡില്‍ അൻസാർ മോൾ മുതൽ അൽ മുല്ല പ്ലാസ വരെ വലിയ ബ്ലോക്ക് അനുഭവപ്പെടുന്നു. അൽ വഹ്ദ സ്ട്രീറ്റ്, കിംഗ് ഫൈസൽ സ്ട്രീറ്റ് എന്നിവിടങ്ങളിലും തിരക്കേറി. യുഎഇ ടൂർ വനിതാ സൈക്ലിംഗ് മത്സരത്തിന്റെ ഭാഗമായി അൽ ദഫ്ര മേഖലയിൽ ഉച്ചയ്ക്ക് ശേഷം റോഡുകൾ ഭാഗികമായി അടയ്ക്കും. അൽ മിർഫ മുതൽ മദീനത്ത് സായിദ് വരെയുള്ള റൂട്ടിലാണ് നിയന്ത്രണം. അൽ മിർഫ / അൽ മുഗീറ സ്ട്രീറ്റില്‍ ഉച്ചയ്ക്ക് 1:25 മുതൽ നിയന്ത്രണം തുടങ്ങും. മുഹമ്മദ് അൽ ഫലാഹി അൽ യാസി റോഡില്‍ ഉച്ചയ്ക്ക് രണ്ട് മുതൽ 3:20 വരെ നിയന്ത്രണമുണ്ടാകും. മദീനത്ത് സായിദില്‍ ഫിനിഷിംഗ് ലൈനായ ഷെയ്ഖ സലാമ ബിന്ത് ബൂട്ടി പാർക്കിന് സമീപം വൈകുന്നേരം 3:30 മുതൽ 4:30 വരെ റോഡ് അടയ്ക്കും. യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും പോലീസ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു. ഗൂഗിൾ മാപ്പ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തത്സമയ ഗതാഗത വിവരം പരിശോധിക്കുന്നത് നന്നായിരിക്കും.

UAE Ramadan 2026:യുഎഇയിൽ ഇത്തവണ നോമ്പ് സമയം കുറവായിരിക്കും; റമദാൻ 2026 സമയക്രമം ഇങ്ങനെ

UAE February 5, 2026

ദുബായ്: 2026-ലെ റമദാനിൽ യുഎഇയിലെ വിശ്വാസികൾക്ക് നോമ്പ് സമയം മുൻവർഷത്തെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 19-നോ (അല്ലെങ്കിൽ ചാന്ദ്രപ്പിറവി അനുസരിച്ച് 18-നോ) റമദാൻ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോമ്പ് സമയത്തിൽ ഏകദേശം 30 മിനിറ്റിന്റെ കുറവുണ്ടാകുന്നത് വിശ്വാസികൾക്ക് ആശ്വാസമാകും. ഹിജ്റ കലണ്ടർ അനുസരിച്ച് ഓരോ വർഷവും റമദാൻ 10-12 ദിവസം നേരത്തെ എത്തുന്നതാണ് ഇതിന് കാരണം.

ആഴ്ച തിരിച്ചുള്ള സമയക്രമം (ഏകദേശ കണക്കുകൾ):

  • ആദ്യ ആഴ്ച: റമദാൻ മാസത്തിലെ ഏറ്റവും ചുരുങ്ങിയ നോമ്പ് സമയമാണിത്. 12 മണിക്കൂറും 46 മിനിറ്റും ആയിരിക്കും ദൈർഘ്യം. (ഫജർ: 5.33 am, മഗ്രിബ്: 6.19 pm).
  • രണ്ടാം ആഴ്ച: നോമ്പ് സമയം 13 മണിക്കൂർ കടക്കും. (ഫജർ: 5.24 am, മഗ്രിബ്: 6.25 pm).
  • മൂന്നാം ആഴ്ച: റമദാൻ പകുതിയാകുമ്പോൾ നോമ്പ് സമയം 13 മണിക്കൂർ 5 മിനിറ്റായി വർദ്ധിക്കും.
  • അവസാന ആഴ്ച: മാസത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോമ്പ് അവസാന ദിവസങ്ങളിലായിരിക്കും. ഏകദേശം 13 മണിക്കൂർ 27 മിനിറ്റ്. (ഫജർ: 5.06 am, മഗ്രിബ്: 6.33 pm).

