malayali couple accident;വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം… ഗൾഫിൽ നവദമ്പതികളുടെ യാത്ര ദുരന്തമായി; ഭാര്യയ്ക്ക് വിട

ACCIDENT DSA 1

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

malayali couple accident; റിയാദ്: ഗൾഫിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ദമാം-റിയാദ് ഹൈവേയിൽ ഉമ്മുൽ അറാറിൽ വെച്ചാണ് മലയാളി നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ ആണ് മരിച്ചത്. 23 വയസായിരുന്നു. ഭർത്താവ് യാസീനുമൊന്നിച്ച് റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ദമാമിൽ വച്ച് ഒരാഴ്ച്ച മുൻപായിരുന്നു ഇവരുടെ വിവാഹം.

യാസീനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

UAE Weather updates; യു.എ.ഇയിൽ കനത്ത മഴയും കാറ്റും തുടരുന്നു; താപനില കുറയും, പൊലീസിന്റെ ജാഗ്രതാ നിർദേശം

UAE March 28, 2026

284731

UAE Weather updates; അബുദാബി: ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും കാറ്റും തുടരുന്നു. അബുദാബി, ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ഇന്നലെ വൈകുന്നേരവും മഴ ലഭിച്ചു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുകയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം പതുക്കെ ദുർബലമാകുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

ഇന്നത്തോടെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വടക്ക് പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലിൽ ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെ എത്തിയേക്കാം. ഇത് തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും. അറേബ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമായി തുടരും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ മെച്ചപ്പെടുമെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘാവൃതമായിരിക്കും. ചൊവ്വാഴ്ചയോടെ രാജ്യത്തിന്റെ പടിഞ്ഞാറ്, തെക്ക്, കിഴക്ക് ഭാഗങ്ങളിലും ദ്വീപുകളിലും വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. 

അബുദാബിയിൽ 117,000 റിപ്പോർട്ടുകൾ

കഴിഞ്ഞ ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയിൽ അബുദാബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലെ ഓപ്പറേഷൻസ് റൂമുകളിൽ 117,000-ത്തിലധികം റിപ്പോർട്ടുകൾ ലഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷയും ഗതാഗതവും ഉറപ്പാക്കുന്നതിനായി മറ്റ് വകുപ്പുകളുമായി ചേർന്ന് ട്രാഫിക്, സെക്യൂരിറ്റി പട്രോളിംഗ് സംഘങ്ങൾ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടായിരുന്നു.

ഉമ്മുൽ സുമൂൽ റോഡിൽ വേഗപരിധി കുറച്ചു

മഴ തുടരുന്ന സാഹചര്യത്തിൽ ഉമ്മുൽ സുമൂൽ റോഡിൽ (അൽവിഖാൻ – ഹംറാൻ) അബുദാബി പോലീസ് താൽക്കാലികമായി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുതുക്കിയ വേഗപരിധി നിർബന്ധമായും പാലിക്കണമെന്നും സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം

UAE Greeshma Staff Editor — March 27, 2026 · 0 Comment

DEATH 1

Malayali youth stabbed to death Sharjah ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു രണ്ടുപേരും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

uae warns dh2000 fine;മഴയൊക്കെ പെയ്യും പക്ഷെ ഇക്കാര്യം മാത്രം ചെയ്താൽ ഒന്നും രണ്ടും അല്ല 20,000 ദിർഹം പിഴ;നിയമം ലംഘിച്ചാൽ പണി കിട്ടും

UAE March 27, 2026

2026 03 2620 03 81uae warns dh2000 fine for entering wadis during rain vehicle may be confiscated

uae warns dh2000 fine;ദുബൈ: അസ്ഥിരമായ കാലാവസ്ഥയിലും മഴസമയത്തും സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ പ്രകാരം നിയമലംഘകർക്ക് കനത്ത പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും.

മഴവെള്ളപ്പാച്ചിലുള്ള സമയത്ത് അപകടസാധ്യത അവഗണിച്ച് വാദികളിലോ താഴ്‌വരകളിലോ പ്രവേശിക്കുന്നവർക്ക് 2,000 ദിർഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തുകയും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മഴ ആസ്വദിക്കാനായി താഴ്‌വരകൾ, അണക്കെട്ടുകൾ, വെള്ളപ്പൊക്ക ചാലുകൾ എന്നിവയ്ക്ക് സമീപം ഒത്തുകൂടുന്നവർക്ക് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയാൽ ശിക്ഷ

പ്രതികൂല കാലാവസ്ഥയിൽ പൊലിസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് തുടങ്ങിയ അടിയന്തര വിഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് അധികൃതർ കണ്ടുകെട്ടും.

അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർക്ക് സുഗമമായി പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Flight ticket fare; പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ ഇത്രയും രൂപയോ? ലക്ഷങ്ങൾ തൊടും

UAE March 27, 2026

282636

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Flight ticket fare; ന്യൂഡൽഹി: പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില 50,000 രൂപയാണ്. ഏപ്രിൽ അഞ്ച് വരെ 85,000 മുതൽ 90,000 രൂപ വരെയാകും ശരാശരി നിരക്കെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. അതിനുശേഷം വിമാനനിരക്കുകൾ ക്രമേണ കുറയുമെന്നും അവർ വ്യക്തമാക്കി. നിലവിൽ ചില ഇന്ത്യൻ വിമാനക്കമ്പനികളുടെ ചില വിമാനങ്ങളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് 40,000 രൂപയിൽ ആരംഭിക്കുന്നത്.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ ഭൂരിഭാഗം പേരും എമിറേറ്റ്‌സിനെ ആശ്രയിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് എമിറേറ്റ്‌സിൽ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. നിലവിൽ നാട്ടിലുള്ള പ്രവാസികൾക്ക് തിരികെ യുഎഇയിലേക്ക് പോകാൻ ഈ ഭീമൻ തുക ചെലവാക്കേണ്ട സ്ഥിതിയാണ്. എന്നാൽ, എമിറേറ്റ്‌സിന്റെ തന്നെ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വിമാനങ്ങളിൽ 35,000 – 40,000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഇതിനേക്കാൾ ചെലവ് കുറഞ്ഞ മറ്റൊരു മാർഗം ഇൻഡിഗോയുടെ കണക്ഷൻ ഫ്ലൈറ്റാണ്. അത് അബുദാബിയിൽ ലാൻഡ് ചെയ്‌ത ശേഷം ദുബായിലേക്ക് പോകുന്നു. ഏകദേശം 30,000 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്.

ഗൾഫ് രാജ്യങ്ങളിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരും ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചശേഷം കുടുംബാംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ, നാട്ടിലേക്ക് വരാൻ പല പ്രവാസികൾക്കും അവധി ലഭിച്ചതുമില്ല. മറ്റുചിലർക്ക് എപ്പോൾ തിരികെ വിളിച്ചാലും നാട്ടിൽ നിന്ന് തിരിച്ചെത്തണം എന്ന നിബന്ധനയിലാണ് അവധി നൽകുന്നത്. വിമാനടിക്കറ്റ് നിരക്ക് കൂടിയതും കൃത്യസമയത്ത് മടങ്ങാൻ വിമാനസർവീസുകൾ ഉണ്ടാകുമോ എന്ന ആശങ്കയിലും പല പ്രവാസികളും നാട്ടിലേക്ക് മടങ്ങാതെ അതത് രാജ്യങ്ങളിൽ തന്നെ തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *