വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
New law; ഷാർജ: അനുമതിയില്ലാതെ ഷാർജയിലെ മ്ലീഹ നാഷണൽ പാർക്കിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴയും കർശന നിയമനടപടികളും ഏർപ്പെടുത്തുമെന്ന് അധികൃതർ. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) ആണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.
അമീരി ഉത്തരവിലൂടെ സ്ഥാപിതമായ ഈ സംരക്ഷിത പ്രദേശം പുരാവസ്തു, സാംസ്കാരിക, പാരിസ്ഥിതിക മൂല്യങ്ങളാൽ സമ്പന്നമാണ്.
ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങൾ അനുമതിയില്ലാതെ പ്രവേശിക്കുന്നത് നിയമലംഘനമായി കണക്കാക്കും. വൻതുക പിഴയായി ഈടാക്കുന്നതിനൊപ്പം മറ്റ് നിയമനടപടികളും ലംഘകർ നേരിടേണ്ടി വരും. 2025-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അൽ ഫയ സൈറ്റിന്റെ ഭാഗമാണ് ഈ പാർക്ക്.
ഇവിടുത്തെ പുരാവസ്തു അവശിഷ്ടങ്ങൾക്കും ഭൂപ്രകൃതിക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നത് തടയാനാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മ്ലീഹ പുരാവസ്തു കേന്ദ്രത്തിന്റെ മേൽനോട്ടത്തിലുള്ള അംഗീകൃത പ്രവർത്തനങ്ങൾക്കായി മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. സന്ദർശനം ആഗ്രഹിക്കുന്നവർ കേന്ദ്രം വഴി മുൻകൂട്ടി ബുക്ക് ചെയ്യുകയും നിശ്ചയിച്ചിട്ടുള്ള റൂട്ടുകളിലൂടെ മാത്രം യാത്ര ചെയ്യുകയും വേണം. സൈറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ സന്ദർശകർ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഷുറൂഖ് വ്യക്തമാക്കി.
ആയിരക്കണക്കിന് വർഷങ്ങളുടെ മനുഷ്യചരിത്രം ഉറങ്ങിക്കിടക്കുന്ന ഇടമാണ് മ്ലീഹ നാഷണൽ പാർക്ക്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലുള്ള സംരക്ഷിത പ്രദേശമാണിത്. കേവലം ഒരു മരുഭൂമി എന്നതിലുപരി ലോകോത്തര പൈതൃക കേന്ദ്രം കൂടിയാണിവിടം.
ശിലായുഗം മുതൽ ഇസ്ലാമിക കാലഘട്ടം വരെയുള്ള വിവിധ ഘട്ടങ്ങളിലെ പുരാവസ്തു അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 2025-ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഈ പ്രദേശത്തിന്റെ ആഗോള പ്രാധാന്യം വർദ്ധിച്ചിരുന്നു.
പ്രകൃതിയും വിനോദവും ചുവന്ന മണൽക്കുന്നുകളും ഫോസിൽ പാറകളും നിറഞ്ഞ ഇവിടുത്തെ ഭൂപ്രകൃതി ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നതാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മ്ലീഹ ആർക്കിയോളജിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ പ്രത്യേക ഡെസേർട്ട് സഫാരികൾ, ഹൈക്കിംഗ്, സ്റ്റാർഗേസിംഗ് (നക്ഷത്ര നിരീക്ഷണം) എന്നിവ ഒരുക്കിയിട്ടുണ്ട്.
RTA grants parking shed permit;പ്രവാസികളെ യുഎഇയിൽ നല്ലൊരു വരുമാനം വേണോ?? വീടിനു മുന്നിൽ സ്ഥലമുണ്ടോ: എങ്കിൽ ഇങ്ങനെ ഒന്ന് അപേക്ഷിച്ചു നോക്കൂ… മാസം മാസം പണം വരും
RTA grants parking shed permit;ദുബായ്∙ വീടുകൾക്ക് മുന്നിൽ പാർക്കിങ് ആവശ്യങ്ങൾക്കു തണൽ (ഷെയ്ഡ്) ഒരുക്കുന്നതിന് ആർടിഎ പെർമിറ്റ് നൽകും. വീടുകൾക്ക് മുന്നിൽ പാർക്കിങ്ങിനായി വേർതിരിച്ച സ്ഥലം ഉള്ളവർക്ക് ഷെയ്ഡ് പെർമിറ്റിന് അപേക്ഷിക്കാം. ആർടിഎ വെബ്സൈറ്റ് വഴിയാണ് പെർമിറ്റ് അപേക്ഷിക്കേണ്ടത്. കരാർ കമ്പനികൾ വഴിയാണ് അപേക്ഷ നടപ്പാക്കുന്നത്.
വീടുകൾക്ക് മുന്നിൽ നിർമിക്കുന്ന പാർക്കിങ് ഷെയ്ഡുകൾ വഴിയാത്രക്കാർക്ക് തടസ്സമുണ്ടാക്കരുതെന്ന് ആർടിഎ ഡയറക്ടർ ആരിഫ് ഷക്റി പറഞ്ഞു. ഷെയ്ഡ് നിർമിക്കുമ്പോൾ സമീപത്തെ ട്രാഫിക് സൈൻ ബോർഡ് മറയുന്ന സാഹചര്യത്തിലും അനുമതി ലഭിക്കില്ല. ഷെയ്ഡുകൾ ആർടിഎ അനുവദിച്ച നിറത്തിലും രൂപത്തിലുമായിരിക്കണം. എല്ലാ നിർമാണവും ആവശ്യമായ സാഹചര്യങ്ങളിൽ അഴിച്ചുമാറ്റാൻ സാധിക്കുന്ന തരത്തിലാകണം.
Dubai gold price; ഇനി സ്വപ്നങ്ങളിൽ മാത്രമോ സ്വർണം??ദുബായിൽ റെക്കോർഡ് കടന്ന് സ്വർണവില; ഗ്രാമിന് ആദ്യമായി ഞെട്ടിക്കുന്ന തുക കടന്നു
Dubai gold price ദുബായിലെ സ്വർണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം എന്ന നാഴികക്കല്ല് പിന്നിട്ടു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് അടുത്തേക്ക് എത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ സ്വർണവില 24 കാരറ്റ്: ₹601.0 (ഗ്രാമിന്), 22 കാരറ്റ്: ₹556.0 (ഗ്രാമിന്), 21 കാരറ്റ്: ₹533.5 (ഗ്രാമിന്), 18 കാരറ്റ്: ₹457.25 (ഗ്രാമിന്), 14 കാരറ്റ്: ₹356.75 (ഗ്രാമിന്). ആഗോളതലത്തിൽ സ്വർണവില 1.16 ശതമാനം വർധിച്ച് ഔൺസിന് 4,988.56 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കില്ലെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിട്ടും, ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സ്വർണവിലയെ ബാധിച്ചു.
വിപണിയിലെ ഭയത്തെ പെട്ടെന്ന് തന്നെ ലാഭത്തോടുള്ള ആർത്തിയായി മാറ്റാൻ ട്രംപിന്റെ പ്രസ്താവനകൾക്ക് സാധിച്ചുവെന്ന് സ്വിസ്കോട്ട് സീനിയർ അനലിസ്റ്റ് ഇപെക് ഓസ്കാർഡെസ്കായ നിരീക്ഷിച്ചു. സ്വർണവില 600 ദിർഹം എന്ന പ്രധാന മനഃശാസ്ത്രപരമായ പരിധി കടന്നതിനാൽ, കയ്യിലുള്ള സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്ന യുഎഇ താമസക്കാർക്ക് ഇത് മികച്ച അവസരമാണ്. ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുമെന്നതിനാൽ ലാഭം കൊയ്യാൻ പറ്റിയ സമയമാണിതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ
Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല.
അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.
എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.
ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.
ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം
Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക
പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.
രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം
എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.
റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.
കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.
വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.
പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവർക്ക് അണുബാധയുണ്ടായാൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതേസമയം ഇത്തരം സാഹചര്യം ഒഴിവാക്കാനായി ആരോഗ്യ വകുപ്പ് ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Two Ramadan Months In 2030 Uae:33 വർഷത്തിന് ശേഷം ആ അത്ഭുതം വീണ്ടും വരുന്നു; 2030 ൽ യുഎഇയിൽ രണ്ട് റമദാൻ
Two Ramadan Months In 2030 Uae| ;ദുബായ്: 2030 ൽ രണ്ട് റമദാൻ മാസങ്ങൾ വരുന്നതായ റിപ്പോർട്ടുകൾ പുറത്ത്. ഇത് അപൂർവങ്ങളിൽ അപൂർവമാണ് ഒപ്പം തന്നെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിശ്വാസികൾക്ക് ഇത് അപൂർവമായ ഒരു അനുഭവം കൂടെയായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സാധാരണയായി ഒരു വർഷം ഒരു റമദാൻ മാസമാണ് ഉണ്ടാകാറുള്ളത്.എന്നാൽ 2030 ൽ ഗ്രിഗോറിയൻ (ഇംഗ്ലീഷ്) കലണ്ടർ പ്രകാരം രണ്ട് തവണ റമദാൻ വരുന്നു. ഇതിന്റെ പ്രധാന കാരണം ഹിജ്രി കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിലുള്ള വ്യത്യാസമാണ്. ഗ്രിഗോറിയൻ കലണ്ടർ സൂര്യനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിൽ ഒരു വർഷം 365 ദിവസങ്ങളാണ് ഉള്ളത്.
എന്നാൽ ഇസ്ലാമിക കലണ്ടർ ചന്ദ്രന്റെ ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ഒരു ചാന്ദ്രവർഷത്തിൽ ഏകദേശം 354 ദിവസങ്ങൾ മാത്രമേയുള്ളൂ. കൂടാതെ ഒരു സൗരവർഷത്തേക്കാൾ ഏകദേശം 11 ദിവസം കുറവാണ്. അതിനാൽ ഈ 11 ദിവസത്തെ വ്യത്യാസം കാരണം ഓരോ വർഷവും റമദാൻ മാസം ഇംഗ്ലീഷ് കലണ്ടറിലെ തീയതിയേക്കാൾ 11 ദിവസം മുൻപേ ആരംഭിക്കുകയും ചെയ്യുന്നു.
ഇതിന് മുൻപ് 1997 ലാണ് ഒരു വർഷം രണ്ട് റമദാൻ വന്നത്. ഇനി ഇത് 2063 ലായിരിക്കും ഉണ്ടാകുക. റമദാൻ ഏത് മാസത്തിലാണ് വരുന്നത് എന്നതിനനുസരിച്ച് നോമ്പ് എടുക്കുന്നവരുടെ അനുഭവങ്ങളിലും മാറ്റമുണ്ടാകുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. കൂടാതെ 2030 ലെ രണ്ട് റമദാനുകളും ശൈത്യകാലത്താണ് വരുന്നത് എന്നത് യുഎഇ പോലുള്ള രാജ്യങ്ങളിലെ വിശ്വാസികൾക്ക് ആശ്വാസകരമാണ്