ഏറ്റവും കൂടിയ സമയം പോലും 2025-ലെ നോമ്പ് സമയത്തേക്കാൾ (ഏകദേശം 14 മണിക്കൂർ) കുറവാണെന്നത് ശ്രദ്ധേയമാണ്

Dubai Loop;അറിഞ്ഞോ???20 മിനിറ്റ് യാത്രയൊക്കെ ഇനി വെറും 3 മിനുറ്റ് മാത്രം;എങ്ങനെയെന്നല്ലേ?? അറിയാം


Dubai Loop ദുബായ്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അത്യാധുനിക ഭൂഗർഭ യാത്രാ സംവിധാനമായ ‘ദുബായ് ലൂപ്’ വരുന്നു. അമേരിക്കയിലെ ലാസ് വേഗസിന് ശേഷം ഇത്തരമൊരു സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ലോകത്തിലെ രണ്ടാമത്തെ നഗരമായി ദുബായ് മാറും. ഇലോൺ മസ്കിന്റെ ‘ദ് ബോറിങ് കമ്പനി’യുമായി സഹകരിച്ചാണ് ആർടിഎ (RTA) ഈ പദ്ധതി നടപ്പിലാക്കുന്നത്. സാധാരണ റോഡ് മാർഗം 20 മിനിറ്റെടുക്കുന്ന ദൂരം വെറും 3 മിനിറ്റുകൊണ്ട് പിന്നിടാം. ഭൂഗർഭ ടണലുകളിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനെ (DIFC) ദുബായ് മാളുമായി ബന്ധിപ്പിക്കുന്ന 6.4 കിലോമീറ്റർ പാതയാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. ആകെ 250 കോടി ദിർഹം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 60 കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്. 

ആദ്യഘട്ടം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 19 സ്റ്റേഷനുകളുള്ള 24 കിലോമീറ്റർ ദൈർഘ്യമുള്ള പൂർണ്ണരൂപം മൂന്ന് വർഷത്തിനുള്ളിൽ സജ്ജമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ബിസിനസ് ബേ, ഡിഐഎഫ്സി, ദുബായ് മാൾ മേഖലകളിലായി പ്രതിദിനം 13,000 പേർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ നിർമ്മിത ബുദ്ധി (AI), ആഗോള സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലും സുപ്രധാന ചർച്ചകൾ നടന്നു. സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ഡിജിറ്റൽ പരിവർത്തനവും സുതാര്യതയും അനിവാര്യമാണെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഭരണപരമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയിൽ എൺപതിലേറെ നൊബേൽ സമ്മാന ജേതാക്കൾ പങ്കെടുത്തു

Dubai Driverless Taxi:ദുബായ് ഇനി വേറെ ലെവൽ! മാർച്ചിൽ ഡ്രൈവറില്ലാ ടാക്സി വരുന്നു

ദുബായ്: കാത്തിരിപ്പിന് വിരാമമിട്ട് ദുബായിൽ ഡ്രൈവറില്ലാ ടാക്സി സർവീസുകൾ (Autonomous Taxi) മാർച്ചിൽ പ്രവർത്തനം ആരംഭിക്കും. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ പൂർണ്ണമായും സ്വയം നിയന്ത്രിക്കുന്ന 100 വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച (ഫെബ്രുവരി 5) ഷെയ്ഖ് ഹംദാൻ ഡ്രൈവറില്ലാ കാറിൽ യാത്ര ചെയ്തു. ദുബായ് മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റ് വേദിയിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ബൈഡുവിന്റെ (Baidu) അപ്പോളോ ഗോ (Apollo Go) കാറിലാണ് അദ്ദേഹം സഞ്ചരിച്ചത്.

“ഇത് ഭാവിയിലേക്കുള്ള നമ്മുടെ യാത്രയുടെ തുടക്കം മാത്രമാണ്. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ,” ഷെയ്ഖ് ഹംദാൻ പറഞ്ഞു. “കൈകൾ വേണ്ട, ഭാവിയിലേക്ക്” (Hands off. Future On) എന്ന തലക്കെട്ടോടെ അദ്ദേഹം തന്റെ യാത്രാ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Pony.ai, Uber, Baidu’s Apollo Go എന്നീ മൂന്ന് കമ്പനികളുമായി സഹകരിച്ചാണ് ആർടിഎ (RTA) ഈ പദ്ധതി നടപ്പിലാക്കുന്നത്. ചൈനയ്ക്ക് പുറത്ത് അപ്പോളോ ഗോ തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നത് ഇതാദ്യമാണ്. വരും വർഷങ്ങളിൽ വാഹനങ്ങളുടെ എണ്ണം 1,000 ആയി ഉയർത്താനാണ് പദ്ധതി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *