ഇന്ത്യയുൾപ്പെടെ 5 സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസിൽ ഇളവ്; ഇറാൻ വിദേശകാര്യ മന്ത്രി

282705

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തടസമില്ലാതെ കടക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് അനുമതിയുണ്ടെന്ന് ഇറാന്‍. ഹോര്‍മുസില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളെ തടയില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു. 
ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാകിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ ഹോര്‍മുസ് കടലിടുക്കില്‍ തടയില്ലെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് അരഗാച്ചി വ്യക്തമാക്കി. 

ഇറാന്‍ യുദ്ധം നിയന്ത്രണാതീതമായെന്നും എത്രയും വേഗം നയതന്ത്രമാര്‍ഗം സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുടെ വെടിനിര്‍ത്തല്‍ ചര്‍ച്ചയെ തള്ളുന്നില്ലെന്നും പരിഗണിക്കാമെന്നുമാണ് ഇപ്പോള്‍ ഇറാന്റെ നിലപാട്. 

15 ഇന സമാധാന പദ്ധതിയാണ് ഇറാനു മുന്നില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ചത്.
ഹോര്‍മുസ് കടലിന്റെ നിയന്ത്രണം തുടര്‍ന്നും ഉണ്ടാകുമെന്ന് ഇറാന്‍ പറഞ്ഞു. ഇക്കാര്യം അമേരിക്ക ഉള്‍പ്പെടെ അംഗീകരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.  ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ നിലപാടിനൊപ്പം ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ കപ്പലുകള്‍ക്കും അതിലെ ജീവനക്കാര്‍ക്കും ആശങ്ക വേണ്ടെന്ന് ഇന്ത്യയുടെ ഷിപ്പിങ് മന്ത്രാലയം ആവര്‍ത്തിച്ചു.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ല. ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടലിടുക്ക് കടക്കാനാകും. കടലിടുക്ക് കടക്കണമെന്ന് അറിയിക്കുന്ന കപ്പലുകള്‍ക്ക് ആ രാജ്യവുമായുള്ള ഇറാന്റെ ബന്ധം പരിഗണിച്ച ശേഷം ഇറാന്‍ സൈന്യം സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നുണ്ട്. ഇറാന്‍-യു.എസ് ചര്‍ച്ചകള്‍ നടക്കുന്നില്ല. സൗഹൃദ രാജ്യങ്ങള്‍ വഴി കൈമാറുന്ന സന്ദേശങ്ങള്‍ ചര്‍ച്ചയായി കണക്കാക്കരുത്. അമേരിക്കയുടെ നിർദേശങ്ങള്‍ പരിശോധിച്ചു വരികയാണ് അബ്ബാസ് അരഗാചി വ്യക്തമാക്കി.

uae warns dh2000 fine;മഴയൊക്കെ പെയ്യും പക്ഷെ ഇക്കാര്യം മാത്രം ചെയ്താൽ ഒന്നും രണ്ടും അല്ല 20,000 ദിർഹം പിഴ;നിയമം ലംഘിച്ചാൽ പണി കിട്ടും

UAE March 27, 2026

2026 03 2620 03 81uae warns dh2000 fine for entering wadis during rain vehicle may be confiscated

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

uae warns dh2000 fine;ദുബൈ: അസ്ഥിരമായ കാലാവസ്ഥയിലും മഴസമയത്തും സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ പ്രകാരം നിയമലംഘകർക്ക് കനത്ത പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും.

മഴവെള്ളപ്പാച്ചിലുള്ള സമയത്ത് അപകടസാധ്യത അവഗണിച്ച് വാദികളിലോ താഴ്‌വരകളിലോ പ്രവേശിക്കുന്നവർക്ക് 2,000 ദിർഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തുകയും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മഴ ആസ്വദിക്കാനായി താഴ്‌വരകൾ, അണക്കെട്ടുകൾ, വെള്ളപ്പൊക്ക ചാലുകൾ എന്നിവയ്ക്ക് സമീപം ഒത്തുകൂടുന്നവർക്ക് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയാൽ ശിക്ഷ

പ്രതികൂല കാലാവസ്ഥയിൽ പൊലിസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് തുടങ്ങിയ അടിയന്തര വിഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് അധികൃതർ കണ്ടുകെട്ടും.

അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർക്ക് സുഗമമായി പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Flight ticket fare; പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ ഇത്രയും രൂപയോ? ലക്ഷങ്ങൾ തൊടും

Flight ticket fare; ന്യൂഡൽഹി: പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില 50,000 രൂപയാണ്. ഏപ്രിൽ അഞ്ച് വരെ 85,000 മുതൽ 90,000 രൂപ വരെയാകും ശരാശരി നിരക്കെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. അതിനുശേഷം വിമാനനിരക്കുകൾ ക്രമേണ കുറയുമെന്നും അവർ വ്യക്തമാക്കി. നിലവിൽ ചില ഇന്ത്യൻ വിമാനക്കമ്പനികളുടെ ചില വിമാനങ്ങളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് 40,000 രൂപയിൽ ആരംഭിക്കുന്നത്.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ ഭൂരിഭാഗം പേരും എമിറേറ്റ്‌സിനെ ആശ്രയിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് എമിറേറ്റ്‌സിൽ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. നിലവിൽ നാട്ടിലുള്ള പ്രവാസികൾക്ക് തിരികെ യുഎഇയിലേക്ക് പോകാൻ ഈ ഭീമൻ തുക ചെലവാക്കേണ്ട സ്ഥിതിയാണ്. എന്നാൽ, എമിറേറ്റ്‌സിന്റെ തന്നെ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വിമാനങ്ങളിൽ 35,000 – 40,000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഇതിനേക്കാൾ ചെലവ് കുറഞ്ഞ മറ്റൊരു മാർഗം ഇൻഡിഗോയുടെ കണക്ഷൻ ഫ്ലൈറ്റാണ്. അത് അബുദാബിയിൽ ലാൻഡ് ചെയ്‌ത ശേഷം ദുബായിലേക്ക് പോകുന്നു. ഏകദേശം 30,000 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്.

ഗൾഫ് രാജ്യങ്ങളിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരും ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചശേഷം കുടുംബാംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ, നാട്ടിലേക്ക് വരാൻ പല പ്രവാസികൾക്കും അവധി ലഭിച്ചതുമില്ല. മറ്റുചിലർക്ക് എപ്പോൾ തിരികെ വിളിച്ചാലും നാട്ടിൽ നിന്ന് തിരിച്ചെത്തണം എന്ന നിബന്ധനയിലാണ് അവധി നൽകുന്നത്. വിമാനടിക്കറ്റ് നിരക്ക് കൂടിയതും കൃത്യസമയത്ത് മടങ്ങാൻ വിമാനസർവീസുകൾ ഉണ്ടാകുമോ എന്ന ആശങ്കയിലും പല പ്രവാസികളും നാട്ടിലേക്ക് മടങ്ങാതെ അതത് രാജ്യങ്ങളിൽ തന്നെ തുടരുകയാണ്.

UAE Weather Alert; യു.എ.ഇയിൽ ഇന്നലെ രാത്രി മുഴുവനായി ഇടിമിന്നലോട് കൂടിയ കനത്ത മഴ; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

UAE Weather Alert:അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തുടനീളം അധികൃതർ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ പ്രധാന നഗരങ്ങളിൽ ഇടിമിന്നലും കനത്ത മഴയും അനുഭവപ്പെട്ടു.

ദുബൈ മുതൽ അബുദാബി വരെയും വടക്കൻ എമിറേറ്റുകളിലും ശക്തമായ മഴയാണ് ലഭിച്ചത്. കിഴക്കൻ മേഖലകളായ ഫുജൈറയിലാണ് മഴ കൂടുതൽ ബാധിച്ചത്. താവൂൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് രാജ്യത്ത് തുടർച്ചയായി മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗത നിയന്ത്രണം

പലയിടത്തും റോഡുകളിൽ വെള്ളം കയറുകയും ശക്തമായ കാറ്റിൽ കെട്ടിടങ്ങളുടെ ഭാഗങ്ങൾക്കും മരങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഷാർജയിൽ കനത്ത മഴയെ തുടർന്ന് വാദികൾ നിറഞ്ഞൊഴുകിയതിനാൽ മലീഹ-ഷൗക്ക റോഡിലെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. ദുബൈയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും രാത്രി മുഴുവൻ മഴ തുടർന്നു. 

അൽ തവീൻ (47.9mm), അൽ മർജാൻ (39.7mm), ഖോർഫക്കാൻ (33.3mm), ഖതം അൽ ഷക്‌ല (31.6mm) എന്നിവിടങ്ങളിലാണ് ഉയർന്ന മഴ ലഭിച്ചത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അറേബ്യൻ ഗൾഫിലും ഒമാൻ തീരത്തും കടൽ പ്രക്ഷുബ്ധമായിരിക്കും.

കാലാവസ്ഥ മോശമായതിനെ തുടർന്ന് അബുദാബി പൊലീസ് പ്രധാന റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററായി കുറച്ചു. അബുദാബി-അൽ ഐൻ റോഡ്, ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് എന്നിവിടങ്ങളിൽ ഈ വേഗനിയന്ത്രണം ബാധകമാണ്.

പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്, ലംഘിച്ചാൽ പിഴ

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും മരങ്ങൾ, പരസ്യ ബോർഡുകൾ എന്നിവയുടെ അരികിൽ നിൽക്കരുതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണം.

മഴക്കാലത്തെ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാദികളിലും അണക്കെട്ടുകളിലും ഇറങ്ങുന്നതും, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കൂട്ടംകൂടുന്നതും, അടിയന്തര സേനയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നതും കുറ്റകരമാണ്. 1,000 മുതൽ 2,000 ദിർഹം വരെ പിഴയും ട്രാഫിക് പോയിന്റും ഇതിന് ശിക്ഷയായി ലഭിക്കും. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 60 ദിവസം വരെ വാഹനം കണ്ടുകെട്ടാനും സാധ്യതയുണ്ട്

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യത്തുടനീളം സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറിയാൽ ഉയർന്ന നിലകളിലേക്ക് മാറണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അബുദാബി സിവിൽ ഡിഫൻസ് അറിയിച്ചു. നാളെ മുതൽ കാലാവസ്ഥയിൽ അനുകൂലമായ മാറ്റമുണ്ടാകുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഞായർ, തിങ്കൾ ദിവസങ്ങളോടെ കാലാവസ്ഥ കൂടുതൽ മെച്ചപ്പെടും. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കൊതുക് വളരാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകൾ ഉണ്ടെങ്കിൽ ഔദ്യോഗിക സംവിധാനങ്ങൾ വഴി ജനങ്ങളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി

അടിസ്ഥാനരഹിതമാണെന്നും ദുബായിലെ ജീവിതം സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി. അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകാതെ വസ്തുതകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ദുബായ് സുരക്ഷിതമാണ്, പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി. വാർത്തകൾക്കായി സർക്കാർ സംവിധാനങ്ങളെയും ഔദ്യോഗിക പ്ലാറ്റ്‍ഫോമുകളെയും മാത്രം ആശ്രയിക്കുക. വ്യാജവാർത്തകളോ പഴയ വീഡിയോകളോ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

UAE 123 2

UAE air defense intercepts missile drone Abu Dhabi അബുദാബി: വ്യാഴാഴ്ച പുലർച്ചെ അബുദാബി ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തു. എന്നാൽ, സ്വീഹാൻ സ്ട്രീറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

പ്രധാന വിവരങ്ങൾ:

  • പ്രതിരോധ നടപടി: ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ മന്ത്രാലയം തകർത്തത്. ഇതിനോടകം 357 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,815 ഡ്രോണുകളും യുഎഇ വിജയകരമായി തുരത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
  • നാശനഷ്ടങ്ങൾ: മരിച്ചവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ രാജ്യത്തെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും നിരീക്ഷണം തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
  • മുൻപത്തെ കണക്കുകൾ: ഇതുവരെയുള്ള ആക്രമണ ശ്രമങ്ങളിൽ ആകെ 11 പേർ മരിക്കുകയും 166 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് യുഎഇ സൈനികരും ആറ് വിദേശ പൗരന്മാരും (പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ സ്വദേശികൾ) ഉൾപ്പെടുന്നു.
  • അധികൃതരുടെ നിർദ്ദേശം: ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *