Weather changes in uae: പ്രവാസികൾ കരുതിയിരിക്കൂ; വൈകാതെ അന്തരീക്ഷം മാറിമറിയും;കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

uae weather alert unstable conditions

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Weather changes in uae: അബുദാബി: യുഎഇയിലെ കാലാവസ്ഥ ഇന്ന് മാറിമറിയും. ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ചില വടക്കൻ പ്രദേശങ്ങളിലും പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നുമാണ് അറിയിപ്പ്.

രാജ്യത്തിന്റെ പടിഞ്ഞാറ് പ്രദേശങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും ചില പർവതപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 15ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കരുതപ്പെടുന്നു. അബുദാബിയിലും ഷാർജയിലും 23 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില. അതേസമയം ദുബായിൽ 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ഏറ്റവും ഉയർന്ന താപനില യഥാക്രമം 36,35,36 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും.

വടക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെ മിതമായ അല്ലെങ്കിൽ ശക്തമായ കാറ്റുവീശും. ഇവ പകൽ സമയം 35 കിലോമീറ്റർ വരെ വേഗതയിൽ പൊടിയും മണലും വീശാൻ കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്‌ദ്ധമായിരിക്കും. ഒമാൻ കടൽ സാധാരണ നിലയിലായിരിക്കും.

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പരിഭ്രാന്തിയിലായിരിക്കുന്ന പ്രവാസികൾക്ക് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ് പെട്ടെന്നുണ്ടാകുന്ന ഈ കാലാവസ്ഥാ വ്യതിയാനം. പൊടിക്കാറ്റും മഴയും ശക്തമായാൽ അത് ജോലിക്ക് പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഗതാഗതത്തെയും പൊടിക്കാറ്റ് സാരമായി ബാധിച്ചേക്കാം.

Elon Musks Starlink;ഇനി ഇന്റർനെറ്റിന് സൂപ്പർ സ്പീഡ്; ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം യു.എ.ഇയിൽ ലഭ്യമായിത്തുടങ്ങി

Elon Musks Starlink:ദുബൈ: അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് യു.എ.ഇയിലും ലഭ്യമായിത്തുടങ്ങിയതായി കമ്പനിയുടെ വെബ്‌സൈറ്റ് അറിയിച്ചു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഈ സേവനം രാജ്യത്തെ താമസക്കാർക്ക് പ്രതിമാസം ഏകദേശം 300 ദിർഹം നിരക്കിലുള്ള പാക്കേജുകളിൽ ലഭ്യമാകും. പ്രതിമാസം 230 ദിർഹത്തിന്റെ ‘റെസിഡൻഷ്യൽ ലൈറ്റ്’ (Residential Lite) പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ബിസിനസ് സ്ഥാപനങ്ങൾക്കായി 248 ദിർഹത്തിന്റെ പ്രത്യേക പ്രതിമാസ പ്ലാനുകളും ലഭ്യമാണ്.

സ്റ്റാർലിങ്കിന്റെ ഔദ്യോഗിക അവൈലബിലിറ്റി മാപ്പിൽ യു.എ.ഇ ഉൾപ്പെട്ടതോടെയാണ് രാജ്യത്ത് സേവനം സജീവമായതായി വ്യക്തമായത്. 

മസ്കിന്റെ ബഹിരാകാശ സംരംഭമായ സ്പേസ്എക്സ് (SpaceX) ആണ് സ്റ്റാർലിങ്ക് വികസിപ്പിച്ചത്. ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തിലെ (Low-Earth orbit) ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ചാണ് ഇവ അതിവേഗ ഇന്റർനെറ്റ് നൽകുന്നത്. സാധാരണ ഫൈബർ അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പരിമിതിയുള്ളതോ ലഭ്യമല്ലാത്തതോ ആയ പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത സാറ്റലൈറ്റ് ഇന്റർനെറ്റുകളിൽ നിന്ന് വ്യത്യസ്തമായി വളരെ താഴ്ന്ന ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്നതിനാൽ മികച്ച വേഗത നൽകാനും തടസ്സങ്ങൾ (latency) കുറയ്ക്കാനും സ്റ്റാർലിങ്കിന് സാധിക്കുന്നു.

ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഈ സേവനം നിലവിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം എമിറേറ്റ്സ്, ഫ്ലൈദുബൈ വിമാനങ്ങളിലും സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കിയിരുന്നു.

Uae school!ശ്രദ്ധിക്കുക!!യുഎഇയിലെ സ്കൂളുകൾക്ക് പുതിയ നിർദേശം

Uae school; ദുബായ്: വസന്തകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നാൽ ആദ്യ രണ്ടാഴ്ച കൂടെ ഓൺലൈൻ പഠനം തുടരാൻ യുഎഇയിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയും കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ തീരുമാനം.കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് ഈ തീരുമാനമെടുത്തത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മാർച്ച് 9 മുതൽ മാർച്ച് 22 വരെയാണ് യുഎഇയിലെ സ്കൂളുകൾക്ക് വസന്തകാല അവധി നൽകിയിട്ടുള്ളത്. അവധി കഴിഞ്ഞ് മാർച്ച് 23 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും

എന്നാൽ സ്കൂളിൽ നേരിട്ടുള്ള പഠനത്തിന് പകരം ഓൺലൈൻ വഴിയായിരിക്കും. രാജ്യത്തെ എല്ലാ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ നിയമം ബാധകമാണെന്നും അറിയിച്ചു.

കൂടാതെ സംഘർഷസാഹചര്യങ്ങളെത്തുടർന്ന് മാർച്ച് 2 മുതൽ യുഎഇയിലെ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നു. കൂടാതെ നിലവിലെ സാഹചര്യം ആഴ്ചതോറും നിരീക്ഷിക്കുമെന്നും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നേരിട്ടുള്ള പഠനത്തിലേക്ക് മടങ്ങുന്ന കാര്യം ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി

അതേസമയം കുട്ടികൾക്ക് ഓൺലൈൻ പഠനം ആയതിനാൽ അവരെ പരിചരിക്കുന്നതിനായി ഫെഡറൽ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ഫ്ലെക്സിബിൾ റിമോട്ട് വർക്ക് സൗകര്യം കൂടെ നൽകി. കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 8 വരെ പഠിക്കുന്ന കുട്ടികളുടെയും നഴ്സറികളിൽ പോകുന്ന കുട്ടികളുടെയും മാതാപിതാക്കൾക്കാണ് ഈ ആനുകൂല്യം.

ഓൺലൈൻ പഠനം തുടരാനാണ് നിർദ്ദേശമെങ്കിലും പരീക്ഷകളോ മറ്റ് അക്കാദമിക് ആവശ്യങ്ങളോ ഉണ്ടെങ്കിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശനമായ വിലയിരുത്തലിന് ശേഷം ഇത്തരം അപേക്ഷകളിലെ തീരുമാനം അറിയിക്കുമെന്നും വ്യക്തമാക്കി

four-year-old miraculously survives:മൂന്ന് മിനിറ്റ് വെള്ളത്തിനടിയിൽ; യുഎഇയിൽ നീന്തൽക്കുളത്തിൽ വീണ് നാലുവയസ്സുകാരി;ഒ ടുവിൽ

four-year-old miraculously survives:അബുദബി: അബുദബിയിൽ നീന്തൽക്കുളത്തിൽ വീണ നാല് വയസ്സുകാരിക്ക് അത്ഭുതരക്ഷ. കൃത്യസമയത്ത് നൽകിയ പ്രഥമശുശ്രൂഷയും (CPR) ആശുപത്രി അധികൃതരുടെ മിന്നൽ വേഗത്തിലുള്ള ഇടപെടലുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. പ്യുർ ഹെൽത്തിന്റെ അനുബന്ധ സ്ഥാപനമായ സെഹയാണ് (SEHA) ഈ വിവരം പുറത്തുവിട്ടത്.

നീന്തൽക്കുളത്തിൽ വീണ കുട്ടി ഏകദേശം മൂന്ന് മിനിറ്റോളം വെള്ളത്തിനടിയിൽ ശ്വാസം കിട്ടാതെ കിടക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഒരാൾ കുട്ടിയെ പുറത്തെടുക്കുകയും പ്രാഥമിക ശുശ്രൂഷയായ സിപിആർ (CPR) നൽകുകയും ചെയ്തു. അടിയന്തര മെഡിക്കൽ സർവീസസ് (EMS) എത്തുന്നതിന് മുമ്പ് തന്നെ കുട്ടിയുടെ പൾസ് തിരിച്ചുകിട്ടിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് (SKMC) മാറ്റി.

ആശുപത്രിയിലെത്തുമ്പോൾ കുട്ടി ബോധാവസ്ഥയിലായിരുന്നുവെങ്കിലും മിനിറ്റുകൾക്കുള്ളിൽ നില വഷളായി. ഓക്സിജന്റെ അളവ് വേഗത്തിൽ താഴുകയും നാഡീവ്യവസ്ഥയെ ബാധിക്കുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസകോശത്തിലെ അണുബാധയും തടസ്സങ്ങളും ഡോക്ടർമാർ അൾട്രാസൗണ്ട് വഴി പെട്ടെന്ന് തിരിച്ചറിഞ്ഞു.

തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം ഉടൻ തന്നെ അടിയന്തര പ്രോട്ടോക്കോളുകൾ ആരംഭിക്കുകയും കുട്ടിയെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് (PICU) മാറ്റുകയുമായിരുന്നു.

ഓരോ സെക്കൻഡും വിലപ്പെട്ടത്’

ഇത്തരത്തിലുള്ള അപകടങ്ങളിൽ ഓരോ സെക്കൻഡും നിർണായകമാണെന്ന് എസ്‌കെഎംസിയിലെ പീഡിയാട്രിക് എമർജൻസി കൺസൾട്ടന്റ് ഡോ. ഫാത്തിമ അൽ ജാബിരി പറഞ്ഞു. മെഡിക്കൽ സംഘത്തിന്റെയും എമർജൻസി സർവീസിന്റെയും ഏകോപിതമായ പ്രവർത്തനമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഈ സംഭവം ജലസുരക്ഷയുടെയും പ്രഥമശുശ്രൂഷാ അറിവുകളുടെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നുവെന്ന് സെഹ വ്യക്തമാക്കി. അപകടമുണ്ടായാൽ ഉടൻ നൽകുന്ന സിപിആർ ഒരാളുടെ ജീവൻ രക്ഷിക്കുന്നതിൽ എത്രത്തോളം വലിയ പങ്ക് വഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ കുട്ടിയുടെ അതിജീവനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *