
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
April 2026 Fuel Price Hike On Uae:ദുബായ്: യുഎഇയിൽ ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചതോടെ പ്രവാസികൾക്കിടയിൽ ആശങ്ക ഉയരുന്നു. മാർച്ച് മാസത്തെ അപേക്ഷിച്ച് ലിറ്ററിന് 80 ഫിൽസ് വരെയാണ് വർധിച്ചിരിക്കുന്നത്. നിലവിലെ ആഗോള സാഹചര്യങ്ങളാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ മാസം 1000 ദിർഹം വരെ ലാഭിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.നിലവിൽ ഡീസൽ വിലയിൽ ഏകദേശം 72 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ചരക്ക് നീക്കത്തെയും പൊതുഗതാഗതത്തെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ പെട്രോൾ വില കൂടിയാലും നമ്മുടെ പോക്കറ്റ് ചോരാതിരിക്കാൻ പ്രവാസികൾക്കിടയിൽ ഇപ്പോൾ ചില മാറ്റങ്ങൾ കാണുന്നു.
അതിൽ ഒന്നാണ് കാർപൂളിംഗ് അതായത് ഒരേ ഓഫീസിലേക്കോ റൂട്ടിലേക്കോ പോകുന്ന സുഹൃത്തുക്കൾ ചേർന്ന് ഒരു വാഹനത്തിൽ യാത്ര ചെയ്യുന്ന രീതിയാണിത്. നാല് പേർ നാല് കാറിൽ പോകുന്നതിന് പകരം ഒരു കാറിൽ യാത്ര ചെയ്താൽ ഇന്ധനച്ചെലവ് നാലിലൊന്നായി കുറയും.
തനിച്ച് പോകുമ്പോൾ ഒരു ദിവസം 30 ദിർഹം ചിലവാകുന്നിടത്ത് കാർപൂളിംഗ് വഴി ഇത് വെറും 5 ദിർഹമായി കുറയ്ക്കാൻ സാധിക്കും.ഇങ്ങനെ ആയാൽ മാസത്തിൽ ഏകദേശം 1000 ദിർഹത്തോളം ഇതുവഴി ലാഭിക്കാം.
മറ്റൊന്ന് ഹൈബ്രിഡ് യാത്രയാണ്. എല്ലാ ദിവസവും കാർ ഉപയോഗിക്കുന്നതിന് പകരം ആഴ്ചയിൽ മൂന്നോ നാലോ ദിവസം ദുബായ് മെട്രോയോ ബസ്സോ ഉപയോഗിക്കുക. ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം കാർ എടുക്കുകയും അല്ലാത്ത സമയങ്ങളിൽ പൊതുഗതാഗതത്തെ ആശ്രയിക്കുകയും ചെയ്യുന്നത് വഴി ഇന്ധനച്ചെലവ് പകുതിയാക്കാൻ സാധിക്കും. കൂടാതെ പാർക്കിംഗ് ചാർജും ട്രാഫിക് ബ്ലോക്കിലെ സ്ട്രെസ്സും ഇത് വഴി ഒഴിവാക്കാം.
അതേസമയം ഇന്ധനക്ഷമത കൂടിയ കാറുകൾ തിരഞ്ഞെടുക്കുന്നത് ലാഭകരമായിരിക്കും. കാരണം അമിതവേഗത ഒഴിവാക്കുന്നതും ടയറുകളിലെ വായുസമ്മർദ്ദം കൃത്യമായി നിലനിർത്തുന്നതും ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. നിലവിലെ ഇന്ധന വിലക്കയറ്റം താൽക്കാലികമാണോ അല്ലയോ എന്ന് പറയാനാകില്ലെങ്കിലും ഇത്തരം ചെറിയ മുൻകരുതലുകൾ എടുക്കുന്നത് പ്രവാസികളുടെ മാസ ബജറ്റിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും.
Abudhabi big ticket ;അബുദാബി ബിഗ് ടിക്കറ്റ്; കോളടിച്ചത് മൂന്ന് മലയാളികൾക്ക്, വരാൻ പോകുന്നത് 63 കോടിയുടെ സമ്മാനത്തുക
UAE April 4, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abudhabi big ticket; അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് വൻ നേട്ടം. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. ഇതിന് പിന്നാലെ ഈ മാസത്തെ വമ്പൻ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 25 ദശലക്ഷം ദിർഹം (ഏകദേശം 63 കോടി രൂപ) ആണ് അടുത്ത ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന റിസ്‌വാൻ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ തന്നെ ബിഗ് ടിക്കറ്റ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ പ്ലാറ്റ്‌ഫോമിൽ അത്രമാത്രം വിശ്വാസമുണ്ടെന്നും റിസ്വാൻ പറഞ്ഞു. യൂട്യൂബ് ലൈവിലൂടെയാണ് താൻ വിജയിയായ വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ കുഞ്ഞുമാലാഖയായ മകൾക്കായി ഈ സമ്മാനം സമർപ്പിക്കുന്നുവെന്നും റിസ്വാൻ പറഞ്ഞു.
മലയാളിയായ നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25) എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ നാജിയ ബിഗ് ടിക്കറ്റെടുത്തത്. കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, ഇനിയും ഞാൻ ബിഗ് ടിക്കറ്റിൽ പങ്കാളിയാകും എന്നാണ് നാജിയ പ്രതികരിച്ചത്. മക്കളുടെ സുരക്ഷിതമായ ഭാവിക്കായി സമ്മാനകത്തുക ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജംഷാദ മഠണത്ത് കഴിഞ്ഞ പത്ത് വർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. കോൾ വന്നപ്പോൾ ആദ്യം കരുതിയത് എന്തെങ്കിലും പ്രമോഷൻ കോൾ ആകുമെന്നാണ്. പക്ഷേ അതൊരു വലിയ സർപ്രൈസായി മാറി. എപ്പോഴും സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുക. നമ്മുടെ പണം സ്‌മാർട്ടായി ഉപയോഗിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഭാര്യയും മക്കളും അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
അൽ ഐനിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ഷഫിയുല്ല സാന്താലി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഒറ്റയ്‌ക്ക് ടിക്കറ്റ് എടുക്കുന്നു. കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ല. നട്ടെല്ലിന് പരിക്കേറ്റ മകളുമായി ആ സമയം ആശുപത്രിയിൽ നിൽക്കുകയായിരുന്നു. പിന്നീട് മകളുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിജയം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്ന ബിഗ് ടിക്കറ്റിനോട് വലിയ നന്ദിയുണ്ടെന്നും എല്ലാവരുടെ സ്വപ്‌നങ്ങളും ഇവിടെ യാഥാർത്ഥ്യമാകുന്നുവെന്നും ഷഫിയുല്ല സാന്താലി സന്തോഷം പങ്കുവച്ചു.
safety advisory urging residents ;വലിയ ശബ്ദങ്ങൾ കേട്ടോ?യുഎഇയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം; ഇറാന്റെ മിസൈൽ–ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ച് രാജ്യം
safety advisory urging residents;
അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ തുടങ്ങിയ നഗരങ്ങളിലെ താമസക്കാർക്ക് അധികൃതർ മൊബൈൽ ഫോണുകൾ വഴി അടിയന്തര ജാഗ്രതാ നിർദേശം നൽകി. ജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കണമെന്നും ജനാലകൾക്കും വാതിലുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും നിർദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻസിഇഎംഎ) ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
യുഎഇയുടെ വ്യോമാതിർത്തി പൂർണമായും സുരക്ഷിതമാണെന്നും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഫോടനങ്ങളുടെയോ മറ്റോ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശമുണ്ട്.
റോഡിലുള്ള വാഹനയാത്രക്കാർ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി അവിടെ തുടരണം. ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു.