
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Dubai duty free lucky draw: ദുബായ്: യുഎഇയിലെ വൻ തുക സമ്മാനമായി ലഭിക്കുന്ന നറുക്കെടുപ്പുകളിൽ ഏറെയും ഇന്ത്യക്കാർക്ക് തന്നെയാണ് ലഭിക്കാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല, ഓൺലൈനായി ടിക്കറ്റ് വാങ്ങിയതിലൂടെ യുഎഇയിലെ ഇന്ത്യൻ പ്രവാസിയായ മഹേന്ദിഹസൻജ് ജമാനിക്ക് ലഭിച്ചത് ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യമാണ്. ഒന്നും രണ്ടും ലക്ഷം രൂപയുടെ സാധാരണ ഭാഗ്യമല്ല ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും മാറ്റി മറിക്കാൻ കെൽപ്പുള്ള സമ്മാനമാണ് അദ്ദേഹത്തെ തേടി എത്തിയത്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി ഇന്ത്യൻ രൂപ) സമ്മാനമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 538-ാം സീരീസിലെ 1324 എന്ന നമ്പർ ടിക്കറ്റാണ് ജമാനിയെ ഭാഗ്യവാനാക്കിയത്. ഫെബ്രുവരി 26-നാണ് ഈ ടിക്കറ്റ് അദ്ദേഹം ഓൺലൈൻ വഴി വാങ്ങിയത്. രണ്ടാഴ്ചയ്ക്ക് ഇപ്പുറം ഇത്രയും വലിയൊരു ഭാഗ്യം തന്നെ തേടിയെത്തുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നാണ് അധികൃതരും പറയുന്നത്.
ഈ വലിയ ഭാഗ്യവാർത്തയെക്കുറിച്ച് ജമാനി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, വിവരം അറിയുമ്പോൾ അദ്ദേഹം അത്യധികം സന്തോഷിക്കുമെന്നാണ് സംഘാടകർ തന്നെ കരുതുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മില്ലേനിയം മില്യണയർ പ്രമോഷൻ 1999-ൽ ആരംഭിച്ചത് മുതൽ ഒരു മില്യൺ ഡോളർ സമ്മാനം നേടുന്ന 273-ാമത്തെ ഇന്ത്യൻ പൗരനാണ് ജമാനി.
ഈ നറുക്കെടുപ്പിൽ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇന്ത്യക്കാരാണെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങളായി നിരവധി കോടിപതികളെ സൃഷ്ടിച്ച ഈ നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് ശക്തമായ ഒരു വിജയ ചരിത്രം തന്നെയുണ്ട്, അവരുടെ പങ്കാളിത്തം ഇപ്പോഴും ശക്തമായി തുടരുന്നു. യുഎഇയിലെ പ്രബല വിഭാഗമായ പ്രവാസി ഇന്ത്യക്കാർക്ക് അടുത്തകാലത്തായി ലഭിച്ച വലിയ സമ്മാന തുകകളിൽ ഒന്നാണിത്.ആഡംബര വാഹനങ്ങളുടെ നറുക്കെടുപ്പും നടന്നു
മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പുറമെ ദുബായ് ഡ്യൂട്ടി ഫ്രീ ആഡംബര വാഹനങ്ങൾ ഉൾപ്പെടുത്തിയുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടത്തി. യുകെയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരയായ ജൂലിപാട്രിക് ജെന്നിംഗ്സ് മെഴ്സിഡസ് ബെൻസ് എസ്500 സ്വന്തമാക്കി. ഫെബ്രുവരി 6-ന് കോൺകോഴ്സ് എ-യിൽ നിന്ന് വാങ്ങിയ 0611 എന്ന ടിക്കറ്റാണ് 1950-ാം സീരീസിൽ ജൂലിപാട്രിക്കിന് വിജയം നേടിക്കൊടുത്തത്.
കൂടാതെ, റാസൽഖൈമയിൽ നിന്നുള്ള 31 വയസ്സുകാരനായ എമിറാത്തി സാഖർ അൽനാഖ്ബിക്ക് ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചർ മോട്ടോർബൈക്ക് (സേജ് ഗ്രീൻ മെറ്റാലിക്) ലഭിച്ചു. 660-ാം സീരീസിലെ ഈ സർപ്രൈസ് നറുക്കെടുപ്പിൽ 0816 എന്ന ടിക്കറ്റാണ് അൽനാഖ്ബിയെ വിജയിയാക്കിയത്. മാർച്ച് 7-ന് ഓൺലൈനായി ടിക്കറ്റ് വാങ്ങിയ ഇദ്ദേഹം, കഴിഞ്ഞ രണ്ട് വർഷത്തിലധികമായി മില്ലേനിയം മില്യണയർ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തി കൂടിയാണ്.
റാമൂളിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഹെഡ് ഓഫീസിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്ടർ രമേഷ് ചിദംബിയുടെ നേതൃത്വത്തിൽ മുതിർന്ന എക്സിക്യൂട്ടീവുകളായ ഡോ. ബെർണാഡ് ക്രീഡ് (സീനിയർ വൈസ് പ്രസിഡന്റ്, ഫിനാൻസ്), സിനിയഡ് എൽ സിബായ് (സീനിയർ വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ്), മൈക്കിൾ ഷിമിറ്റ് (സീനിയർ വൈസ് പ്രസിഡന്റ്, റീട്ടെയ്ൽ) എന്നിവർ ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്.
stuck outside uae due to emergency ;അപ്രതീക്ഷിത സാഹചര്യം മൂലം യുഎഇക്ക് പുറത്ത് കുടുങ്ങിയോ? ജോലി പോകുമോ? നിയമം പറയുന്നത് ഇങ്ങനെ
stuck outside uae due to emergency :മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ നാട്ടിലോ വിദേശത്തോ കുടുങ്ങിപ്പോയ യുഎഇ പ്രവാസികൾക്ക് തങ്ങളുടെ ജോലിയെയും ശമ്പളത്തെയും കുറിച്ച് വലിയ ആശങ്കയാണുള്ളത്. എന്നാൽ, ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ ജീവനക്കാരെ സംരക്ഷിക്കുന്ന ശക്തമായ നിയമവ്യവസ്ഥകൾ യുഎഇയിലുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിദേശത്ത് കുടുങ്ങിയാൽ ശമ്പളം ലഭിക്കുമോ?
യാത്രയുടെ സ്വഭാവമനുസരിച്ചാണ് ശമ്പളത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുക:
ഔദ്യോഗിക യാത്ര (Business Trip): കമ്പനിയുടെ ആവശ്യത്തിനാണ് നിങ്ങൾ യാത്ര ചെയ്തതെങ്കിൽ, തിരികെ വരാൻ കഴിയാത്ത സാഹചര്യത്തിലും ശമ്പളം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. കൂടാതെ താമസച്ചെലവും അധിക യാത്രാച്ചെലവും കമ്പനി വഹിക്കണം.
വ്യക്തിഗത യാത്ര (Personal/Vacation): അവധിക്കോ മറ്റോ പോയി കുടുങ്ങിയതാണെങ്കിൽ സാഹചര്യം അൽപം സങ്കീർണ്ണമാണ്. എങ്കിലും, ഏകപക്ഷീയമായി ശമ്പളം നിർത്താൻ തൊഴിലുടമയ്ക്ക് കഴിയില്ല. ജോലി കരാറിന് വിരുദ്ധമായ കിഴിവുകൾ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ റിമോട്ട് വർക്കിനെക്കുറിച്ചോ (Work from home) അവധി നീട്ടുന്നതിനെക്കുറിച്ചോ കമ്പനിയുമായി ചർച്ച ചെയ്യുന്നതാണ് ഉചിതം
ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കഴിയുമോ?
ഇല്ല എന്നാണ് നിയമവിദഗ്ധർ നൽകുന്ന മറുപടി. വ്യോമാതിർത്തി അടച്ചതോ വിമാനങ്ങൾ റദ്ദാക്കിയതോ പോലുള്ള തന്റെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ ഒരാൾക്ക് ജോലിക്ക് ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ, അത് ശിക്ഷാനടപടിയായി പിരിച്ചുവിടാനുള്ള കാരണമായി കാണാൻ കഴിയില്ല.
യുഎഇ ലേബർ നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം, ന്യായമായ കാരണങ്ങളില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നാൽ മാത്രമേ പിരിച്ചുവിടാൻ കഴിയൂ. എന്നാൽ യുദ്ധസാഹചര്യമോ വിമാന റദ്ദാക്കലോ ‘ന്യായമായ കാരണമായി’ കണക്കാക്കപ്പെടും.
സിവിൽ കോഡിലെ ആർട്ടിക്കിൾ 273 പ്രകാരം, അപ്രതീക്ഷിത സംഭവങ്ങൾ കരാർ പാലിക്കുന്നത് അസാധ്യമാക്കുന്നിടത്ത് ഇളവുകൾക്ക് അർഹതയുണ്ട്.
തൊഴിലുടമയുടെ ഉത്തരവാദിത്തം
തൊഴിലുടമകൾ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് യുഎഇ നിയമം അനുശാസിക്കുന്നു. സുരക്ഷിതമല്ലാത്ത വഴികളിലൂടെ മടങ്ങിവരാൻ ജീവനക്കാരെ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണ്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയവർക്ക് വിസ നീട്ടി നൽകിയ മാതൃകയിൽ, നിലവിലെ സാഹചര്യത്തിലും മാനുഷികമായ സമീപനം സ്വീകരിക്കാൻ തൊഴിലുടമകൾക്ക് നിർദ്ദേശമുണ്ട്
തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തുറന്ന ചർച്ചകളിലൂടെ ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാവുന്നതാണ്. നിലവിലെ സാഹചര്യം ജീവനക്കാരന്റെ പിഴവല്ലെന്ന് വ്യക്തമായതിനാൽ നിയമപരമായ പരിരക്ഷ അവർക്ക് ലഭിക്കും,” നിയമവിദഗ്ധനായ മൈക്കൽ കോർട്ട്ബാവി വ്യക്തമാക്കുന്നു.
ചുരുക്കത്തിൽ, വിമാനങ്ങൾ പുനരാരംഭിക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാനും ഔദ്യോഗിക ചാനലുകൾ വഴി തൊഴിലുടമയെ വിവരങ്ങൾ അറിയിച്ചു കൊണ്ടിരിക്കാനുമാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.
temporary closure of major tourist attractions;ഇപ്പോൾ അവിടെക്ക് പോവേണ്ട!!സുരക്ഷാ മുൻകരുതൽ: ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
UAE March 11, 2026
temporary closure of major tourist attractions;ദുബായ്∙ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകി. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അധികൃതരെത്തിയത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ
ഗ്ലോബൽ വില്ലേജ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്ന തീയതി സംബന്ധിച്ച വിവരങ്ങൾക്കായി സന്ദർശകർ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പേജുകളും പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം ഐൻ ദുബായും താൽക്കാലികമായി അടച്ചിട്ടുണ്ട്. നിലവിൽ ടിക്കറ്റുകളോ ബുക്കിങ്ങുകളോ ഉള്ളവർ സന്ദർശനം പ്ലാൻ ചെയ്യുന്നതിനു മുൻപ് ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ പരിശോധിക്കാൻ ശ്രദ്ധിക്കണം. ദുബായ് പാർക്സ് ആൻഡ് റിസോർട്സും ഔദ്യോഗിക നിർദ്ദേശങ്ങളെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ടിക്കറ്റുകൾ മുൻകൂട്ടി എടുത്തവർ പുതിയ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിഞ്ഞ ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യാൻ ശ്രദ്ധിക്കുക.
സംസ്ഥാന ഭരണകൂടം സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾക്കായി മാത്രം സന്ദർശകർ ശ്രദ്ധ ചെലുത്തണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
Uae Emergency Alert Sound Change;പ്രവാസികളുടെ ശ്രദ്ധയ്ക്ക്; രാത്രിയിൽ ഇനി ആ ശബ്ദം മൊബെെലിൽ വരില്ല, എമർജൻസി അലർട്ടിൽ മാറ്റം
UAE March 11, 2026

Uae Emergency Alert Sound Change;ദുബായ്: ഇന്ന് രാവിലെ യുഎഇയിലെ എല്ലാ താമസക്കാരുടെയും ഫോണുകളിലേക്ക് എത്തിയ അടിയന്തര അലേർട്ട് കേട്ട് ആരും പേടിക്കേണ്ട. നേരത്തെയുള്ളത് പോലുള്ള ഉച്ചത്തിലുള്ള അലാറം ശബ്ദത്തിന് പകരം ഇനി സാധാരണ ‘ബീപ്പ്’ ശബ്ദത്തിലായിരിക്കും അലേർട്ട് വരിക. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മാർച്ച് 9 മുതൽ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ ശബ്ദങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാതായി അറിയിച്ചിരുന്നു.അതിനാൽ ഇനി ആരും ഈ ശബ്ദം കേട്ട് പേടിക്കേണ്ടതില്ല. ഇനി വരും ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 10:30 വരെ അപകട മുന്നറിയിപ്പ് നൽകുമ്പോൾ പഴയതുപോലെ ഉയർന്ന ശബ്ദത്തിൽ ആയിരിക്കും അലേർട്ട് എന്നാൽ ആ അപകട സാഹചര്യം അവസാനിച്ചു എന്ന് അറിയിക്കുന്ന അലേർട്ടിന് സാധാരണ മെസേജ് ടോൺ മാത്രമേ ഇനി ഉണ്ടാകൂ.
ഇനി രാത്രി 10.30 മുതൽ രാവിലെ 9 മണി വരെ ഈ സമയത്തിനിടയിൽ അലേർട്ട് ലഭിക്കുകയാണെങ്കിൽ അപകടം അറിയിക്കാനും അത് അവസാനിച്ചു എന്ന് അറിയിക്കാനും സാധാരണ മെസേജ് ടോൺ മാത്രമായിരിക്കും ഉണ്ടാകുക. അതേസമയം ഈ സമയം മാറ്റിയതിൽ ആരും പേടിക്കേണ്ട ആവശ്യമില്ല പൊതുജനങ്ങൾക്ക് അനാവശ്യ പരിഭ്രാന്തി ഒഴിവാക്കാനും ഒപ്പം കൃത്യമായ വിവരങ്ങൾ കൈമാറാനുമാണ് ഈ സമയക്രമം തീരുമാനിച്ചത്.
ഫോണിൽ വരുന്ന മെസേജ് ടോണുകൾ അവഗണിക്കാതെ ശ്രദ്ധിക്കണം. അതുപോലെ ഇന്ന് രാവിലെ ഉണ്ടായ അടിയന്തര സാഹചര്യത്തിൽ അധികൃതർ നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചതിന് യുഎഇയിലെ എല്ലാ താമസക്കാരോടും ആഭ്യന്തര മന്ത്രാലയം നന്ദിയും അറിയിച്ചു. ‘നിങ്ങളുടെ സഹകരണത്തിന് നന്ദി, നിലവിൽ സാഹചര്യം സുരക്ഷിതമാണ്’ എന്ന സന്ദേശം എല്ലാ ഫോണുകളിലും എത്തിയിട്ടുണ്ടാകും.
അതേസമയം സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെങ്കിലും ജാഗ്രത കൈവിടരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. ഇനി അഥാവാ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഒരു അടിയന്തര മുന്നറിയിപ്പ് ലഭിച്ചാൽ തന്നെ ആരും പേടിക്കേണ്ട. സംഘർഷം തുടർന്ന് പത്ത് ദിവസം പിന്നിട്ടപ്പോഴും ആരും പേടിച്ചില്ലല്ലോ അത് പോലെ തന്നെ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ മാത്രം മതിയാകും.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണ്. രാജ്യത്തെ സിവിലിയൻ സ്ഥാപനങ്ങളും സൈന്യവും ജനങ്ങളുടെ സംരക്ഷണത്തിനായി ഇപ്പോഴും സജ്ജമാണ്. യുഎഇയുടെ സാമ്പത്തിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ഭരണകൂടം എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. അതിനാ ജാഗ്രത പാലിക്കുക എല്ലാവരും, സുരക്ഷിതരായിരിക്കുക.