പ്രവാസികൾക്ക് യുഎഇയുടെ ‘വീസ സർപ്രൈസ്’;‘250 ദിർഹം മാത്രം!’: പക്ഷേ ഇക്കാര്യം നിർബന്ധം!

Stock Travel 192d79ae17d original ratio 2

ദുബായ്∙ യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് യാത്രയ്ക്ക് മുൻപായി ഇലക്ട്രോണിക് വീസയ്ക്ക് (ഇ-വീസ) ഓൺലൈനായി അപേക്ഷിക്കാം. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് പരമ്പരാഗത വീസ നടപടികളുടെ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ഈ സംവിധാനം വഴിയൊരുക്കും

APPLY NOW FOR THE LATEST VACANCIES

യാത്ര തിരിക്കും മുൻപ് തന്നെ വീസ അംഗീകാരം നേടിയിരിക്കണം. 30 ദിവസത്തെ സന്ദർശനാനുമതിയാണ് ഇതിലൂടെ ലഭിക്കുക. ആവശ്യമാണെങ്കിൽ അനുമതിയോടെ ഈ വീസ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടിയെടുക്കാം.

∙ആർക്കൊക്കെ അപേക്ഷിക്കാം? നിബന്ധനകൾ അറിയാം

ജിസിസി രാജ്യങ്ങളിൽ സാധുതയുള്ള റസിഡന്റ് വീസയുള്ള വിദേശികൾക്കാണ് യുഎഇ ഇ-വീസയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. എന്നാൽ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:

1. ജിസിസി റസിഡന്റ് വീസയ്ക്ക് കുറഞ്ഞത് ഒരു വർഷത്തെ കാലാവധി ഉണ്ടായിരിക്കണം.

2. പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.

3. യുഎഇ അധികൃതർ അംഗീകരിച്ച തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരായിരിക്കണം. (അപേക്ഷ നൽകുമ്പോൾ തൊഴിൽ പരിശോധിക്കപ്പെടും).

4. യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മറ്റ് വിലക്കുകൾ ഉണ്ടാകരുത്.

ആവശ്യമായ രേഖകൾ

1. സാധുതയുള്ള പാസ്‌പോർട്ട്.

2. തൊഴിലും റസിഡൻസി കാലാവധിയും വ്യക്തമാക്കുന്ന ജിസിസി റസിഡന്റ് വീസയുടെയോ ഐഡിയുടെയോ പകർപ്പ്.

3. വെളുത്ത പശ്ചാത്തലത്തിലുള്ള പുതിയ പാസ്‌പോർട്ട് സൈസ് ചിത്രം.

അപേക്ഷിക്കുന്നതിന് മുൻപായി, തങ്ങളുടെ രാജ്യക്കാർക്ക് യുഎഇ ‘വീസ ഓൺ അറൈവൽ’ സൗകര്യം നൽകുന്നുണ്ടോ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷകർക്ക് പരിശോധിക്കാവുന്നതാണ്. എൺപതിലേറെ രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിൽ യുഎഇ ഈ സൗകര്യം നൽകുന്നുണ്ട്.

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
ദുബായ് സന്ദർശിക്കാനാണ് പദ്ധതിയിടുന്നതെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്എ) സ്മാർട് സർവീസ് വെബ്‌സൈറ്റ് (smart.gdrfad.gov.ae) വഴി അപേക്ഷിക്കാം. പോർട്ടലിൽ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം അപേക്ഷ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ചാൽ മതിയാകും. അംഗീകാരം ലഭിക്കുന്ന ഇ-വീസ റജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയച്ചുനൽകും.

അബുദാബി, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, റാസൽഖൈമ തുടങ്ങിയ മറ്റ് എമിറേറ്റുകളിലേക്കാണ് യാത്രയെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) വെബ്‌സൈറ്റ് (smartservices.icp.gov.ae) വഴിയാണ് അപേക്ഷിക്കേണ്ടത്.

ഫീസും കാലാവധിയും
ജിസിസി പ്രവാസികൾക്കുള്ള എൻട്രി പെർമിറ്റിന് 250 ദിർഹവും അഞ്ച് ശതമാനം മൂല്യവർധിത നികുതിയുമാണ് (വാറ്റ്) ഫീസ്. അപേക്ഷിക്കുന്ന രീതിക്കനുസരിച്ച് സേവന നിരക്കുകളിൽ ചെറിയ വ്യത്യാസം വന്നേക്കാം. വീസ അനുവദിക്കുന്ന തീയതി മുതൽ 30 ദിവസമാണ് ഇതിന്റെ കാലാവധി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം

UAE July 31, 2026

i gold price
gold price

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ

രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *