APPLY FOR THE LATEST JOB VACANCIES
E-Facilitation Center to offer Kerala government;ഷാർജ ∙ പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ യുഎഇയിൽ ലഭ്യമാക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇ-ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ അംഗീകാരം. ഇതുസംബന്ധിച്ച് അസോസിയേഷൻ നേരത്തെ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നോർക്ക ബിസിനസ് ഹബ്, നോർക്ക സെന്റർ, നോർക്ക ഹെൽപ് ലൈൻ തുടങ്ങി ഏതെങ്കിലുമൊരു സംവിധാനം അനുവദിക്കണമെന്ന അസോസിയേഷന്റെ ആവശ്യമാണ് ഒന്നിലേറെ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകാവുന്ന ഇ-ഫെസിലിറ്റേഷൻ സെന്റർ എന്ന ആശയത്തിലെത്തിയത്. ഇന്ത്യയ്ക്കു പുറത്ത് ഐടി നിയന്ത്രണമില്ലാത്ത സേവനങ്ങളായിരിക്കും ഈ കേന്ദ്രത്തിന്റെ പരിധിയിൽ വരിക.
തുടക്കത്തിൽ ഒന്നോ രണ്ടോ വർഷത്തേക്കായിരിക്കും അനുമതി. പിന്നീട് തുല്യകാലയളവിലേക്ക് പുതുക്കും. കെ-സ്മാർട്ട്, കെഎസ്.എഫ്.ഇ, നോർക്ക, പ്രവാസി ക്ഷേമനിധി, ഇ-ഡിസ്ട്രിക്ട്, റവന്യു തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതും വിദേശത്തിരുന്നു ചെയ്യാവുന്നതുമായ വ്യക്തിഗത, കോർപറേറ്റ് സേവനങ്ങൾ ഈ സെന്ററിനു കീഴിൽ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടത്.
ഇതു തത്വത്തിൽ അംഗീകരിച്ച സർക്കാർ നോർക്ക സെക്രട്ടറി ഇ.വി.അനുപമയുടെ നേതൃത്വത്തിൽ യുഎഇ, കുവൈത്ത്, ഖത്തർ, യുകെ, യുഎസ് രാജ്യങ്ങളിലെ 5 അംഗീകൃത സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ച് തുടർ ചർച്ചകൾ നടത്തി. യുഎഇയിൽനിന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് യോഗത്തിൽ പങ്കെടുത്തത്. എങ്ങനെ സംവിധാനം നടപ്പിലാക്കണം, സേവന നിരക്ക് എങ്ങനെ ശേഖരിക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.
ധനകാര്യം, ടൂറിസ്റ്റ് തുടങ്ങി മറ്റു സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. അന്തിമ ഘട്ടമെന്ന നിലയിൽ അസോസിയേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥനെ കേരളത്തിലേക്ക് അയച്ച് വിവിധ വകുപ്പുകളിലായി 10 ദിവസത്തെ പരിശീലനവും പൂർത്തിയാക്കി. നടപടി വേഗത്തിലാക്കി ഔദ്യോഗിക അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അഭ്യർഥിച്ചതായി ജനറൽ സെക്രട്ടറി ശ്രീപ്രകാശ് മനോരമയോടു പറഞ്ഞു.
പൊലീസ് എൻആർഐ സെല്ലിലേക്കുള്ള പരാതികൾ നിർദിഷ്ട കേന്ദ്രത്തിലൂടെ നൽകാനാവുന്നത് സംബന്ധിച്ച സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രിക്കുള്ള പരാതികൾ നൽകാൻ സിഎം കണക്ട് എന്ന പദ്ധതി നടപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സിഎം കണക്ട് നടപ്പാക്കാം. ഇവ രണ്ടും യാഥാർഥ്യമായാൽ മുഖ്യമന്ത്രിക്കും കേരള പൊലീസിനുള്ളമുള്ള പരാതികളും നിവേദനങ്ങളും യുഎഇയിൽനിന്നു നൽകാനാകും. പരീക്ഷണാർഥം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടപ്പാക്കുന്ന സേവനം വിജയകരമായാൽ വിവിധ രാജ്യങ്ങളിലേക്കു വ്യാപിപ്പിച്ചേക്കും.
ഇതിനു പുറമെ പ്രവാസി ഇന്ത്യക്കാർക്ക് ആധാർ, പാൻ കാർഡ് തുടങ്ങി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടി ഇ-ഫെസിലിറ്റേഷൻ സെന്റർ വഴി നൽകാനാകുമോ എന്ന കാര്യം പരിശോധിക്കാമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും വ്യക്തമാക്കിയെന്ന് ശ്രീപ്രകാശ് സൂചിപ്പിച്ചു
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
leading gcc entrepreneur;വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ
leading gcc entrepreneur;ദുബൈ: 52 വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന് ഗ്രാമിന് വെറും 6 ദിർഹം മാത്രം വിലയുണ്ടായിരുന്ന കാലത്ത്, ഒരു ചെറിയ ബാഗ് വസ്ത്രങ്ങളും പാക്കറ്റ് ചിക്കൂ പഴവുമായി ദുബൈയിൽ കാലുകുത്തിയ ഒരു ഇന്ത്യൻ പ്രവാസിയുണ്ട് – അമ്രത് ലാൽ ത്രിഭോവൻ ദാസ്. 1973 ഡിസംബർ 13-ന് മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലെത്തിയ ഈ ഗുജറാത്ത് സ്വദേശി ഇന്ന് ഗൾഫ് മേഖലയിലെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്.
1,100 രൂപയുടെ വിമാന ടിക്കറ്റ്; അപ്രതീക്ഷിത തുടക്കം
1941-ൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ജനിച്ച അമ്രത് ലാൽ 1958-ൽ മുംബൈയിലേക്ക് താമസം മാറി, അവിടെ സ്വർണ്ണപ്പണിയിൽ പരിശീലനം നേടി. ഗൾഫിലെ സാധ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചു. കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കപ്പലിന് തകരാറ് സംഭവിച്ചതോടെ 1,100 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.
ഞാൻ കപ്പലിൽ പോകേണ്ടതായിരുന്നു. പക്ഷേ കപ്പൽ അപകടത്തിൽപ്പെട്ടു. വിസയുടെ കാലാവധി അവസാനിക്കാറായതിനാൽ വിമാനത്തിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു,” അമ്രത് ലാൽ ആ പഴയ യാത്ര ഓർത്തെടുത്തു.
അമ്രത് ലാൽ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തേത് പോലെ തിരക്കേറിയ മഹാനഗരമായിരുന്നില്ല ഇവിടം. ദുബൈ ക്രീക്കിന്റെ തീരത്തായിരുന്നു സ്വർണ്ണക്കടകൾ. കൈകൊണ്ട് തുഴയുന്ന അബ്രയ്ക്ക് വെറും 10 ഫിൽസ് ആയിരുന്നു യാത്രാക്കൂലി.
ബർ ദുബൈയിൽ ഏകദേശം പത്ത് സ്വർണ്ണക്കടകളും ദെയ്റയിൽ അതിലും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിച്ചിരുന്നത് ഒരു തെരുവിൽ മൂന്ന് മണിക്കൂർ മാത്രമാണ്, അത് അടുത്ത തെരുവിലേക്ക് മാറിമാറി പോയിരുന്നു. വൈദ്യുതി വരുമ്പോൾ ഞങ്ങൾ ജോലി ചെയ്യുകയും വൈദ്യുതി പോകുമ്പോൾ വിശ്രമിക്കുകയും ചെയ്യുമായിരുന്നു,” അദ്ദേഹം പഴയകാലത്തെ ദുരിതങ്ങൾ അനുസ്മരിച്ചു
ഷാർജയിലെ വഴിത്തിരിവ്: യോഗേഷ് ജ്വല്ലേഴ്സ്
ദുബൈയിൽ ഷോപ്പ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അമ്രത് ലാൽ ഷാർജയിലേക്ക് മാറി. 1970-കളുടെ മധ്യത്തിൽ താമസസ്ഥലത്തുനിന്ന് തന്നെ സ്വർണ്ണപ്പണിക്കാരനായി അദ്ദേഹം ജോലി തുടങ്ങി. 1976-ൽ പുതിയ നിയമങ്ങൾ വന്നതോടെ ട്രേഡ് ലൈസൻസിന് അപേക്ഷിക്കാമെന്നായി. ഇതോടെ ഒരു ബന്ധുവിൻ്റെ നിക്ഷേപം കൂടി ചേർത്ത് അവർ വീട്ടിൽ നിന്ന് ഒരു ചെറിയ ഷോപ്പ് ആരംഭിച്ചു.
1980 ആയപ്പോഴേക്കും ഷാർജയിൽ അദ്ദേഹം തൻ്റെ ആദ്യ കടയായ യോഗേഷ് ജ്വല്ലേഴ്സ് തുറന്നു. പിന്നീട് കൂടുതൽ കടകൾ തുറന്നെങ്കിലും, അദ്ദേഹം ശ്രദ്ധ പൂർണ്ണമായും തൻ്റെ വൈദഗ്ധ്യം നിലനിന്നിരുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിലേക്ക് മാറ്റി.
വൈറൽ’ ആയ ആദ്യ വളയുടെ ഡിസൈൻ
ഇറ്റാലിയൻ ശൈലിയിൽ കൈകൊണ്ട് നിർമ്മിച്ച ആദ്യത്തെ വളയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്ന്. “ആദ്യത്തെ ഒരു മാസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രണ്ട് മാസത്തിന് ശേഷം അത് വൈറൽ ആയി. എല്ലാവരും ആ ഡിസൈൻ വാങ്ങാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഈ ഡിസൈൻ അദ്ദേഹത്തിന് യുഎഇയിലെ സ്വർണ്ണ സമൂഹത്തിൽ വിശ്വസ്തനായ കരകൗശല വിദഗ്ധൻ എന്ന പദവി നേടിക്കൊടുത്തു.
ഒമ്പത് തലമുറകളുടെ പാരമ്പര്യം
അമ്രത് ലാൽ സ്വർണ്ണപ്പണിക്കാരുടെ എട്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ചെറുമകനും ഇന്ന് ഈ പാരമ്പര്യം തുടരുന്നു. 1975-ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎഇയിൽ എത്തിച്ചേർന്നു, അന്ന് റെസിഡൻസി വിസയ്ക്ക് വെറും 10 ദിർഹം മാത്രമായിരുന്നു വില. ഇന്ന്, അമ്രത് ലാലിന്റെ സ്ഥാപനം പ്രതിമാസം ഏകദേശം 150 കിലോ സ്വർണ്ണാഭരണങ്ങൾ ഉത്പാദിപ്പിക്കുകയും ജിസിസിയിലുടനീളമുള്ള ക്ലയന്റുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. 85 തൊഴിലാളികളാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ യൂണിറ്റിൽ ജോലി ചെയ്യുന്നത്.
ദുബൈയിൽ വന്നപ്പോൾ എൻ്റെ ആദ്യത്തെ സ്വപ്നം ഒരു റാഡോ വാച്ച് വാങ്ങുക എന്നതായിരുന്നു,” അമ്രത് ലാൽ പറഞ്ഞു. ആറ് വർഷമെടുത്തു അദ്ദേഹത്തിന്റെ ആ സ്വപ്നം സഫലമാവാൻ
Qatar cruise destination : ക്രൂയിസുകൾക്ക് പ്രിയപ്പെട്ട ഇടമായി ഖത്തർ ; ക്രൂയിസ് ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ അവാർഡ് ഖത്തറിന്
Qatar cruise destination : ലണ്ടൻ: 2025 വേവ് അവാർഡിൽ ഖത്തർ ‘ക്രൂയിസ് ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ’ പുരസ്കാരം നേടി. യുകെയിലെ പ്രമുഖ ക്രൂയിസ്-യാത്രാ അവാർഡ് പരിപാടിയായ വേവ് അവാർഡുകളുടെ ചടങ്ങ് നവംബർ 26-ന് ലണ്ടനിൽ നടന്നു.
വേൾഡ് ഓഫ് ക്രൂയിസിംഗ് മാസികയുടെ വായനക്കാരുടെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ ഈ പുരസ്കാരം കരസ്ഥമാക്കിയത്. നോർവേ, ബാർബഡോസ്, ഗ്രീസ്, അലാസ്ക, അന്റാർട്ടിക്ക, കാനറി ദ്വീപുകൾ എന്നിവയ്ക്കൊപ്പം ഷോർട്ട്ലിസ്റ്റിലുണ്ടായിരുന്ന ഏഴ് ലക്ഷ്യസ്ഥാനങ്ങളിൽ ഖത്തർ മുന്നിലെത്തി.
ഖത്തർ ടൂറിസത്തിലെ ടൂറിസം വികസന മേധാവി ഒമർ അബ്ദുൽറഹ്മാൻ അൽ ജാബർ പ്രതികരിക്കവെ പറഞ്ഞു:
“ഈ അവാർഡ് ഖത്തറിന്റെ വളരുന്ന ക്രൂയിസ് ടൂറിസം ശക്തിയെ തെളിയിക്കുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളും സാംസ്കാരിക-സമുദ്ര അനുഭവങ്ങളും ഖത്തറിനെ അന്താരാഷ്ട്ര ക്രൂയിസ് മാപ്പിലെ പ്രധാന കേന്ദ്രമാക്കി.”
അതേസമയം, ദോഹ ഓൾഡ് പോർട്ടിലെ ക്രൂയിസ് ടെർമിനലിലേക്ക് എംഎസ്സി യൂറിബിയ എത്തിയതോടെ 2025/2026 പുതിയ ക്രൂയിസ് സീസൺ ഖത്തർ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നവംബർ മുതൽ മെയ് വരെ നീളുന്ന സീസണിൽ 72 ക്രൂയിസ് കപ്പലുകൾ ഖത്തറിലെത്തും, അതിൽ 40 ഹ്രസ്വ സ്റ്റോപ്പുകളും 15 റൗണ്ട് ട്രിപ്പുകളും 3 കന്നി യാത്രകളും ഉൾപ്പെടുന്നു
Major Benefits For Nol Silver Card ;വെറും 30 ദിർഹം ചെലവിൽ ഷോപ്പിംഗ് വൗച്ചറുകൾ സ്വന്തമാക്കാം; ഇതാ യുഎഇ നോൾ കാർഡ് ഉടമകൾക്ക് ബമ്പർ സമ്മാനം
Major Benefits For Nol Silver Card:ദുബായ്: യുഎഇയിൽ പൊതുഗതാഗതത്തിനായി പതിവായി സിൽവർ നോൾ കാർഡ് ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. നിങ്ങളുടെ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ച് ‘പേഴ്സണൽ സ്മാർട്ട് കാർഡ്’ ആയി മാറ്റുന്നതിലൂടെ യാത്രക്കാർക്ക് ഇനിമുതൽ നൂറുകണക്കിന് അധിക ആനുകൂല്യങ്ങൾ ലഭിക്കും.യുഎഇയിലെ പൊതുഗതാഗത വകുപ്പായ ആർടിഎയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒരു സാധാരണ കാർഡിനെ അപേക്ഷിച്ച് വ്യക്തിഗതമാക്കിയ കാർഡ് ഉപയോഗിക്കുന്നത് വഴി മൂന്ന് പ്രധാന നേട്ടങ്ങൾ കൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. അതിനാൽ ഇത് യുഎഇയിലെ പ്രവാസികൾക്ക് ഒരു ബമ്പർ ചാൻസാണ് നൽകുന്നത്.
നോൾ കാർഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ മോഷണം പോയാൽ അതിലുള്ള പണം നഷ്ടപ്പെടുമെന്ന ആശങ്ക ഒരു കാരണവശാലും വേണ്ട. കാരണം വ്യക്തിഗതമാക്കിയ കാർഡ് ഉടമയ്ക്ക് നഷ്ടം റിപ്പോർട്ട് ചെയ്താൽ 48 മണിക്കൂറിനുള്ളിൽ കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. കൂടാതെ കാർഡിൽ ബാക്കിയുള്ള ബാലൻസ് പുതിയ കാർഡിലേക്ക് മാറ്റാനും സാധിക്കും.
ഇനി കാർഡിന്റെ കാലാവധി കഴിഞ്ഞാലും അതിലെ പണം റീഫണ്ട് ചെയ്യാൻ ഉടമയ്ക്ക് സാധിക്കും. ആർടിഎയുടെ ‘നോൾ പ്ലസ് ലോയൽറ്റി പ്രോഗ്രാം’ വഴി കാർഡ് ഉപയോഗിക്കുമ്പോൾ പോയിൻ്റുകൾ ലഭിക്കുന്നു. വ്യക്തിഗതമാക്കിയ കാർഡ് ഉടമകൾക്ക് 1 ദിർഹത്തിന് 1 പോയിൻ്റ് എന്ന നിരക്കിൽ പോയിൻ്റുകൾ സ്വന്തമാക്കാം.
എന്നാൽ രജിസ്റ്റർ ചെയ്യാത്ത സാധാരണ കാർഡ് ഉടമകൾക്ക് ഒരു പോയിൻ്റ് ലഭിക്കാൻ 2 ദിർഹം ചെലവഴിക്കേണ്ടിവരും. ഒപ്പം ഇത് ഇരട്ടി വേഗത്തിൽ കൂടുതൽ പോയിൻ്റുകൾ നേടാനും സഹായിക്കുന്നു. ലഭിക്കുന്ന പോയിൻ്റുകൾ ഉപയോഗിച്ച് വിവിധ ഷോപ്പിംഗ് വൗച്ചറുകൾ, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പ്രത്യേക കിഴിവുകൾ എന്നിവ നേടാം.
കൂടാതെ പോയിൻ്റുകൾ ആവശ്യമെങ്കിൽ നോൾ കാർഡ് റീചാർജ് ചെയ്യാനും ഉപയോഗിക്കാം. സിൽവർ അല്ലെങ്കിൽ ഗോൾഡ് നോൾ കാർഡ് ഉടമകൾക്ക് ‘nol Pay’ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ കാർഡ് വ്യക്തിഗതമാക്കാൻ സാധിക്കും. ഇനി ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ഫീച്ചർ ഉപയോഗിച്ച് കാർഡ് സ്കാൻ ചെയ്യാം.
തുടർന്ന് എമിറേറ്റ്സ് ഐഡി വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. കൂടാതെ കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ 800 90 90 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.