Banned Items To The Uae:പ്രവാസികളെ..അറിയാതെ പോകരുത് ഈ നിയമങ്ങൾ; നിങ്ങളുടെ പെട്ടിയിൽ ഈ സാധനങ്ങളുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം

Banned Items To The Uae

ദുബായ്: ഇത്തവണത്തെ അവധിക്ക് യുഎഇയിൽ നിന്നും നിരവധി ആളുകൾ കേരളത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുകയായിരിക്കും. കാരണം യുഎഇയിലെ ശൈത്യകാല അവധി, ക്രിസ്മസ് പുതുവത്സര അവധികൾ വരുന്നതോടെ മിക്ക പ്രവാസികളും ഈ അവധി ദിവസങ്ങളിലാണ് നാട്ടിലേക്ക് വരുന്നത്.അതിനാൽ അവധിക്കാലം കഴിഞ്ഞ് തിരികെ പ്രവാസലോകത്തേക്ക് പോകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം യുഎഇയിലെ ശക്തമായ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ യാത്ര ചെയ്താൽ വലിയ നിയമക്കുരുക്കുകളിൽ പെടാൻ സാധ്യതയുണ്ട്.

അതിനാൽ ഒരു പ്രവാസി യാത്രികൻ എന്ന നിലയിൽ പെട്ടി പൂട്ടുന്നതിന് മുന്നേ നിയമപരമായി കൊണ്ടുപോകാൻ സാധിക്കുന്നതും, കർശനമായി നിരോധിച്ചതുമായ വസ്തുക്കൾ ഏതെല്ലാമെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. യുഎഇയുടെ കസ്റ്റംസ് നിയമങ്ങൾ പൊതുജനാരോഗ്യവും രാജ്യസുരക്ഷയും ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടുള്ളതാണ്.

അതിനാൽ നിരോധിത വസ്തുക്കൾ കൈവശം വെക്കുന്നത് വൻ പിഴ, ജയിൽവാസം, നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷകൾക്ക് വഴിവെക്കും. കൂടാതെ ലഗേജ് പായ്ക്ക് ചെയ്യുമ്പോൾ യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് നിർബന്ധമായും ഉറപ്പുവരുത്തണം

അതിനാൽ ഒരു പ്രവാസി യാത്രികൻ എന്ന നിലയിൽ പെട്ടി പൂട്ടുന്നതിന് മുന്നേ നിയമപരമായി കൊണ്ടുപോകാൻ സാധിക്കുന്നതും, കർശനമായി നിരോധിച്ചതുമായ വസ്തുക്കൾ ഏതെല്ലാമെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. യുഎഇയുടെ കസ്റ്റംസ് നിയമങ്ങൾ പൊതുജനാരോഗ്യവും രാജ്യസുരക്ഷയും ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടുള്ളതാണ്.

അതിനാൽ നിരോധിത വസ്തുക്കൾ കൈവശം വെക്കുന്നത് വൻ പിഴ, ജയിൽവാസം, നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷകൾക്ക് വഴിവെക്കും. കൂടാതെ ലഗേജ് പായ്ക്ക് ചെയ്യുമ്പോൾ യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് നിർബന്ധമായും ഉറപ്പുവരുത്തണം.

മലയാളികൾ യുഎഇയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രധാന വസ്തുക്കൾ എന്നത് സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യോത്പന്നങ്ങളുമാണ്. അതിനാൽ സ്വകാര്യ ഉപയോഗത്തിനായി ഇത്തരം സാധനങ്ങൾ കൊണ്ടുപോകാൻ അനുവാദമുണ്ട്. കൂടാതെ മഞ്ഞൾ, മുളക്, മല്ലി തുടങ്ങിയ ഉണങ്ങിയ മസാലപ്പൊടികൾ, ഉണങ്ങിയ പലഹാരങ്ങൾ, നാടൻ എണ്ണകൾ, അച്ചാറുകൾ എന്നിവയും കൊണ്ട് പോകാം.

അതെ സമയം ഇത്തരം സാധനങ്ങൾ എയർടൈറ്റ് പാത്രങ്ങളിൽ ചെക്ക് ഇൻ ബാഗേജിൽ മാത്രമേ വെക്കാൻ പാടുള്ളൂ. ചോർച്ചയുണ്ടാകാത്ത രീതിയിൽ ഇത് പായ്ക്ക് ചെയ്തില്ലെങ്കിൽ എയർലൈൻസ് ഇത് നിരസിചക്കാനുള്ള സാധ്യത ഏറെയാണ്. ഒരു യാത്രക്കാരന് വ്യക്തിഗത ഉപയോഗത്തിനായി പരമാവധി 20 വരെ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകാൻ വരെ അനുവാദമുണ്ട്.

ഇതിനൊപ്പം തന്നെ പുതിയതോ ഉപയോഗിച്ചതോ ആയ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ക്യാമറകൾ, വസ്ത്രങ്ങൾ. 3,000 ദിർഹം വരെ മൂല്യമുള്ള സമ്മാനങ്ങൾ കൂടെ കൊണ്ട് പോകാം കാരണം ഇതിന് കസ്റ്റംസ് തീരുവ നൽകേണ്ടതില്ല. സാധാരണ അളവിലുള്ള സ്വർണ്ണാഭരണങ്ങളും മറ്റും കൊണ്ടുപോകാം. എന്നാൽ വലിയ അളവിൽ സ്വർണ്ണം കൊണ്ടുപോകുമ്പോൾ അതിന്റെ കൃത്യമായ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ വേണം.

കാരണം ഈ രേഖകൾ കൈവശം വെക്കുന്നത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഒരുപാട് സഹായിക്കും. ഇനി പണം ആണെങ്കിൽ 100,000 ദിർഹവും കൊണ്ട് പോകാം. അതിന് തുല്യമായ മറ്റു കറൻസികൾ കൈവശമുണ്ടെങ്കിൽ കസ്റ്റംസ് അധികൃതരെ നിർബന്ധമായും അറിയിച്ച് ഫോം പൂരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ എന്നെങ്കിലും യുഎഇയിൽ നിന്ന് ഏറ്റവും കർശനമായ നിയമങ്ങൾ ബാധകമാവുന്നത് മയക്കുമരുന്നുകൾക്കും ചില പ്രത്യേക മരുന്നുകൾക്കുമാണ്. മയക്കുമരുന്നുകൾ, കഞ്ചാവ്, കറുപ്പ് തുടങ്ങിയ എല്ലാത്തരം നാർക്കോട്ടിക് പദാർത്ഥങ്ങളും കൊണ്ടുപോകുന്നത് അതീവ ഗുരുതര കുറ്റമാണ്.

അതിനാൽ ഇത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാൻ കാരണമായേക്കാം. കേരളത്തിൽ സാധാരണയായി ഉപയോഗിക്കുന്ന വെറ്റില , പാൻ, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവ യുഎഇയിൽ കർശനമായി നിരോധിച്ചിരിക്കുകയാണ്. അതിനാൽ ഈ വസ്തുക്കൾ ലഗേജിൽ കണ്ടെത്തിയാൽ പിഴ ചുമത്തപ്പെടുകയും അതുപോലെ പിടിച്ചെടുക്കുകയും ചെയ്യും

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

dubai municipality offers free coffee ;സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

dubai municipality offers free coffee:ദുബൈ: 54-ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി, എമിറേറ്റിലുടനീളം സൗജന്യ കോഫി വിതരണ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുൻസിപ്പാലിറ്റി. നവംബർ 30 മുതൽ ഡിസംബർ 3 വരെ നാല് ദിവസത്തേക്ക് ഈ പദ്ധതി നീണ്ടുനിൽക്കും. 

“കോഫി ഞങ്ങളുടേതായിരിക്കും!” എന്ന് അറിയിച്ചുകൊണ്ട് ദുബൈ മുൻസിപ്പാലറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി. 

വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്യാൻ താമസക്കാരെ അനുവദിക്കുന്ന ‘ഡ്രൈവു’ (Drivu) എന്ന ആപ്ലിക്കേഷനുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

“ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷ വേളയിൽ ഡ്രൈവു ആപ്പ് വഴി ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്ന് സൗജന്യമായി ഒരു കപ്പ് കോഫി ആസ്വദിക്കൂ. നിങ്ങളുടെ ഫോട്ടോകൾ പങ്കുവെക്കാനും ഞങ്ങളെ ടാഗ് ചെയ്യാനും മറക്കരുത്. നമുക്ക് ഐക്യം ആഘോഷിക്കാം!” എന്നും മുനിസിപ്പാലിറ്റി ഇൻസ്റ്റാഗ്രാമിൽ കൂട്ടിച്ചേർത്തു.

അതേസമയം, ഈ പദ്ധതിയിൽ ഏതൊക്കെ റെസ്റ്റോറന്റുകളും കഫേകളും പങ്കെടുക്കുന്നുണ്ടെന്നോ, പങ്കെടുക്കുന്ന എല്ലാ കടകളിലെയും ഉപഭോക്താക്കൾക്ക് സൗജന്യ കോഫി ലഭിക്കുമോ, അതോ ചിലർക്ക് മാത്രമാണോ അവസരം ലഭിക്കുകയെന്നോ ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടില്ല

du announces 54GB of free 5G data;54-ാമത് യു എ ഇ ദേശീയദിനം : 54 ജിബി സൗജന്യ 5G ഡാറ്റ പ്രഖ്യാപിച്ചു

du announces 54GB of free 5G data;യു എ ഇ യുടെ 54-ാമത് ദേശീയദിനത്തിനോടനുബന്ധിച്ച് du ഉപഭോക്താക്കൾക്ക് 54 ജിബി സൗജന്യ ദേശീയ അതിവേഗ 5G ഡാറ്റ ലഭിക്കും. ഈ ദേശീയദിന സീസണിൽ ഡാറ്റ പരിധികളെക്കുറിച്ച് ആകുലപ്പെടാതെ സ്ട്രീം ചെയ്യാനും ബ്രൗസ് ചെയ്യാനും ബന്ധം നിലനിർത്താനും ഈ പ്രത്യേക ഓഫർ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ബണ്ടിൽ ആക്ടിവേഷൻ എസ്എംഎസ് ലഭിക്കുന്നതോടെ ഏഴ് ദിവസത്തെ വാലിഡിറ്റി കാലയളവ് ആരംഭിക്കും. അതായത്, അതിവേഗ 5G വേഗതയിൽ നിങ്ങൾക്ക് ഒരു ആഴ്ച മുഴുവൻ പരിധിയില്ലാത്ത ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം, ഓൺലൈൻ ഗെയിമിംഗ് എന്നിവ ആസ്വദിക്കാം.

Uae lottery;യുഎഇ ലോട്ടറിയിൽ പ്രവാസികളെ ഇനി ലക്കി ഡേ ആണ്; 100 മില്യൻ നേടാൻ അവസരം!!അവസാന നറുക്കെടുപ്പ് ഉടൻ

uae lottery: ദുബായ്: യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ ഉടൻ പ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സമ്മാന തട്ടുകളും പരിഷ്കരിച്ച വിജയ ഫോർമാറ്റുകളും ഉടൻ പ്രഖ്യാപിക്കും. പുതിയ രൂപത്തിലുള്ള ലക്കി ഡേ ഗെയിം അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ, Dh100 മില്യൺ (10 കോടി ദിർഹം) ജാക്ക്‌പോട്ടിൽ വിജയിക്കാൻ കളിക്കാർക്ക് ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരമാണിത്. രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഒരാൾക്ക് ലഭിച്ചിട്ടുള്ളത്. ഈ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന നവംബർ 29 ശനിയാഴ്ച അവസാനിക്കും. ലക്കി ഡേ ഒരു ദ്വൈവാര ലൈവ് ഡ്രോ (രണ്ടാഴ്ചയിലൊരിക്കൽ) ആണ്. Dh50 ടിക്കറ്റിന് കളിക്കാർ ഏഴ് നമ്പറുകൾ തെരഞ്ഞെടുക്കണം. എത്ര നമ്പറുകൾ ഒത്തുപോകുന്നു എന്നതിനനുസരിച്ച് Dh100 മുതൽ Dh100 മില്യൺ വരെയാണ് സമ്മാനങ്ങൾ

ഇതുവരെ, 29 വയസ്സുള്ള ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബോള എന്ന ഒരൊറ്റ കളിക്കാരൻ മാത്രമാണ് ഏഴ് നമ്പറുകളും ഒപ്പിച്ച് Dh100 മില്യൺ നേടി ജീവിതം മാറ്റിമറിച്ചത്. ലോട്ടറി ആരംഭിച്ച ശേഷം 25 നറുക്കെടുപ്പുകളിലായി 1,00,000-ത്തിലധികം വിജയികളെ സൃഷ്ടിക്കുകയും Dh147 മില്യണിലധികം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ നറുക്കെടുപ്പ് ഒരു വഴിത്തിരിവായേക്കാം എന്ന് ലോട്ടറി ഓപ്പറേറ്റർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു

leading gcc entrepreneur;വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

leading gcc entrepreneur;ദുബൈ: 52 വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന് ഗ്രാമിന് വെറും 6 ദിർഹം മാത്രം വിലയുണ്ടായിരുന്ന കാലത്ത്, ഒരു ചെറിയ ബാഗ് വസ്ത്രങ്ങളും പാക്കറ്റ് ചിക്കൂ പഴവുമായി ദുബൈയിൽ കാലുകുത്തിയ ഒരു ഇന്ത്യൻ പ്രവാസിയുണ്ട് – അമ്രത് ലാൽ ത്രിഭോവൻ ദാസ്. 1973 ഡിസംബർ 13-ന് മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലെത്തിയ ഈ ഗുജറാത്ത് സ്വദേശി ഇന്ന് ഗൾഫ് മേഖലയിലെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്.

1,100 രൂപയുടെ വിമാന ടിക്കറ്റ്; അപ്രതീക്ഷിത തുടക്കം

1941-ൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ജനിച്ച അമ്രത് ലാൽ 1958-ൽ മുംബൈയിലേക്ക് താമസം മാറി, അവിടെ സ്വർണ്ണപ്പണിയിൽ പരിശീലനം നേടി. ഗൾഫിലെ സാധ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചു. കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കപ്പലിന് തകരാറ് സംഭവിച്ചതോടെ 1,100 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.

“ഞാൻ കപ്പലിൽ പോകേണ്ടതായിരുന്നു. പക്ഷേ കപ്പൽ അപകടത്തിൽപ്പെട്ടു. വിസയുടെ കാലാവധി അവസാനിക്കാറായതിനാൽ വിമാനത്തിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു,” അമ്രത് ലാൽ ആ പഴയ യാത്ര ഓർത്തെടുത്തു.

അമ്രത് ലാൽ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തേത് പോലെ തിരക്കേറിയ മഹാനഗരമായിരുന്നില്ല ഇവിടം. ദുബൈ ക്രീക്കിന്റെ തീരത്തായിരുന്നു സ്വർണ്ണക്കടകൾ. കൈകൊണ്ട് തുഴയുന്ന അബ്രയ്ക്ക് വെറും 10 ഫിൽസ് ആയിരുന്നു യാത്രാക്കൂലി.

ബർ ദുബൈയിൽ ഏകദേശം പത്ത് സ്വർണ്ണക്കടകളും ദെയ്റയിൽ അതിലും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിച്ചിരുന്നത് ഒരു തെരുവിൽ മൂന്ന് മണിക്കൂർ മാത്രമാണ്, അത് അടുത്ത തെരുവിലേക്ക് മാറിമാറി പോയിരുന്നു. വൈദ്യുതി വരുമ്പോൾ ഞങ്ങൾ ജോലി ചെയ്യുകയും വൈദ്യുതി പോകുമ്പോൾ വിശ്രമിക്കുകയും ചെയ്യുമായിരുന്നു,” അദ്ദേഹം പഴയകാലത്തെ ദുരിതങ്ങൾ അനുസ്മരിച്ചു

ഷാർജയിലെ വഴിത്തിരിവ്: യോഗേഷ് ജ്വല്ലേഴ്സ്

ദുബൈയിൽ ഷോപ്പ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അമ്രത് ലാൽ ഷാർജയിലേക്ക് മാറി. 1970-കളുടെ മധ്യത്തിൽ താമസസ്ഥലത്തുനിന്ന് തന്നെ സ്വർണ്ണപ്പണിക്കാരനായി അദ്ദേഹം ജോലി തുടങ്ങി. 1976-ൽ പുതിയ നിയമങ്ങൾ വന്നതോടെ ട്രേഡ് ലൈസൻസിന് അപേക്ഷിക്കാമെന്നായി. ഇതോടെ ഒരു ബന്ധുവിൻ്റെ നിക്ഷേപം കൂടി ചേർത്ത് അവർ വീട്ടിൽ നിന്ന് ഒരു ചെറിയ ഷോപ്പ് ആരംഭിച്ചു.

1980 ആയപ്പോഴേക്കും ഷാർജയിൽ അദ്ദേഹം തൻ്റെ ആദ്യ കടയായ യോഗേഷ് ജ്വല്ലേഴ്‌സ് തുറന്നു. പിന്നീട് കൂടുതൽ കടകൾ തുറന്നെങ്കിലും, അദ്ദേഹം ശ്രദ്ധ പൂർണ്ണമായും തൻ്റെ വൈദഗ്ധ്യം നിലനിന്നിരുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിലേക്ക് മാറ്റി.

വൈറൽ’ ആയ ആദ്യ വളയുടെ ഡിസൈൻ

ഇറ്റാലിയൻ ശൈലിയിൽ കൈകൊണ്ട് നിർമ്മിച്ച ആദ്യത്തെ വളയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്ന്. “ആദ്യത്തെ ഒരു മാസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രണ്ട് മാസത്തിന് ശേഷം അത് വൈറൽ ആയി. എല്ലാവരും ആ ഡിസൈൻ വാങ്ങാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഈ ഡിസൈൻ അദ്ദേഹത്തിന് യുഎഇയിലെ സ്വർണ്ണ സമൂഹത്തിൽ വിശ്വസ്തനായ കരകൗശല വിദഗ്ധൻ എന്ന പദവി നേടിക്കൊടുത്തു.

ഒമ്പത് തലമുറകളുടെ പാരമ്പര്യം

അമ്രത് ലാൽ സ്വർണ്ണപ്പണിക്കാരുടെ എട്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ചെറുമകനും ഇന്ന് ഈ പാരമ്പര്യം തുടരുന്നു. 1975-ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎഇയിൽ എത്തിച്ചേർന്നു, അന്ന് റെസിഡൻസി വിസയ്ക്ക് വെറും 10 ദിർഹം മാത്രമായിരുന്നു വില. ഇന്ന്, അമ്രത് ലാലിന്റെ സ്ഥാപനം പ്രതിമാസം ഏകദേശം 150 കിലോ സ്വർണ്ണാഭരണങ്ങൾ ഉത്പാദിപ്പിക്കുകയും ജിസിസിയിലുടനീളമുള്ള ക്ലയന്റുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. 85 തൊഴിലാളികളാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ യൂണിറ്റിൽ ജോലി ചെയ്യുന്നത്.

“ദുബൈയിൽ വന്നപ്പോൾ എൻ്റെ ആദ്യത്തെ സ്വപ്നം ഒരു റാഡോ വാച്ച് വാങ്ങുക എന്നതായിരുന്നു,” അമ്രത് ലാൽ പറഞ്ഞു. ആറ് വർഷമെടുത്തു അദ്ദേഹത്തിന്റെ ആ സ്വപ്നം സഫലമാവാൻ

Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്. 

ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്

ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
  • ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
  • ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
  • ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
  • എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും

Related Posts

Leave a Reply

Your email address will not be published. Required fields are marked *