Uae lotyery lucky draw;യുഎഇ: കാലങ്ങളായി ലോട്ടറി എടുക്കാറുണ്ട് എന്നാൽ ഇതുവരെ ഭാഗ്യം എത്തിച്ചേർന്നില്ല എന്ന ആശങ്കയിലുള്ള പ്രവാസികൾക്ക് ഇതാ സന്തോഷ വാർത്ത. പ്രവാസികൾക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള നിരവധി അവസരങ്ങളുമായാണ് ഇത്തവണ യുഎഇ ലോട്ടറി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ വൻ മാറ്റങ്ങൾ ഉൾപ്പെടുത്തി കൊണ്ട് 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസുമായി ഇനി എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടത്തും.ഇത്രയും കാലമായുള്ള നിങ്ങളുടെ പ്രവാസ ജീവിതത്തിന്റെ ഗതി ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു സുപ്രധാന അവസരമാണ് യുഎഇ ലോട്ടറി കൊണ്ടുവന്നിരിക്കുന്നത്. യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ ഗെയിമിൽ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി അവസരങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന ഈ മാറ്റങ്ങൾ പുതിയ അവസരങ്ങൾ കൂടിയാണ് തുറക്കുന്നത്.
കൂടാതെ സമ്മാനത്തുക ഉയർത്തുന്നതും നറുക്കെടുപ്പുകളുടെ എണ്ണം കൂട്ടുന്നതും ഇതുവരെ ഭാഗ്യം കടാക്ഷിക്കാത്ത ആളുകൾക്ക് പ്രതീക്ഷ നൽകുന്നു.100 മില്യൺ ദിർഹത്തിന്റെ മെഗാ ജാക്ക്‌പോട്ട് അവസാനിച്ചത്തോടെ ഇനി പുതിയ മാറ്റങ്ങൾ വഴി ഇനി മുതൽ ഭാഗ്യശാലി ആരാണെന്ന് എല്ലാ ആഴ്ചയും അറിയാൻ സാധിക്കും. കൂടാതെ ഓരോ പ്രവാസിക്കും ഈ മാറ്റങ്ങൾ ഒരുപാട് ഗുണം ചെയ്യും.
ഏറ്റവും വലിയ മാറ്റമെന്നത് ഗ്രാൻഡ് സമ്മാനത്തുക 30 മില്യൺ ദിർഹമായി ഉയർത്തിയതാണ്. എന്നാൽ നേരത്തെ 100 മി ല്യൺ ദിർഹമായിരുന്നു ജാക്ക്‌പോട്ട് എങ്കിലും അത് കിട്ടാനുള്ള സാധ്യത കുറവായിരുന്നു. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഈ പുതിയ മാറ്റം. അതായത് സമ്മാനത്തുക അല്പം കുറച്ചതോടെ അത് പെട്ടെന്ന് ഒരാൾക്ക് ലഭിക്കാനുള്ള സാധ്യത ഇത് വഴി വർധിപ്പിക്കുന്നു.
കൂടാതെ രണ്ടാം സമ്മാനത്തുക 1 മില്യൺ ദിർഹത്തിൽ നിന്ന് 5 മില്യൺ ദിർഹമായി ഉയർത്തിയതും മലയാളികളെ സംബന്ധിച്ച് ഒരു വലിയ ആകർഷണമാണ്. 5 മില്യൺ ദിർഹം നേടിയാൽ പോലും ഒരു സാധാരണ പ്രവാസിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വലിയൊരളവിൽ ആശ്വാസമാകുമെന്ന പ്രതീക്ഷ കൂടെ നൽകുന്നു.
അതേസമയം മുൻപ് രണ്ടാഴ്ചയിലൊരിക്കൽ മാത്രമായിരുന്നു നറുക്കെടുപ്പ് നടന്നിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനം അനുസരിച്ച് നറുക്കെടുപ്പുകൾ ഇനി എല്ലാ ശനിയാഴ്ചകളിലും നടക്കും. ഇത് ഭാഗ്യം പരീക്ഷിക്കുന്നവർക്ക് ആഴ്ചയിൽ ഒരു പുതിയ പ്രതീക്ഷ നൽകുന്നു. കൂടാതെ എല്ലാ ശനിയാഴ്ചയും നടക്കുന്ന നറുക്കെടുപ്പിൽ ‘ലക്കി ചാൻസ്’ എന്ന ഒരു പുതിയ വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വിഭാഗത്തിൽ മൂന്ന് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതം ലഭിക്കും. ഇത് ഒരു ദിവസം നാല് കോടീശ്വരന്മാരെ വരെ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. യുഎഇയിലെ ശമ്പളമുള്ള ഏതൊരു പ്രവാസിക്കും ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. മിക്ക മലയാളികൾക്കും ഇത് പെട്ടെന്ന് പണമുണ്ടാക്കാനുള്ള ഒരു വഴി എന്നതിലുപരി ഒരു ഭാഗ്യ പരീക്ഷണമായാണ് കാണുന്നത്.
ആഴ്ചതോറുമുള്ള നറുക്കെടുപ്പ് വന്നതോടെ രണ്ടാഴ്ച കാത്തിരിക്കേണ്ട ആവശ്യം ഇവിടെ ഒഴിവാകുന്നു. അതിനാൽ ഇത് പ്രവാസികൾക്കിടയിൽ കൂടുതൽ താൽപ്പര്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഒന്നാം സമ്മാനം 30 മില്യണായി കുറച്ചതോടെ കൂടുതൽ ആളുകളിലേക്ക് വിതരണം ചെയ്യാനുള്ള സാധ്യത ലോട്ടറി അധികൃതർക്ക് ലഭിക്കുന്നു.
രണ്ടാം സമ്മാനത്തിലെ വൻ വർദ്ധനവ് താരതമ്യേന കുറഞ്ഞ നമ്പറുകൾ മാച്ച് ചെയ്യുന്നവർക്കും വലിയ നേട്ടം ഉണ്ടാക്കാൻ വഴിയൊരുക്കും. കഴിഞ്ഞ ഒരു വർഷം കൊണ്ട് യുഎഇ ലോട്ടറി അഞ്ച് കോടീശ്വരന്മാരെ സൃഷ്ടിക്കുകയും, 100,000 ത്തിലധികം വിജയികൾക്ക് 147 മില്യൺ ദിർഹം നൽകുകയും ചെയ്തു.
അതിനാൽ പുതിയ ഈ മാറ്റം ഡിസംബർ 6 ന് നടക്കുന്ന ആദ്യ പ്രതിവാര നറുക്കെടുപ്പിൽ തന്നെ ഭാഗ്യം പരീക്ഷിക്കാൻ മലയാളികൾക്ക് സാധിക്കും. അതേസമയം ലോട്ടറി എന്നത് പൂർണ്ണമായും ഭാഗ്യത്തെ ആശ്രയിച്ചുള്ള ഒന്നാണ്. അതിനാൽ, ഇത് ഒരു നിക്ഷേപമായി കണക്കാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നിങ്ങളുടെ പ്രതിമാസ വരുമാനത്തിൽ ഒരു ചെറിയ തുക മാത്രം ഇതിനായി നീക്കിവെക്കുക. ആ തുക മാത്രം ലോട്ടറി ടിക്കറ്റുകൾക്കായി ഉപയോഗിക്കുന്നതായിരിക്കും നല്ലത് അല്ലാത്തപക്ഷം ഇത് വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കും. ഇനി സമ്മാനം അടിച്ചാൽ യുഎഇയിലും നാട്ടിലുമുള്ള നികുതി നിയമങ്ങൾ ശ്രദ്ധിക്കുകയും സമ്മാനത്തുക കൃത്യമായി കൈകാര്യം ചെയ്യുകയും വേണം.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
dubai municipality offers free coffee ;സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി
dubai municipality offers free coffee:ദുബൈ: 54-ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി, എമിറേറ്റിലുടനീളം സൗജന്യ കോഫി വിതരണ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുൻസിപ്പാലിറ്റി. നവംബർ 30 മുതൽ ഡിസംബർ 3 വരെ നാല് ദിവസത്തേക്ക് ഈ പദ്ധതി നീണ്ടുനിൽക്കും.
“കോഫി ഞങ്ങളുടേതായിരിക്കും!” എന്ന് അറിയിച്ചുകൊണ്ട് ദുബൈ മുൻസിപ്പാലറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്യാൻ താമസക്കാരെ അനുവദിക്കുന്ന ‘ഡ്രൈവു’ (Drivu) എന്ന ആപ്ലിക്കേഷനുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
“ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷ വേളയിൽ ഡ്രൈവു ആപ്പ് വഴി ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്ന് സൗജന്യമായി ഒരു കപ്പ് കോഫി ആസ്വദിക്കൂ. നിങ്ങളുടെ ഫോട്ടോകൾ പങ്കുവെക്കാനും ഞങ്ങളെ ടാഗ് ചെയ്യാനും മറക്കരുത്. നമുക്ക് ഐക്യം ആഘോഷിക്കാം!” എന്നും മുനിസിപ്പാലിറ്റി ഇൻസ്റ്റാഗ്രാമിൽ കൂട്ടിച്ചേർത്തു.
അതേസമയം, ഈ പദ്ധതിയിൽ ഏതൊക്കെ റെസ്റ്റോറന്റുകളും കഫേകളും പങ്കെടുക്കുന്നുണ്ടെന്നോ, പങ്കെടുക്കുന്ന എല്ലാ കടകളിലെയും ഉപഭോക്താക്കൾക്ക് സൗജന്യ കോഫി ലഭിക്കുമോ, അതോ ചിലർക്ക് മാത്രമാണോ അവസരം ലഭിക്കുകയെന്നോ ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടില്ല
du announces 54GB of free 5G data;54-ാമത് യു എ ഇ ദേശീയദിനം : 54 ജിബി സൗജന്യ 5G ഡാറ്റ പ്രഖ്യാപിച്ചു
du announces 54GB of free 5G data;യു എ ഇ യുടെ 54-ാമത് ദേശീയദിനത്തിനോടനുബന്ധിച്ച് du ഉപഭോക്താക്കൾക്ക് 54 ജിബി സൗജന്യ ദേശീയ അതിവേഗ 5G ഡാറ്റ ലഭിക്കും. ഈ ദേശീയദിന സീസണിൽ ഡാറ്റ പരിധികളെക്കുറിച്ച് ആകുലപ്പെടാതെ സ്ട്രീം ചെയ്യാനും ബ്രൗസ് ചെയ്യാനും ബന്ധം നിലനിർത്താനും ഈ പ്രത്യേക ഓഫർ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ബണ്ടിൽ ആക്ടിവേഷൻ എസ്എംഎസ് ലഭിക്കുന്നതോടെ ഏഴ് ദിവസത്തെ വാലിഡിറ്റി കാലയളവ് ആരംഭിക്കും. അതായത്, അതിവേഗ 5G വേഗതയിൽ നിങ്ങൾക്ക് ഒരു ആഴ്ച മുഴുവൻ പരിധിയില്ലാത്ത ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം, ഓൺലൈൻ ഗെയിമിംഗ് എന്നിവ ആസ്വദിക്കാം.
leading gcc entrepreneur;വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ
leading gcc entrepreneur;ദുബൈ: 52 വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന് ഗ്രാമിന് വെറും 6 ദിർഹം മാത്രം വിലയുണ്ടായിരുന്ന കാലത്ത്, ഒരു ചെറിയ ബാഗ് വസ്ത്രങ്ങളും പാക്കറ്റ് ചിക്കൂ പഴവുമായി ദുബൈയിൽ കാലുകുത്തിയ ഒരു ഇന്ത്യൻ പ്രവാസിയുണ്ട് – അമ്രത് ലാൽ ത്രിഭോവൻ ദാസ്. 1973 ഡിസംബർ 13-ന് മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലെത്തിയ ഈ ഗുജറാത്ത് സ്വദേശി ഇന്ന് ഗൾഫ് മേഖലയിലെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്.
1,100 രൂപയുടെ വിമാന ടിക്കറ്റ്; അപ്രതീക്ഷിത തുടക്കം
1941-ൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ജനിച്ച അമ്രത് ലാൽ 1958-ൽ മുംബൈയിലേക്ക് താമസം മാറി, അവിടെ സ്വർണ്ണപ്പണിയിൽ പരിശീലനം നേടി. ഗൾഫിലെ സാധ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചു. കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കപ്പലിന് തകരാറ് സംഭവിച്ചതോടെ 1,100 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.
“ഞാൻ കപ്പലിൽ പോകേണ്ടതായിരുന്നു. പക്ഷേ കപ്പൽ അപകടത്തിൽപ്പെട്ടു. വിസയുടെ കാലാവധി അവസാനിക്കാറായതിനാൽ വിമാനത്തിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു,” അമ്രത് ലാൽ ആ പഴയ യാത്ര ഓർത്തെടുത്തു.
അമ്രത് ലാൽ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തേത് പോലെ തിരക്കേറിയ മഹാനഗരമായിരുന്നില്ല ഇവിടം. ദുബൈ ക്രീക്കിന്റെ തീരത്തായിരുന്നു സ്വർണ്ണക്കടകൾ. കൈകൊണ്ട് തുഴയുന്ന അബ്രയ്ക്ക് വെറും 10 ഫിൽസ് ആയിരുന്നു യാത്രാക്കൂലി.
ബർ ദുബൈയിൽ ഏകദേശം പത്ത് സ്വർണ്ണക്കടകളും ദെയ്റയിൽ അതിലും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിച്ചിരുന്നത് ഒരു തെരുവിൽ മൂന്ന് മണിക്കൂർ മാത്രമാണ്, അത് അടുത്ത തെരുവിലേക്ക് മാറിമാറി പോയിരുന്നു. വൈദ്യുതി വരുമ്പോൾ ഞങ്ങൾ ജോലി ചെയ്യുകയും വൈദ്യുതി പോകുമ്പോൾ വിശ്രമിക്കുകയും ചെയ്യുമായിരുന്നു,” അദ്ദേഹം പഴയകാലത്തെ ദുരിതങ്ങൾ അനുസ്മരിച്ചു.
ഷാർജയിലെ വഴിത്തിരിവ്: യോഗേഷ് ജ്വല്ലേഴ്സ്
ദുബൈയിൽ ഷോപ്പ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അമ്രത് ലാൽ ഷാർജയിലേക്ക് മാറി. 1970-കളുടെ മധ്യത്തിൽ താമസസ്ഥലത്തുനിന്ന് തന്നെ സ്വർണ്ണപ്പണിക്കാരനായി അദ്ദേഹം ജോലി തുടങ്ങി. 1976-ൽ പുതിയ നിയമങ്ങൾ വന്നതോടെ ട്രേഡ് ലൈസൻസിന് അപേക്ഷിക്കാമെന്നായി. ഇതോടെ ഒരു ബന്ധുവിൻ്റെ നിക്ഷേപം കൂടി ചേർത്ത് അവർ വീട്ടിൽ നിന്ന് ഒരു ചെറിയ ഷോപ്പ് ആരംഭിച്ചു.
1980 ആയപ്പോഴേക്കും ഷാർജയിൽ അദ്ദേഹം തൻ്റെ ആദ്യ കടയായ യോഗേഷ് ജ്വല്ലേഴ്‌സ് തുറന്നു. പിന്നീട് കൂടുതൽ കടകൾ തുറന്നെങ്കിലും, അദ്ദേഹം ശ്രദ്ധ പൂർണ്ണമായും തൻ്റെ വൈദഗ്ധ്യം നിലനിന്നിരുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിലേക്ക് മാറ്റി.
വൈറൽ’ ആയ ആദ്യ വളയുടെ ഡിസൈൻ
ഇറ്റാലിയൻ ശൈലിയിൽ കൈകൊണ്ട് നിർമ്മിച്ച ആദ്യത്തെ വളയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്ന്. “ആദ്യത്തെ ഒരു മാസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രണ്ട് മാസത്തിന് ശേഷം അത് വൈറൽ ആയി. എല്ലാവരും ആ ഡിസൈൻ വാങ്ങാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഈ ഡിസൈൻ അദ്ദേഹത്തിന് യുഎഇയിലെ സ്വർണ്ണ സമൂഹത്തിൽ വിശ്വസ്തനായ കരകൗശല വിദഗ്ധൻ എന്ന പദവി നേടിക്കൊടുത്തു.
ഒമ്പത് തലമുറകളുടെ പാരമ്പര്യം
അമ്രത് ലാൽ സ്വർണ്ണപ്പണിക്കാരുടെ എട്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ചെറുമകനും ഇന്ന് ഈ പാരമ്പര്യം തുടരുന്നു. 1975-ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎഇയിൽ എത്തിച്ചേർന്നു, അന്ന് റെസിഡൻസി വിസയ്ക്ക് വെറും 10 ദിർഹം മാത്രമായിരുന്നു വില. ഇന്ന്, അമ്രത് ലാലിന്റെ സ്ഥാപനം പ്രതിമാസം ഏകദേശം 150 കിലോ സ്വർണ്ണാഭരണങ്ങൾ ഉത്പാദിപ്പിക്കുകയും ജിസിസിയിലുടനീളമുള്ള ക്ലയന്റുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. 85 തൊഴിലാളികളാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ യൂണിറ്റിൽ ജോലി ചെയ്യുന്നത്.
“ദുബൈയിൽ വന്നപ്പോൾ എൻ്റെ ആദ്യത്തെ സ്വപ്നം ഒരു റാഡോ വാച്ച് വാങ്ങുക എന്നതായിരുന്നു,” അമ്രത് ലാൽ പറഞ്ഞു. ആറ് വർഷമെടുത്തു അദ്ദേഹത്തിന്റെ ആ സ്വപ്നം സഫലമാവാൻ
Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്.
ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.
ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.
അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്
ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി
- നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
- ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
- ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
- ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
- എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും