
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
emergency alert അബുദാബി: അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയാൽ ഒട്ടും വൈകാതെ പ്രതികരിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അബുദാബി ദുരന്തനിവാരണ അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു. അപകടസാധ്യത കുറയ്ക്കുന്നതിൽ മുന്നറിയിപ്പിന് ശേഷമുള്ള ആദ്യ മിനിറ്റുകൾ നിർണ്ണായകമാണെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ജനറൽ മതാർ സയീദ് അൽ നുഐമിയാണ് സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് വിശദീകരിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
മിസൈൽ ഭീഷണിയോ മറ്റ് അടിയന്തര മുന്നറിയിപ്പുകളോ ഉണ്ടായാൽ ജനലുകൾ, ഗ്ലാസ് ഭിത്തികൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി കെട്ടിടത്തിനുള്ളിലെ സുരക്ഷിതമായ ഭാഗത്തേക്ക് ഉടൻ മാറണം. ഔദ്യോഗികമായി അപകടം ഒഴിഞ്ഞു എന്ന് അറിയിക്കുന്നത് വരെ അവിടെ തുടരണം.
ആകാംക്ഷയുടെ പുറത്ത് സംഭവസ്ഥലങ്ങളിൽ തടിച്ചുകൂടാനോ, ചിത്രങ്ങളും വീഡിയോകളും പകർത്താനോ ശ്രമിക്കരുത്. ഇത്തരം പ്രവൃത്തികൾ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ജീവന് ഭീഷണിയാവുകയും ചെയ്യും.
ഡ്രോണുകളുടെയോ മിസൈലുകളുടെയോ അവശിഷ്ടങ്ങൾ കണ്ടാൽ അവ തൊടാനോ അടുത്ത് നിന്ന് ഫോട്ടോ എടുക്കാനോ പാടില്ല. ഉടനടി അധികൃതരെ വിവരം അറിയിക്കുകയും കൃത്യമായ സ്ഥലം പറഞ്ഞുനൽകുകയും വേണം.
സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾ വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കുക.
നിയമനടപടികളും ബോധവൽക്കരണവും
അടിയന്തര നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിയമപരമായ ചട്ടക്കൂട് നിലവിലുണ്ടെങ്കിലും നിലവിൽ ബോധവൽക്കരണത്തിനാണ് മുൻഗണന നൽകുന്നതെന്ന് അൽ നുഐമി പറഞ്ഞു. ജനങ്ങൾ പുലർത്തുന്ന അച്ചടക്കവും ഉത്തരവാദിത്തബോധവുമാണ് സുരക്ഷാ പ്രവർത്തനങ്ങളുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
UAE Updated Flight Schedules;യു.എ.ഇ വിമാനയാത്രക്കാർക്ക് പ്രധാന അറിയിപ്പ്: പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു, വ്യാജ ടിക്കറ്റുകൾക്കെതിരെ കർശന മുന്നറിയിപ്പ്
UAE March 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE Updated Flight Schedulesദുബൈ: വ്യോമപാതകളിലെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് യു.എ.ഇ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍, യാത്രക്കാര്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി എയര്‍ലൈനുകള്‍ രംഗത്ത്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈദുബൈ, എയര്‍ അറേബ്യ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ വ്യാജ ടിക്കറ്റ് റീഫണ്ട് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചു.
വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് ഇല്ലാതെ തന്നെ തിരികെ വരാന്‍ യു.എ.ഇ അനുമതി നല്‍കിയിട്ടുണ്ട്. വിസ പുതുക്കാന്‍ സാധിക്കാത്ത അസാധാരണ സാഹചര്യങ്ങള്‍ പരിഗണിച്ച് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ താല്‍ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്.
എയര്‍ലൈന്‍ വിവരങ്ങളും സമയക്രമവും:
1. എമിറേറ്റ്‌സ്
വ്യോമപാതകള്‍ ഭാഗികമായി തുറന്നതിനാല്‍ കുറഞ്ഞ സര്‍വീസുകള്‍ മാത്രമാണ് എമിറേറ്റ്‌സ് ഇപ്പോള്‍ നടത്തുന്നത്. ദുബൈ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് അവരുടെ കണക്റ്റിങ് ഫ്‌ലൈറ്റ് ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ യാത്രാനുമതി ലഭിക്കൂ. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി ബുക്കിങ് സ്റ്റാറ്റസ് പരിശോധിക്കണം.
പ്രധാന സര്‍വീസുകള്‍: ഇന്ത്യയിലേക്ക് കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും, സഊദിയിലെ ജിദ്ദ, മദീന, റിയാദ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കും തെരഞ്ഞെടുത്ത സര്‍വീസുകളുണ്ട്.
റീഫണ്ട് / ബുക്കിങ്: എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ അറിയാം. സമൂഹമാധ്യമങ്ങളിലൂടെ ബുക്കിങ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.
2. ഇത്തിഹാദ് എയര്‍വേസ്
മാര്‍ച്ച് 15 വരെയുള്ള പുതുക്കിയ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ഇത്തിഹാദ് പുറത്തിറക്കി. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ലഭ്യമായ വിമാനങ്ങളില്‍ യാത്രാസൗകര്യം ഒരുക്കും.
റീഫണ്ട് / ബുക്കിങ്: ഫെബ്രുവരി 28നോ അതിനു മുന്‍പോ എടുത്ത, മാര്‍ച്ച് 21 വരെയുള്ള ടിക്കറ്റുകള്‍ക്ക് മെയ് 15 വരെയുള്ള തിയ്യതികളിലേക്ക് സൗജന്യമായി മാറ്റിയെടുക്കാം.
ജാഗ്രതാ നിര്‍ദേശം: ടിക്കറ്റ് റീഫണ്ട് ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ അക്കൗണ്ടുകള്‍ വഴി വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്. പാസ്‌വേഡുകളോ ഒ.ടി.പി നമ്പറുകളോ ബാങ്ക് വിവരങ്ങളോ ഇത്തിഹാദ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടില്ല.
3. ഫ്‌ലൈദുബൈ
ഫ്‌ലൈദുബൈയും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തിയ്യതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക്, യാത്രാ തിയ്യതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അതേ സ്ഥലത്തേക്ക് തന്നെ പിഴ കൂടാതെ ടിക്കറ്റ് മാറ്റിയെടുക്കാം. ദുബൈ വഴിയുള്ള കണക്റ്റിങ് ഫ്‌ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ.
4. എയര്‍ അറേബ്യ
ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് മാര്‍ച്ച് 22 വരെ എയര്‍ അറേബ്യ സര്‍വീസ് നടത്തും. ഇതില്‍ വിയന്ന, ചിറ്റഗോങ്, ധാക്ക, കെയ്‌റോ, ഏഥന്‍സ്, അമ്മാന്‍, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. വിമാനം റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് തുക പൂര്‍ണ്ണമായും തിരികെ നല്‍കുകയോ, സൗജന്യമായി മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ ചെയ്യും.
യാത്രക്കാര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍:
* പാസ്‌വേഡുകള്‍, ബാങ്ക് വിവരങ്ങള്‍, ബുക്കിങ് വിവരങ്ങള്‍ എന്നിവ ഓണ്‍ലൈനില്‍ അപരിചിതരുമായി പങ്കുവെക്കരുത്.
* വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളെയോ സമൂഹമാധ്യമ അക്കൗണ്ടുകളെയോ മാത്രം ആശ്രയിക്കുക.
* യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുകയും കമ്പനികളില്‍ നിന്നുള്ള ഇമെയിലുകള്‍ ശ്രദ്ധിക്കുകയും ചെയ്യുക.
നിയമം വ്യവസ്ഥ ചെയ്യുന്നു.
ഭൂവുടമകളുടെയും വാടകക്കാരുടെയും ഉത്തരവാദിത്തങ്ങളും നിയമം വിശദീകരിക്കുന്നു. എല്ലാ യൂണിറ്റുകള്‍ക്കും മതിയായ സുരക്ഷയും അഗ്‌നിരക്ഷാ സംവിധാനങ്ങളും വൈദ്യുതി, ശുചിത്വം എന്നിവയും ഉണ്ടായിരിക്കണം.
താമസ കെട്ടിടങ്ങളുടെ ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ട് ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സന്തുലിത വ്യവസ്ഥ കൊണ്ടുവരുകയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.